Followers

Jan 30, 2011

വാൽമീകിയും സനാതനധർമ്മവും ( വർഗീയത )

ഞാനും ബെർളിച്ചായനും ഭയങ്കര  ബ്ലോഗ് വർഗ്ഗീയ വാദികളും ജാതിക്കോമരങ്ങളും ആണെന്നുള്ള സത്യം വളരെക്കുറച്ച് ആൾക്കാർക്ക മാത്രമേ അറിയത്തുള്ളായിരുന്നു ഇതുവരെ....    
അച്ചായൻ ക്രിസ്ത്യൻ വർഗ്ഗീയവാദത്തിലും ഞാൻ ഹിന്ദുവർഗ്ഗീയ വാദത്തിലുമായിരുന്നു കോൺസണ്ട്രേറ്റ് ചെയ്തിരുന്നത്...എന്നാൽ  ശുംഭന്മാരായ ( അർഥം*=ബുദ്ധിമാന്മാർ ) വായനക്കാർ ഞാൻ വെറും പോപ്പിയാണെന്ന് കരുതി ഇക്കണ്ടതെല്ലാം വായിച്ചു പോന്നു...

മോഷണം ഞങ്ങൾക്ക് ഒരു പുത്തരിയല്ല..അത് ഇനിയെങ്കിലും മനസ്സിലാക്കുക....യഥാർത്തത്തിൽ ‘ഹോ-ക്വാങ്ങ്‘ എന്ന ഒരു കൊറിയാക്കാരന്റെ ലേഖനങ്ങളാണ് ബെർളിച്ചായൻ  മോഷ്ടിച്ച് തന്റെ സ്വന്തം പേരിൽ ബ്ലോഗിൽ പോസ്റ്റിയിരുന്നത്.....കൊറിയൻ ബ്ലോഗൊന്നും ആരും വായിക്കാത്തതു കൊണ്ട് അതാരും അറിഞ്ഞുമില്ല...അച്ചായൻ പ്ലസ്-ടൂവിന് സെക്കൻഡ് ലാഗ്വേജ് കൊറിയനായിരുന്നു എടുത്തിരുന്നത് ...അതുകൊണ്ട് സംഗതി എളുപ്പമായി.

ഞാനാകട്ടേ മാർക്കണ്ഡേയ പുരാണം, മത്സ്യപുരാണം, സ്കന്ദപുരാണം എന്നിവയിൽ നിന്നും ഓരോ ഭാഗങ്ങൾ അടിച്ചുമാറ്റിക്കൊണ്ടിരുന്നു...ഹിന്ദുക്കളെ പ്രകോപിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം...എങ്കിലല്ലേ എന്റെ ജാതീയത വർക്ക് ചെയ്യത്തുള്ളൂ...പക്ഷേ  നടന്നില്ല..അച്ചായന്റെ ഉപദേശകപ്രകാരം ബ്ലോഗത്താഴം എഴുതി ക്രിസ്ത്യൻസിനെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല...

അങ്ങനെ ഞങ്ങളുടെ ഉള്ളിൽ ചങ്ങലക്കിട്ടിരുന്ന വർഗ്ഗീയ വിധ്വംസകന്മാർ വിഷമിച്ചിരുന്നപ്പോഴാണ്
ഒരു ക്യതിയും കൂടി എഴുതാം എന്നെനിക്ക് തോന്നിയത്..അപ്പോൾത്തന്നെ ഞാൻ തട്ടിൻപുറത്തുകയറി പഴയ ബാലരമ അമർചിത്രകഥ രാമായണം എടുത്ത് കോപ്പി പേസ്റ്റ് ചെയ്ത്
കഥാപാത്രങ്ങളൂടെ പേരുകൾ മാത്രം മാറ്റി ഒരു നോവലെഴുതി പോസ്റ്റ് ചെയ്തു....ഭാഗ്യത്തിന് ആർക്കും അത് മനസ്സിലായില്ല...

അടുത്തദിവസം രാവിലെ തുടർച്ചയായി  ഫ്ലാറ്റിന്റെ ഡോർബെല്ല് മുഴങ്ങുന്നത് കേട്ടാണ് ഞാൻ എണ്ണീറ്റ് ചെന്ന് വാതിൽ തുറന്നത്..വിശ്വസിക്കാൻ കഴിഞ്ഞില്ല ..അതാ  നിൽക്കുന്നു മഹാകവി വാൽമീകി...പക്ഷേ അദ്ദേഹത്തിന്റെ മുഖം എന്തോ ചുവന്ന് തുടുത്തിരുന്നു...

അയ്യോ...ആരായിത്......അകത്തോട്ട് വന്നാട്ടെ സാറേ....ഇരുന്നാട്ടെ.....കുടിക്കാനെന്താ..ചായയോ കാപ്പിയോ...അതോ...... ?......
....ഞാൻ പെട്ടെന്ന് അതിഥി ദേവോ: ഭവയായി...


എന്നാൽ അദ്ദേഹം ഒന്നും മിണ്ടുന്നില്ല...കമണ്ഡുലു മേശയിലേക്ക് വച്ചിട്ട് എന്നെ നോക്കി..
“...മാ നിഷാദാ..” എന്നുമാത്രം പറഞ്ഞു...പണ്ട് പഠിച്ച സംസ്ക്രിതം വച്ച് ഞാൻ ട്രാൻസലേറ്റ് ചെയ്തു..   ‘ അരുത് കാട്ടാളാ ‘ എന്നാണ് സംഭവം....ഇയാളെന്തിനാ എന്നെ ചീത്ത വിളിക്കുന്നത്...

എന്താണ് അങ്ങയുടെ പ്രശ്നം..എന്ന് ഞാൻ വിനീതനായി ചോദിച്ചു...

"...എടാ ...@#$%^&*  നീ കോപ്പിറൈറ്റ് എടുത്തിട്ടാണോ ഇത് എഴുതിപ്പണ്ടാരമടക്കിയത്...ഇപ്പോ തപസ്സീന്നൊന്നും പഴയപോലെ വരുമാനമില്ല...പുരാണ സീരിയലുകാരും ബാലെക്കാരും ഒക്കെ തരുന്ന റോയൽറ്റി പണം കൊണ്ടാണ് ഞങ്ങൾ മഹാമുനികൾ ജീവിച്ചുപോകുന്നത്...

അപ്പോഴാണ് നിന്നേപ്പോലുള്ള ആഭാസന്മാർ ഓരോ കഥയുണ്ടാക്കി ബ്ലോഗിലിടുന്നത്...നിന്റെ പണ്ടാരടങ്ങാനുള്ള ‘ചിറകൊടിഞ്ഞ കിനാവുകൾ ’ എന്റെ രാമായണം അതേപടി  മോട്ടിച്ചതല്ലേടാ...

ശ്ശെ..... ഞാനാകെ ചമ്മി..അങ്കിൾ അത് ഒരബദ്ധം പറ്റിയതാ...“..ഞാൻ വേറേ കഥ മിക്സ് ചെയ്തോളാം..“എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് കാറിൽക്കയറ്റി ബസ്റ്റാന്റ് വരെ കൊണ്ടുവിട്ടു...പുള്ളിയുടെ വിഷമം കണ്ട് ദുഖിതനായതിനാൽ ബാക്കി ഭാഗങ്ങൾ നന്നായി എഴുതാനും കഴിഞ്ഞില്ല...

ഞാനെഴുതിയ   നാലു ഭാഗങ്ങൾ വായിച്ചിട്ട്.....ഏത് കൂതറയാടാ ഇതെഴുതിയത് എന്ന് ഞാൻ തന്നെ അറിയാതെ പലവട്ടം ചോദിച്ചുപോയിരുന്നു... അത് അങ്ങനെതന്നെ കീറിക്കളയണം എന്ന് തോന്നിയിരുന്നു അന്ന്...എന്നാൽ അന്നത് കീറിക്കളഞ്ഞിരുന്നെങ്കിലും സാരമില്ലായിരുന്നു...

എന്നോട് സ്നേഹവും ബഹുമാനവും ഉള്ള ഒരാളും എന്റെ ബ്ലോഗുകളെ ഭാവിയിലെ കുരുന്നുകൾക്കായി ബായ്ക്കപ്പ് ചെയ്യുന്ന ഒരു നല്ല മനുഷ്യൻ ഈ ബൂലോകത്ത് ജീവിച്ചിരുപ്പുണ്ട് എന്നറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്...

അദ്ദേഹത്തിന്റെ ശ്രമഫലമായി ‘ചിറകൊടിഞ്ഞ കിനാവുകൾ ’ അതേ പേരിൽത്തന്നെ സംരക്ഷിക്കാൻ സാധിച്ചതിൽ ഞാൻ അതീവ ക്യതഞ്ജതാവാനാണ്..മാന്യ വായനക്കാർക്കായി
ആ പുണ്യസ്ഥലമായ ബ്ലോഗ് ബായ്ക്കപ്പ് കേന്ദ്രത്തിന്റെ ഒരു വിദൂര ദ്യശ്യം കാണിക്കുന്നു...

മകരജ്യോതി പോലെ അവ്യക്തമായ ഒരു ഫോട്ടോയാണ്..അവനവന്റെ വിശ്വാസത്തിനനുസരിച്ച് യഥാവിധി വ്യാഖ്യാനിക്കാം...
ബ്ലോഗർ കണ്ണനാണ് ഈ സംഭവം ആദ്യം കണ്ടുപിടിച്ചത്..എന്നാലും പത്തമ്പത്തിനാല് പോസ്റ്റൊള്ള ഒരു ബ്ലോഗീന്ന് ഈ ഒരു കൂതറപ്പോസ്റ്റ് മാത്രം ചൂസ് ചെയ്ത് ബായ്ക്കപ്പ് വിദ്വാന്
മാപ്രാണം.....കരയോഗത്തിന്റെ വക ഒരു ചെറിയ സ്വീകരണം കൊടുക്കുന്നതായിരിക്കും...

ഇനി അബദ്ധത്തിൽ കൈതട്ടി അറിയാതെ കോപ്പി പേസ്റ്റായതാണെങ്കിൽ പോട്ടെന്ന് വക്കാം..പക്ഷേ ഏതാനും മണിക്കൂറുകൾക്ക് മുൻപേ കണ്ണനിട്ട കമന്റുകളും മാഞ്ഞ് പോയിരിക്കുന്നു...
അത്ഭുതം തന്നെ..പ്രെയ്സ് ദ ബ്ലോഗ്...

ഇനി നമുക്കല്പം ഇൻട്രൊഡക്ഷൻ വാചകങ്ങൾ കേൾക്കാം....കോഷൻ വാണീങ്ങ് ഒക്കെയുണ്ട് കേട്ടോ....
നോട്ട് ദ പോയിന്റേ.....  അതായത് കാലാവസ്ഥാ പ്രവചനം പോലെ കക്കാനും കക്കാതിരിക്കാനും സാദ്ധ്യതയുണ്ട് എന്ന ലൈൻ......

അച്ചായന്റേയും ഒക്കെ ബ്ലോഗുകൾ സാമ്പ്രദായികമായി പലരും ബായ്ക്കപ്പ് ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം...ഇതൊക്കെ ... അതും ഞാൻ ഡിലീറ്റാൻ വച്ചിരുന്നത് എന്നാ കോപ്പിനാ കോപ്പി പേസ്റ്റ് ചെയ്യുന്നത്....

‘ഹിറ്റ്ലറിൽ‘ സോമൻ പറയുന്ന പോലെ... ”    ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ ഞാൻ തന്നെ ഇത് പ്രിന്റെടുത്ത് വ്രിത്തിയായി പായ്ക്ക് ചെയ്ത് എമ്പോസ്റ്റ് വഴി വീട്ടിലേക്ക് അയച്ച് തരുമായിരുന്നല്ലോ    “....




.....

Jan 26, 2011

സൂത്രനും ഷേരുവും പിന്നെ വാരിക്കുഴിയും

മലയാളം ബാലസാഹിത്യ ക്യതികളിലെ എവർഗ്രീനായ മായാവിയും ഇൻസ്പെക്ടർ ഗരുഡും ശിക്കാരിശംഭുവും  കാലിയായും കപീഷും  ശുപ്പാണ്ടിയുമെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ  മലയാള സിനിമയിലെ കോമഡി പോലെ കേൾക്കുന്നവന് ചിരിക്കണോ കരയണോ എന്ന് നിശ്ചയമില്ലാത്ത നിലവാരത്തിലെത്തുകയും, അവയിൽ പലതും ട്വിങ്കിൾ കോപ്പിറൈറ്റഡ് ആയതിനാൽ അതിന്റെ ഉടമസ്ഥർ കൊണ്ടുപോവുകയും, അതിന്റെ ഫലമായി എന്നേപ്പോലുള്ള  ആയിരങ്ങൾ ബാലരാമയുടെ  സബ്സ്ക്രിപ്ഷൻ നിർത്തലാക്കുകയും ചെയ്തുവരികയായിരുന്നു....

ഏതാനും വർഷങ്ങൾക്ക് മുൻപ്  ബാലരമയിൽ പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി തുടങ്ങീയ കലൂലൂ ചിത്രകഥ, ശക്തിമാൻ സീരിയൽ കഥ, അക്കു ഇക്കു  തുടങ്ങീയവ വേണ്ടത്ര വിജയം കൈവരിച്ചില്ല...എന്നാൽ ഇപ്പോൾ ബാലരമയിൽ ആകെക്കൂടി വായിക്കാൻ കൊള്ളാവുന്ന ഏക സാധനം എന്ന് പറയാവുന്നത് സൂത്രനും ഷേരുവുമാണ്...

തുടക്കകാലത്ത് സൂത്രനും മറ്റ് കഥകളേപ്പോലെ ബോറായിരുന്നു...പിന്നീടാണ് സൂത്രന്റെയും സഹകഥാപാത്രങ്ങളുടേയും ഭാഷയുടെ നിലവാരം കൂടിയത്..1990കളിലെ കുട്ടികളല്ല ഈ കാലത്ത്..അവർക്ക് മലയാളം കഥയില്ലെങ്കിൽ പിനോകിയോയുടെ കഥ വാങ്ങാൻ കിട്ടും...പോഗോയും നിക്കിൾഡണും ഡിസ്നിയും ഒക്കെയുണ്ട്...

നിഷകളങ്കരായ സോഫ്ട് കഥാപാത്രങ്ങളേക്കാൾ അവർ ഇഷ്ടപെടുന്നത് വിദേശ കാർട്ടൂണുകളിലെ ഹെക്ടർ പട്ടിയേയും, വിച്ചുകളേയും ഒക്കെ പോലുള്ള അല്പം ക്രൂക്കഡ് ആളുകളെയാണ്...ഒരുപക്ഷേ പ്രായഭേദമന്യേ കാർട്ടൂണുകൾ ആളുകൾ കാണുന്നത് സിനിമാ നിലവാരത്തിലുള്ള അതിന്റെ തിരക്കഥ മൂലമാണ്...ബഗ്സ് ബണ്ണി കാർട്ടൂണുകളിൽ ബിക്കിനിപ്പെണ്ണിന്റെ പടം കണ്ട് നെറ്റിചുളിക്കാറില്ലാരും..

പക്ഷേ മലയാളം കാർട്ടൂണുകൾ ഇന്നും ഇക്കാര്യത്തിൽ ശൈശവദശ പോലും ആയിട്ടില്ല..പൂവും പൂമ്പാറ്റയും ഒക്കെയാണ് മിക്ക മലയാളം കാർട്ടൂണുകളുടേയും വിഷയം...ഈയടുത്ത് കണ്ട ടിന്റുമോൻ കാർട്ടൂൺ താരത്മ്യേന ഭേദമാണ്..

വാട്ട് എവർ... സൂത്രൻ അങ്ങിനെ ആഴ്ചാന്തരത്തിൽ ഒരു ഭയങ്കര സംഭവമായി..നമ്മുടെ നാട്ടിൻപുറത്തെ ഒരു സ്ഥലം പോലെത്തെ കാട്..അവിടെ നിറയെ ലോക്കൽ ക്യാരക്ടേഴ്സ്...മൂങ്ങാവൈദ്യൻ, കാട്ടുമുത്തപ്പൻ ( സ്മോൾ ദൈവം ), കൊടുങ്കാട്ടുമുത്തപ്പൻ (സീനിയർ ദൈവം ),  കടിയൻ സിഹം & പുള്ളീടെ മണ്ടൻ മോൻ, കരിഞ്ഞുണ്ണി എന്ന ബ്ലായ്ക്ക് ക്യാറ്റ്,  ഗുണ്ടയായ കാട്ടുപോത്ത്, പ്രമാണിയായ കരടിച്ചേട്ടൻ,  പലതരം മണ്ടൻ ഡോങ്കികൾ, സൂത്രന്റേം ഷേരുവിന്റേം അമ്മാവൻ, അമ്മാവന്റെ മോൻ, മുത്തശ്ശൻ , വകേലെ അളിയൻ അങ്ങനെ  ധാരാളം ബന്ധുക്കൾ, എന്നുവേണ്ട ഭയങ്കര കാസ്റ്റിങ്ങാണ് ഈ കഥയിൽ...

കഥാപരമായി സൂത്രൻ അതീവ ബുദ്ധിമാനും ഷേരു  ബുദ്ധിക്ക് ഒരഞ്ചുപൈസ കുറവുള്ള ആളുമാണ്..കടുവയാണെങ്കിലും നിഷകളങ്കനായതിനാൽ സൂത്രന്റെ കൂടെയാണ് കൂട്ട്...സോൾ ഗഡികൾ...മിക്ക കഥയിലും വരുന്ന കാട്ടുമുത്തപ്പനും ഒരൊന്നൊന്നര ക്യാരക്ടറാണ്..ലോകത്തുള്ള ഓരോ കാടിനും കൊടുങ്കാട്ടുമുത്തപ്പൻ ഓരോ ജൂനിയർ.കാട്ടുമുത്തപ്പന്മാരെ വച്ച് അപ്പോയിന്റ് ചെയ്തിട്ടുണ്ട്...ഏത് മ്രഗമാണോ പ്രാർഥിക്കുന്നത് ആ രൂപത്തിലായിരിക്കും കാട്ടുമുത്തപ്പൻ പ്രത്യക്ഷപ്പെടുന്നത്..

കാട്ടുമുത്തപ്പന്റെ മൂലമന്ത്രം...
“ കുറുക്കനൊന്നു വിളിച്ചാൽ മുഖവും കൂർത്ത് പറന്നു വരുന്നവനേ
   പുലികൾ വിളിച്ചാൽ ദേഹം മുഴുവൻ പുള്ളികളിട്ടു വരുന്നവനേ
   മുയലുവിളീച്ചാൽ ചെവിയും നീട്ടി മുന്നിൽ വന്നു ചിരിപ്പവനേ..”

രസകരമായ  വേറെയും പല ശ്ലോകങ്ങളുമുണ്ട് മുത്തപ്പന്...
ഒരു കാടും അവിടുത്തെ ദൈനം ദിന പ്രശ്നങ്ങളും ഒക്കെയായി നടക്കുന്ന സൂത്രനും ഷേരുവിനും മിക്കവാറും ക്ലൈമാക്സിൽ നല്ലരീതിയിൽ തല്ല് കിട്ടാറുണ്ട്..എന്നാലും സ്ഥിരമായി ബലിയാടാകുന്നത് സൂത്രനാണ്..ബോബനും മോളിയും പോലെ രസകരമായി ആസ്വദിക്കാവുന്നവയാണിത്..സൂത്രന്റെ കൂടുതൽ കഥകൾ വായിക്കാൻ ഒരു ബ്ലോഗുമുണ്ട്...ഓൺലൈൻ ബാലരമയിൽ കയറി
കറന്റ് സൂത്രനും നമുക്ക് വായിക്കാൻ കഴിയും....ചില നല്ല  മലയാളം  നഴ്സറി റൈമുകളും ഇവിടെക്കാണാം..

ഒരു സേമ്പിൾ കഥ:





സൂത്രനേയും ഷേരുവിനേയും പോലെ മറ്റൊരു ഐറ്റമാണ് ‘വാരിക്കുഴി ദിനപത്രം‘..നാനയുടെ നടുപേജ് പോലെ ഇമ്പോർട്ടന്റാണ് ബാലഭൂമിയുടെ നടുപേജിലെ വനന്യൂസ് വരുന്ന ‘വാരിക്കുഴി ‘
പത്രം..സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി നല്ല നർമ്മത്തിൽ എഴുതുന്നതാണിത്..
ഒരു മലയാള പത്രത്തിൽ അത്യാവശ്യം വേണ്ട എല്ലാ കോളങ്ങളും പരസ്യങ്ങളൂം ഇതിലൂണ്ട്..

ചില വാർത്തകൾ ഇങ്ങനെയാണ്...
അടിച്ചുമാറ്റിക്കര: കഴുത്തിൽ മുള്ള് വച്ച് പൂച്ചയുവതിയുടെ മാല കവർന്നു..പീക്കിരി സതീഷ് എന്ന മുള്ളൻപന്നി ഗുണ്ടയാണിത് ചെയ്തത്...

ഇന്നത്തെ സിനിമ:
‘മരസിംഹം‘ 4 ഷോ (മോങ്ങൻലാൽ, മീനാ )
മറ്റു സിനിമകൾ : പഞ്ചാബി മൌസ്, നാടോടിക്യാറ്റ് തുടങ്ങിയ എല്ലാത്തിലും ഒരു മ്രിഗമയമാണ് വാരിക്കുഴിയിൽ..

ഇതൊക്കെയാണെങ്കിലും ബാക്കിയെല്ലാം വായിൽ വയ്ക്കാൻ കൊള്ളാത്ത വിഭവങ്ങളാണ്..ചില ചിത്രകഥകൾ സർദാർജി ജോക്സിനെ പൂർണ്ണമായും അനുകരിക്കുന്നവയാണ്...തമ്മിൽ ഭേദം ബാലരമ തന്നെ....എങ്കിലും ഒരു പത്തിരുപത് കൊല്ലം മുൻപത്തെ ബാലരമയും ഇപ്പോഴത്തെ ബാലരമയും നിലവാരത്തിൽ  ആനയും അതിന്റെ പിണ്ഡവും പോലുള്ള വ്യത്യാസമുണ്ട്.....അതൊക്കെ ഒരു കാലം....





.....

Jan 22, 2011

പോണീബോയ് കേരളത്തിൽ ( പ്രധാന വാർത്ത )


പ്രശസ്ത അന്താരാഷ്ട്ര ബ്ലോഗറും ബില്യണേറും വ്യവസായപ്രമുഖനും സൂപ്പർഹീറോയും ഒക്കെയായ പോണിബോയ് ഇന്ന് രാവിലെ കേരളത്തിലെത്തി....
തന്നെ കവറു ചെയ്യാനെത്തിയ മീഡിയയെ മുഴുവൻ കബളിപ്പിച്ചാണദ്ദേഹം കേരളത്തിൽ ലാന്റ് ചെയ്തത്.......നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിവിഐപി ഗേറ്റ് വഴിയാണദ്ദേഹം പുറത്ത് വരുന്നതെന്നാണ് പത്രക്കാരും ചാനലുകാരും ആദ്യം കരുതിയിരുന്നത്..അതിനാൽ വെളുപ്പിന് അഞ്ച് മണിമുതൽ അവരവിടെ  കാത്ത് നിൽക്കുകയായിരുന്നു..

ചില അതീവ ബുദ്ധിമാന്മാരായ ചാനലുകാർ വിമാനത്താവളത്തിന് പിന്നിലെ മുള്ളുവേലിക്കപ്പുറം ക്യാമറയുമായി കാത്തുനിന്നു..എന്നാൽ ഇവരെയെല്ലാം കബളിപ്പിച്ചുകൊണ്ട് കുട്ടൻ വിമാനത്താവളത്തിന് മൈലുകൾ മുന്നേ വിമാനത്തീന്ന് നേരെ കടലിലോട്ട് എടുത്തുചാടി...എന്നിട്ട് മട്ടാഞ്ചേരിയിലേക്ക് നീന്തിക്കയറി...

ഇങ്ങനെയൊരു നീക്കം മുൻകൂട്ടി കാണാത്ത ശുംഭന്മാരായ SPPG ( Special Pony Protection Group)ക്കാർക്ക് ഈ മാസം ശമ്പളം കൊടുക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു....

കരയിലെത്തിയ ശേഷം  പോണി നേരെ പരമുനായർ നടത്തുന്ന ലോക്കൽ  ചായക്കടയിലേക്കാണ് കയറിച്ചെന്നത്...അപ്പോൾ അതുവഴി യാദ്രിച്ഛികമായി വന്ന ‘മലയാളരമ‘ ലേഖകനാണ് അത് കാണാനുള്ള ഭാഗ്യം ഉണ്ടായത്..പുള്ളി രഹസ്യമായി പോണി ചായ കുടിക്കുന്ന ഒരു ഫോട്ടോ എടുക്കുകയും ചെയ്തു...

പോണി കുടിച്ച ചായയുടെ വിശദാംശങ്ങൾ :
പഞ്ചസാര - 78.452 gm
തേയില - 14.234 gm
ചൂടുവെള്ളം - 35 മില്ലില്ലിറ്റർ...107.009 ഡിഗ്രി ചൂട്...
പാൽ ( മിൽമ ) - 139.0001 നാനോ ഔൺസ്.

ഏതാണ്ട് 23 സിപ്പോളമെടുത്താണദ്ദേഹം ചായ കുടിച്ചതെന്ന് ദ്രിക്സാക്ഷികളുടെ മൊഴിയിൽ നിന്നും വ്യക്തമായി...ചൂട് മാറാനായി 14 തവണ ഊതുകയും ചെയ്തു....പിന്നീട് ചില്ലലമാരിയിലിരുന്ന പപ്പടവട, ബോളി, പൂക്കേക്ക്, ബോണ്ട എന്നിവ ചെറുതായി രുചിച്ചുനോക്കി....ചായക്കടയിൽ മൊത്തം ബില്ല് 28.50 രൂപയായി....

കാ‍ശ് വേണ്ടെന്ന്  പരമുനായർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണിമോൻ പണം നൽകി.....1000 ദിർഹത്തിന്റെ ഒറ്റനോട്ടാണ് പരമുനായർക്ക് നൽകിയത്...ബാലൻസ് തരാൻ പത്ത് പതിനായിരം രൂപ ഇല്ലാത്തതിനാൽ പരമുനായർ വിഷമിച്ചു...അപ്പോഴദ്ദേഹം ബാക്കി വേണ്ടെന്നും പറഞ്ഞ് അങ്ങിറങ്ങി പോയി....

താൻ ബ്ലോഗ് പോയിട്ട് പത്രം പോലും വായിക്കാറില്ലെങ്കിലും കൊച്ചുമോനായ സബീഷ് പറഞ്ഞ് താൻ സൂപ്പർ സെലിബ്രിറ്റിയായ പോണിയേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും....അതിനാൽ അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത സന്ദർശനം ഒരു സ്വപ്നമാണോയെന്ന് പോലും താൻ സംശയിക്കുന്നതായി പരമുനായർ പറഞ്ഞു..മാത്രമല്ല ഇനി മുതൽ പോണി ചായകുടിച്ച ഈ കട സെവൻസ്റ്റാർ ചായക്കടയായിരിക്കും എന്ന്  അദ്ദേഹം അറിയിച്ചു.

ആയതിനാൽ ഇനി മുതൽ ഒരു ചാ‍യയ്ക്ക് വാറ്റും ടാക്സുമുൾപെടെ 356 രൂപയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു..( പരമുനായരുടെ കൂടുതൽ ദിവ്യാനുഭവങ്ങൾ അടുത്ത ആഴ്ച സണ്ടേ സപ്ലിമെന്റിൽ വായിക്കാം..)

അപ്പോഴേക്കും ചാനലുകാർ ഓടിപ്പിടിച്ച് അവിടെയെത്തി..അരമണിക്കൂറിനകം വിയർത്തുകുളിച്ച് കമാൻഡോകളും മട്ടാഞ്ചേരിയിലെത്തി..പോണിമോൻ ചായക്കടയിൽ എത്തും എന്ന് ചിന്തിക്കാൻ പോലും കഴിവില്ലാത്ത നിഷ്ക്രിയരായ പോലീസുകാരണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി..ഭരണകക്ഷിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് സ്ഥലം എസ്.ഐ  കുഞ്ഞിന് പ്രൊട്ടക്ഷൻ കൊടുക്കാത്തതെന്നും ലോക്കൽ കമ്മിറ്റി നേതാവ് ആരോപിച്ചു...

പോണിമോന്റെ മനോവികാരങ്ങൾ അളക്കാൻ കഴിയാത്ത എല്ലാ പോലീസുകാരെയും സസ്പെൻഡ് ചെയ്യും എന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു..

ചായക്കടയിൽ നിന്നിറങ്ങിയ പോണിമോൻ നേരെ ചെന്നത് വായും പൊളിച്ച് സൈക്കിളിൽ നിൽക്കുന്ന ലോട്ടറിക്കച്ചവടക്കാരൻ സുഗുണന്റെ  മുന്നിലേക്കാണ്...എന്തു ചെയ്യണം എന്നറിയാതെ സുഗുണൻ വിയർത്തു...

തനിക്ക് സൈക്കിൾ ചവിട്ടാൻ ഭയങ്കര ആഗ്രഹമാണെന്നും പക്ഷേ മമ്മി സമ്മതിക്കാത്തതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം സുഗണനോട് പറഞ്ഞു...

“ ...വിരോധമില്ലെങ്കിൽ തനിക്ക് ഈ സൈക്കിളൊന്ന് ചവിട്ടിയാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു..“.......സുഗുണന് ചത്താ മതിയെന്നായി...

അപ്പോഴേക്കും ദുഷ്ടന്മാരായ കമാൻഡോകൾ ചാടി വീണു..ബെൻസിലും  ഫെറാറിയിലും മാത്രം കയറിയിട്ടുള്ള പോണിമോൻ അറിയാൻ വയ്യാതെ സൈക്കിളിൽ കയറരുതെന്ന് അവർ പറഞ്ഞു..എന്നാൽ അവരെ അവഗണിച്ച് പോണിമോൻ സൈക്കിളീൽക്കയറി...വഴിയരികിൽ നിന്ന് പാട്ടപെറുക്കുന്ന ഒരു കുട്ടിയെ പിടിച്ച് ഫ്രണ്ടിലിരുത്തി അദ്ദേഹം 200 മീറ്ററോളം സൈക്കീൽ ചവിട്ടി..
ഇതിൽ നിന്നും നിരാലംബരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നമുക്ക് മനസ്സിലാക്കാൻ സാധിക്കും...
സുഗുണന് നന്ദി പറഞ്ഞിട്ട് സൈക്കിളും നൽകി അദ്ദേഹം ആലപ്പുഴയിലേക്ക് യാത്രയായി.

ഈ സൈക്കിൾ താൻ ലാമിനേറ്റ് ചെയ്ത് വീട്ടിൽ സൂക്ഷിക്കുമെന്നും ഇനി ശിഷ്ട കാലം പോണീ സ്തോത്രങ്ങൾ ഉരുവിട്ട് കാലം കഴിക്കുമെന്നും സുഗുണൻ വാരിക്കുഴി ദിനപത്രത്തോട് പറഞ്ഞു...
പത്തുമണിയോടെ പോണിക്കുഞ്ഞ് ആലപ്പുഴയിലെ ബോട്ട്ജെട്ടിയിലെത്തി..ഒരു വെറും സാധാരണക്കാരനേപ്പോലെ അദ്ദേഹം ആലപ്പുഴ - കുമരകം സർവീസ് ബോട്ടിൽ ചാടിക്കയറി.

മണ്ടന്മാരായ കമാൻഡോകൾ സ്പീഡ് ബോട്ടിൽ അനുഗമിച്ചു..എക്സൈറ്റഡായ യാത്രക്കാർ പോണിയെ ഒന്ന് തൊടാനും അടുത്ത് നിൽക്കാനും മത്സരിച്ചു...ടിക്കറ്റെടുക്കണ്ടാന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണി ടിക്കറ്റെടുപ്പിച്ചു..എന്നാൽ വാലെറ്റ് അദ്ദേഹം വണ്ടിയിൽ വച്ചു മറന്നിരുന്നു.. വേറെ പൈസയൊന്നും കൈയ്യിലില്ലായിരുന്നു...ഉടൻ തന്നെ തന്റെ 30 പവന്റെ അരഞ്ഞാണം അഴിച്ച് നിർബന്ധപൂർവ്വം കണ്ട്ക്ടർക്ക് കൊടുത്തു....

കുമരകം ഡോക്കിലെത്തിയ പോണി ബോട്ടിലുണ്ടായിരുന്ന 79 യാത്രക്കാരുടേയും പേരും അഡ്രസും ചോദിച്ചു മനസ്സിലാക്കി..നിങ്ങളെ ഞാനൊരിക്കലും മറക്കില്ല എന്നും പറഞ്ഞു....ചില സ്ത്രീകൾ ദുഖം സഹിക്കാൻ വയ്യാതെ വിങ്ങിക്കരഞ്ഞു...അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹം
തന്നെകാത്ത് കിടന്ന ഹോണ്ടാ അക്കോഡിനെ അവഗണിച്ച് ചെരുപ്പിടാതെ  കാൽനടയായാണ് 300 മീറ്റർ അകലെയുള്ള റിസോർട്ടിലേക്ക് പോയത്......അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ മണൽത്തരികൾ ശേഖരിക്കാൻ ജനങ്ങൾ മത്സരിച്ചു...ആ ബഹളമൊതുക്കാൻ ചെറിയതോതിൽ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു...

റിസോർട്ടിലെത്തിയ അദ്ദേഹം അവരുടെ ഡൺലപ്പ് മെത്തയിൽ കിടക്കാതെ റിസോർട്ടിന്റെ പൂമുഖത്ത് ഒരു പാ വിരിച്ച് നിലത്ത് കിടന്ന് വിശ്രമിച്ചു..ഇത് കണ്ട് സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞ റിസോർട്ട് മാനേജരെ അദ്ദേഹം തന്റെ സ്വതസിദ്ധമായ മിൽക്ക്മെയ്ഡ് പുഞ്ചിരിയോടെ സമാശ്വസിപ്പിച്ചു...സുഭാഷ് ചന്ദ്രബോസും താന്തിയാതോപ്പിയും ലാലാലജപ് റായിയുമൊന്നും ഡൺലപ്പിലല്ല കിടന്നുറങ്ങിയത് എന്നദ്ദേഹം അവരെ ഓർമ്മിപ്പിച്ചു..

വൈകുന്നേരം വിശ്രമം കഴിഞ്ഞ് പാലൊഴിക്കാത്ത പഞ്ചാരയിടാത്ത ഒരു കട്ടൻകാപ്പി (ഇവിടെ അടിസ്ഥാന വർഗ്ഗത്തിന്റെ ഒരു ബിംബമാണ് കട്ടൻകാപ്പി ) മാത്രം കുടിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്കിറങ്ങി...പുറകെ കമാൻഡോകളും...കായൽ തീരത്തുകൂടി നടന്ന അദ്ദേഹം പെട്ടെന്ന് കായലിലേക്ക് എടുത്തുചാടി നീന്തി...കമാന്റോകൾ കായലുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അദ്ദേഹത്തെ കണ്ടില്ല...കുസ്രിതിക്കാരനായ പോണിമോൻ അങ്ങനെ ഒരിയ്ക്കൽ കൂടി കമാൻഡോകാളെ പറ്റിച്ചു...

അവിടുന്ന് മുങ്ങിയ അദ്ദേഹം പൊങ്ങിയത്  മീനച്ചിലാറ്റിലെ കുളിക്കടവിലായിരുന്നു..ദാരിദ്ര്യരേഖയ്ക്ക് ഏതാണ്ട് 18 കിലോമീറ്ററോളം  താഴെ താമസിക്കുന്ന  ഒരു പാവപ്പെട്ട പെൺകുട്ടി ആ സമയം കുളിക്കാനായി അവിടെ വന്നു..അപ്പോഴാണ് അവൾ ഓർത്തത്  കാശില്ലാത്തതുകൊണ്ട് സോപ്പ് മേടിച്ചിട്ടില്ലായെന്ന്...അവൾ ദൈവത്തെ വിളിച്ച് കരഞ്ഞു..അത്ഭുതം!!!...

ജലദേവനേപ്പോലെ കൈയ്യിലൊരു കെട്ടു ബാത്ജെല്ലും ഡവ് സോപ്പും ഷാമ്പൂവും പയറുപൊടിയും ഒക്കെയായി പോണി വെള്ളത്തിൽ നിന്നും പൊങ്ങിവരുന്നു..ഇത്രേം സാധനങ്ങൾ അവളുടെ കൈയ്യിൽ കൊടുത്തു...ആ പെൺകുട്ടിയുടെ കണ്ണുകൾ ക്രിതഞ്ജത കൊണ്ട് നിറഞ്ഞു...

മാത്രമല്ല അവൾ കുളിച്ചു തീരുന്നിടം വരെ അദ്ദേഹം അവിടെയിരുന്ന് അവൾക്കൊരു കമ്പനി കൊടുക്കുകയും ചെയ്തു...ഒരു ബില്യണേർ  പാവങ്ങളോട് കരുണയോടെ എങ്ങനെ പെരുമാറണം എന്നുള്ളതിന് ഇതിലും വലിയ ഒരു ദ്രിഷ്ടാന്തമുണ്ടോ..?....

അപ്പോഴേക്കും സംഭവം കേട്ടറിഞ്ഞ് അവിടെ ആളുകൂടാൻ തുടങ്ങി...അതോടെ അവിടുന്നും അദ്ദേഹം മുങ്ങി...കമാൻഡോസ് ഒരുവിധം ട്രേസ് ചെയ്ത് കുളിക്കടവിൽ എത്തിയപ്പോഴേക്കും അദ്ദേഹം കോട്ടയം ഠൌണിലെത്തിയിരുന്നു....

അപ്പോഴേക്കും സമയം രാത്രിയായിരുന്നു. വല്ലാതെ ക്ഷീണിച്ച പോണിക്ക് വിശ്രമിക്കാൻ ട്യൂലിപ്സും ഡെയ്സിയും ഇടകലർത്തിത്തുന്നിയ പ്രത്യേകം മ്രിദുലമായ മെത്ത ഹോട്ടലുകാർ തയ്യാറാക്കിയിരുന്നു...

എന്നാലിത്തവണ അദ്ദേഹം തിരഞ്ഞെടുത്തത് കോട്ടയം ബസ്റ്റാന്റിനടുത്തുള്ള ഒരു കടത്തിണ്ണയായിരുന്നു..കടത്തിണ്ണയിൽ 10 രൂപയുടെ തോർത്ത് വാങ്ങി വിരിച്ചദ്ദേഹം കിടന്നുറങ്ങി...കൊതുകടി കൊണ്ടെങ്കിലും പോണിയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ അഡ്ജെസ്റ്റ് ചെയ്ത് കമാൻഡോകൾ നിന്നു..കൊതുകുകളും ആ മഹാനുഭാവനെ തൊടാതെ ഭക്ത്യാദരപൂർവ്വം മാറിനിന്നു...

രാവിലെ അദ്ദേഹം കുളിച്ചതാകട്ടേ ഫ്രഞ്ച് ബാത്ത്രൂമില്ലല്ല...ഒരു കോർപറേഷൻ പൈപ്പിന്റെ ചുവട്ടിൽ നിന്ന്...ചാനലുകൾ ലൈവായി അത് നാട്ടുകാരെ കാണിച്ചു..ആദർശം പ്രസംഗിക്കാൻ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ച് കാണിക്കാനുള്ളതാണെന്നണദ്ദേഹം കുളി കഴിഞ്ഞ് പറഞ്ഞത്..

ബ്രേക്ക്ഫസ്റ്റായി അദ്ദേഹം  വെറും കഞ്ഞി വിത്ത് ഉപ്പാണ് കഴിച്ചത്...കരിമീനും പ്രോൺസ് ഫ്രൈയ്യും  ഒക്കെയായി വന്ന ഹോട്ടലുകാരെ അദ്ദേഹം നിരാശരാക്കി...ലാളിത്യമാണ് തന്റെ മുഖമുദ്ര എന്നദ്ദേഹം പറഞ്ഞു...എങ്ങനെയാണ് കഞ്ഞി ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പാചകക്കാരൻ കുഞ്ഞാപ്പുവിനോട് വിശദമായി ചോദിക്കാനും മറന്നില്ല...

യാത്ര പറഞ്ഞിറങ്ങുമ്പോൾ വീട്ടിൽ കൊണ്ടുപോകാനായി അല്പം കഞ്ഞി പാഴ്സൽ വാങ്ങാനും അദ്ദേഹം പറഞ്ഞു.. പച്ചവെള്ളം പോലും ബുർജ്ജ് അറബീന്ന് മാത്രം മേടിച്ചുകൊടുത്ത് വളർത്തിയ
പോണിയുടെ ലാളിത്യം കണ്ടുപഠിക്കാൻ അച്ഛനമ്മമാർ കുട്ടികളെ ഉപദേശിച്ചു...

അപ്പോഴേക്കും അദ്ദേഹത്തിന് എയർപോർട്ടിലേക്ക് പോകാനായി കാറ് വന്നു..പെട്ടെന്നതാ ഒരു സംഘം ആൾക്കാർ പോണിയുടെ നേരെ വരുന്നു അവരെല്ലാം ആയുധധാരികളുമാണ്...ഏറ്റവും ഫ്രണ്ടിൽ നടക്കുന്നവന്റെ കൈയ്യിൽ M1A1 റോക്കറ്റ് ലോഞ്ചറുമുണ്ട്...മറ്റുള്ളവരുടെ കൈയ്യിൽ പലതരം തോക്കുകളൂം...ഇവന്മാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..ഇനി വല്ല തീവ്രവാദികളും.........????

പോണി ഒന്ന് ഭയന്നെങ്കിലും ഓടിയില്ല..കാരണം ആളുകൾ മുഴുവൻ നോക്കി നിൽക്കുകയാണ്...തന്റെ ഇമേജ്....എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴത്തേക്കും അവർ മുന്നിൽ വന്നു...എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.......

ആ സംഘത്തിന്റെ നേതാവ് “ദാ ..പിടി... ”എന്ന് പറഞ്ഞ് റോക്കറ്റ് ലോഞ്ചറെടുത്ത് പോണിയുടെ കൈയ്യിൽ കൊടുത്തു..മറ്റുള്ളവരും തോക്കുകൾ പോണിയുടെ മുന്നിൽ വലിച്ചെറിഞ്ഞു...

“..ങേ...എന്തായിത്..?.”

“ഇത് ഞങ്ങടെ രാജിക്കത്ത്...“

“ രാജിയോ...അതിന് നിങ്ങളൊക്കെയാരാ..?..“

“....ഞങ്ങളൊക്കെ നിന്റെ പ്രൊട്ടക്ഷൻ കമാൻഡോസാ..ഞാനാ ചീഫ്...നിന്റെ പണ്ടാരടങ്ങിയ ജോലി ഞങ്ങൾ രാജി വയ്ക്കുന്നു..എന്നിട്ട് അന്തസായിട്ട് കൂലിപ്പണിയെടുത്ത് കേരളത്തിൽ ജീവിക്കാൻ പോകുന്നു..അതാകുമ്പോൾ സമാധാനമുണ്ട്..ഇത്രേം പണിയില്ല.... ദിവസം ക്രിത്യമായി കൂലിയും കിട്ടും...പിന്നെ നിന്റെ പുറകെ പട്ടിയേപ്പോലെ ഓടണ്ട കാര്യമില്ലല്ലോ...“

അന്തിച്ചു നിൽക്കുന്ന പോണിയെ അവഗണിച്ച് കുറേ മൺവെട്ടികളും തൂമ്പായുമൊക്കെയായി യൂണിഫോം മാറ്റി ഒറ്റത്തോർത്തുമുടുത്തവർ നടന്നു നീങ്ങി...അപ്പോഴും ക്യാമറഫ്ലാഷുകൾ തുരുതുരെ മിന്നിക്കൊണ്ടിരുന്നു...പോണിയുടെ ഓരോ ഭാവമാറ്റവും അടുത്ത ദിവസത്തെ പത്രത്തിൽ വരുത്താനായി ക്യാമറകൾ മത്സരിച്ചുകൊണ്ടേയിരുന്നു.....


-------------------------------------------------------------------------------------------------------------
പോണിയുടെ ജീവിതത്തിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട്  നിർമ്മിച്ച ഒരു ചലച്ചിത്രത്തിലെ ചില  പ്രസക്ത ഭാഗങ്ങൾ താഴെക്കാണാം...






.....

Jan 9, 2011

വിൽബർ സർഗുണരാജ് ( വീഡിയോ ).



ഇങ്ങനെയൊരൈറ്റം യൂടൂബിന്റെ അന്തരാളങ്ങളിൽ ജീവിച്ചിരുന്നു എന്ന് ഞാനിപ്പോഴാണ് അറിയുന്നത്..ഗൂഗിൾ ബസാകുന്ന മഹാകനാലിൽ ചൂണ്ടയിട്ടോണ്ടിരുന്നപ്പോൾ കണ്ട ഒരു വീഡിയോ...അതിന്റെ പിന്നാലെ തുടങ്ങിയ അന്വേഷണം അവസാനിച്ചതു വിൽബർ സർഗുണരാജെന്ന ഭയങ്കരന്റെ മടയിലും..നമുക്ക് നിത്യജീവിതത്തിൽ പലപ്പോഴും നേരിടേണ്ടി വരുന്ന സാമൂഹിക ഉദാത്ത സാഹചര്യങ്ങളെ എങ്ങനെ പ്രശ്നരഹിതമാക്കാം എന്ന് വളരെ വളരെ ലളിതമായി പറഞ്ഞു തരുന്ന, കാണിച്ചു തരുന്ന ഒരു കിടിലനാണ് അദ്ദേഹം അഥവാ സർഗുണൻ.

കാനഡ, അമേരിക്ക, സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, തമിഴ്നാട് എന്നുവേണ്ട ലോകത്ത് എല്ലായിടത്തുമുണ്ട് ഈ തമിഴ്നാട്ടുകാരൻ...എങ്ങനെ എന്ത് എപ്പോൾ ചെയ്യാം എന്നുള്ള നമ്മുടെ അറിവില്ലായ്മയെ അടിമുടി പരിഹരിക്കുന്ന ഭയങ്കരനാകുന്നു സർഗുണൻ..വേൾഡ്ടൂർ നടത്തി ലോകത്തങ്ങോളമിങ്ങോളമുള്ള ജനങ്ങളെ ബോധവത്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സർഗുണൻ ചെയ്യുന്നത്..

നിങ്ങൾ ഒരു സിവിൽ സർവീസുകാരനായിരിക്കാം, ബിസിനസ്സ് ടൈക്കൂണാകാം, സിനിമാനടനാകാം, സാധാരണക്കാരനാകാം, കള്ളനോ കൊള്ളക്കാരനോ ആരുമാകട്ടേ 
ചില കാര്യങ്ങൾ ചെയ്യുന്നതിന് ചില ചിട്ടവട്ടങ്ങളും മറ്റുമുണ്ട്..അതെല്ലാം അങ്ങനെ ചുമ്മാ അങ്ങ് വിളിച്ചുപറഞ്ഞാൽ ആർക്കും മനസ്സിലാകില്ല...അതിന്റേതായ രീതിയിൽ ചെയ്തുകാണിച്ചുതന്നെ അദ്ദേഹം നമ്മെ ബോധവാന്മാരാക്കുന്നു...

അദ്ദേഹത്തിന്റെ ആ വേഷം...മാന്യമായ കറുത്ത പാന്റും ടൈയ്യും വെള്ള ഷർട്ടും കറുത്ത ഷേഡ്സും....കണ്ടാലൊരു മെഡിക്കൽ റെപ്രസെന്റേറ്റീവോ, ബാങ്ക് മാനേജരോ, സെയിത്സ് മാനേജരോ ഒക്കെയാണെന്നു തോന്നുമെങ്കിലും അതിലേറെയാണ് ടിയാന്റെ ആ‍മ്പിയർ..

പാട്ടുകാരൻ, വീഡിയോജോക്കി, ന്രിത്തന്രിത്ത്യനിപുണൻ, ഡ്രമ്മർ എന്നീ നിലകളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം..എങ്ങനെ ടിവിഎസ് മോപ്പഡ് ഓടിക്കാം, ഇന്ത്യൻ-യൂറോപ്യൻ ലാവറ്ററീസ് എങ്ങനെ ഉപയോഗിക്കാം, എങ്ങനെ ജെർമ്മൻ ഭാഷ സംസാരിക്കാം, എയർ ബസിൽ എങ്ങനെ സഞ്ചരിക്കാം, കാളവണ്ടി എങ്ങനെ ഓടിക്കാം, ഡ്രൈവ് ഇന്നിൽ നിന്നും ബർഗർ എങ്ങനെ മേടിക്കാം തുടങ്ങി അനേകമനേകം കാര്യങ്ങൾ ഇദ്ദേഹം വിശദമായി പ്രതിപാദിച്ചുതരുന്നു...

അദ്ദേഹത്തിന്റെ വീരക്രിത്യങ്ങളിൽ ചിലത്...

എങ്ങനെ ഒരു ഇന്ത്യൻ ടോയ്ലറ്റ് ഉപയോഗിക്കാം..(പേടിക്കണ്ട ..ഒൺലി ഡെമോ).

സാറ് ചെയ്ത  ബ്ലോഗ് പാട്ട്.

പ്രണയ വിവാഹം.


കാളവണ്ടി ഓടിക്കൽ പാർട്ട് -1




                                                 കാളവണ്ടി ഓടിക്കൽ പാർട്ട് -2





ചായ ഉണ്ടാക്കുന്നതെങ്ങനെ...?




AirBus 380യിലെ അനുഭവങ്ങൾ..പാളിച്ചകൾ.


ഹെവി ഡ്യൂട്ടി ബൈക്കുകൾ എങ്ങനെ ഓടിക്കാം.


ഇതൊക്കെ ചെയ്യുമ്പോഴും ആ മുഖത്ത് മിന്നിമറയുന്ന സീരിയസ് ഭാവത്തിനാണ് മാർക്ക്..പിന്നെ വീഡിയോസിൽ കേൾക്കുന്ന ആ പാട്ടും...മഹാഭാരതം പോലെ കാണ്ഡം കാണ്ഡമായിക്കിടക്കുകയാണ് പുള്ളിയുടെ സൈറ്റിൽ വീഡിയോ ക്ലിപ്പുകൾ...ദിവിടെ Wilbur - Vannakam ഞെക്കിയാൽ ലവിടെയെത്താം..വെറുതെയാണോ യൂടൂബ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്...




.....

Jan 7, 2011

ഹെലികോപ്റ്റർ അറസ്റ്റിൽ


അങ്ങനെ രണ്ടുപതിറ്റാണ്ടിലേറെയായി തുടരുന്ന അനീതിക്കും അക്രമത്തിനും ഒരു പരിഹാരമായി....സംഭവത്തിലെ ഒന്നാം പ്രതിയും വിദേശിയുമായ Bell-407 എന്ന ഹെലികോപ്റ്ററിനെയാണ് രഹസ്യ കമാൻഡോകൾ കസ്റ്റഡിയിലെടുത്തത്...ഇതാദ്യമായാണ് ഇത്തരമൊരു കേസിൽ ഒരു വിദേശിയെ ഇന്ത്യയിൽ കസ്റ്റഡിയിലെടുക്കുന്നത്..പണ്ട് ഒറ്റരാത്രി കൊണ്ട് 25000ലധികം പേരെ വരെ കൊന്ന  ഒരു കമ്പനിയുടെ എംഡി, വീട്ടിപോയിട്ട്  ‘ഇപ്പ വരാം‘ എന്ന് പറഞ്ഞ് അമേരിക്കയ്ക്ക് പോയതാണ്..പിന്നെ കണ്ടിട്ടില്ല...ഇരുപത്തഞ്ച് കൊല്ലം നമ്മൾ കാത്തിരുന്നു....ന്നിട്ടും പുള്ളി വന്നില്ല..അയാളത് മറന്ന് പോയെന്നാ തോന്നുന്നേ....അല്ലേ വന്നേനേ...ശിക്ഷ സ്വീകരിക്കാൻ..വിമാനമിറങ്ങി നേരെ ഡിജിയുടെ ഓഫീസിൽ ചെന്ന് രണ്ടു കൈയ്യും നീട്ടി  എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞേനെ...ലത് പോട്ടെന്നു വക്കാം...

നമ്മുടെ കേസിലേക്ക് മടങ്ങിവരാം..കസ്റ്റഡിയിലെടുത്ത ഹെലികോപ്റ്ററിനെ ചോദ്യം ചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഏഡ് കുട്ടമ്പിള്ള പ്രസ്മീറ്റിൽ അറിയിച്ചു..ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് ഇരുപത് കൊല്ലത്തിലേറെയായി പ്രസ്തുത ഹെലികോപ്റ്റർ എൻഡോസൾഫാൻ എന്ന ഇൻസെപ്റ്റിസൈഡ് തളിച്ചു വരികയായിരുന്നു
(ദ്രിക് സാക്ഷികളുണ്ട്..) .....ഹെക്ടറുകളോളം പരന്നു കിടക്കുന്ന കാഷ്യൂനട്ട് തോട്ടത്തിന്റെ മുകളിലായിരുന്നു ടിയാന്റെ വിഹാരരംഗം...പലപ്പോഴായി മാറി മാറി ഭരിച്ച രാഷ്ട്രീയപ്പാർട്ടികൾ എല്ലാവരും ഭയങ്കരമായി എതിർത്തിട്ടും ഈ കോപ്റ്റർ നിർദാക്ഷണ്യം തളിപ്പ് തുടർന്നുകൊണ്ടേയിരുന്നു...

താൻ ഇതിൽ നിരപരാധിയാണെന്നും തന്റെ മകനേപ്പോലെ കണ്ടിരുന്ന ഹെലികോപ്റ്റർ ഇപ്പരുപാടി കാണിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും... ഇനി എനിക്കിങ്ങനെ ഒരു മകനില്ലെന്നും, അവനെ ജയിലിലടയ്ക്കണമെന്നും തോട്ടം ഉടമ പ്രഭാകരപ്രഭു ഞങ്ങളോട് പറഞ്ഞു...എന്തായാലും കാട്ടുമുത്തപ്പന്റെ ക്രിപ കൊണ്ട് ആർക്കും അപകടം ഒന്നും പറ്റിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു...

പഴയ സോമാലിയയല്ല.... ഇത് പുതിയ കാസർകോഡ്
അതിനിടെ വർഷങ്ങളായി മൂളിയാറിലെ ഗ്രാമവാസികൾക്ക് ‘അഞ്ജാത‘ കാരണത്താൽ  ചില ‘നിസ്സാ‍രമായ’ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നതായി കേന്ദ്ര സീനിയർ ആരോഗ്യ ശാസ്ത്രഞ്യൻ രാംകുമാർ അറിയിച്ചു..ആരും പേടിക്കേണ്ടെന്നും, പണ്ട് ആ ഗ്രാമം നിന്നിരുന്നിടത്ത് ഒരു ദിവ്യപ്രതിഷ്ഠ ഉണ്ടായിരുന്നെന്നും അത് നശിച്ചതിന്റെ  ദോഷങ്ങളാണ് ഈ കാണുന്നതെന്നും അദ്ദേഹം തന്റെ മുഖപ്രസംഗത്തിൽ പറഞ്ഞു..അതുകൊണ്ട് സർക്കാർ ചിലവിൽ ഒരു വൻ ദോഷനിവാരിണീ ഹോമം നടത്താം എന്നും അദ്ദേഹം പറഞ്ഞു..എല്ലാവരും ദൈവവിശ്വാസം വിടാതെ പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു...

ഓരോ മലയാളിയും വായിച്ചിരിക്കേണ്ട NIT എഞ്ചിനീയറിങ്ങ് സ്റ്റുഡൻസിന്റെ പഠന റിപ്പോർട്ട്  പ്രകാരം ഇത്രയൊക്കെയായിട്ടും ഇലക്ഷൻ പ്രമാണിച്ച് ഏതോ ഒരെമ്മല്ലേ മാത്രം അതുവഴി പോയിട്ടുണ്ടത്രേ..പിന്നെ അത് എഴുതിയ കാലം വരെ ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയത്തൊഴിലാളിയോ ഏതേലും സിവിൽ സർവീസ് സിംഹങ്ങളോ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അഞ്ച് കൊല്ലം പ്ലാച്ചിമടയിലെ പാവങ്ങൾ നിന്നനില്പിൽ സമരം നടത്തിയിട്ടാണ് കൊക്കക്കോള ഫാക്ടറി പൂട്ടിയത്....

അതിലേറെയായില്ലേ ഈ സമരം....നിവേദനം കൊടുത്തും കേസ് പറഞ്ഞും കാലം കഴിയുമ്പോൾ   നഷ്ടപ്പെടാൻ ജഡ്ജിക്കോ മന്ത്രിക്കോ ഒന്നുമില്ല... അടുത്ത തലമുറയിലെ കുട്ടികളുടെ ജീനിലും ഈ വിഷം നിറയും...നിക്കിൾഡോൺ കാർട്ടൂണിലെ പോലെ അനേകം വിചിത്ര ജീവികൾ ഇനിയും അവിടെ ജനിക്കും..കാസർകോഡ് പാകിസ്ഥാനിലോ പഞ്ചാബിലോ ഒന്നുമല്ലല്ലോ..ഒരു മെറ്റൽക്കഷ്ണമെടുത്ത് അവന്റെയൊക്കെ ഹെലികോപ്റ്ററിലേക്കെറിയാൻ എങ്കിലും ചങ്കൂറ്റമുള്ള ഒരാളുപോലും അവിടെയില്ലെന്നതാണ് ഏറെ കഷ്ടം.........ഇവിടുത്തെ നക്സലുകളോക്കെ മരിച്ചുപോയോ...അതോ  ഇനി ആ പണിക്കും അന്യസംസ്ഥാനങ്ങളായ അന്ദ്രയേയും ബിഹാറിനേയും ഒക്കെ ആശ്രയിക്കേണ്ട ഗതികേടായോ കേരളത്തിന്..........ചുമ്മാ 
“  Endosulphan victim  “ എന്ന് ഗൂഗിൾ ഇമേജിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ....ആ പേജ് മുഴുവൻ കാണണമെങ്കിൽ ഹ്രിദയത്തിന്റെ സ്ഥാനത്ത് വല്ല മൈൽക്കുറ്റിയോ മരക്കുറ്റിയോ ഒക്കെ വേണം.

കണ്മുന്നിൽ നടക്കുന്ന നരഹത്യയ്ക്ക് തെളിവും തേടി വർഷങ്ങൾ തിരിച്ചും മറിച്ചും പഠനം നടത്തുന്നതിന്റെ ആ യുക്തിരാഹിത്യമാണ് മനസ്സിലാകാത്തത്....ഇനി ചെയ്യാനുള്ളത് ആ മനുഷ്യജീവികളൂടെ ശിഷ്ടകാലം സുഖമായി  കഴിയാനുള്ള പണം നൽകുക എന്നതാണ് ...കോടികളൊന്നും വേണ്ട..സാർ..    ഏതാനും ലക്ഷങ്ങൾ മതി...അത് കൈയ്യിട്ടുവാരാതെ ചാനലിൽ ലൈവായി കാണിച്ച് ട്രെഷറിയിൽ നിന്നെടുത്ത് അന്ന് തന്നെ വീതിച്ച്  ആ പാവങ്ങളുടെ പേരിൽകൂട്ടിയാൽ അത്രേം ആയി..നടന്നാ നടന്നു....ഒരു സെക്കൻഡ് കണ്ണ് തെറ്റിയാൽ കൊലയോടെ വിഴുങ്ങുന്ന പാരമ്പര്യമുള്ള ബ്യൂറോക്രാറ്റുകളെ കൊണ്ട്  ആ പണി ചെയ്യിക്കാൻ ഇത്രയെങ്കിലും വേണം....പണം മാത്രമേ ഇനിയൊരു പ്രതിവിധിയുള്ളൂ....പ്രഖ്യാപിച്ചത് 1 ബില്യൺ നഷ്ടപരിഹാരമാണത്രേ...നടന്നതു തന്നെ....ഏറെ വർഷങ്ങളായിട്ടും വൈപ്പിനിലേക്ക് വെറും 10കിമി വാട്ടർലൈൻ വലിക്കാൻ കഴിയാത്തവരാണ് ഇനി 100 കോടി നഷ്ടപരിഹാരിക്കാൻ പോകുന്നത്...

ഇനിയും ഈ ഗവണ്മെന്റ് എന്തിന്, ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് മാത്രം അഞ്ജാതം....ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന് എടുക്കാനുള്ള തീരുമാനമേയൂള്ളൂ.. പിന്നേയും ഒരു ഷിപ്മെന്റ് കാഷ്യൂനട്ടാണോ ഒരു കുഞ്ഞിന്റെ ജീവനാണോ വലുത് എന്ന് ദശാബ്ദങ്ങളായിട്ടും തീരുമാനിക്കാൻ കഴിയാത്ത നപുംസകങ്ങൾ ഭരിക്കുന്ന ഈ മഹാരാജ്യത്ത് വരേണ്ടത് പഴയ ആ വിപ്ലവം തന്നെയാണ്..ഈ ......... കളെയെല്ലാം ഉന്മൂലനാശനം ചെയ്ത് അധികാരത്തിന്റെ ഇടനാഴികളിൽ  ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി  ആ ഹെലികോപ്റ്ററൂം കത്തിച്ച് ധർമ്മസംസ്ഥാപനാർത്ഥായ ആരെങ്കിലും വരേണ്ടിയിരിക്കുന്നു...

ഈ ഖൽക്കിയൊക്കെ ഇനിയെന്നാണാവോ അവതരിക്കുക..?



.....

Jan 4, 2011

ബ്ലോഗത്താഴം ( ഒരു വിക്കി ലേഖനം - വഞ്ചനയുടെ ചരിത്രം ).

വിക്കിപീഡിയ, ഒരു അതി ഭയങ്കര വിജ്ഞാനകോശം.
ബ്ലോഗത്താഴം                                                                        
 പോണി തന്റെ പീഡാനുഭവത്തിനും വഞ്ചിക്കപ്പെടുന്നതിനും മുമ്പ് പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ദുബയിലെ യോർക്ക് ഇന്റർനാഷനലിൽ വച്ച് നടത്തിയ അത്താഴം ആണ് ബ്ലോഗത്താഴം എന്നു അറിയപ്പെടുന്നത്.പോപ്പിയുടെ പോസ്റ്റ്അത്താഴമെന്നും മറ്റും ഇത് അറിയപ്പെടുന്നു. പോണിയുടെ ബ്ലോഗ്ചരിത്രം രചിച്ച വിശാലൻ, കുറുമാൻ, പോങ്ങുമ്മൂടൻ, കൊച്ചുത്രേസ്യ എന്നിവരുടെ പോസ്റ്റുകളിൽ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

2010 ലെ അവസാന ദിവസമായ 31ആം തീയതി വെള്ളിയാഴ്ച രാത്രിയാണ് ഈ ഡിന്നർ നടന്നത്.പാർട്ടി എവിടെയാണ് ഒരുക്കേണ്ടതെന്ന് ഫോളോവേഴ്സ് ബ്ലോഗറോട് ചോദിച്ചു....അതിനുള്ള സ്ഥലവും പോണി പറഞ്ഞുകൊടുത്തു.ബർദുബായിലെ ഒരു വലിയ പണക്കാരന്റെ ഉടമസ്ഥതയിലുള്ള യോർക്ക് ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വിശാലമായ കോൺഫ്രൺസ് ഹാളിലാണ് ന്യൂഇയർ പാർട്ടി ഒരുങ്ങിയത്.ഇതൊരുക്കാൻ തീപ്പൊരി, ഹലീസ, സാഗർകോട്ടപ്പുറം എന്നീ വിശ്വസ്ഥ ഫോളോവേഴ്സിനെ ഏല്പിച്ചു.

അന്ന് വൈകുന്നേരം പോണി തന്റെ ഹമ്മർ വാലറ്റിനെ ഏല്പിച്ച്, പന്ത്രണ്ട് ഫോളോവേഴ്സുമൊത്ത് ഹാളിൽ പ്രവേശിച്ചു..ബ്ലോഗ് ചരിത്രത്തിലെ അതിപ്രധാനമായൊരു മീറ്റായിരുന്നു അത്.

പ്രൊഫൈൽ കഴുകൽ                                                             
അത്താഴത്തിനിടെ പോണി എഴുന്നേറ്റ് തന്റെ അർമാനിയുടെ കോട്ട് ഊരിമാറ്റിയ ശേഷം ടൈ എടുത്ത് അരയിൽ കെട്ടി.പിന്നെ ഒരു പാത്രത്തിൽ കുറച്ച് വിസ്കിയെടുത്തിട്ട് ഫോളോവേഴ്സിന്റെ
കമന്റുകൾ കഴുകി.തന്റെ ടൈ കൊണ്ട് പ്രൊഫൈലുകൾ തുടച്ചു.തീപ്പൊരിയുടെ അടുത്തു വന്നപ്പോൾ തന്റെ പ്രൊഫൈൽ കഴുകുന്നതിനെ തീപ്പൊരി എതിർത്തു...മൂപ്പർക്ക് പണ്ടേ കുളിയും നനയും ഒന്നും ഇല്ലായിരുന്നല്ലോ..എങ്കിലും ആ എതിർപ്പ് വകവയ്ക്കാതെ പോണി കമന്റുകൾ കഴുകി.അതിനുശേഷം തന്റെ ഫോളോവേഴ്സിനോടായി ഇങ്ങനെ പറഞ്ഞു.

“ ഞാൻ എത്ര കമന്റുകളിട്ടു എന്ന് നിങ്ങൾ അറിയൂന്നുവോ?..

  നിങ്ങൾ എന്നെ പോപ്പിയെന്നും പോണിയെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു
  നിങ്ങൾ പറയുന്നതു ശരി.

  പോപിയും പോണിയുമായ ഞാൻ നിങ്ങളുടെ പോസ്റ്റുകൾ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ
  തമ്മിൽ പ്രൊഫൈൽ കഴുകേണ്ടതാകുന്നു.
 
  ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു
  പാസ്വേഡുകൾ തന്നിരിക്കുന്നു.
   Google Earth ( 5.0.101.)

തീപ്പൊരിയുടെ വഞ്ചന                                                         
 ഭക്ഷണത്തിനിടയിൽ പോണി പറഞ്ഞു: ....."നിങ്ങളിൽ ഒരാൾ എന്നെ ഒറ്റു കൊടുക്കും എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു......ഇതു കേട്ട് ഫോളോവേഴ്സ് അത്യന്തം ദുഃഖിതരായി. അളിയാ, അതു ഞാനാണോ?..... അവർ ഓരോരുത്തരും അദ്ദേഹത്തോട് ചോദിച്ചു.....പോണി മറുപടിയായി പറഞ്ഞു, "........എന്നോടൊപ്പം ബെർളിത്തരങ്ങളിൽ ആരാണോ കമന്റുന്നത് അവൻ എന്നെ ഒറ്റു കൊടുക്കും....കോട്ടപ്പുറം പതിയെ പോകാനായി എഴുന്നേറ്റു... അപ്പോൾ തീപ്പൊരി ചോദിച്ചു, ' സാറേ.. അതു ഞാനാണോ?'

അതിനുത്തരമായി പോണി പതിയെ പറഞ്ഞു... 'നീ അതും, അതിനപ്പുറവും ചെയ്യുമല്ലോ '....


പോണി മോഡറേഷൻ ചെയ്ത ഒരു കമന്റ് നർമ്മത്തിൽ മുക്കി തീപ്പൊരിക്ക് കൊടുത്തു. തീപ്പൊരി പോണിയെ ചതിക്കും എന്ന് അപ്പോഴും മറ്റു ഫോളോവേഴ്സിനു മനസ്സിലായില്ല. കമന്റ് ചെയ്ത ശേഷം തീപ്പൊരി ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.

ബ്ലോഗത്താഴം അവസാനിച്ച ഉടൻ പോണി ഫോളോവേഴ്സിനൊപ്പം ഹോട്ടലിൽ നിന്നും പുറപ്പെട്ട് ഷേക്ക്സയിദ് റോഡ് വഴി അബുദാബിയിൽ പ്രവേശിച്ചു.പോണവഴി ജബേലലിയിലിറങ്ങി റിട്ടയേഡ് ശിഷ്യനായ വിശാലനെ അനുഗ്രഹിക്കുകയും ചെയ്തു...അപ്പോഴേക്കും കനേഡീയൻ ബോഡറിലെ സെക്യൂരിറ്റി ചീഫായ കേണൽ.രഞ്ജിത്ത് ആന്റണിയുടെ സഹായത്തോടു കൂടി ദുഷ്ടനായ ബെർളിരാജാവിന്റെ ( കഥയിലെ വില്ലൻ ) ഫോളോവേഴ്സ് പോണിയെ പിടിക്കുകയും ലൈക്കുകൾ ഒന്നൊന്നായി ഡിലീറ്റ് ചെയ്യാനും തുടങ്ങി...


“ വെറും 30 കമന്റുകൾക്കു വേണ്ടി തീപ്പൊരി പോണിയെ ഒറ്റിക്കൊടുത്തു... “..അടുത്ത ദിവസത്തെ ടൊറന്റോ സ്റ്റാറിലെ പ്രധാന വാർത്തയായി മാറി ആ സംഭവം...

പോണിയെ ഒറ്റുകൊടുത്ത കിട്ടിയ കമന്റുകൾകൊണ്ട് തീപ്പൊരി നെവാഡയിലെ കുറച്ച് മരുഭൂമി ലീസിനു പിടിച്ച് ഒരു ബീർ പാർലർ തുടങ്ങി....കൂടുതൽ ലാഭമുണ്ടാക്കാനായി സൈഡിലായി വാറ്റും തുടങ്ങി..എന്നാൽ അപ്പോഴേക്കും അമേരിക്കൻ വാറ്റ് നിയമങ്ങൾ ശക്തമാവുകയും അമേരിക്കൻ എക്സൈസുകാർ വാറ്റ്കേന്ദ്രം റെയ്ഡ് ചെയ്യുകയും അതിനേത്തുടർന്ന് തീപ്പൊരിയുടെ ബാർ ലൈസൻസ് തെറിക്കുകയും ചെയ്തു....

കച്ചവടം നഷ്ടത്തിലായ തീപ്പൊരി രാജാവിനെ സമീപിച്ച് ഒരു 40 കമന്റുകൾ കടം ചോദിച്ചു....എന്നാൽ ദുഷ്ടനായ രാജാവ് അത് മൈന്റ് ചെയ്തില്ല...40 കമന്റുകൾ കിട്ടിയില്ലായെന്നു മാത്രമല്ല രാജാവിനെ ഡിസ്റ്റെർബ് ചെയ്തതിന് ആരാധകർ തീപ്പൊരിയെ തടവറയിലിട്ട് നന്നായി ബ്ലോക്കുകയും ചെയ്തു...


ഇതേസമയം രാജാവിന്റെ ഫോളോവേഴ്സ് ബ്ലോഗിന്റെ ചിഹ്നമായ ‘ ബി ‘ ആക്രിതിയിലുള്ള തടിക്കഷ്ണം ചുമപ്പിച്ചുകൊണ്ട് പോണിയെ റോഡിലൂടെ നടത്തിച്ചു..ചെയ്ത കുറ്റങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് ഒരോട്ടോറീക്ഷയിൽ ഏതാനും കമന്റേറ്റേഴ്സ് മുന്നേ പൊയ്ക്കൊണ്ടിരുന്നു...ബ്ലോഗിൽ ആണിയടിക്കുന്നത് കാണാനും മറ്റുമായി ലക്ഷക്കണക്കിന് ആരാധകർ ദുഖാർദ്രരായി വീഥിയുടെ ഇരു വശത്തും നിറഞ്ഞുനിന്നു..പാർട്ടിയുടെ ലയനസമ്മേളനത്തിനു ശേഷം ഏറ്റവുമധികം ആളുകൾ പങ്കെടുത്ത പരിപാടിയായി മാറിയത്...

മാഡം ഹലീസ                                                                          
ഇതിനെല്ലാം സാക്ഷിയായി ആപ്പിൾഷേക്കിന്റെ മകളും പോണിയുടെ പതിമൂന്നാമത്തെ ശിഷ്യയുമായിരുന്ന മാഡം ഹലീസ പടയാളികളുടെ സംഘത്തിൽ നിന്നും ഒരല്പം മാറി ഫോളോ ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും ഒരു വാക്കു പോലും അവൾ എതിർത്തുപ്പറഞ്ഞില്ല..അവസാനം രണ്ട് ബ്ലോഗ് മോഷ്ടാക്കളെ പിടിച്ച് ഡിലീറ്റ് ചെയ്യാൻ നിർത്തിയ സ്ഥലമെത്തി...അങ്ങ് ദൂരെ കൊട്ടാരത്തിലിരുന്ന് രാജാവ് ചാനലിൽ കൂടി ഈ കാഴ്ചകൾ ലൈവ് കണ്ട് ആസ്വദിച്ചു...

.‘ബി‘ തടിക്കഷ്ണം തറയിൽ കുത്തിനിർത്തി കേണൽ അട്ടഹസിച്ചു....അവനെ ബ്ലോഗിൽ തറയ്ക്കൂ....നീളമുള്ള കമന്റുകൾ കൊണ്ട് അവർ പോണിയുടെ വിരലുകൾ ഓരോന്നായി ബ്ലോഗിൽ തറയ്ക്കാൻ തുടങ്ങി.. അപ്പോൾ പോക്കറ്റിൽ ഒളിപ്പിച്ചു വച്ച മൊബൈലിൽ നിന്നും പോണി ശിഷ്യയ്ക്ക് മെസേജയച്ചു..


" എല്ലാവരെയും അറിയിപ്പിൻ...ഇന്നേയ്ക്ക് മൂന്നാംപക്കം ദുർഗ്ഗാഷ്ടമി ദിവസം ഞാൻ പുതിയ പോസ്റ്റുമായി ഉയർന്നുവരും...Airtel Free Offers Recharge for rs.555..(Sms Advt..).".


മെസേജയച്ചതിനുശേഷം..പോണി അമേരിക്കയിലെ ഗൂഗിൾ ഓഫീസിന്റെ ദിശയിലേക്ക് നോക്കി പ്രാർഥിച്ചു...“ ഇവർ ഡിലീറ്റുന്നത് എന്താണെന്ന് ഇവന്മാർക്ക് നന്നായിയറിയാം...ഇവന്മാരോട് ഒരിക്കലും ക്ഷമിക്കരുതേ..ഇവന്മാരുടെ സൈറ്റുകൾ തകരേണമേ..” ശിക്ഷ നടപ്പായി....ബ്ലോഗിന്റെ ഇടത്തും വലത്തും കിടന്ന കള്ളന്മാരെയുൾപ്പെടെ മൂന്നുപേരെയും അവർ ഡിലീറ്റ് ചെയ്തു....


പോണിയുടെ കൂടെ ഡിലീറ്റിനു വിധേയമായതിനാൽ കൊടുംപാപികളായ ഇടത്തും വലത്തും കിടന്ന ആ രണ്ട് പോസ്റ്റ് മോഷ്ടാക്കൾക്കും ഗൂഗിളിൽ ഉയർന്ന ശമ്പളത്തിൽ ജോലി കിട്ടി..ഇന്നവർ കുടുബസമേതം കാലിഫോർണിയയിൽ സുഖാമായി താമസിക്കുന്നു...

ബ്ലോഗ് റിക്കവറി                                                                          
മൂന്നാം ദിവസം ഓഫായ കമ്പ്യൂട്ടറിനു മുന്നിൽ കരഞ്ഞുകൊണ്ടിരുന്ന മാഡം ഹലീസ പെട്ടെന്ന് ഞെട്ടി..അതാ തനിയെ ബ്ലോഗ് ഓപ്പണാകുന്നു...വെള്ള വസ്ത്രം ധരിച്ച ഗൂഗിളിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ ആകാശത്തുനിന്നും ആ തകർന്ന കമ്പ്യൂട്ടറിനരുകിലേക്ക് ഹെലിക്കോപ്പ്റ്ററിൽ പറന്നുവന്നു... അവർ ഇപ്രകാരം പറഞ്ഞു...

“ മാഡം ഹലീസ വി ആർ ഫ്രം ഗൂഗിൾ ..മോള് പേടിക്കണ്ട...ഡിലീറ്റായ ബ്ലോഗ് ഗൂഗിളിടപെട്ട് റിക്കവർ ചെയ്തിരിക്കുന്നു...പ്രെയ്സ് ദ ബ്ലോഗ്...”“ ദുഷ്ടന്മാർ ശിക്ഷിക്കപ്പെടും അന്ത്യവിധിയുടെ നാളുകളാണിനി”.....

ഉടന്തന്നെ കൊട്ടാരത്തിലെ എല്ലാ കമ്പ്യൂട്ടറുകളും ഇടിവെട്ടിപ്പോയി..സൈന്യാധിപൻ കേണൽ.രഞിത്ത് ആന്റണിയുടെ ബ്ലോഗിൽ എവിടെനിന്നോ വൈറസുകളുടെ അയ്യരുകളിയായി..പച്ചവെള്ളത്തിൽ‌പ്പോലും വൈറസുകൾ...രക്ഷയില്ലാതെ കേണൽ കനഡയിലെ വനാന്തരങ്ങളിലേക്ക് പലായനം ചെയ്തു.. രാജാവും ബ്ലോഗാലയത്തിലെ മതബ്ലോഗർമ്മാരും രക്ഷയില്ലാതെ പുറത്തേക്കോടി..കൈയ്യിൽക്കിട്ടുന്നവരെയൊക്കെ ഡിലീറ്റ് ചെയ്തുകൊണ്ട് എങ്ങും ഗൂഗിളിന്റെ ഉദ്യോഗസ്ഥർ കറങ്ങിനടന്നു....അവസാനം ബെർളി രാജാവിനെ രാജാവിനെ ഗൂഗിളിലെ സ്പെഷൽ ട്രെയ്ൻഡ് മാലാഖമാർ തടവിലാക്കി...ഡിലീറ്റു ചെയ്യാനാവാത്തതിനാൽ എല്ലാം കൂടെ കൂട്ടിക്കെട്ടി ഭൂമിക്കടിയിലേക്ക് ട്രാൻസ്ഫർ ചെയ്തു...


എങ്കിലും ചവിട്ടിത്താഴ്ത്തുന്നതിനു മുൻപ് ദയാലുവായ പോണി രാജാവിന് ഒരു വരം കൊടുക്കാൻ തയ്യാറായി.....അത് അന്നത്തെ ഒരു ട്രെൻഡായിരുന്നു.....എല്ലാവർഷവും ഒരു ദിവസം കേരളത്തിൽ വരാനും പഴയ ഫോളോവേഴ്സിനെ കാണാനും ഉള്ള അനുവാദം രാജാവ് ചോദിച്ചു..വേണമെങ്കിൽ അന്നുമാത്രം ഒരു പോസ്റ്റും ചെയ്യാം..അത് അനുവദിക്കപ്പെട്ടു...

അങ്ങനെയാണ് കേരളത്തിൽ ഓണം എന്ന ആഘോഷം ഉണ്ടായത്...ബെർളിരാജാവ് തന്നെ തന്റെ കേരളാ ട്രിപ്പ് ഓഗസ്റ്റ് മാസങ്ങളീലേക്ക് ചാർട്ട് ചെയ്തു....അങ്ങനെ ബൂലോകത്ത് വീണ്ടും ശാന്തിയും സമാധാനവും നിറഞ്ഞു...

References                                                                         
1.“അവാർഡിൽ കള്ളക്കളി നടത്തിയവരെ ദൈവം പനപോലെ വളർത്തും”
2. “നിന്നേപ്പോലെ നിന്റെ കമന്റുകളേയും സ്നേഹിക്കുക”.
3.”എന്റെ പോസ്റ്റിൽ വിശ്വസിക്കുക..നീയും നിന്റെ ബ്ലോഗും രക്ഷപ്രാപിക്കും”.
4.”ഒന്നാം പോയിന്റിൽ പറഞ്ഞ പന ചെത്തിയാണ് സ്വർഗ്ഗത്തിലേക്കാവശ്യമായ കള്ളെടുക്കുന്നത്”.








.....

Jan 3, 2011

ചില സൂപ്പർ 2010 അവാർഡുകൾ


പ്രിയപ്പെട്ട നാട്ടുഗാരേ....

വിവിധ മേഖലകളിൽ നമ്മുടെ നാട് മുന്നേറിയ ഒരു വർഷമാണല്ലോ ഈ കഴിഞ്ഞ 2010..അതിനാൽ നമ്മുടെ നാടിന്റെ ഉന്നമനത്തിനും ഉദ്ധാരണത്തിനും ഉദ്ധണ്ഡതയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്തവരെ യഥാവിധി ആദരിക്കേണ്ടത് അത്യാവശ്യമാണ്...അതുകൊണ്ട് വിവിധ മേഘലകളിൽ നിന്നും സൂപ്പറായവരെ നമ്മൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്..ഇതിന്റെ മാനദണ്ഢം എന്താണെന്നു വച്ചാ അത് വഴിയേ കാണാം......വിവിധ രംഗങ്ങളും അതിനു താഴെ പ്രസ്തുത മേഖലകളിലെ സൂപ്പറുകളേയും തിരഞ്ഞെടുത്തിരിക്കുന്നു..ആ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു...

സൂപ്പർ
വിദ്യാർഥി 2010
2010ലെ സൂപ്പർ വിദ്യാർഥിയായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീമാൻ ഡിമ്പിൾ കുമാറിനെയാണ്..   SSLC പരീക്ഷയിൽ ഏറ്റവുമധികം പരീക്ഷകൾ എഴുതിയതിനാണ് അദ്ദേഹത്തിനീ അവാർഡ് കിട്ടിയത്....കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചത് മറ്റേതോ കൊണാപ്പനാണെങ്കിലും ഡിമ്പിൾ കുമാറിന്റെയത്രയും പരീക്ഷകൾ എഴുതാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല....ഒരു പതിറ്റാണ്ടിലേറെയായി ഡിമ്പിൾ SSLC പരീക്ഷയെഴുതുന്നു...ഈ വട്ടവും ജയിച്ചിട്ടില്ലാത്തതിനാൽ ഈ റെക്കോർഡ് ഡിമ്പിൾ തന്നെ  2011ലും നിലനിർത്തും എന്ന് സ്ഥലം ഡി.ഈ.ഒ  പറഞ്ഞു.....
ഇത്രയും എക്സ്പീരിയൻസുള്ള വിദ്യാർഥിയെ തന്നെ അടുത്തകൊല്ലം ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏല്പിക്കണം എന്ന് വിദ്യാർഥിയൂണീയൻ നേതാവ് കുമ്പളംഹരി സർക്കാരിനോട് ആവശ്യപ്പെട്ടു..
പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ..

No:of Exams by Dimple kumar:

English - 26  തവണ
മലയാളം- 51 തവണ
സാമൂഹ്യപാഠം - പലതവണ
കണക്ക് - കണക്കാ

സൂപ്പർ പോലീസ് 2010
:
2010ൽ ഏറ്റവുമധികം കേസുകൾ പിടിച്ച ആളെന്ന നിലയിൽ ഈ പുരസ്കാരത്തിനർഹമായിരികുന്നത് ഏഡ് കുട്ടമ്പിള്ള പോലീസിനാണ്....ഒന്നും രണ്ടുമല്ല 1500 ഓളം  കേസുകളാണ് കുട്ടമ്പിള്ള ഈ വർഷം തെളിയിച്ചത്.... കൊലപാതകം, ബലാത്സംഗം, തീവ്രവാദം, ആറ്റംബോംബ് നിർമ്മാണം, സാറ്റലൈറ്റ് മോഷണം, കലാപം  തുടങ്ങിയ സ്ഥിരം സാദാ കേസുകളിൽ നിന്നും മാറി പ്രത്യേകമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാനായത്..കൊലപാതകവും മറ്റും വർഷങ്ങൾ കൊണ്ട്  ചില സുരേഷ്ഗോപിയേപ്പോലുള്ള പോലീസുകാർ അന്വേഷിക്കുമ്പോൾ വെറും ദിവസങ്ങൾക്കകമാണ് ഇദ്ദേഹം തന്റെ കേസുകൾ തെളിയിച്ചത്..ഈ അവാർഡ് പോലീസിന് കൂടുതൽ ഊർജ്ജം പകരുന്നതാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു..സ്റ്റാറ്റിക്സ് ദോ താഴെ...

Cases By H.Kuttan pillai:
തേങ്ങാ മോഷണം - 250
ആട്, കോഴി, താറാവ്, മരപ്പട്ടി, തീപ്പെട്ടി മോഷണം - 499
പെട്ടിക്കട കുത്തിത്തുറന്ന് 23രൂപയുടെ സാധനങ്ങൾ കവർന്ന കേസ് - 1
ഹെൽമറ്റ് പിടുത്തം - 501
മുച്ചീട്ടുകളി, 28കളി, റമ്മി കേസ് - 200
നാരങ്ങാമുട്ടായിക്കേസ് (പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ വച്ച് അഞ്ച് വയസ്സുള്ള കുട്ടിയുടെ പക്കൽ നിന്നും നാരങ്ങാ മുട്ടായി തട്ടിപ്പറിച്ച കേസ് )  - 1
കേരളത്തിലെ ലോ വേയ്സ്റ്റ് ജീൻസ് & ജട്ടിപിടുത്തം  - 367

സൂപ്പർ ആക്ടർ 2010
:
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതിനാണ് സൂപ്പർ ആക്ടർ 2010 അവാർഡ് നടൻ രാജാക്കാട് ചെല്ലപ്പക്ക് ലഭിച്ചിരിക്കുന്നത്...മിക്ക പടത്തിലും തന്റേതായ സാനിദ്ധ്യം ഉറപ്പാക്കാൻ ചെല്ലപ്പ ശ്രദ്ധിച്ചിരുന്നു..2011ൽ അദ്ദേഹത്തിന് 98 ഓളം ചിത്രങ്ങളാണ് ചെയ്യാനുള്ളത്...പോക്കിരിരാജയിൽ മമ്മൂട്ടിയെ ഇടിക്കാൻ വരുന്ന 50 ഗുണ്ടകളിൽ 7 മത് നിൽക്കുന്നത് ഇദ്ദേഹമാണ്..കാണ്ഡഹാറിൽ 1500 പട്ടാളക്കാർക്കിടയിൽ 37മത് നിൽക്കുന്നതും ഇദ്ദേഹമാണ്...പിന്നെ സുരേഷ്ഗോപി പടങ്ങളിലെ ലാത്തിച്ചാർജ്ജിൽ സ്ഥിരം അടികൊണ്ട്  ആദ്യം ഓടുന്ന സമരക്കാരിലൊരാൾ, രാഷ്ട്രീയ ജാഥകളിലെ സ്ഥിരം സാനിദ്ധ്യം, പോസ്റ്റുമാൻ,
“ സാർ..ചായ “ റോളുകൾ   ..അങ്ങനെ അഭിനയത്തിന്റെ വിവിധ മേഖലകളിൽ തന്റെ കരുത്ത് തെളിയിച്ച നടനാണ് ശ്രീമാൻ ചെല്ലപ്പ...

മഹാഭാരതത്തിലെ കർണ്ണന്റെ പടയാളി, നെത്സൺമണ്ടേല, ഗാന്ധിജി, എബ്രഹാം ലിങ്കൺ തുടങ്ങിയവർ നയിക്കുന്ന ജാഥയിലെ ഒരു വേഷം തുടങ്ങിയവ തന്റെ ഡ്രീം റോളുകളാണെന്ന് അദ്ദേഹം സിനി ക്രൈമിനോട് പറഞ്ഞു..എന്നാണിനി സൂപ്പർതാരങ്ങൾ തന്റെയത്രയും വേഷം ചെയ്യുക എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു...

The number of movies in 2010 by Top actors:


രാജാക്കാട് ചെല്ലപ്പ - 67 സിനിമ
മമ്മൂട്ടി                   -  9 സിനിമ
ലാലേട്ടൻ              - 5 സിനിമ
സുരേഷ് ഗോപി      - 7 സിനിമ
ദിലീപ്                  -  5 സിനിമ
പ്രിഥ്വിരാജ്             - 7 സിനിമ
ജയറാം                  - 3 സിനിമ

സൂപ്പർ സോൾജ്യർ 2010:
കഴിഞ്ഞവർഷം ആർമിയിൽ ഏറ്റവും കൂടുതൽ വെടിവച്ച പട്ടാളക്കാരനായ പുരുഷുവേട്ടനെ സൂപ്പർ സോൾജ്യർ 2010 ആയി തിരഞ്ഞെടുത്ത വിവരം സസ്നേഹം അറിയിച്ചു കൊള്ളുന്നു..അദ്ദേഹം ഇതുവരെ ഒരു കോഴിയേപ്പോലും കൊന്നിട്ടില്ലെങ്കിലും 2010 ആർമി ഉണ്ട സർവെ പ്രകാരം കഴിഞ്ഞ വർഷം യുദ്ധത്തിൽ അദ്ദേഹം ചിലവാക്കിയത് 31836 ഉണ്ടകളാണ്..അത് ആർക്കും കൊണ്ടില്ലെങ്കിലും ഇത്രയും വെടിവയ്ക്കുക എന്നത് ഒരു പട്ടാളക്കാരനെ സംബന്ധിച്ചടത്തോളം വളരെ അപൂർവതയാണ്..ഇതിനിടെ യുദ്ധത്തിനിടയിൽ അശ്രദ്ധമായി 28 തീവ്രവാദികളെ കൊന്ന ക്യാപ്റ്റൻ.കുൽക്കർണിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായി..

അഹിംസയിലധിഷ്ഠിതമായ യുദ്ധമാണ് നമുക്ക് അഭികാമ്യം എന്ന് കോടതി നിരീക്ഷിച്ചു...മാത്രമല്ല യുദ്ധത്തിൽ ശത്രുവിനെ ചുമ്മാ കൊല്ലാൻ എല്ലാവർക്കും സാധിക്കുമെങ്കിലും ഇത്രയേറെ ജനനിബിഡമായ വാർഫ്രണ്ടിൽ  ക്രിത്യതയോടെ ഒരാളുടെ ദേഹത്തുപൊലും കൊള്ളാതെ വെടിവക്കാൻ കഴിഞ്ഞ പുരുഷു ഒരു സംഭവം തന്നെയാനെന്നും ജഡ്ജ് പ്രത്യേകം എടുത്തു പറഞ്ഞു..പുരുഷുവിനെ എല്ലാരും  മാത്ര്യകയാക്കാൻ ഈ അവാർഡ് ഒരു നിമിത്തമാകട്ടെയെന്നും അദ്ദേഹം വിധിയിലെഴുതി..

Bullet Firing statitics by Purushu
:
സാദാ തോക്ക്            - 12008 ഉണ്ടകൾ
ഇമ്മിണി വല്യ തോക്ക് - 11467 ഉണ്ടകൾ
എടത്തരം തോക്ക്      - 7683 ഉണ്ടകൾ
ഒറ്റവെടിത്തോക്ക്       - 678 ഉണ്ടകൾ


സൂപ്പർ ബ്ലോഗർ 2010:
2010ൽ ഏറ്റവുമധികം പോസ്റ്റുകൾ ഇട്ട 19 വയസ്സുള്ള ഫിലോസഫി വിദ്യാർഥിനി ശ്രീമതി.ലോലിതാ വർമ്മയെയാണ് മികച്ച ബ്ലോഗറായി തിരഞ്ഞെടുത്തിരിക്കുന്നത്..ദിവസം 5-10 ഹിറ്റുകൾ കിട്ടുന്നവയാണ് ലോലിതയുടെ പോസ്റ്റുകൾ..കഥ, കവിത, കോമഡി, പ്രണയം തുടങ്ങിയവയെല്ലാം ചുരുങ്ങിയ വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു....മാസം 300ഓളം പോസ്റ്റുകളാണ് ഇവർ ഇടാറുള്ളത്...ഈ വർഷം കൊണ്ട് തനിക്ക് 67ഓളം വിസിറ്റേഴ്സിനെ കിട്ടും എന്ന് തന്നെയാണ് ലോലിതയുടെ പ്രതീക്ഷ..ഫോളോവേഴ്സായി ആരെയും കാണാത്തത് മറ്റൊന്നും കൊണ്ടല്ലന്നും ഫോളൊവേഴ്സ് ഓപ്ഷൻ ഡിസേബിള് ചെയ്തിരിക്കുകയാണെന്നും  തന്റെ ഫോളോവേഴ്സ് ആകാൻ യോഗ്യതയുള്ള ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ലയെന്നുമാണ് ലോലിത പറഞ്ഞത്..

അതേസമയം ലോലിതയുടെ ഫോളോവറാകാനുള്ള ടെമ്പ്ടേഷൻ മൂലം അനേകം യുവാക്കൾ സമ്മർദ്ദത്തിലാണ്...അവാർഡ് കിട്ടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ തനിക്കല്ലാതെ മറ്റാർക്കാണ് അതിനു യോഗ്യത എന്നും ലോലിത പറന്ന് ക്ഷമിക്കണം തുറന്നടിച്ചു..പ്രൊഫൈൽ പിക്ചറായി നമിതയുടെ പടം ഇട്ടിരിക്കുന്നത് ആണുങ്ങളെ ആകർഷിക്കാനാണ് എന്ന ആരോപണം ലോലിത നിഷേധിച്ചു..അതിനായിരുന്നെങ്കിൽ തനിക്ക് സ്വന്തം ചിത്രമിട്ടാൽ‌പ്പോരെ എന്നും ജി-ടോക്കിൽ അവർ വ്യക്തമാക്കി...
.
Some Hit Posts by Lolitha varma
:
കവിത:  മരുഭൂമിയിലെ പ്രണയം
            മഴയായ് മന്ദസ്മിതങ്ങൾ
            റോസാ പുഷ്പങ്ങൾ റോഡിലെങ്ങും
            ഡിസംബർ നീ അറിഞ്ഞില്ലേ
            വീണ്ടും മഴ, പ്രണയമഴ
            മഞ്ഞ് പെയ്യുന്നു, മൊബൈലടുത്തില്ല.
            ഹ്രിദയത്തിന്റെ തന്ത്രികളാൽ
            വേലുത്തമ്പി ദളവ ഗിറ്റാറുമായി പാടി..
            ആപ്പിളാണോ ഡെല്ലാണോ നല്ലത്..
            പ്രണയം തുളുമ്പും തിരമാലകളിലൂടെ
            ഒരു ചെറു പനിനീർപുഷ്പം
            പാറ്റൺ ടാങ്കിടിച്ചു മരിച്ചു...പാറ്റൺ ടാങ്കും മരിച്ചു..

കഥ:
അവനെ എനിക്കിഷ്ടമായിരുന്നു.അവന്റെ അന്തരാളങ്ങൾ തേടി ഞാനലഞ്ഞു.നീയെന്തേ എന്നെയറിഞ്ഞില്ല..മനസ്സ് വിങ്ങുന്നു...ഏകാന്തത ഒരു ഡബിൾബാരൽ ഗണ്ണുമായി എന്നെ വേട്ടയാടുന്നു..എന്റെ പ്രണയം ഒരു മഴയായ് പെയ്യുമ്പോൾ ഞാനോർത്തില്ല കുടയെടുത്തില്ലെന്ന്..
അവൻ കാലങ്ങളുടെ ബ്രിഹത്സ്ഫുരണങ്ങളിൽ ഓരിയിട്ടുമറഞ്ഞു..ഞാൻ വീണ്ടും എകയായി..എന്റെ പ്രണയം ആർദ്രമായി... (ടിങ്ങ് ടോങ്ങ്...കോളിങ്ങ് ബെല്ലടിക്കുന്നു ) “ അയ്യോ ചേട്ടൻ ജോലി കഴിഞ്ഞു വന്നു...“ ..( ബ്ലോഗ് ക്ലോസ് ചെയ്ത്...ഗൂഗിളിൽ പാചക സൈറ്റെടുത്തിടുന്നു..)

മിക്കപ്പോഴും മണിക്കൂറിൽ ഒരു പോസ്റ്റെന്ന ഫ്രീക്വൻസിയിലാണ് ലോലിത പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നത്..ഇത്തരം ആശയസമ്പുഷ്ടത അപ്പോഴും പരിപാലിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് അതിന്റെ ഒരു ഗും...ബ്ലോഗിൽ ഏറ്റവും കൂടുതൽ ഹിറ്റ് കിട്ടിയത് ഏതോ  മിനസ്സോട്ടക്കാരനാണെങ്കിലും ശ്രീമതി.ലോലിതയുടെ അത്രയും പോസ്റ്റുകൾ ഇടാനയാൾക്ക് സാധിച്ചിരുന്നില്ല...ലോകത്തങ്ങോളമിങ്ങോളമുള്ള വായനക്കാരേക്കാളധികം പോസ്റ്റുകൾ ഇറക്കിയ ബ്ലോഗർ എന്ന ഖ്യാതിയും ചേച്ചിക്കുതന്നെയാണ്..

ഇനിയും ഇതുപോലെ ധാരാളം പ്രതിഭകൾ ഉണ്ടെങ്കിലും കമ്മിറ്റിയുടെ ഫണ്ട് കുറവായതിനാൽ കൂടുതൽ പേരെ സമ്മാനിക്കുവാൻ സാധിക്കുന്നില്ല എന്നൊരു വിഷമം മ്യാത്രം..എന്ത് ചെയ്താലും നമ്പറാണ് മുഖ്യം എന്ന മഹത് വചനം എപ്പോഴും മനസ്സിലോർക്കുക...എഴുതി പോക്കറ്റിലിടുക..ഒരു കോടി കൊടുത്ത് ഒരു എസ്-ക്ലാസ് വാങ്ങുന്നവനേക്കാൾ കിടിലം അതേ രൂപയ്ക്ക് 40 മാരുതികാറുകൾ വാങ്ങുന്നവനാണ്..അതായത് എണ്ണത്തിലാണ് കാര്യം എന്ന സാരം..

..
Related Posts Plugin for WordPress, Blogger...