Followers

Dec 24, 2010

Merry ക്രിസ്മസ്



ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് കുട്ടിക്കാലത്ത് അമ്മ വായിച്ചു തരാറുള്ള ഒരു  പുസ്തകമാണ്...എൻസൈക്ലോപീഡിയായുടെ വലിപ്പമുള്ള ഒരു കഥാ ബുക്ക്...അതിൽ നിറയെ യൂറോപ്യൻ കഥകൾ....ഭംഗിയുള്ള ചിത്രങ്ങളോടൊപ്പം കേട്ടതും കേൾക്കാത്തതുമായ ധാരാളം നാടോടിക്കഥകൾ.....ഇന്റർനെറ്റും കേബിളുമൊന്നും ഇല്ലാതിരുന്ന ആ കാലത്ത് പുറത്ത് എന്തൊക്കെ നടക്കുന്നു, ഏതൊക്കെ രാജ്യങ്ങളുണ്ട്, ചില വിന്റർ ഫെസ്റ്റിവത്സിനേപ്പറ്റിയൊക്കെ അറിഞ്ഞത്  അതുപോലത്തെ കുറേ പുസ്തകങ്ങളിലൂടെയും മറ്റുമാണ്...പിന്നെ ഒരു പിടി കാർട്ടൂൺ കാസറ്റുകളും.....അതുകൊണ്ട് തന്നെ ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ  ഒരു സ്നോഫോളാണ് ആദ്യം ഓർമ്മ വരിക.....പിന്നെ We wish you a merry x.mas ...എന്ന പ്രശസ്തമായ ഗാനവും..


എന്നാൽ ഇപ്പോൾ കേരളത്തിൽ ഇപ്പോഴുള്ള കാരൾ സംഘങ്ങളേപ്പറ്റി പറയാതിരിക്കുകയാ ഭേദം..നാല്  പേരു കൂടി ഒരു ചെണ്ടയും മാസ്കും സംഘടിപ്പിച്ച് ഈ സീസണിന്റെ മനോഹാരിതയ്ക്കു മുകളിൽ എന്തേലും പാരഡി ഗാനങ്ങളും പാടി....കിട്ടുന്ന കളക്ഷൻ മുഴുവൻ അണാപൈസ വിടാതെ ബിവറേജ് വഴി സർക്കാരിലേക്ക് അടയ്ക്കുന്ന പ്രവണതയാണ് കാണുന്നത്..പണ്ട് ഞാനും അതിൽ കൂടിയിട്ടുണ്ട്..എന്നാലും ഒരു പരിതിക്കപ്പുറം അൺസഹിക്കബിളാണിത്...ഒന്നും രണ്ടും ടീമുകളല്ലല്ലോ വീട്ടിൽ വരുന്നത്...എന്നാലും നല്ല രീതിയിൽ കാരൾ നടത്തുന്ന ചുരുക്കം ചില ക്ലബുകളേയും കാണാം..അല്പം കാശ് ചിലവാക്കി നടത്തുന്ന ഇത്തരം പരിപാടികൾക്ക് പിരിവ് കൊടുക്കുന്നതിൽ മനസ്ഥാപം തോന്നാറുമില്ല...

ക്രിസ്മസിന്റെ പ്രധാന ഐക്കൺ സാന്താക്ലോസ് ആണ്..അതിന്റെ ഏറ്റവും മനോഹരമായ സങ്കല്പവും ഇതന്നെ....ക്രിസ്മസ് രാത്രിയിൽ റെയിൻഡീർ വലിക്കുന്ന പറക്കും സ്ലെഡ്ജിൽ ഒരു കുന്ന് സമ്മാനങ്ങളുമായി പോക്രിപ്പിള്ളാരെ ഒഴിവാക്കി നല്ല സ്വഭാവശുദ്ധിയുള്ള കുട്ടികളുടെ വീടിന്റെ ചിമ്മിനി വഴി അകത്തുകയറി അവർക്കായി സമ്മാനം നൽകുന്ന കഥാപാത്രം..പുള്ളിയുടെ സ്ഥിരതാമസം താമസം അങ്ങ് നോർത്ത്പോളിലും... ഏതാണ്ട് നമ്മുടെ മഹാബലിയെപ്പോലെയുള്ള ഒരു ഐതിഹ്യകഥാപാത്രം..
നാലാം നൂറ്റാണ്ടിൽ ടർക്കിയിൽ ജീവിച്ചിരുന്ന ബിഷപ്പായ സെയ്ന്റ്.നിക്കോളാസിൽ നിന്നാണ് സാന്താക്ലോസെന്ന പ്രോട്ടോടൈപ്പിന്റെ ഉത്ഭവം.സാന്താക്ലോസിന്റെ ചില മാനറിസങ്ങൾ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയായിരുന്നു ദ്യേം...സിന്റർക്ലാസ് എന്ന ഡച്ച് പേരിൽ നിന്നാണത്രേ സാന്താക്ലോസ് എന്ന പേരുണ്ടായത്..

A Christmas market in  Norway
സാന്തായെപ്പറ്റിയുള്ള ഏറ്റവും പ്രചാരമുള്ള കഥയിൽ ആശാൻ നോർത്ത്പോളിൽ സ്ഥിരതാമസമാണ്..കൂടെ സഹായികളായി എല്വ്സും ഉണ്ട്..ഏതാണ്ട് ലുട്ടാപ്പിയെപ്പോലുള്ള കക്ഷികളാണീ എല്വ്സ്...ബട്ട് നോ വാൽ&കൊമ്പ്....ഇവന്മാരാണ് ലോകമങ്ങോളമിങ്ങോളമുള്ള കുട്ടികൾക്കായി അദ്രിശ്യമായ ഫാക്ടറിയിൽ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത്..


ക്രിസ്മസിനോടനുബന്ധിച്ച് സാന്താ ഒരു വൻ കണക്കെടുപ്പ് നടത്തി നല്ല പിള്ളാരെയും ചീത്തപ്പിള്ളാരേയും ഇനം തിരിച്ച് ലിസ്റ്റുണ്ടാക്കും..ഈ ലിസ്റ്റ് പ്രകാരമാണ് ഓരോത്തർക്കും സമ്മാനങ്ങൾ ലഭിക്കുക..സമയത്തെ പതുക്കെയാക്കുന്ന വിദ്യ ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് സാന്താ ലോകത്തുള്ള സകലമാന കുട്ടികൾക്കും സമ്മാനമെത്തിക്കും..മേല്പറഞ്ഞ ലിസ്റ്റിലെ നല്ല പുള്ളാർടെ വീടിന്റെ ചിമ്മിനി വഴി അകത്തുകയറി സമ്മാനങ്ങൾ വയ്ക്കും..തെറിച്ച കുട്ടികൾക്ക് കിട്ടുന്നത് ഒരു ചാക്ക് കൽക്കരിയോ മറ്റോ ആകും..അതുകൊണ്ട് കറന്റ് ചീത്തപ്പിള്ളേരൊക്ക്കെ ക്രിസ്മസ് മാസങ്ങളിലെങ്കിലും മര്യാദക്ക് ജീവിക്കുക...വെറുതെയന്തിനാ ഒരു ‘പൊതി‘ നഷ്ടപെടുത്തുന്നത്....

ഓരോരാജ്യത്തും ഓരോ രീതിയിലാണ് സാന്താക്ലോസിനെ കുട്ടികൾ വരവേൽക്കുന്നത്...നോർത്തമേരിക്കൻ  പിള്ളാര് ക്രിസ്മസ് ഈവിൽ സാന്തായ്ക്കായി പാലും മിഠായികളും മാറ്റി വയ്ക്കും..യൂറോപ്പിലൊക്കെ പാലും പിന്നെ  സ്വീറ്റ് പൈയൊക്കെയാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്...

Santa Claus office in Lap-Land
പിന്നെ ക്രിസ്മസ് അല്പം ഒഥെന്റിക്കായി ആഘോഷിക്കണമെങ്കിൽ നേരെ ഫിൻലന്റിലേക്ക് വണ്ടിവിടുക..ഫാ‍ദർ ക്രിസ്മസ് എന്ന് നമ്മളും യൂറോപ്യൻസും വിളിക്കുന്ന സാന്താക്ലോസിന്റെ ആസ്ഥാനമായ ലാപ്ലാന്റിലെ സാന്താക്ലോസ് വില്ലേജിലേക്ക്.....സാന്താക്ലോസുമായി സംസാരിക്കാം...വേണമെങ്കിൽ പുള്ളിക്ക് കത്തുകളെഴുതാം..ആരു കത്തയച്ചാലും മറുപടി കിട്ടും. എന്നാ‍ണറിവ്..മറ്റനേകം എന്റർടെയ്ന്മെൻസുണ്ടവിടെ...സുവനീർ ഷോപ്പിങ്ങും ഒക്കെയായി കറങ്ങി നടക്കാം..

ക്രിസ്മസിനു ഗും പകരുന്ന മറ്റൊരു സംഭവമാണ് ( കള്ളല്ല.. ) ക്രിസ്മസ് സിനിമകൾ & കാർട്ടൂണുകൾ..ഹ്രിദയത്തിൽ തട്ടുന്നത് പഴയ കാർട്ടൂണുകൾ തന്നെയാണ്...കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നവയാണ് ഈ ചിത്രങ്ങൾ..

കിടിലൻ ക്രിസ്മസ് കുട്ടി മൂവീസ്:

Home Alone-1.
Home Alone-2 : Lost in Newyork.
Home Alone-3.
How the Grinch Stole Christmas.
The Polar Express.(അനിമേറ്റഡ് മൂവി)
Miracle on 34th Street.
Night at Museum (Released in 2006 X-mas But no x-mas in it.)
How the Grinch Stole Christmas(കാർട്ടൂൺ).
Rudolph the Red-Nosed Reindeer
(കാർട്ടൂൺ)
Frosty the Snowman(കാർട്ടൂൺ)
A Christmas carol
Mouse x-mas cartoon (കാർട്ടൂൺ)

ഇതൊക്കെയാണങ്കിലും രണ്ട് കുപ്പി കൾസ് അടിക്കാതെ നമ്മുടെ ആഘോഷങ്ങൾ പൂർണ്ണമാകുന്നതെങ്ങനെ..ഈ നല്ല ദിവസം വാൾരഹിതമായ മൈൽഡ് വെള്ളമടിയാണ് നല്ലത്...

എനി്വേ.....മാസങ്ങളായി  അച്ചായന്റെ ഡിസ്ക്യൂസിൽ കിടന്ന് പൂന്ത് വിളയാടുന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരായ   തീപ്പൊരി, സാ.കോ, ഹലീസ, നിരഞന (ശ്വാശ്വത ശത്രു), ജിക്കുമോൻ, ബെസ്റ്റ്, കള്ളൻ, സഞ്ചാരി, ടിന്റുമോൾ, ജുനെത്, നാടോടി, വില്ലേജ്മാൻ, പ്രവീൺ,കുമാർ കോഴിക്കോട്,എച്ച്1 നമ്പ്യാർ,മാക്രിക്കുട്ടൻ,ജമാൽ, ബാദുഷ, പുപ്പുലി,ചാർലി, സിജോ ജോർജ്ജ് ,അനൂപ് തുടങ്ങിയ അൺക്നോൺ വിർച്വൽ കൂട്ടുകാരായ നൂറുകണക്കിനു കടുംകട്ട പ്രതിഭകൾക്കും, 

പൊന്നുപോലെ കൊണ്ട് ഞാൻ സൂക്ഷിക്കുന്ന എന്റെ 53 പിന്തുടരന്മാർക്കും ജംസിക്കുട്ടി, കാർന്നോർ, തെച്ചിക്കോടൻ, ഫായി,മുരളീമുകുന്ദൻ,ചെകുത്താൻ , എഴുത്തുകാരി , ആസ്വാദകൻ, റിയാസ് മിഴിനീർ, ഒറ്റയാൻ ,ബിസ്റ്റുഡ്യോ, കൊച്ചു, മേല്പത്തൂരാൻ, യദു, ചാർളി, വിനുവേട്ടൻ, സുജിത് കയ്യൂർ, സുനിൽ, മിനിടീചർ,ഞാൻ,ഒഴാകൻ,ഹംസ  തുടങ്ങിയ എല്ലാ കമന്റേറ്റേഴ്സിനും  മറ്റു കൊടും ഫീകര വായനക്കാർക്കും, ഗുരുവായ കുറുമാനും പിന്നെ ഇവിടെവന്ന മഹാരഥന്മാരായ നിരക്ഷരനും നീർവിളാകനും മരമാക്രിക്കും ഓളോവർ പൂഞ്ഞാറിന്റെ രോമാഞ്ചമായ
 ( വേറെയില്ലെങ്കിൽ ) നമ്മുടെ സൂപ്പർമാൻ ബെർളിച്ചായനും എല്ലാവർക്കും   എന്റെ ഹ്രിദയം നിറഞ്ഞ ക്രിസ്മസ് & ന്യൂ ഇയർ ആശംസകൾ..


Merry X-Mas To Everybody...
!!!!!!!!!!!!!!!!!!!!!!


.....

Dec 22, 2010

ഒരു പട്ടാപ്പകൽ കൊലപാതകത്തിന്റെ കഥ....



2008 നവംബർ മാസത്തിലെ ഒരു രാത്രി..സമയം പന്ത്രണ്ട് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്...കത്തിയെരിയുന്ന വിശപ്പ് കാരണം ഉറക്കം നഷ്ടപ്പെട്ട കോരൻ അവസാനം തീരുമാനിച്ചു..അത് ചെയ്യാം..വേറെ വഴിയില്ല..തുരുമ്പിച്ചെങ്കിലും മൂർച്ച നഷ്ടപെട്ടിട്ടിലാത്ത കഠാര അരയിൽ തിരുകി...പതിയെ തൊട്ടപ്പുറത്തുള്ള ഭയങ്കര ജന്മിയായ ഗുൽമോഹൻ മുതലാളിയുടെ 100 ഏക്കർ വാഴത്തോപ്പിലേക്ക് മുള്ളുവേലിക്കിടയിലൂടെ നുഴഞ്ഞു കയറി...ദൂരെയെവിടെയോ കാലങ്കോഴി കൂവി....എല്ലാം ഭദ്രം..രാത്രിയുടെ നിശ്ശബ്ദത....ഒരു ഇടത്തരം മൈസൂർ പൂവൻ കുല തന്നെ കോരൻ വെട്ടിയെടുത്തു...കുടിലിൽ പട്ടിണി കിടക്കുന്ന രണ്ടുംരണ്ടും നാലു മക്കളുടേയും പിന്നെ ഭാര്യയുടേയും വയറുകൾ ഒരു നേരമെങ്കിലും നിറയട്ടെ....

വെട്ടിയെടുത്ത വാഴക്കുലയുമായി വേലി ലക്ഷ്യമാക്കി പതിയെ നടന്നുനീങ്ങി..പെട്ടെന്നതാ ചുറ്റും വെളിച്ചം...”ആരെടാ...അത്..? “... ആരൊക്കെയോ ടോർച്ചുകളുമായി ഓടിവരുന്നു...മുതലാളിയുടെ തോട്ടം കാവൽക്കാരാണ്..ബ്രൈറ്റ്-ലൈറ്റിന്റെ ആ പകൽ പോലത്തെ വെളിച്ചത്തിൽ കോരൻ പെട്ടുപോയി..അവർ മോഷ്ടാവിനെ തൊണ്ടിയോടെ പൊക്കി...പിടിച്ചു തെങ്ങിൽ കെട്ടിയിട്ടു..പുലർച്ചയോടെ തന്നെ ഏഡ് കുട്ടമ്പിള്ളയുടെ നേത്രിത്വത്തിൽ വൻ പോലീസ് സംഖം വന്നു..കൈയ്യാമം വച്ച് കോരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി..എന്തിനോ വേണ്ടീ സ്റ്റേഷന്റെ മൂലയിലിരുന്ന ആ തൊണ്ടിയാ‍യ വാഴക്കുല പഴുത്തു..

അങ്ങനെ ആ കൊലക്കേസ് കോടതിയിലെത്തി.. കോടതി ചോദിച്ചു..“ കോരൻ വാഴക്കുല മോട്ടിക്കുന്നതിന്റെ ഫോട്ടം ഉണ്ടോ..?.“ ...ഇല്ല യുവറോണർ....ബട്ട് സാക്ഷികളുണ്ട്...ഫൊറൻസിക്ക് വിദഗ്ദർ ആ വാഴക്കുലയിൽ നിന്നും കോരന്റെ വിരലടയാളം എടുത്തിട്ടുണ്ട്..മാത്രമല്ല ഈ കൊലക്കേസിലെ പ്രധാന തെളിവായ കത്തിയും കിട്ടിയിട്ടുണ്ട്...അതിലുമുണ്ട് അടയാളം..
ഓക്കേ..ജഡ്ജി മഹാഭാരതം പോലത്തെ ഒരു നിയമപുസ്തകം എടുത്ത് മറിച്ചുനോക്കി...

...വിധി വന്നു...ആറ് മാസം കഠിന തടവിന് കോരനെ ശിക്ഷിച്ചു....കൈയ്യിലും കാലിലും വിലങ്ങളിഞ്ഞ കോരനേയും വഹിച്ചുകൊണ്ട് ആ ജീപ്പ് സെൻഡ്രൽ ജയിലിന്റെ കോട്ടവാതിലിലൂടെ അകത്തേക്ക് കുതിച്ചു..ആ വലിയ ഇരുമ്പ് ഗേറ്റുകൾ ക്യാമറയ്ക്കുമുന്നിൽ അടയുന്നു..നീതി സംരക്ഷിക്കപ്പെട്ടു..നിയമം നടപ്പിലായി....കുറ്റവാളി ശിക്ഷിക്കപ്പെട്ടു...

2008 നവംബർ മാസത്തിലെ ഒരു രാത്രി.....അങ്ങ് ദൂരെ ബോംബെയിൽ ഒരു ചാക്ക് ഓട്ടോമേറ്റഡ് റൈഫിളുകളും അതിനൊത്ത കാട്രിഡ്ജുകളും ബോംബുകളുമായി ഒരു സംഘം ചെറുപ്പക്കാർ ഒരു സ്പീഡ്ബോട്ടിൽ തീരത്തണഞ്ഞു...അവർ പല സംഖങ്ങളായി പിരിഞ്ഞു നഗരത്തിന്റെ പല ഭാഗത്തേക്കും പോയി..

പിന്നീട് അവരിൽ രണ്ടുപേർ 47 റൈഫിളുകളുമായി രാത്രി ഒൻപതരയോടെ നേരെ വിക്ടോറിയ ടേർമിനലിലേക്ക് കയറിച്ചെന്ന് അങ്ങ് സുമ്മാ വെടി വച്ചു...പക്ഷേ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി...8 പോലീസുകാരുൾപെടെ 58 പേരെ മരിച്ചൊള്ളൂ..ആവശ്യത്തിന് വെടിയുണ്ടകൾ എടുക്കാത്തത്തിൽ അവർ പശ്ക്ചാത്തപിച്ചു...നാലടി നീളമുള്ള മുളവടിയല്ലാതെ ഒരു പൊട്ടാസുതോക്ക് പോലും നേരിട്ടുകണ്ടിട്ടില്ലാത്ത കാവൽ പോലീസുകാർ ഓടി വലിയ തൂണുകൾക്ക് മറവിൽ ഒളിച്ചിരുന്നു..കൊട്ടാരം പോലെ റെയിൽവേ സ്റ്റേഷനുണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് അവർ മനസ്സാ നന്ദി പറഞ്ഞു..
 
ഖാനും കസബും നേരെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കയറിച്ചെന്നു..ഭയന്ന സ്റ്റാഫുകൾ പേഷ്യന്റ്സ് വാർഡ് ലോക്ക് ചെയ്തതിനാൽ അവർക്ക് അകത്തുകടക്കാൻ കഴിഞ്ഞില്ല....അപ്പോഴേക്കും അവർ ക്ഷീണിതരായിരുന്നു..രണ്ടുമണിക്കൂറായി വർക്കിലല്ലേ...കൌണ്ടറിൽ നിൽക്കുന്നവനോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു..അവന്റെ മതവും ചോദിച്ചു.....വെള്ളം കുടിച്ചിട്ടവർ അവനെയും അങ്ങട് കൊന്നെന്നേ...

രണ്ടുമണിക്കൂറിനു ശേഷം താമസിയാതെ ഹേമന്തിന്റെ നേത്രിത്വത്തിൽ ആന്റൈ-ടെററിസ്റ്റ് സ്ക്വാഡെത്തി...സർക്കാർ നൽകിയ സ്വെറ്റ് ഷർട്ടിന്റെ കട്ടിയുള്ള ബുള്ളറ്റ്പ്രൂഫുമായി ആ പാവം ലിവന്മാരുടെ നേരെ കയറിച്ചെന്നു..അവസാനം പോലീസിനെതിരെ കൌണ്ടർ ഫയറിങ്ങ് നടത്തിയ ഈ അതുല്യപ്രതിഭകൾ റോഡിലേക്കിറങ്ങി..ആദ്യം പോലീസ് ജീപ്പിലും പിന്നീട് തട്ടിയെടുത്ത ഒരു സിവിലിയൻ കാറിലുമായി നഗരപ്രദിക്ഷണം നടത്തി...നിർഭാഗ്യവശാൽ പോലീസിന്റെ റോഡ് ബ്ലോക്കിൽ പെട്ട് വണ്ടി നിർത്തേണ്ടി വന്നു..ഖാൻ ചേട്ടനാകട്ടേ പോലീസിന്റെ വെടികൊണ്ട് അങ്ങ് ചത്തുകൊടുത്തു..കസബിന് നിസ്സാരമായ പരിക്കാണ് പറ്റിയത്...

ആ യുവപോരാളിയെ പോലീസുകാർ നിർദാക്ഷണ്യം ഇടിച്ചുകൂട്ടി ലോക്കപ്പിലാക്കി..ജീവൻ പണയം വെച്ചും കമാൻഡോകൾ താജിലേയും നരിമാൻ ഹൌസിലേയും ട്രൈഡന്റിലേയും മിലിട്ടൻസിനെ കൊന്നൊടുക്കി...ഈ സമയം ഇന്ത്യൻ കമാൻഡോസ് തോക്കും ജീവനും കൈയിൽ പിടിച്ച് പമ്മിപ്പമ്മി ഹോട്ടലിലേക്ക് കയറിപോകുമ്പോൾ പ്രസ് അത് ലൈവായി ലോകത്തെ കാണിച്ചു..പുറത്തെന്താണ് നടക്കുന്നതെന്നറിയാതെ ഹൊട്ടേലിനുള്ളിൾ വിഷമിച്ചിരുന്ന ടെററിസ്റ്റുകൾക്ക് അതൊരാശ്വാസമായി....കോൾ ഓഫ് ഡ്യൂട്ടി ഗെയിം കളിക്കുന്നതുപോലെ നിസ്സാരമായി ഒരു പ്രത്യാക്രമണം നടത്താൻ അവർക്കായി...

അന്ന് മരിച്ച 166 നിരപരാധികളുടെ പതിനാറടിയന്തിരവും രണ്ടാം ചരമവാർഷികവും വരെ കഴിഞ്ഞു..അന്ന് ജീവനോടെ പിടിച്ച അജ്മൽ കസബ് ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായി ചിക്കൻ ബിരിയാണിയും തിന്ന് ഹാപ്പിയായി ജീവിക്കുന്നു..ജയിലിലാണെങ്കിലും ഒരു ദിവസത്തിന് ലക്ഷങ്ങളാണ് ഈ പുന്നാരക്കുട്ടനു വേണ്ടി ചിലവിടുന്നത്...ഇന്ത്യയിൽ ആയിരക്കണക്കിന് തെരുവുകുട്ടികൾ എച്ചിൽക്കൂനയിൽ നിന്നും ഒരു നേരത്തെ ഭക്ഷണം സമ്പാദിക്കുമ്പോൾ,
പാലും തേനുമുൾപെടെ അങ്ങേയറ്റം ന്യൂട്രീഷ്യസ് ഡയറ്റാണ് ഇവന് നൽകുന്നത്......

ഒരിയ്ക്കൽ ഈ ദുഷ്ടന്മാരായ പോലീസുകാർ നമ്മുടെ കുട്ടന് മട്ടൺബിരിയാണിക്ക് പകരം സാദാ ബിരിയാണിയാണത്രേ കൊടുത്തത്...അവനത് തട്ടിത്തെറുപ്പിച്ചതിൽ എന്തേലും കുറ്റം പറയാൻ പറ്റുമോ...എന്തൊരു അനീതിയാണിത്...

ഒരു ജലദോഷം വന്നപ്പോൾ മൾടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി...ഫോം ബെഡ്ഡും പ്രത്യേക ബുള്ളറ്റ്പ്രൂഫ് മുറിയുൾപ്പെടെ നിർമ്മിച്ചു നൽകി..ദിവസം ഒരു കോടി വച്ചായിരുന്നു അതിന്റെ ചിലവ്...ഈ ഒരു കോടിയെന്നൊക്കെപ്പറഞ്ഞാൽ നമ്മുടെ നിര റേഡിയോയും കൽമാഡിയയുമൊക്കെ മൂക്കിപ്പൊടി മേടിക്കുന്ന കാശേയുള്ളൂ..എന്നാലും......ഈ തുക കുറഞ്ഞുപോയി എന്നേ ഞാൻ പറയൂ..

കഴിയുമെങ്കിൽ ഒരാഴ്ക വീഗാലാൻഡ് പാട്ടത്തിനെടുത്ത് ഇവനെ അവിടെ ഒരുല്ലാസയാത്രയ്ക്ക് കൊണ്ടുപോണം എന്നാണ് എന്റെ അഭിപ്രായം...മാത്രമല്ല തിരികെവരുമ്പോൾ കുമരകത്ത് ഒരു ബോട്ടിങ്ങും ആയുർവേദ മസാജിങ്ങും കൂടെ നടത്തിയാൽ നല്ലത്.....കാരണം എ.സി മുറിയാണേലും എല്ലാമുണ്ടെങ്കിലും ഒരു മനുഷ്യൻ എത്രാന്നുവച്ചാ ഇങ്ങനെ വെറുതേയിരിക്കുന്നത്.. ടെററിസ്റ്റുകൾക്കെന്താ ബോറഡിക്കില്ലേ...?..ഇങ്ങനെ വെറുതേയിരികുമ്പോഴാണ് ഓരോ അനാവശ്യ ചിന്തകൾ മനസ്സിലേക്ക് വരുന്നത്...An ideal man's mind is a devil's workshop...എന്നല്ലേ...

അങ്ങനെ നമ്മുടെ കൊലക്കേസ് തുടങ്ങി..അജ്മൽ പാക്ക് സിറ്റിസൺ ആണ് എന്ന് ഇന്ത്യൻ ഗവണ്മെന്റ് ഉറപ്പിച്ചു പറയുന്നു....പാക്കിസ്ഥാൻ നിഷേധിക്കുന്നു..
കണ്ടോ..കണ്ടോ ഈ പാക്കിസ്ഥാൻ കള്ളം പറയുന്നത്.... അമേരിക്കേ...? എന്നൊക്കെ ഇന്ത്യ പറഞ്ഞു നോക്കി..എവടെ......ഈ ടോം&ജെറിക്കളി 2009 ജനുവരിയിൽ വരെ നീണ്ടു...അവസാനം പാക് മിനിസ്റ്റർ സമ്മതിച്ചു..അജ്മൽ പാക് സിറ്റിസൺ തന്നെ..ഹോ നമ്മൾ ജയിച്ചു...കളി നമ്മളോടാ...ഇതല്ല ഇതിനപ്പുറം സമ്മതിപ്പിക്കുന്നവരാണ് ഈ ഇന്ത്യാക്കാര്....

അതിനിടയിൽ വെറുതെയിരുന്ന് ബോറഡിച്ച് മടുത്ത കസബ് ജയിൽജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു...കസബിനെ കോടതി ശിക്ഷിച്ചാലുമില്ലേലും അവനെ കൈവച്ചാൽ സസ്പെൻഷനോ ഡിസ്മിസലോ ഉറപ്പാണ് എന്നറിയാവുന്ന പോലീസുകാർ അതങ്ങ് സഹിച്ചു...

അങ്ങനെ ഒരു മെയ്മാസപ്പുലരിയിൽ നമ്മുടെ മുല്ലപ്പെരിയാർ കേസിനെ വെല്ലുന്ന വിചാരണയ്ക്കുശേഷം വിധിവന്നു..അജ്മൽ ആരാണ്ടെയൊക്കെ കൊന്നിട്ടുണ്ട്..അവനെ തൂക്കും...കട്ടായം...ഇന്നെയ്ക്ക് ഏഴുമാസമായി....ആരേയും തൂക്കിയതായി അറിയില്ല....കസബിനുള്ള ഡിന്നർ ബിരിയാണിക്കായി വീണ്ടും അനേകം ആടുകളും കോഴികളും ജീവൻ വെടിഞ്ഞു...കസബ് ഇപ്പോൾ വണ്ണം കുറയ്ക്കാനുള്ള 19999.99 രൂപയുടെ ടെലിബ്രാൻഡ് യന്ത്രത്തിന് ഓർഡർ നൽകി കാത്തിരിക്കുകയാണ്..ദഹനക്കേടും കൊളസ്ട്രോളും ഉണ്ടത്രേ..

ഒരിയ്ക്കൽ എന്റെ വീട്ടിൽ മച്ചിൻപുറത്ത് കയറിയ പെരുച്ചാഴിയെ ഞാൻ കെണിവച്ചു പീടിച്ചു......
“ചേടത്തിയേ...ഇതിനെ ഞാൻ കൊല്ലണോ വളർത്തണോ” ?.....
എന്ന് മേനക ഗാന്ധിയോട് വിളിച്ചു ചോദിക്കേണ്ട ഗതികേട് എനിക്കന്ന് വന്നില്ല..കാരണം എനിക്ക് ചെലവിന് തരുന്നത് അവരല്ലാത്തതുകൊണ്ട് തന്നെ.....ഇന്ത്യ ഭരിക്കുന്നത് കൊറേ ഉത്തരേന്ത്യൻ ലോബികളാണെന്നാണ് എന്റെ ധാരണ..അല്ല്ലാതെ അമേരിക്കയും യു.എന്നും ഒന്നുമല്ല...ആരെ ബോധിപ്പിക്കാനാണിവർ ഇനിയും ഇവനെ വച്ചോണ്ടിരിക്കുന്നത്...അതിഥി ദേവോ ഭവയും ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കണം എന്നുള്ള മോട്ടോയും പൊക്കിപ്പിടിച്ച് അരനൂറ്റാണ്ടിലേറെയായില്ലേ ജീവിക്കുന്നു..

ആർക്കും വേണ്ടാത്ത ഈ കപട ആദർശങ്ങൾ വലിച്ചെറിഞ്ഞ് കസബിനെ അറ്റ്ലീസ്റ്റ് ഇലക്ട്രിക് ചെയറിൽ വച്ച് കത്തിച്ചുകൊല്ലാനുള്ള ആർജവം പോലും ഇല്ലാത്ത ഈ നിയമങ്ങൾ കൊണ്ടെന്ത്.. ആർക്കാണ് നേട്ടം..?......ക്യൂൻ വിക്ടോടിയയുടെ പഴയ നിയമങ്ങൾ നമ്മൾ ഇനിയും പിന്തുടരുന്നിടത്തോളം കാലം കസബ് സുരക്ഷിതനാണ്....ഇനിയുമവൻ ജഡ്ജിനെ ചീത്തവിളികും...ബിരിയാണി കിട്ടിയില്ലേൽ കാവൽ നിൽക്കുന്ന ബി.എസ്.എഫുകാരെ തന്തക്കും വിളിക്കും...ഒടുവിൽ ഏതെങ്കിലും ഒരു പാസഞ്ചർ പ്ലൈനും റാഞ്ചി ‘അവർ‘ കസബിനുവേണ്ടി വിലപേശും...പതിവുപോലെ നമ്മൾ അവനെ വിട്ടുകൊടുക്കുകയും ചെയ്യും..അങ്ങനെയാകുമ്പോൾ 110 കോടി ജനങ്ങൾക്ക് വേണ്ടി ജീവൻ കളഞ്ഞ ആ പാവം പോലീസുകാർ ആരായി...പൂവൻപഴത്തിന്റെ കട്ടിയുള്ള ബുള്ളറ്റ്പ്രൂഫും നൽകി തീവ്രവാദികളെ പിടിക്കാൻ പോയ ഹതഭാഗ്യരായ ടെററിസ്റ്റ് സ്ക്വാഡ് ആരായി...മനസ്സറിയാതെ മരിച്ചു വീണ സിവിലിയൻസിന്റെ വിദേശികളുൾപ്പെടെയുള്ളവരുടെ ഉറ്റവരുടെ കണ്ണീരിനു എന്താണ് വില..?

ഹൈക്കോർട്ട്, സുപ്രീം കോർട്ട്, പ്രസിഡന്റ് അങ്ങനെ അപ്പീലുകൾ നൽകി ഇതൊരു പത്ത്പന്ത്രണ്ട് കൊല്ലത്തിനകം തീർന്നാ മതിയാരുന്നു...ഒരൻപത് രൂപയുടെ ബുള്ളറ്റിൽ തീരേണ്ട കാര്യം കോടികൾ ചിലവിട്ട് നീട്ടിക്കൊണ്ട് പോകുന്നു..ഈ നപുംസകാത്മകമായ സമീപനം കൊണ്ട് ഇന്ത്യ ആരുടെ പ്രീതിയാണ് സമ്പാദിക്കുന്നത്..സ്വാതന്ത്ര്യാനന്തരം ചേരിചേരാ നയത്തിൽ തുടങ്ങിയ പിഴവുകൾ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ഇതൊരു നോ-മാൻസ് ലാൻഡ് ആയി മാറുമോ എന്ന് വരെ നമുക്ക് കുണ്ഡിതപ്പെടാം...ചുമ്മാ പെടാമല്ലോ....

നട്ടെല്ലില്ലാത്ത കാലഹരണപ്പെട്ട മണ്ടൻനിയമങ്ങൾ വിലങ്ങുതടിയാകുന്നുണ്ടെങ്കിൽ ആ കസബിനെ മോചിപ്പിച്ചിട്ട്...സ്വതന്ത്രനാക്കി അഴിച്ചു വിട്..ഒരു സിമ്പിൾ കൊട്ടേഷൻ കൊടുത്ത് അവനെ തീർക്കാം.....അതല്ലേ നല്ലത്... ന്നാലും എട്ടിന്റെ പണിക്കുള്ള പണവും മുടക്കേണ്ടി വരില്ല...കൊട്ടേഷൻ സംഘങ്ങൾക്കും ഇതൊരു പുണ്യം കിട്ടുന്ന പ്രവർത്തിയായിരിക്കും...ഈ ഫ്രീ സർവീസ് ചെയ്യാൻ ധാരാളം ടീമുകൾ മുന്നോട്ട് വരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ...കാരണം അവർ വെറും ബ്യൂറോക്രാറ്റുകളല്ലല്ലോ.....

ഹാപ്പി രണ്ടാം വാർഷികം കസബ്...അളിയനെ നുമ്മ സ്നേഹിച്ചുകൊല്ലും കേട്ടാ...രഞ്ജിപ്പണിക്കർ പറഞ്ഞപോലെ ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടേയും, കുഷ്ഠരോഗികളുടേയും , ജഡ്കവലിച്ച് ചോര തുപ്പുന്നവരുടേയും,ഭക്ഷണത്തിനുവേണ്ടി ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടേയും , വേശ്യകളുടേയും എല്ലാം അന്നത്തിൽ നിന്നും കൈയ്യിട്ടുവാരിയ ബില്യൺസ്  എത്ര വേണമെങ്കിലും ഇവിടൂണ്ട്...അതുകൊണ്ട് അങ്ങേയ്ക്ക് ആർതർ റോഡിലെ സോ കോൾഡ് ജയിലെന്ന സുഖവാസകേന്ദ്രത്തിൽ എന്തു കുറവുണ്ടെങ്കിലും പറയാൻ മടിക്കരുത്....അതിഥി ദേവോ ഭവ:.....

ഓടോ: ചൈന ബ്രഹ്മപുത്രയിൽ ഡാം പണി തുടങ്ങിക്കഴിഞ്ഞു...അധികം താമസിയാതെ ഹൈവേയും അവർ നിർമ്മിക്കും...കൊള്ളാവുന്ന എന്നല്ല ഒരു സാദാ രാജ്യവുമായിപ്പോലും ഒരു നല്ല ബന്ധം നമുക്കില്ല...അവസാന നിമിഷം യു.എന്നിൽ പരാതി കൊടുത്ത് കൈയ്യും കെട്ടിയിരിക്കുക എന്ന സ്ഥിരം നയം വിലപ്പോവില്ല...ഒരു കുഞ്ഞുപോലും സഹായിക്കാൻ വരില്ല......അല്ലേൽത്തന്നെ എന്തിനു പറയുന്നു..ഇന്ത്യൻ ആർമി ചുമ്മാ ഒന്ന് നടന്നുകയറിയാൽ കീഴടങ്ങുന്ന പാക്കിസ്ഥാൻ പോലൊരു പ്രശ്നത്തെ ഇത്രയും വച്ച് വളർത്തിയത് ആരുടെയൊക്കെ കഴിവാണ്...കഴിവുകേടാണ്..?  ഇത്രയും കാലമായിട്ടും പരാജയമടഞ്ഞ നയങ്ങൾ തന്നെ വീണ്ടും വീണ്ടും പ്രയോഗിക്കുന്നതിലെ യുക്തിയെന്താണ്...
“....ഒരു ജനത അർഹിക്കുന്ന ഭരണാധികാ‍രികളെയേ അവർക്ക് ലഭിക്കൂ...” എന്ന് മാത്രമേ ഇതിൽ പറയാനുള്ളൂ....

A patriot must always be ready to defend his country against his government.....
-Edward Abbey
ഒരു പരിധിവരെ ഇതല്ലേ നമ്മുടെ ശരി...;

..

Dec 20, 2010

ഒരു റിയാലിറ്റി ഷോ ( എൻട്രൻസ് എക്സാം ).

പ്രിയപ്പെട്ട നാട്ടുകാരേ , 

ഒരു ദുർബല നിമിഷത്തിൽ നോം രചിച്ച  മലയാളസിനിമാ ക്രിസ്മസ് എക്സാമിന്റെ ചോദ്യപ്പേപ്പറുകൾ നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് ചെയ്ത കനത്ത സംഭാവനകൾ കണ്ട്,
ലോകത്തിന്റെ  വിവിധഭാഗങ്ങളിൽ നിന്നും ഇനിയും ചോദ്യപ്പേപ്പറൂകൾ  എഴുതെടാ..എഴുതെടാ..എന്ന് പറഞ്ഞു ഭയങ്കര അന്താരാഷ്ട്ര റിക്വസ്റ്റുകൾ വരുന്നു..ഒബാമ, ദാവൂദ് ഇബ്രാഹിം, ഈദി-അമീൻ, ചാർലൈസ് തിയോൺ, പമേല , കുന്നുമ്പുഴ ശാന്ത തുടങ്ങിയ പ്രഗത്ഭരുടെ നിർബന്ധം ..അവസാനം നമ്മുടെ കേന്ദ്ര കലാ മന്ത്രിയായ  ഗുൽബന്തർ സിംങ്ങ് വരെ ഇന്നലെ വിളിച്ചു പറഞ്ഞു....ഇന്ത്യൻ കലാരംഗത്തെ ഒന്ന് രക്ഷിക്കൂ ബേട്ടാ എന്ന്...പണ്ടേ സിംങ്ങന്മാർ പറഞ്ഞാൽ പിന്നെ എനിക്ക് അപ്പീലില്ല..

എനിവേ...ഇടിക്കട്ട ടിവിയിൽ തുടങ്ങാൻ പോകുന്ന ‘സൂപ്പർ സംഗീതമണ്ഡൂകം ‘ എന്ന വൻ റിയാലിറ്റി ഷോയുടെ യോഗ്യതാ എൻട്രൻസിന്റെ പരീക്ഷയുടെ സേമ്പിൾ ചോദ്യപ്പേപ്പറാണിത്..ആർക്കും അങ്ങനെയൊന്നും ചാടിക്കേറാൻ കഴിയില്ലയിതിൽ..പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ..

നിങ്ങൾ സാധാരണ കാണുന്നതുപോലുള്ള ഒരു കൂതറ റിയാലിറ്റി ഷോയല്ല ഇത്..ലോക റാപ്പർമാരും അനേക പ്രശസ്തരും വിധികർത്താക്കളായി വരുന്ന ഒരു മഹാ സംഭവമാണിത്...ഒന്നാം സമ്മാനം 50കോടി ഡോളർ. രണ്ടാം സമ്മാനം 20 കോടീ ഡോളർ...പ്രോത്സാഹന സമ്മാനം 5 കോടി ഡോളർ വീതം 5 പേർക്ക്..പിന്നെ കാശെല്ലാം സിംബാവിയെൻ ഡോളറിലായിരിക്കും എന്നേയുള്ളൂ....
സംഗീതം ഒരു മഹാസാഗരമാണ്...ഞാനതിന്റെ തീരത്ത് കപ്പലണ്ടിയും ഐസ്ക്രീമും വിറ്റ് നടക്കുന്ന ഒരു പയ്യൻ  മാത്രം..എങ്കിലും ആ പരീക്ഷയ്ക്കായി  ഒരു ചോദ്യപ്പേപ്പറ് തയാറാക്കിയിട്ടുണ്ട്...

സർ.സി.പി ദോശമംഗലം, ഫിഫ്റ്റിസെന്റ്, ഏക്കോൺ, ഷക്കീറ, തുപാക്ക് തുടങ്ങിയ പ്രശസ്തരാണ് ഇതിന്റെ ജഡ്ജസ്..അപ്പോൾ അതിന്റെ പരീക്ഷയും കടുക്കുണമല്ലോ...

                            SUPER MANDOOKAM ENTRANCE EXAMS 2010.
                                               MODEL QUESTION PAPER.
                                                          Marks: 100

I).ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക.
1). കവിളിണയിൽ ...........മോ പരിഭവർണ്ണ പരാഗങ്ങളോ..കരിമിഴിയിൽ കവിതയുമായ് "
     വാ..വാ എന്റെ ഗാഥേ,...കവിളിണകളിൽ ഉണ്ടായിരുന്നതെന്ത്..?
  
     a) കുങ്കുമം b) ചന്ദനം c) കുട്ടിക്കൂറ പൌഡർ.

2). പ്രായം നമ്മിൽ നൽകിയത് എന്തൊക്കെയാണ്..?

     a) മോഹം b) പ്രേമം c) രാഗം.

3). ഏകാന്ത ചന്ദ്രിക തേടുന്നത് എന്തിനെയൊക്കെയാണ്..?
 
   a) കുളിരും കൂട്ടും. b) കരളിലെപാട്ട്. c) രണ്ടിലും അവൾ തത്പരകക്ഷിയാണ്.

4). ഒരു ഗായകന് അത്യാവശ്യം വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.?

    a) ചില സംഗതികൾ b) സാംബാ ന്രിത്തം c) മൈക്കിൽ നിന്നും പിടിവിടാതെ നിന്ന്
        വിങ്ങിക്കരയാനുള്ള കഴിവ്.

5). 23 വയസുള്ള രമേശ് തന്റെ എയർടെൽ മൊബൈലിൽ നിന്ന് തുടർച്ചയായി 15
     മെസേജുകൾ സ്റ്റാർസിംഗറിന് അയച്ചു.32 വയസുള്ള സുരേഷ് ഐഡിയയിൽ നിന്ന്
     7 മെസേജുകളും അയച്ചു..അങ്ങനെയങ്കിൽ ' രഞ്ജിനി ' യുടെ മൊബൈൽ നമ്പർ എത്ര ..?

     a) നമ്പർ എഴുതിയാൽ മാത്രം മതീട്ടോ...സുമ്മാ ഒന്ന് അറിയാനാ...

6). “സംഗീതം പഠിക്കാൻ വേണ്ടി ലാലേട്ടൻ സിംഹത്തിന്റെ മടയിൽ പോയത്
      എന്തിനാണ്.?“

     a) സിംഹത്തിന്റെ ക്ലാസിൽ പൊതുവേ ഫീസ് കുറവാണ്.
     b) അന്നത്തെ ചെറുപ്പക്കരുടെയിടയിൽ അതൊരു ഫാഷനായിരുന്നു.
     c) മറ്റു മ്രിഗങ്ങൾ അന്ന് സംഗീതം പഠിപ്പിച്ചു തുടങ്ങിയിരുന്നില്ല..
     d) സംഗീതത്തിൽ സിംഹം ഒരു പുലിയായിരുന്നതുകൊണ്ട്.

7). ആരേയും ........ ഗായകനാക്കാൻ കഴിവുള്ള ആൾ ആരാണ്..?

     a) യേശുദാസ്. b) ജോർജ്ജ് ബുഷ് c) ഭാവ.

8). “പാതിരാമഴയേതോ ഹംസ ഗീതം പാടി..വീണപൂവിതളേങ്ങോ വിണ്ണിലാവിലലിഞ്ഞു..”
      ഹംസ പാതിരായ്ക്ക് മഴയത്ത് നിന്ന് പാടാൻ കാരണം എന്താണ്..?

     a) അത് ഹംസയോട് ചോദിക്കണം. b) പുള്ളിയങ്ങനാ..പാതിരായ്ക്കേ പാടൂ.
     c) ഹംസക്കായ്ക്ക് പാടാൻ ടൈം ഒരു തടസ്സമല്ല.

9). “കോലക്കുഴൽ വിളീ കേട്ടോ..രാധേ എൻ രാധേ....കണ്ണനെന്നെ...വിളീച്ചോ..”
      എങ്കിൽ രാധയുടെ ഇനിഷ്യൽ എന്താണ്...?

      a) N.      b) W.        c) Z.

10). “ ഒരു ......... കിനാക്കളാൽ കുരുന്നുകൂട് മേഞ്ഞിടുന്നു മോഹം..
         കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കുവച്ചു മൂകം........................“..
         റാംജി റാവു സ്പീക്കിങ്ങിലെ ഈ ഗാനത്തിൽ എത്ര കിനാക്കളുകൊണ്ടാണ് കൂട്
         മേഞ്ഞിരിക്കുന്നത്..?

          a)1000    b) 2000     c) 4732

II).ഗാനത്തിൽ പ്രയോഗിക്കുക.
1) ബാഗിജീൻസ്
2) പടകാളി
3) പുണ്യാശ്രമം
4) പഴം

III). ചേരും പടി ചേർക്കുക.

ജാസി ഗിഫ്ട്       -    സങ്കടം, ജീവിതം, കുമിള.
തോമസുകുട്ടീ      -    യൊ..യൊ...
സിൽസില        -    100cc ബൈക്ക്.
പൂജാബട്ട്          -    വിട്ടോടാ ( റീമിക്സ് ).

IV). ഉപന്യാസം (രണ്ടുപുറത്തിൽ കവിയാതെ എഴുതുക).
1. "ലജ്ജാവതിയുടെ കള്ളക്കടക്കണ്ണുകളിൽ ഉള്ളതായി പറയപ്പെടുന്ന ( താഴമ്പൂവ് , താമരത്താര് ,   
     തേൻ , തേൻനിലാവ്, മാമരമുത്ത്, മല്ലിക്കൊളുന്ത്, മീൻ, മാരിവില്ല് ) തുടങ്ങിയ സാധനങ്ങളുടെ
     ഇന്നത്തെ കമ്പോള നിലവാരത്തെപ്പറ്റി നിങ്ങളുടെ ബ്ലോക്കാപ്പീസറുമായി ഒരു ചർച്ച
     എഴുതുക.....?


2. “പിന്നെ യുംപിന്നെ യുംആ രോകി നാവി ന്റെപടിക ടന്നെത്തു ന്നപദനി സ്വനം..”
     ഈ കന്നട ശ്ലോകത്തിന്റെ വ്രിത്തം വിശദമാക്കുക..?

3. എണ്ണത്തോണി, ഡ്രൈവിങ്ങ്സ്കൂൾ, മാമി എന്നീ ക്ലാസിക്ക് മലയാള ചിത്രങ്ങളിൽ
    സംഗീതത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പ്രസിഡന്റിന് ഒരു കത്തെഴുതുക.?
  

************************************************************************************************************


..

Dec 9, 2010

യന്ത്രമനുഷ്യർ ( മലയാളം റീമേക്ക്സ് )

                                                     
 മലയാള സിനിമാ ലോകത്തെ വമ്പന്മാർ ആകെ കൺഫ്യൂഷനിലാണ്...പല സൈസിലും ട്രെൻഡിലും കളറിലും പടമെടുത്തിട്ടും പട്ടി പോലും തിരിഞ്ഞു നോക്കാൻ മടിക്കുന്ന തിയറ്ററുകൾ.....ആകെ ഓടുന്നതാകട്ടേ ഇന്നലെ വന്ന ചീള് പിള്ളാരുടെ പടങ്ങൾ....ഓൾറെഡി മിക്ക പഴയ ഹിറ്റുകളുടേയും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ ഇറങ്ങിക്കഴിഞ്ഞു... കിലുക്കം, കമ്മീഷണർ ,CBI ഡയറിക്കുറിപ്പ് ,........ ദേ ഇപ്പോ കിംഗ്, ആഗസ്റ്റ് 1, നാടുവാഴികൾ ഇതിന്റെയൊക്കെ സെക്കൻഡ് പാർട്ട്സ് ഇറക്കാൻ പോകുന്നു...കോടികൾ കൊടുത്താലും കേരളത്തിൽ ഒരു പുതിയകഥ കിട്ടാനില്ലാത്ത അവസ്ഥ...എന്താല്ലേ !!!!!!!!...

പക്ഷേ അന്നുമിന്നും കഥാദാരിദ്ര്യമില്ലാത്ത ഏക സംവിധായകൻ പഴയപുലി അപ്രിയദർശൻ മാത്രമാണ്..ടിയാനാകട്ടേ അക്കാര്യത്തിൽ യാതൊരു ടെൻഷനുമില്ല..പണ്ട് ഇംഗ്ലീഷീന്ന് ചൂണ്ടി മലയാളത്തിലാക്കുക....ഇപ്പോളതെല്ലാം മലയാളത്തീന്ന് ചൂണ്ടി ഹിന്ദിയിലാക്കുക..ആകെ ബിസി..ഹിറ്റോട് ഹിറ്റ്...

എന്നാൽ കാര്യം ഇതൊക്കെയാണങ്കിലും ഈ നന്ദിയില്ലാത്ത ചീപ്പ് മല്ലൂസ് കണ്ട കുളിക്കാത്ത പാണ്ടികളുടെ കൂതറ സിനിമകളായ നാടോടികളും, അയനും , ക്രിഷ്ണയും , യന്തിരനും , മഗധീരയും, ഹാപ്പിയും ഒക്കെ നാണമില്ലാതെ ഇടിച്ച് ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട് വൻ ഹിറ്റുകളാക്കുമ്പോൾ സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർമ്മ വരുന്നു..കേരളം ഒരു ഭ്രാന്താലയമാണെന്ന്...അല്ലേലും തമിഴന്മാർക്കും തെലുങ്കന്മാർക്കും ഉണ്ടോ ഈ കല..കല.... എന്നു പറയുന്ന ലാ സാധനം...

പ്രബുദ്ധരായ, വർഷങ്ങളുടെ പാരമ്പര്യമുള്ള അനേകം പുണ്യ സംവിധായകർ ഇവിടെയുള്ളപ്പോൾ എന്തിനാണീ നിലവാരമില്ലാത്ത അന്യഭാഷാ മസാലപ്പടങ്ങൾ കാണാൻ ജനം ഇടിച്ചു കയറുന്നത് എന്ന് മനസ്സിലാകുന്നില്ല...ഇവന്മാർക്കൊക്കെ വല്ല സ്റ്റാർ സിംഗറും കണ്ട് വീട്ടിലിരുന്നൂടേ...?

ഈ രജനീകാന്ത് ..രജനീകാന്ത് എന്ന് കേട്ടിട്ടുണ്ടോ...ഇത്രയും പ്രായം ചെന്ന ആ മനുഷ്യൻ പെൻസിലു പോലത്തെ ഒരു കാലും വച്ച് എങ്ങനെയാണ് 200 പേരെ തൊഴിച്ചിടുന്നത്..പുള്ളിയുടെ ലേറ്റസ്റ്റ് ‘യന്തിരൻ‘ എന്ന സിനിമ ..ഹോ...വെറുത്തു...അതിലെവിടേയാണ് ഭാവം വരുന്നത്..അഭിനയം വരുന്നത്.....അല്ലേലും സുരാജും സലീംകുമാറുമില്ലാത്ത അതിനെ സിനിമാ എന്ന് വിളിക്കാൻ സാധിക്കുമോ......അതുകൊണ്ട് അതേ പോലത്തെ ഒരു യന്ത്രമനുഷ്യന്റെ സിനിമകൾ  നമ്മടെ പ്രമുഖരായ തഴക്കവും പഴക്കവുമുള്ള സംവിധായകരെ വച്ച് പുനസ്രിഷ്ടിക്കാൻ ഞങ്ങളുടെ സംഖടനയായ അമ്മൂമ്മ തീരുമാനിച്ചിട്ടുണ്ട്...
എങ്ങനെയാണ് ഒരു നല്ല സയൻസ് ഫിക്ഷൻ സിനിമയെടുക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയെടാ സില്ലി മലയാളിപ്പരിഷകളേ...

റോബോഭായ്: ഷാജികൈലാസ്.
ജപ്പാനിലെ നഗരമദ്ധ്യത്തിലുള്ള ഒരു വലിയ ഇലക്ട്രോണിക്സ് ചന്ത...വില്പനയ്ക്കായി ചാക്കിലാക്കി അടുക്കിവച്ചിരിക്കുന്ന ചിപ്പുകകളും റാമുകളും..ധാരാളം മലയാളികളായ തൊഴിലാളി റോബോട്ടുകൾ ചാക്കുകണക്കിന് കമ്പ്യൂട്ടറുകളും സിഡി പ്ലെയറുകളും കൊണ്ട് അടുക്കിവയ്ക്കുന്നു..അപ്പോഴേയ്ക്കും കറണ്ടടിച്ച് ഫിറ്റായ ഒരു ഭയങ്കരൻ തമിഴൻ റോബോട്ട് അവിടേയ്ക്ക് കടന്നു വരുന്നു..

“ ആരെടാ എന്നുടെ പ്രോസസറെടുത്തത്.. ഉണ്മൈ സൊല്ലേടാ... ആരാടാ എന്റെ പ്രോസസറെടുത്തത് ”? ...തമിഴൻ അലറി..ഒരു നിമിഷം മാർക്കറ്റ് സ്തംഭിച്ചു..

റോബോട്ടുകൾ പരസ്പരം നോക്കി...അപ്പോൾ സുരാജ് അവതരിപ്പിക്കുന്ന ‘ ഡസ്റ്റ് റോബോ‘ എന്ന മാർക്കറ്റിലെ തൂപ്പുകാരൻ റോബോട്ട് വരും..എന്നിട്ടിങ്ങനെ പറയും...

” ഒന്ന് പോടാ.. തമിഴൻ റോബോട്ടേ, ഞങ്ങടെ റോബോഭായ് വന്നാൽ ഇടിച്ച് നിന്റെ ബോൾട്ടും നട്ടും ഒന്നാക്കും കേട്ടോ..അതുകൊണ്ട് ജീവനും കൊണ്ട് ഓടിക്കോ....... ” .... ഠിഷൂം..ഒരിടി................... സുരാജ് തെറിച്ച് അടുക്കി വച്ചിരിക്കുന്ന സിഡികളുടെ മുകളിലേക്ക് വീഴുന്നു...വീണപാടെ ചാർജ്ജ് തീർന്ന് ബോധം കെടുന്നു...(തമാശ ഇവിടെ..)

ആരാടാ നിന്റെയൊക്കെ ഈ റോബോ ഭായ്...എവിടെടാ അവൻ..?..തമിഴൻ റോബോട്ട് വീണ്ടും ഗർജ്ജിച്ചു..

പെട്ടെന്നതാ ദൂരെനിന്ന് ഗുഡുഗുഡു ശബ്ദത്തോടെ ഒരു ഹാർലി ഡേവിഡ്സണിൽ വരുന്നു നമ്മുടെ പ്രിയ നായകൻ റോബോഭായ്....ജപ്പാൻ മാർക്കറ്റിന്റെ എല്ലാമെല്ലാമായ റോബോഭായ്....ഹാർലി സ്റ്റാൻഡിൽ വച്ച് ലിനക്സിന്റെ മുണ്ട് മടക്കിക്കുത്തി ഇന്റലിന്റെ അണ്ടർവെയറിനു മീതെ ഉടുത്തുകൊണ്ട് റോബോഭായ് സ്ലോമോഷനിൽ നടന്നടുത്തു....പിന്നെ മുട്ടനിടി.....ഠമാർ..... പഠാർ.....വില്ലൻ റോബോട്ടിന്റെ നട്ടുകളും ബോൾട്ടുകളും ആകാശത്തേക്ക് തെറിക്കുന്നു...അവസാനം തമിഴൻ റോബോട്ടിന്റെ സ്റ്റെപ്പിനി ബാറ്ററി വരെ ഊരിത്തെറിക്കുന്നു..
ചാർജ്ജ് പോയ തമിഴൻ റോബോട്ട് തലകറങ്ങി താഴെ വീഴുന്നു..വിജയിച്ച റോബോഭായ് സ്ലോമോഷനിൽ നടന്നു വരുമ്പോൾ  ( ബാക്ഗ്രൌണ്ടിൽ ചുമ്മാ ഒരു ഇ-ക്ലാസ് ബെൻസ് അങ്ങോട്ടുമിങ്ങോട്ടും കിടന്നോടുന്നു.. ) ചന്തയിലെ തൊഴിലാളി റോബോട്ട്സ് ഡോട്ട്നെറ്റ് താളത്തിൽ പാട്ടുപാടി ഡാൻസ് കളിക്കുന്നു...മാർക്കറ്റ് ശാന്തമാകുന്നു..

റോബോഭായിയോട് അടികൂടാൻ പോകുന്നവർ വീട്ടുകാരോടും നാട്ടുകാരോടും അവസാനമായി യാത്ര ചോദിച്ചിട്ട് മാത്രം ഇറങ്ങിപ്പുറപ്പെടുക..റോബോ ഭായിയെ തോൽ‌പ്പിക്കാൻ ആവില്ല മക്കളേ.....ഇത് ഐറ്റം വേറെയാ..എന്ന നല്ല സന്ദേശം നൽകിക്കൊണ്ട് സിനിമ അവസാനിക്കുന്നു..


മിന്നും റോബോക്കൂട്ടം : കമൽ.
പ്രത്യേകം പറയണ്ടല്ലോ...ഇതൊരു യുവത്വത്തിന്റെ സിനിമയായിരിക്കും..അതെ ഒരു യുവ സിനിമ..ഇതിൽ റോബോട്ടുകളായി അഭിനയിക്കുന്നത് മിക്കതും പുതുമുഖങ്ങളാണ്..യുവത്വത്തിന്റെ സിനിമയായതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കൾ ഇടുന്ന കോസ്റ്റ്യൂംസ് ഭയങ്കര കളർഫുള്ളായിരിക്കും....കടും ചുവപ്പ് ഷർട്ടും മഞ്ഞ വരയുള്ള കടും നീല ജീൻസുമാണ് നായകന്റെ വേഷം....ഇത് ഒരു അതിഭയങ്കര പ്രണയകഥയായിരിക്കും എന്നറിയാമല്ലോ..ഐടി തൊഴിലാളികളായ ഏതാനും റോബോട്ടുകളുടെ കദനകഥയാണിത്...

ഐടി മേഖലയിൽ പണിയെടുക്കുന്ന അടിപൊളി തമാശയൊക്കെ പറയുന്ന ഏതാനും യുവ റോബോട്ടുകൾ അവരിൽ ഒന്നാമത്തെ റോബോട്ട് രണ്ടാമത്തെ റോബോട്ടിനെ പ്രണയിക്കുന്നു..എന്നാൽ രണ്ടാമത്തെ റോബോട്ട് കെട്ടുന്നതാകട്ടേ മൂന്നാമത്തെ റൊബോട്ടിനെ..അപ്പോ നാലാമത്തെ റോബോട്ട് ആരായി..?

അവസാനം അഞ്ച് കൊല്ലങ്ങൾക്ക് ശേഷം അഞ്ചാമത്തെ റോബോട്ട് പറയുന്നു..എനിക്കിനി കല്യാണം വേണ്ട...ഠിം ...സസ്പെൻസ്.....വികാരനിർഭരമായ സീനുകൾ..അവസാനം കാച്ചിയ ഡീസലിൽ വിഷം കലർത്തി ഒന്നാമത്തെ റോബോട്ട് കുടിക്കുകയാണ്...പക്ഷേ മരിക്കുന്നില്ല... വെൽഡിങ്ങ് ലെയ്ത്ത് - വെൽഡർമ്മാർ , വെൽഡർമ്മാർ - വെൽഡിങ്ങ് ലെയ്ത്ത് അതിങ്ങനെ ഇടവിട്ട് കാണിക്കും..അവസാനം ആ വെൽഡിങ്ങ് വർഷോപ്പിൽ വച്ച് അവർ ഒന്നു ചേരുകയാണ്...ഇതെല്ലാം കണ്ട് നിർവ്രിതി പുൽകിയ പ്രേക്ഷകർ നിറകണ്ണുമായി തിയറ്റർ വിടുന്നു....

പോക്കിരി റോബോ:  വൈശാഖ്.
ഈ കഥ നടക്കുന്നത് കേരളത്തിലല്ല..അങ്ങ് തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലാണ്...എന്നാലും ഗ്രാമീണരായ റോബോട്ടുകൾ പറയുന്നത് പച്ചമലയാളമാണ്.. അവിടുത്തെ രണ്ട് പ്രമുഖ റോബോട്ട് ഫാക്ടറികളാണ് കുന്നത്ത് ഫാക്ടറിയും കുന്നുമ്പുഴ ഫാക്ടറിയും....

എല്ലാ വർഷവും ആ ഗ്രാമത്തിൽ ടെക്നോ-ഫെസ്റ്റ് നടത്താറുണ്ട്..അതിന്റെ നടത്തിപ്പവകാശത്തെച്ചൊല്ലി ഇവർ തമ്മിൽ എന്നും പൊരിഞ്ഞ അടിയാണ്...മുല്ലപ്പെരിയാർ കഴിഞ്ഞാൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഭ്യന്തരപ്രശ്നവും ഇതാണ്....തുടക്കം ഒരു ഐറ്റം ഡാൻസിലൂടെയാണ്.... അതിലേക്കായി തടിച്ചുകൊഴുത്ത ഏതേലും ഒരു റോബോട്ടിനെയാണ് പരിഗണിക്കുന്നത്.. 

അങ്ങനെ ഇക്കൊല്ലത്തെ ഫെസ്റ്റിനോടനുബന്ധിച്ച നടന്ന അടിയിൽ നല്ലവരായ കുന്നത്ത് ഫാക്ടറിക്കാരുടെ പ്രധാന മൈക്രോ കണ്ട്രോളർ കേടാകുന്നു...അതൊടേ മറ്റു വഴിയില്ലാതെ കുന്നത്ത് ഫാക്ടാറിയുടെ മുതലാളിറോബോട്ടും അളിയനും കൂടി ആന്ദ്രയിലേക്ക് പോകുന്നു...

20 കൊല്ലം മുൻപ് ഒരു രാത്രി ഫാക്ടറിക്ക് പിന്നിൽ ഉണങ്ങാനായി അടുക്കിവച്ചിരുന്ന DDR റാമുകൾ ചവിട്ടിപ്പൊട്ടിച്ച കേസിൽ നാടുവിട്ടുപോയ മുതലാളിയുടെ മൂത്തമകനായ പോക്കിരിറോബോയെ കാണാനായി.. എന്നാൽ സത്യത്തിൽ ആ റാമുകൾ ചവിട്ടിപൊളിച്ചത് പോക്കിരിയല്ലായിരുന്നു..വെള്ളമടിച്ച് റാമിന്റെ മുകളിൽ അറിയാതെ വീണ മുതലാളി റോബോ തന്നെയായിരുന്നു..ആ ഭീകര രഹസ്യം അറിയാവുന്നതാകട്ടേ മാമൻ റോബോട്ടിനുമാത്രം...അതൊരു ഹിഡൻ ഫയലായി പുള്ളി സൂക്ഷിക്കുകയാണ് ചുമ്മാ.....അച്ഛന്റെ കുറ്റം ഏറ്റെടുത്ത് പാവം പോക്കിരി റോബോ ആന്ദ്രയ്ക്ക് വണ്ടി കയറി...ആന്ദ്രയിലേക്ക് ചെന്ന് രണ്ട് ദിവസത്തിനകം ജോലികിട്ടുന്നു...കോടികൾ പ്രതിഫലം വാങ്ങുന്ന വൻഗുണ്ടാ റോബോട്ടായി മാറുന്നു...

അങ്ങനെ അച്ഛന്റെ അപേക്ഷപ്രകാരം പോക്കിരിറോബോ തമിഴ്നാട്ടിലെത്തുന്നു..അറുപതോളം ബി.എം.ഡബ്ലിയു കാറുകളുടെ അകമ്പടിയോടെ നേരെ കുന്നുംപുഴ ഫാക്ടറിയിൽ ചെന്ന് എല്ലാ റോബോട്ടുകളൂടേയും ബാറ്ററി ഊരിവിടുന്നു..ആ ഫാക്ടറി പൂട്ടിക്കുന്നു..

....അപ്പോ ദേണ്ടടാ വരുന്നു..... കേന്ദ്രമന്ത്രിയുടെ മകൻ  .. 360 കൊലപാതകം, 574 ബോംബ് സ്ഫോടനം, 612 തീവ്രവാദം , 703 പീഡനം, 782 ബലാസംഗം , 853 ഭവനഭേദനം, 1001 പിടിച്ചുപറി,
4500 മിസല്ലേനിയസ് കുറ്റങ്ങൾ..... ഇതൊക്കെ ചെയ്തിട്ടും തെളിവില്ലാത്തതിന്റെ പേരിൽ കൂളായി പുറത്തിറങ്ങി നടക്കുന്ന കൊടുംഭീകരൻ..അവന് ഇഷ്ടം തോന്നിയത് തമിഴ്നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പഠിക്കാൻ വന്ന ഇറ്റാലിയൻ കുടിൽവ്യവസായ മന്ത്രിയുടെ മകളായ റോബോ സുന്ദരിയോടാണ്...എന്നാൽ നായികക്കിഷ്ടം നല്ലവനായ പോക്കിരിറോബോയെയാണ്..അതാണല്ലോ ലതിന്റെയൊരു ലിത്...

എന്നാ പോക്കിരിയാരാ മോൻ....കൊടുത്തില്ലേ മുട്ടനിടി അവന്..ഇടിച്ചവന്റെ ഗ്രാഫിക്സ് കാർഡ് വരെ തകർത്തു....അപ്പോഴേക്കും അത് ചോദിക്കാനായി എത്തിയ പ്രധാനമന്ത്രിയും മറ്റ്  57 കേന്ദ്രമന്ത്രിമാരുടേയും മുന്നിലേക്ക് പോക്കിരിറോബോ തന്റെ  മൊബൈൽ ഫോൺ ലൌഡ്സ്പീക്കറിലിട്ട് കൊടുത്തു
....അപ്പുറത്താരാ..?.....മ്മടെ  ഒബാമ...ഹല്ലപിന്നെ....

“പോക്കിരി എന്റെ ബെസ്റ്റ് ബ്രണ്ടാണ്..ഓനെ തൊട്ടാൽ കളി മാറുമെടാ പ്രധാനമന്ത്രീ “..എന്ന് ഒബാമ കട്ടായം പറഞ്ഞു..പേടിച്ചു പോയ മന്ത്രിമാരും പോലീസുകാരും ഓടി രക്ഷപെടുന്നു..വിജയശ്രീലാളിതനായി പോക്കിരി റോബോ നായികയേയും വിളിച്ച് വീട്ടിലേക്ക് പോകുന്നു...ടൈറ്റിത്സ്..അല്ല തീർന്നില്ല ..പെട്ടെന്ന് പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ റോബോ മാമൻ റീസൈക്കിൾ ബിന്നിൽ കിടന്ന ആ പഴയരഹസ്യം എല്ലാവരോടും വെളിപ്പെടുത്തുന്നു..കെട്ടിപ്പിടി...മാപ്പ് ചോദിക്കൽ....ശുഭം...

റോ-ബോട്ട് (കടത്തുകാരൻ) :    അടൂർ ഗോപാലക്രിഷ്ണൻ.

വള്ളം തുഴയുന്ന (റോ- ബോട്ട് ) ഒരു കടത്തുകാരന്റെ വീക്ഷണകോണിലൂടെ മുതലാളിത്തത്തിന്റെ ഒരു ബിംബത്തിൽ നിന്നുകൊണ്ട് വിമോചന വിപ്ലവം വരുന്നുണ്ടോ.. ..വരുന്നുണ്ടോ....എന്ന് എത്തിനോക്കുകയാണ് ഇവിടെ സംവിധായകൻ..പടം തുടങ്ങി ഒരു പത്ത് മിനിറ്റ് താമസിച്ച് തിയറ്ററിലെത്തിലാലും മതി..അപ്പോഴും തിയറ്റർ ഇരുട്ടിലായിരിക്കും...കാരണം നേരം വെളുത്തുവരുന്നതേയുള്ളൂ...ചിവീടുകളും മാക്രികളും ഇടതടവില്ലാതെ കരയുന്നു....ദൂരെയേതോ അമ്പലത്തിൽ ഉടുക്ക് കൊട്ടുന്ന ശബ്ദം കേൾക്കുന്നു....ടുണ്ടു , ടൂണ്ടു ,ടുടു ടുണ്ടു , ടുഡു..

പതിനഞ്ച് മിനിറ്റായിട്ടും ഒരു പുഴയുടെ സൈഡിൽ വച്ചിട്ടുള്ള ക്യാമറ അനങ്ങുന്ന കോളില്ല...അപ്പോളതാ അങ്ങു ദൂരെ ഒരു വെളിച്ചം അടുത്തുവരുന്നു.....ഒരു ആരോ ചൂട്ടു കത്തിച്ചുകൊണ്ട് നടന്നുവരികയാണ്...ഏതാണ്ട് പത്ത് മിനിറ്റുകൊണ്ട് ആ വെളിച്ചം മുന്നിലെത്തി.. ഒന്നു നിന്നു...ബാബുനമ്പൂതിരി അവതരിപ്പിക്കുന്ന നായകകഥാപാത്രമാണത്...
പുഴയിലെ ഓളങ്ങളിലേക്ക് നിർമമനായി ഒറ്റത്തോർത്ത് മാത്രമുടുത്ത് നോക്കി നിൽക്കുന്ന കടത്തുകാരൻ ( ഇരുട്ടത്തായതുകൊണ്ടാ നമ്മള് കാണാഞ്ഞേ... )...

ബാബു നമ്പൂതിരി ( കടവിൽ നിന്നു കൊണ്ട് )   : രാമാ...വിപ്ലവം വന്നിരുന്നോ ?
അഞ്ച് മിനിറ്റ് നിശബ്ദ്ധത..... 
കടത്തുകാരൻ: ഏ...?
വീണ്ടും അഞ്ച് മിനിറ്റ് നിശബ്ദ്ധത...
ബാ : വിപ്ലവം.....വന്നോ എന്ന്..
ക : ഇല്ല....
(ചീവീടുകൾ വീണ്ടും കരഞ്ഞുമറിക്കുന്നു..)

ബാബു നമ്പൂതിരി നടന്നകലുന്നു....ആ കാലുകൾ ക്ലോസപ്പിൽ..
സമയം നട്ടുച്ച 12 മണി...ഇല്ലത്തിന്റെ വരാന്തയിൽ ചാരുകസേരയിൽ ഇരിക്കുന്ന നമ്പൂതിരി..മുറ്റത്ത് ഒറ്റമുണ്ട് മാത്രമുടുത്ത് നിലത്തേക്ക് നോക്കി കാര്യസ്ഥൻ എം.എൻ ഗോപകുമാർ നിൽക്കുന്നു...കണ്ണുകളിൽ വിഷാദഭാവം..
ബാ : ഉണ്ണിയിതുവരെ വന്നില്ല..അല്ലേ...
(കാക്കകൾ കരയുന്ന ശബ്ദം).
ഗോ: തീവണ്ടിയാപ്പീസിലും കടത്തിലും തിരക്കി...ഉണ്ണി വന്നില്ലമ്പ്രാ....
ബാ: എന്റെ ഉണ്യേ...ഈ കത്തിരിപ്പിന് ഒരവസാനമില്ലേ..
മുത്തശ്ശൻ (അകത്തുനിന്നും വിറയാർന്ന ശബ്ദത്തിൽ) : ഉണ്ണി....വന്നിട്ട്.. ഒന്ന് കണ്ണടച്ചാ മതിയായിരുന്നു...എന്റെ ശിവനേ....ഉണ്ണി വരാതെങ്ങനാ...?
ആരും അതിന് മറുപടി പറയുന്നില്ല...വീണ്ടും കാത്തിരിപ്പ്...

സന്ധ്യ ആയപ്പോഴേയ്ക്കും ഒരു ഹെർക്കുലീസ് സൈക്കിളിന്റെ ശബ്ദം അടുത്തു വരുന്നു..മൂന്നുപേരും ആകാംക്ഷയോടെ പടിപ്പുരയിലേക്ക് നോക്കുന്നു...അതാ ഉണ്ണി വന്നിരിക്കുന്നു....
ഒരു മുഷിഞ്ഞ ജുബായും തോളത്തൊരു തുണി സഞ്ചിയും മുഖത്ത് ജീവിത വിരക്തിയും കണ്ണുകളിൽ പഴയ ഒരു കണ്ണാടിയും  ഉള്ള ഒരു ചെറുപ്പക്കാരൻ...

ബാ (ചാടി എഴുന്നേറ്റുകൊണ്ട് ) : ഉണ്ണി..ഉണ്ണീയല്ലേ അത്....ഉണ്ണി വന്നു...എന്റെ ഉണ്യേ.....
(സന്തോഷസൂചകമായി വീണ മീട്ടുന്ന ബാക്ഗ്രണ്ട്സൌണ്ട്.. )
വടിയും കുത്തിപ്പിടീച്ചുകൊണ്ട് മുത്തശ്ശൻ ഉമ്മറത്തേക്ക് വരുന്നു...
ഗോപകുമാർ ആവേശത്തോടെ ഉണ്ണിയെ സ്വീകരിക്കുന്നു...
മുത്തശ്ശൻ: ഉണ്ണ്യേ ..നിന്നെ കാണാതെ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു...നീ വന്നല്ലോ..
(ഉടുക്കു കൊട്ടുന്ന ശബ്ദം മുറുകുന്നു... )

ഉണ്ണി (സഞ്ചിയിൽ നിന്ന്  ഒരു ഫുൾബോട്ടിൽ മക്ഡവത്സ് ബ്രാണ്ടി എടുത്തു
നീട്ടിക്കൊണ്ട് ):  “ പുല്ല്..രണ്ട് ദിവസമായി ക്യൂ നിൽക്കുന്നു..എന്നാ മുടിഞ്ഞ തിരക്കാ അവിടെ...ഇനി മേലാ ന്യൂഇയറിന് എന്നെ ബിവറേജി പറഞ്ഞുവിടരുത്,....ങാ...”

എല്ലാവരും സന്തോഷത്തോടെ കുപ്പിക്കു ചുറ്റും വട്ടത്തിലിരിക്കുന്നു...ഗോപകുമാർ ഓടിപ്പോയി ഗ്ലാസും വെള്ളവുമായി വരുന്നു...മുത്തശ്ശൻ കുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിക്കാൻ തുടങ്ങുന്നു...

അപ്പോൾ ബാബു നമ്പൂതിരി: ഒഴിക്കാൻ വരട്ടെ...വിപ്ലവം വന്നില്ല...

എല്ലാവരും അന്യോന്യം നോക്കി...വിപ്ലവം വന്നില്ല..ഇനിയെന്തു ചെയ്യും...?

അപ്പോൾ ദൂരെ നിന്നും പടിപ്പുര ലക്ഷ്യമാക്കി കടത്തുകാരൻ ഓടി വരുന്നു..“ തമ്പ്രാ വിപ്ലവം വന്നു”

എല്ലാവരും സന്തോഷത്തോടെ ചിരിക്കുന്നു...പൂമുഖത്തേക്ക് ഓടിക്കയറിയ കടത്തുകാരൻ മുണ്ടിന്റെ മടിക്കുത്തഴിച്ച് മൂന്നു പായ്ക്കറ്റ് ‘വിപ്ലവം അച്ചാറുകൾ’ അവരുടെ മുന്നിലേക്ക് വയ്ക്കുന്നു...
“ ഇത് തമ്പ്രാന് വിപ്ലവം നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ......ഇതെനിക്ക് വിപ്ലവം ചെമ്മീനച്ചാർ..”

അപ്പോൾ തുളവീണ ഒരു വെള്ളബനിയനുമിട്ട് അതുവഴി നടന്നു പോവുകയായിരുന്ന കരമന ജനാർദ്ദനൻ നായർ ഇത് കണ്ട് അവരെ ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു.... “ ഇവിടെ വിപ്ലവം വന്നേ....വിപ്ലവം വന്നേ..“  ...എന്നിട്ട് നടന്നകലുന്നു...സിനിമാ തീർന്നു...
.................................................................................ശുഭം........................................................................




..

Dec 2, 2010

ബെർളിയെത്തേടി.....[ കുറ്റാന്വേഷണ നോവൽ ] - 2

1.ഒന്നാം ഭാഗം..
തുടർന്ന് വായിക്കുക...
 

കൈയ്യിലിരിക്കുന്ന എഴുത്തിൽ പുഷ്പരാജ് ഒരാവർത്തി കൂടി കണ്ണോടിച്ചു...
*********************************************************************************
                                                              + God is Love +
പ്രിയപ്പെട്ട ചാർളീ,
                                              ജീവിതം യൌവനതീക്ഷ്ണവും ഹ്രിദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അടിയന്തരാവസ്ഥ കാലഖട്ടത്തെ, എന്റെ ചാർളീ.... നീയെങ്ങനെ വിനിയോഗിക്കുന്നു..?....ഞാനാണെങ്കിൽ എന്റെ ഓരോ നിമിഷവും ചാർളിയോടൊത്തുള്ള ജീവിതം സ്വപ്നം കണ്ട് കഴിയുകയാണ്..അന്നു നിന്റെ പ്രണയത്തെ നിരാകരിച്ചതിൽ ഞാനിന്ന് നഖശിഖാന്തം പശ്ചാത്തപിക്കുന്നു..
         
ഒരു വെറും മൈകൊണാപ്പനായ ജസ്റ്റിന് മിന്നുകെട്ടാൻ കഴുത്ത് നീട്ടിക്കൊടുത്ത ആ അഭിശപ്ത നിമിഷത്തെ ഞാൻ വെറുക്കുന്നു..നീ പറഞ്ഞത് തന്നെയാണ് ശരി...ക്രിക്കറ്റുകളിക്കുന്നതും പാട്ടുപാടുന്നതും ഒരു കഴിവല്ല....സൂപ്പർമാൻ ക്രിക്കറ്റ് കളിക്കുമോ..പാട്ട് പാടുമോ..ഇല്ലല്ലോ..യഥാർത്ത ഹീറോകൾ ഇതൊന്നും ചെയ്യാത്തവരാണെന്ന് കഴിഞ്ഞയാഴ്ചയിലെ മഹിളാരത്നത്തിൽ ഉണ്ടായിരുന്നു...അന്ന് ചാർളിയെ കെട്ടിയിരുന്നെങ്കിൽ ഞാനിന്ന് ഒരു സെലിബ്രിറ്റിയുടെ അല്ല ഒരു ലെജൻഡിന്റെ തന്നെ ഭാര്യയാകുമായിരുന്നു...എന്തു ചെയ്യാം, വിധിയെ തടുക്കാൻ വില്ലേജോഫീസർക്കും കഴിയില്ല എന്ന പഴയതത്വം ഞാനിപ്പോഴും ഇടയ്ക്കിടെ ഓർക്കാറുണ്ട്..എങ്കിലും ചാർളീ എനിക്കറിയാം നിന്റെ ഉള്ളിൽ ആ പഴയ സ്നേഹം ഇപ്പോഴുമുണ്ടെന്ന്..

ചാർളി.. ,നീ അപ്പോ വിചാരിക്കും പണ്ട് ഇസ്പേഡ് ഏഴാം കൂലിയായിരുന്ന നീ പുൽനാമ്പ് തെളീയാത്ത പാറമണ്ണിൽ പൊന്നുവിളയിച്ചും നിലമ്പൂരിലേം ഗൂഡല്ലൂരിലേം ആമസോണിലേം കാടുകളിൽ‌പ്പോയി കൂപ്പ് ലേലം കൊണ്ടും, അങ്ങനെ കൊണ്ടും കൊടുത്തും വളർന്ന് കോടീശ്വരനായതു കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടാണ് ഞാനീ എഴുത്തെഴുതുന്നതെന്ന്..നിനക്കു തെറ്റി...ജെസ്റ്റിന്റെ ഭാര്യയായിരിക്കുമ്പോഴും മനസ്സുകൊണ്ട് ഞാൻ നിന്നെ പഠിക്കുകയായിരുന്നു...ജെസ്റ്റിൻ രാവിലെ ജോലിക്കു പോയാൽ പിന്നെ അച്ചായന്റെ എല്ലാ പോസ്റ്റുകളും ഞാൻ മറിച്ചും തിരിച്ചും വായിക്കുമായിരുന്നു..

..അന്ന് 1000 പോസ്റ്റ് തികഞ്ഞ ദിവസം കോമളാ ബേക്കറിയിൽ നിന്ന് പ്രത്യേകം പറഞ്ഞ് ചെയ്യിച്ച മാർബിൾക്കേക്ക് അയച്ചുതന്ന അഞ്ജാത ആരാധിക ആരാണെന്നാ വിചാരിച്ചത്...അങ്ങനെ വർഷങ്ങളൂടെ പഠനം കൊണ്ട് നിന്റെ ദിവ്യപ്രണയം ഞാൻ തിരിച്ചറിഞ്ഞു ചാർളീ..ജെസ്റ്റിൻ ഇപ്പോൾ വീട്ടിലുണ്ട്...റിസഷൻ കാരണം പാവത്തിന്റെ ജോലി പോയി..പാവം ജെസ്റ്റിൻ, അല്ലേ ചാർളീ..

സത്യത്തിൽ നമ്മുടെ പ്രണയത്തിന്റെ പൂർണ്ണതയ്ക്കായി എന്നെ ഇത്രനാൾ കാത്തുവച്ച ജസ്റ്റിൻ യഥാർത്തത്തിൽ 916 പ്യൂരിറ്റിയുള്ള ഒരു മാലാഖനല്ലേ..സാമ്പ്രദായിക ബന്ധങ്ങളിലുള്ള വിശ്വാസം എനിക്ക് നഷ്ടമായി ചാർളീ...ജീവിതം, അത് നമ്മുടേതാണ്...അല്ലാതെ നാട്ടുകാരുടേതല്ല..നീ പമേലാ ആൻഡ്രേഴ്സണെ നോക്കൂ..ആയമ്മ എത്ര കെട്ടി..ഡിവോഴ്സ് ചെയ്തു.എന്നിട്ടെന്താ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്നില്ലേ..പോട്ടെ, നമ്മടെ നയന്താരയെ നോക്കൂ...എന്താ അവർക്കൊക്കെ ഒരു കുറവ്...അവരേപ്പോലുള്ള വലിയ വലിയ ആൾക്കാരെ നമ്മൾ കണ്ടുപഠിക്കണം...സെലിബ്രിറ്റികൾക്ക് എതുമാകാമല്ലോ....അല്ലാതെ നമ്മൾ വെറും സങ്കുചിതരായ ബ്ലഡി മലയാളീസിനേപ്പോലെ ചിന്തിക്കരുത്...

എനിവേ... ചാർളിച്ചായാ ഞാൻ റെഡിയാണ്..അച്ചായൻ എപ്പഴേ റെഡിയാണെന്ന് എനിക്കറിയാം.....നാളെ രാത്രി എട്ടുമണി കഴിഞ്ഞ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വരിക...എട്ടേ അൻപതിനുള്ള ഗുവാഹട്ടി എക്സ്പ്രസിൽ ഞാൻ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്....വരുമ്പോൾ ഞാൻ വീട്ടിലിരിക്കുന്ന സ്വർണ്ണവും പണവുമെല്ലാം എടുക്കാം...ഒറ്റത്തടിയാകാൻ പോകുന്ന ജസ്റ്റിന് എന്തിനാണ് ഈ പണം....എന്നെന്നേക്കുമായി ഈ നാടുവിട്ട് നമുക്ക് പോകാം..മരതക സന്ധ്യകൾ വിരിയുന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയുടെ ഇടനാഴികളിലൂടെ രണ്ടു ഇണക്കോഴികളേപ്പോലെ നമ്മൾ കൈയ്യും പിടിച്ച് നടന്നു നീങ്ങുന്നത് ഞാനിന്നലേം കൂടി സ്വപ്നം കണ്ടിരുന്നു..

ഒന്നോർക്കുക ഒൻപത് മണിയായിട്ടും അച്ചായൻ വന്നില്ലെങ്കിൽ, അടുത്ത ട്രെയിൻ, മദ്രാസ് മെയിലാണ്..അതിന് ഏറ്റുമാനൂരു സ്റ്റോപ്പില്ല..ഞാനതിന്റെ മുന്നിൽച്ചാടി ചത്തിരിക്കും...അല്ഫോൺസാമ്മയാണേ സത്യം...

                                                                                                  എന്ന് കണ്ണീരോടെ,
                                                                                                   സംഗീതാ ജസ്റ്റിൻ.   വെറും സംഗീത.


**********************************************************************************


മണിമലയുടെ രോമാഞ്ചവും…..മീനച്ചിലാറിന്റെ സൌന്ദര്യവും കുട്ടിക്കാനത്തിന്റെ ഊഷ്മളതയും ഒത്തുചേർന്ന, 2000-കളിലെ യുവാക്കളുടെ ഹരമായിരുന്ന സൌന്ദര്യറാണി സംഗീതതന്നെയാണ് ഈ എഴുത്തെഴുതിയതെന്ന് പുഷ്പരാജിന് വിശ്വസിക്കാൻ കഴിഞ്ഞില്ല…സംഗീതയെ പ്രണയിച്ചവരിൽ അഗ്രഗണ്യനായിരുന്നില്ലേ അച്ചായൻ..പണ്ട് ഒരു പൂവ് ചൂടണമെന്നു സംഗീത പറഞ്ഞപ്പോ രാ‍യ്ക്കുരാമാനം സി.എം.എസ് കോളേജിലെ പൂത്തുനിന്ന വാകമരം അപ്പാടെ വെട്ടിയെടുത്ത് പാണ്ടിലോറിയിൽക്കയറ്റി സംഗീതയുടെ വീട്ടിലെത്തിച്ച അച്ചായൻ (അതിന്റെ കേസ് ഇപ്പോഴും തീർന്നിട്ടില്ല..) .ഒന്ന് മുങ്ങിക്കുളിക്കണമെന്നു സംഗീത പറഞ്ഞപ്പോൾ മീനച്ചിലാറ്റിൽ നിന്നും സംഗീതയുടെ വീടു വരെ ചാലുകീറിയ ധീരൻ...ഇന്നതൊരു വലിയ തോടാണ്..ആ തോട്ടിലെ വെള്ളം കൊണ്ടാണ് അൻപതോളം കുടുംബങ്ങൾ ജീവിക്കുന്നത്..

അവസാനം സംഗീതയും ജസ്റ്റിനുമായുള്ള കല്യാണ ദിവസം കുടുക്കാമ്പാറ ഷാപ്പിലിരുന്നു ആത്മാർഥ ഗഡികളായിരുന്ന സുനീഷിനും സാൻഡോസിനുമൊപ്പം മാട്ടക്കള്ള് കുടിച്ച് പോത്തിറച്ചിയും തിന്ന്.. പൊട്ടിക്കരഞ്ഞുകൊണ്ട് അച്ചായൻ ഒരു വിലാപകാവ്യമെഴുതി.. ‘രമണനു‘ ശേഷം മലയാള സാഹിത്യം കണ്ട ഏറ്റവും വലിയ ഹിറ്റ് അതായിരുന്നു “ പ്രണയകല്ലോലിനി “.
ആ വർഷത്തെ ഏറ്റവും മികച്ച ഖണ്ഡകാവ്യത്തിനുള്ള കുന്നുമ്പുഴ വക്കച്ചൻ അവാർഡ് അതിനായിരുന്നു..

അതിന്റെ കോപ്പികൾ മാത്രം വിറ്റ് പണക്കാരായ എത്ര ബസ്സ്റ്റാന്റ് ബുക്ക് വില്പനക്കാർ ഉണ്ടായി..…അന്നച്ചായന് കേന്ദ്രത്തിലും ഒന്നും പിടിയില്ലാതെ പോയി..അല്ലാരുന്നേ അതിപ്പോ എട്ടാം ക്ലാസിലെ പാഠപുസ്തകമായേനെ..മലയാളം പരീക്ഷയ്ക്ക് പോകുന്ന പിള്ളാരുടെ ബെൽറ്റിന്റെ ഇടയിൽ അവ വെട്ടിയെടുത്ത തുണ്ടുകളായി വിശ്രമിച്ചേനെ..

ആ ചരിത്രകഥയിലെ നായികയുടെ കത്താണ് തന്റെ കൈയ്യിൽ ഇരിക്കുന്നത്..പുഷ്പരാജ് അത് വിശദമായി പരിശോധിച്ചു..ഇൻലന്റിലെ സീലിൽ നിന്നും ഇത് മൂന്ന് ദിവസം മുൻപ് കിട്ടിയതാണെന്ന് വ്യക്തമായി..
ഒരു കൊടുങ്കാറ്റുപോലെ പുഷ്പരാജ് ചാടിയെഴുന്നേറ്റു....ഇനിയും താമസിച്ചിട്ടില്ല..അച്ചായനോ സംഗീതയ്ക്കോ  അപകടം പറ്റി ഉറപ്പ്..എത്രയും വേഗം റെയിൽ വേ സ്റ്റേഷനിൽ ചെല്ലണം..തന്റെ ചുവന്ന അന്താരാഷ്ട്രക്കാറിലേക്ക് ഡിറ്റക്ക്ടീവ് പാഞ്ഞു കയറി...സ്റ്റാർട്ടാക്കി...

                                           കി...ക്കി...കി.കി....സ്റ്റാർട്ടാവുന്നില്ല....വീണ്ടും കീ തിരിച്ചു..ഇല്ല... ഇത്തവണ എഞ്ചിൻ അനങ്ങുന്നതുപോലുമില്ല..ഹും...അവന്മാരുടെ ഒരു ജെയിംസ്ബോണ്ട് കാറ്.....ഏതു നേരത്താണാവോ ഇതും കൊണ്ട് വരാൻ തോന്നിയത്...കൂടുതൽ കാത്തുനിൽക്കാതെ പുഷ്പരാജ് റോഡിലേക്ക് ഓടി.അതാ ഒരോട്ടോറിക്ഷ വരുന്നു..കൈകാണിച്ചു നിർത്തിയ ഓട്ടോറിക്ഷയിൽക്കയറി രാജ് അലറി...

ട്രെയ്ൻ സ്റ്റേഷനിലേക്ക്..കമോൺ....ചേസ്.....
ഓട്ടോക്കാരൻ ഉടൻ തന്നെ ഒരു വലിയ പേപ്പറിൽ “ ഓൺ ബെർളി ഡ്യൂട്ടി..അർജെന്റ്.. “ എന്നെഴുതി ഓട്ടോയുടെ മുന്നിലെ ചില്ലിൽ ഒട്ടിച്ചു. എന്നിട്ട് രാജിനേയും വഹിച്ചുകൊണ്ട്  ‘നിലവിളി ശബ്ദം‘  ഇട്ടുകൊണ്ട്, അതിവേഗത്തിൽ സ്റ്റേഷനിലേക്ക് പാഞ്ഞു...

വഴിയരികിൽ ഒരാഴ്ചയായി ഒരു പോസ്റ്റ് പോലും കിട്ടാതെ വലയുന്ന ധാരാളം ജനങ്ങളെ അദ്ദേഹം കണ്ടു..കൊച്ചുകുട്ടികൾ അച്ചായന്റെ പുതിയ പോസ്റ്റ് കിട്ടിയിട്ടേ ഇനി മാമുണ്ണൂ..എന്ന് വാശിപിടിച്ച് കരയുന്നു..“ കരയല്ലേ മോനേ..അടുത്ത പോസ്റ്റ് അച്ചായൻ ഉടനിറക്കും..ഈ ചോറുണ്ണ് മോനേ..“ എന്ന് പറഞ്ഞുകൊണ്ട് അമ്മമാർ ചോറ് വാരിക്കൊടുക്കുന്നു..പോലീസ് ജീപ്പുൾപ്പെടെ പല പല വാഹനങ്ങൾ റോഡിൽ ആൾക്കാർ കത്തിച്ചിട്ടിരിക്കുന്നു..അഞ്ച് ദിവസമായി കമന്റിടാൻ കഴിയാത്ത പാവം സാധാരണ ജനങ്ങൾ ഡിപ്രഷൻ മൂത്ത് തലകറങ്ങി റോഡിൽ വീഴുന്നു..ബ്ലോഗിലെ തേങ്ങയടിക്കൽ നിന്നതുമൂലം പ്രതിസന്ധിയിലായ നാളികേരകർഷകർ ഒരു ഭാഗത്ത് ഖരാവോ നടത്തുന്നു..ഇന്റർപോളിൽ ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോൾ പ്രൊജക്ട് ചെയ്യാൻ സന്ദർശിച്ച  പലസ്തീനിലെ റഫ്യൂഗി ക്യാമ്പുകൾ പുഷ്പരാജിന് ഓർമ്മവന്നു..എന്തൊരന്യായം...അക്രമം..

മുട്ടിൽതീപിടിച്ചുപായുന്ന റോക്കറ്റു പോലെ പാഞ്ഞ ആ ഓട്ടോറിക്ഷ അവസാനം ലെവൽക്രോസിനടുത്തെത്തി സഡൺ ബ്രേക്കിട്ടു കറങ്ങി നിന്നു..“ സാറേ ഗേറ്റടിച്ചിട്ടിരിക്കുവാ...ഇനി പോകത്തില്ല...”ഓട്ടോക്കാരൻ പറഞ്ഞു..

..സ്റ്റേഷനിലെത്താനുള്ള എളുപ്പ വഴി ഏതാണ്.?...രാജ് ചോദിച്ചു.. ...
സാറേ..ദാ..ആ കാണുന്ന മതിലു ചാടിയാൽ ചെല്ലുന്നത്  പൊളിക്കാനിട്ടിരിക്കുന്ന പഴയ PWD ഗസ്റ്റ് ഹൌസിലാണ്...ആ വഴി ഷോട്ട് കട്ടെടുത്ത് നേരെ ചെന്നാൽ സ്റ്റേഷനിലെത്താം...“

ശരി...പുഷ്പരാജ് ഡൈവ് ചെയ്ത് പാളം ക്രോസ് ചെയ്ത് ഗസ്റ്റ് ഹൌസിന്റെ  മതിലു ചാടി...
എന്താണ് തനിക്ക് സംഭവിച്ചതെന്ന് മനസ്സിലായപ്പോഴേക്കും അപ്രതീക്ഷിതമായി പുഷ്പരാജ് ആ മൂടിയില്ലാത്ത കുഴൽക്കിണറിലേക്ക് വീണുകഴിഞ്ഞിരുന്നു...ചുറ്റും ഇരുട്ട്...താൻ പാതാളത്തിലെത്തിയോ എന്നു വരെ അദ്ദേഹം സംശയിച്ചു.ഭാഗ്യത്തിന് ഒരു കണിക്കൊന്നയുടെ വേരിൽ അദ്ദേഹം തങ്ങി നിന്നു...താഴെ അഗാധമായ ഇരുട്ടിന്റെ ആഴം.. മുകളിൽ ഒരു ചെറിയ പൊട്ടുപോലെ വെളിച്ചം...

..“ ആരെങ്കിലും ഓടി വരണേ ഞാൻ കുഴലിൽ വീണേ..പുഷ്പരാജ് അവിടെക്കിടന്ന് നിലവിളിച്ചു...“

“ആരും വരില്ല..ഈ പരിസരത്തെങ്ങും ആരുമില്ല..ഞാൻ രണ്ടു ദിവസമായി കിടന്ന് വിളിച്ചു കൂവുന്നു...
”.........  താഴെനിന്നും ഒരഞ്ജാത ശബ്ദം..
“ആരാദ് ..? ഒരല്പം ഭയത്തോടെ പുഷ്പരാജ് ചോദിച്ചു....
മറുപടിയായി വീണ്ടുമൊരു ചോദ്യം.....”നിങ്ങൾ റെയിൽ വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നോ.?
ഹതെ...!!!
“..വന്നത് ഓട്ടോയിലല്ലേ...ഗേറ്റ് അടച്ചിരിക്കുകയല്ലായിരുന്നോ..ഷോട്ട് കട്ടെടുത്ത് ഇതുവഴി വന്നതല്ലേ..? “.
“ ..ഹതെ..ഹതെ...എല്ലാം കറക്ടാണ്.. അങ്ങാരാണ്..കുഴൽക്കിണറിലെ ജലദേവനോ..?..”
 “ എടോ ഞാൻ ബെർളിയാണ് ..ബെർളി ഏലിയാസ് ചാർളി...കഭി കഭി ലോഗ് മുജേ ചാർളി കഹതാ ഹേ....വ്വോ..ല്ലേ..”
“ അച്ചായനോ !!!!!!!....അച്ചായനെങ്ങനെ ഇതിനകത്തായി..ഞാനച്ചായനെ അന്വേഷിച്ച് ലോകം മുഴുവൻ നടക്കുകയല്ലായിരുന്നോ....അച്ചായാ അച്ചായനെഴുതിയ  പൂന്തേനരുവിയും,അയലത്തെ സുന്ദരിയും , ഉല്ലാസത്തേന്മഴയും ഞാനൊരു നൂറു തവണ വായിച്ചിട്ടുണ്ട്...ഐ ആം എ ഫാൻ...”

“...കോപ്പ്....തന്റെ കൈയ്യിൽ മൊബൈലുണ്ടോ...പോലീസിനെ വിളി...ഫയർഫോഴ്സിനെ വിളി.....രക്ഷിക്കാൻ പറ...”
പുഷ്പരാജ് ഉടനേതന്നെ തന്റെ മൊബൈലെടുത്ത്..ഐ.ജി ചെന്നിനായകത്തെ വിളിച്ചു ലൊക്കേഷൻ പറഞ്ഞുകൊടുത്തു...

“അല്ല..അച്ചായാ..ആക്ച്വലി എന്താ..സംഭവിച്ചത്”..?
“എടോ...സംഗീതയുടെ കത്ത് വായിച്ചു ഡിപ്രസ്ഡായ ഞാൻ രണ്ടു ദിവസം ഫുൾ കൺഫ്യൂഷനിലായിരുന്നു..മാത്രമല്ല എനിക്ക് ബ്ലോഗെഴുതിത്തന്നിരുന്ന NIFEക്കാരൻ ആ ചെറുക്കനാകട്ടേ ഒരുമാസമായി ചിക്കൻഗുനിയ പിടിച്ച് കിടപ്പിലുമാണ്..പുണ്ണാക്കന്മാരായ ആരാധകർക്ക് എന്തെങ്കിലുമൊക്കെ എഴുതിക്കൊടുക്കണ്ടേ ദിവസവും..അതിന്റെ ടെൻഷൻ...

അവസാനം ഞാൻ തീരുമാനിച്ചു..അവളോടൊപ്പം ഒളിച്ചോടാൻ...സെക്കൻഹാൻഡായാലും ഫെറാറി എപ്പോഴും ഫെറാറി തന്നെയല്ലേ..ആ വിവരം സെമിനാരിയിലെ  റൂമ്മേറ്റായിരുന്ന എന്റെ ഏറ്റവും അടുത്ത സുഹ്രിത്തിനെ അറിയിക്കുകയും ചെയ്തു.... അങ്ങനെ ഞാൻ മിനിഞ്ഞാന്ന് രാത്രി ഒരോട്ടോ പിടിച്ച് സ്റ്റേഷനിലേക്ക് പോയി..അപ്പോഴതാ ഗേറ്റടിച്ചിട്ടിരിക്കുന്നു...ആ ഓട്ടോക്കാരൻ പറഞ്ഞതുപോലെ ഞാൻ ഷോട്ട്കട്ടെടുത്ത് ചാടിയത് ഈ കിണറ്റിലാ...ഭാഗ്യത്തിന് ഒരു ആടലോടകത്തിന്റെ വേരിൽ പിടികിട്ടി..താഴെ വീണില്ല..

രണ്ടു ദിവസമായി ഈ നിപ്പ് നിക്കാൻ തുടങ്ങിയിട്ട്..എന്റെ മൊബൈലിലാണേൽ ബാറ്ററി ലോയുമായിരുന്നു..അവസാനം ഉള്ള ചാർജ്ജ് വച്ചിട്ട് ഞാൻ എന്റെ സുഹ്രിത്തിന് രക്ഷിക്കാനായി SOS മെസേജ് അയച്ചു..അപ്പോഴേക്കും മൊബൈൽ ഓഫായി..രണ്ടു ദിവസമായി അവനെക്കാത്ത് ഞാൻ നിൽക്കുന്നു....എന്റെ സംഗീത ഇപ്പോൾ എവിടെയാണോ എന്തോ..?..ങിഹീ..ങിഹീ..ങീ.....അച്ചായൻ വിതുമ്പിക്കരഞ്ഞു..ആ കരച്ചിലുകൾ എക്കോയായി കുഴലിന്റെ ഭിത്തികളിൽത്തട്ടി പ്രതിധ്വനിച്ചു..പുഷ്പരാജിന് തലവേദനയെടുത്തു..

അപ്പോഴേക്കും മീഡിയായും പോലീസും ഫയർഫോഴ്സന്മാരും എല്ലാമെത്തി..ഭാഗ്യത്തിന് ആ സ്പോട്ടിൽ പണ്ട് ‘മാളൂട്ടി‘ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നതായിരുന്നു..അവരന്ന് ബേബി ശ്യാമലിയെ രക്ഷിച്ച കുഴി മൂടിയിട്ടില്ലായിരുന്നു..അതുകൊണ്ട് രക്ഷാപ്രവർത്തനം എളുപ്പമായി..ചിലി അപകടത്തിനു ശേഷം ലോകം ഉറ്റുനോക്കിയ രണ്ടാമത്തെ സംഭവമായി മാറിയത്...ടിവിക്കാർ ലൈവായി സംഗതി കാണിച്ചു..ശ്യാമിലിയെ രക്ഷിച്ച അതേ കുഴി അല്പം കൂടി വലുതാക്കി അച്ചായനേം പുഷ്പരാജിനേം ഫയർഫോഴ്സ് രക്ഷിച്ചു...

പുഷ്പരാജ് ഫോണെടുത്ത് റെയിൽവേ  സ്റ്റേഷനിലേക്ക് വിളിച്ചു..ഗുവാഹട്ടി എക്സ്പ്രസിൽ അന്ന് തീക്ഷ്ണക്കണ്ണുള്ള ഒരുത്തന്റെ കൂടെ ഒരു പെണ്ണ്  പോയതായി അറിയാൻ കഴിഞ്ഞു...അപ്പോൾ ആരാണ് സംഗീതയെ തട്ടിയെടുത്തത് ?...... ആരാണ് ആ തീക്ഷ്ണക്കണ്ണൻ..?..രാജ് ചിന്തിച്ചു..

മടക്കയാത്രയിൽ ആംബുലൻസിലിരുന്നു പുഷ്പരാജ് അച്ചായനോട് ചോദിച്ചു..“ അല്ലച്ചായാ മെസേജയച്ചിട്ടും അച്ചായനെ രക്ഷിക്കാതെ ചതിച്ച സെമിനാരിയിലെ തീക്ഷ്ണക്കണ്ണുള്ള ആ ഭയങ്കരൻ സുഹ്രിത്ത് ആരാണ്...പറയൂ...”

വായിലിരുന്ന ഗ്ലൂക്കോസുകുപ്പി മാറ്റി വെച്ചിട്ട് അച്ചായൻ പതിയെ പറഞ്ഞു..അവനാണ്...
.......................................... എതിരൻ കതിരവൻ ...”
“ ങേ...രണ്ടുപേരൊണ്ടോ..?
“ അതെ..രണ്ടുപേരുടെ ശക്തിയും ബുദ്ധിയുമുള്ള ഒരു ഭയങ്കരൻ...തന്റെ തീക്ഷ്ണകണ്ണുകളുടെ ശക്തി  കൊണ്ട് ആരേയും കീഴടക്കുന്ന ഭയങ്കരൻ..... ”
പുഷ്പരാജ് പേടിയോടെ ആ വിവരണം കേട്ടുകൊണ്ടിരുന്നു...

അടുത്ത ദിവസം മലയാളരമ പേപ്പറിലെ പത്രത്തിലെ പ്രധാന വാർത്ത :
 “ കിണറ്റിൽ വീണ് ചാവാൻ പോയ ഡി.പുഷ്പരാജിനെ അതിസാഹസികമായി രക്ഷിച്ചുകൊണ്ട് മലയാളത്തിന്റെ സ്വന്തം അച്ചായൻ മടങ്ങി വന്നിരിക്കുന്നു...ആഹ്ലാദിപ്പിൻ..”
അച്ചായന് ഈ വർഷത്തെ ധീരതയ്ക്കുള്ള അവാർഡിന് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി...
................................................................................................................................................................


                                                                                                   ഇതേസമയം അങ്ങ് ദൂരെ  യു.എസിൽ, ആസ്പിനിലെ മഞ്ഞുവീണലിഞ്ഞ  തെരുവുകളിലൂടെ സംഗീതയുടെ കൈയ്യും പിടിച്ച് ചുവന്ന കോട്ടിട്ട ആജാനബാഹുവായ ഒരാൾ നടന്നു നീങ്ങുകയായിരുന്നു.....  ഇടതടവില്ലാത്ത പെയ്യുന്ന  സ്നോയിലും കെടാതെ അപ്പോഴും അയാളുടെ തീക്ഷ്ണക്കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു....


                                                                                                                   ( അവസാനിപ്പിച്ചു...)

..

Nov 30, 2010

ബെർളിയെത്തേടി....[ കുറ്റാന്വേഷണ നോവൽ ] - 1

ടർണീം...ടർണീം....ടർണീം...ടർണീം......

ഹലോ...?
ഉറുമീസ് തമ്പാന്റെ വീടല്ലേ..?
അല്ലല്ലോ..ഇത് ഉർവശി തീയറ്റേഴ്സാ..
ഉറുമീസ് തമ്പാൻ അവിടില്ലേ..?..


എടോ.. മര്യാദ്ക്ക് നമ്പരു നോക്കി ഡയല് ചെയ്യ്..ഇത് അഖിലലോക സൂപ്പർ ഡിറ്റക്ടീവ് പുഷ്പരാജിന്റെ സാറ്റലൈറ്റ് ഫോണാ...ഞാനിപ്പോൾ എന്റെ സ്വന്തം വിമാനത്തിൽ ആംസ്റ്റർഡാമിൽ നിന്നും അമേരിക്കയ്ക്ക് പറക്കുകയാണ്..ഒരാഴ്ച ആസ്പിനിൽ അവധിക്കാലം ആഖോഷിക്കാൻ പോവുകയാണ്..ഇയാക്കെന്താ വേണ്ടേ..?


അയ്യോ...സാറാണൊ...ഞാൻ  ഇന്റലിജെൻസ് കമ്മീഷണർ കുട്ടമ്പിള്ളയാ...... .അപ്പോ സാറൊന്നുമറിഞ്ഞില്ലേ...നമ്മടെ അച്ചായനെ ഏതാനും ദിവസമായിട്ട് കാണ്മാനില്ല...

“ഓ ..അത് പുള്ളി റബറിനടിക്കാൻ തുരിശുമേടിക്കാനായി വല്ല ചങ്ങനാശ്ശേരിയിലോ മറ്റോ പോയതാരിക്കും..വൈകിട്ട് വിളക്ക് വയ്ക്കുന്നതിനുമുൻപ് വീട്ടിലെത്തുമായിരിക്കും..“



അയ്യോ സാറേ..ഇത് അത്ര നിസ്സാരമല്ല..സംഭവം നടന്നിട്ട് ദിവസങ്ങളായി...എവിടെയാണെന്ന്
ആർക്കും ഒരു വിവരവുമില്ല..പലരേയും സംശയമുണ്ട്..തിരോധാനത്തിനു ശേഷം രണ്ടു മൂന്ന്
പോസ്റ്റുകൾ കണ്ടിരുന്നു...അതിന്റെ അന്തരാർഥങ്ങൾ തേടി വായനക്കാർ പരക്കം പായുകയാണ്.
എന്തായാലും സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്...എത്രയും വേഗം സാർ
കേരളത്തിലേക്ക് മടങ്ങി വരണം..ഇവിടെ ക്രമസമാധാനം ആകെ തകരാറിലാണ്..



ഓഹോ..അങ്ങിനെയാണോ..എങ്കിൽ ഞാൻ വരാം..സാധാരണ സുഖവാസത്തിനു പോകുമ്പോൾ ഞാൻ മൊബൈൽ എടുക്കാറില്ല..അതാണ് സംഗതി അറിയാതെ പോയത്..അപ്പോ ശരി..ഞാനുടനെത്താം....ക്ടിൻ!!

ഡിക്ടറ്റീവ് പുഷ്പരാജ് ഉടനേതന്നെ ഒന്ന് ബ്രേക്ക് ചവിട്ടി സ്റ്റിയറീങ്ങ് തിരിച്ച് ഒരു യൂ-ടേണേടുത്ത് വിമാനം തിരികെ കൊച്ചിയിലേക്ക് വിട്ടു...ജി.
പീ.എസിൽ കൊച്ചി സെറ്റ് ചെയ്തതിനു ശേഷം 5 കിലോയുടെ ഒരു നിഡോപ്പാട്ടയെടുത്ത് ആക്സിലേറ്ററിൽ വച്ചു..അതിവേഗത്തിൽ വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി...

പുഷ്പരാജ് അകത്തെ മുറിയിൽ പോയി ടിവി ഓണാക്കി മലയാളം ന്യൂസ് ചാനൽ വച്ചു...തിരോധാന കേസ് അന്വേഷിക്കാൻ താൻ വരുന്ന വിവരമറിഞ്ഞ് സർവ ചാനലുകാരും
എയർപോർട്ടിൽ തടിച്ചുകൂടിയിരിക്കുന്നത് കണ്ടു..ഇപ്പോൾ അവരുടെ മുന്നിൽ‌പ്പെട്ടാൽ അത് അന്വേഷണത്തെ ബാധിക്കും...

അതുകൊണ്ട് ലാന്റ് ചെയ്യുന്നതിനു മുൻപ് വിമാനത്തിൽ നിന്നും ചാടിയിറങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു..പോർട്ടിൽ ലാന്റ് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് മോഡിലിട്ടിട്ട്, അദ്ദേഹം കുളിമുറിയുടെ ജനൽ വഴി നൂഴ്ന്ന് പുറത്തിറങ്ങി..തന്റെ പ്രിയപ്പെട്ട 'ഡെസേർട്ട് ഈഗിൾ'  അരയിൽ തിരുകിവച്ചു..അത്യാധുനിക കമ്പ്യൂട്ടർ വാച്ചിൽ ഗൂഗുൾ എർത്ത് വച്ച്  ചാടാനുള്ള സ്ഥലം അടയാളപ്പെടുത്തി..
  

ഭരണങ്ങാനത്തുള്ള വർഗീസേട്ടന്റെ രണ്ടാമത്തെ മോന്റെ ഭാര്യയുടെ വീതത്തിലുള്ള വീടിന്റെ പുറകിലുള്ള തൊഴുത്തിൽ നിന്നും മൂന്നു മീറ്റർ മാറി വലതുവശത്തായുള്ള വൈക്കോൽക്കൂന ലക്ഷ്യമാക്കി കോർഡിനേറ്റ്സ് സെറ്റ് ചെയ്തു..ഡിക്ട്റ്റീവ് വിമാനത്തിൽ നിന്നും എടുത്തുചാടി..പകുതി ദൂരമായപ്പോഴാണ് അദ്ദേഹം ഓർത്തത് ഗൂഗുൾ എർത്തിലുള്ള പടങ്ങൾ  രണ്ടുകൊല്ലം മുന്നേയെടുത്തതാണല്ലോ...ആ വൈക്കോൽക്കൂന ഇപ്പോഴും അവിടെ കാണുവായിരിക്കും..എന്ന് ചിന്തിച്ചതും എൺപത്താറടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ ചക്കവെട്ടിയിടുന്ന പോലെ ഡിക്ടറ്റീവ് വീണു..


എന്നാൽ പുഷ്പരാജ് വെറും സാധാരണക്കാരനല്ലായിരുന്നു..ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടീയ ആളായിരുന്നു..ന്യൂട്ടന്റെ തേഡ് ലോ അപ്ലൈ ചെയ്ത് വീണതിലും സ്പീഡിൽ പൊങ്ങി കരയ്ക്കെത്തി...
ആ കിണറ്റുകരയിലിരുന്നു സാധുബീഡി വലിക്കുകയായിരുന്ന ഒരപ്പൂപ്പനോട് അദ്ദേഹം ചോദിച്ചു..
അതേ ...അങ്കിൾ ഇത് വർഗ്ഗീസേട്ടന്റെ സ്ഥലമല്ലേ...?
 

എടാ..ചെറ്ക്കാ..അവരെല്ലാം ഒരു കൊല്ലം മുൻപേ അമേരിക്കയിലേക്ക് പോയില്ലേ..ഇതിപ്പോ പഞ്ചായത്ത് ഏറ്റെടുത്തു കിണറുകുത്തി...അപ്പൂപ്പൻ പ്രതിവചിച്ചു..

പുഷ്പരാജ് ഉടനേ പോക്കറ്റിൽ നിന്നും കേസ് ഡയറി എടുത്ത് കുറിച്ചിട്ടു..ഈ കേസ് കഴിഞ്ഞാൽ ഉടനേതന്നെ അമേരിക്കയിൽ പോയി ഗൂഗുൾ എർത്തിന്റെ ആപ്പീസ് ബോംബ് വച്ച് തകർത്ത് അവിടെ കുളവാഴക്രിഷി തുടങ്ങണം..



അടുത്തു കണ്ട ഒരു കോയിൻ ബോക്സ്  തന്റെ കമ്പ്യൂട്ടർ വാച്ച് വച്ച് ഹാക്ക് ചെയ്തിട്ട് അദ്ദേഹം ഐജിയെ വിളിച്ചു..ഡിക്ടടീവ് നാട്ടിലെത്തിയെന്നറീഞ്ഞ ഐജി സന്തോഷം പ്രകടിപ്പിച്ചു..ഒരു രഹസ്യ അന്വേഷണമാണ് നടത്തേണ്ടതെന്ന് അദ്ദേഹം പുഷ്പരാജിനെ ഒന്നുകൂടി ഓർമ്മിപ്പിച്ചു.അദ്ദേഹത്തിനുള്ള ആധുനിക ജെയിംസ്ബോണ്ട് കാറ് ഉടൻ തന്നെ ജംക്ഷനിൽ എത്തിക്കുമെന്ന് ഐ.ജി അറിയിച്ചു..

അത്യാവശ്യമായി ചില രഹസ്യഫോൺ കോളുകൾ കൂടി ചെയ്തിട്ട് അദ്ദേഹം  ജംക്ഷനിലേക്ക് പോയി.അവിടെയതാ പാർക്ക് ചെയ്തിരിക്കുന്നു ഒരു കെ.എൽ-7 ബി -007
ചുവന്ന അംബാസിഡർക്കാർ..കണ്ടാൽ സാധാരണ അംബാസിഡർ ആണെങ്കിലും അതിന്റെ എഞ്ചിൽ ആസ്റ്റണ്മാർട്ടിൻ വി-12ന്റെ ആയിരുന്നു. മാത്രമല്ല ജെയിംസ് ബോണ്ടിന്റെ കാറിലെപോലെ പല രഹസ്യ സെറ്റപ്പുകളും ഉണ്ടായിരുന്നു അതിൽ..ബോഡിയാകട്ടേ അതിശക്തമായ കാർബൺസ്റ്റീലിലാണ് ഉണ്ടാക്കിയിരുന്നത്..


പുഷ്പരാജ് കാറിൽക്കയറി നേരെ കോട്ടയത്തേക്ക് വിട്ടു..മണിക്കൂറിൽ 200കിമി സ്പീഡിൽ പറന്ന കാർ അല്പസമയത്തിനകം കോട്ടയത്തെത്തി..തെരുവുകളിലെങ്ങും പ്രതിഷേധം അലയടിക്കുന്നു...ആയിരക്കണക്കിന് ജനങ്ങൾ മുദ്രാവാക്യങ്ങളുമായി പഞ്ചായത്താപ്പീസിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു..

” ഹൈക്കോടതിക്ക് വിവരമുണ്ടോ എന്ന് ചോദിച്ച അച്ചായനെക്കുറിച്ച് ഇപ്പോൾ എന്തെങ്കിലും വിവരമുണ്ടോ എന്ന് ഞങ്ങൾ ചോദിക്കുകയാണ്....
പറയൂ...പറയൂ... സർക്കാരേ...“
തുടങ്ങിയ മുദ്രാവാക്യങ്ങൾ  അന്തരീക്ഷത്തിലെങ്ങും മുഴങ്ങിക്കേട്ടു..”


ആദ്യഖട്ടമെന്ന നിലയിൽ പുഷ്പരാജ് അച്ചായന്റെ വിഹാരരംഗമായിരുന്ന വിൻസർ കാസിലിൽ നിന്നുതന്നെ അന്വേഷണം തുടങ്ങി..ബെയറർമാരോട് വിവരം തിരക്കി..അവർ വ്യക്തമായി ഓർക്കുന്നുണ്ടായിരുന്നു..ഒരാഴ്ച മുൻപ് രാത്രി ഒരു പത്തുമണിയോടടുപ്പിച്ച് പെട്ടെന്നു കയറി വന്ന്.. 
ഒരു കെയ്സ് കല്യാണി ബിയറും വാങ്ങി വന്നതിലും സ്പീഡിൽ പുറത്തേക്കിറങ്ങിപ്പോയി..അപ്പോഴും ചുണ്ടിൽ ഇഷ്ട ബ്രാൻഡായ ഹാഫ് എ കൊറോണ  എരിയുന്നുണ്ടായിരുന്നു..


സാധാരണ അച്ചായൻ ബാറിൽ വന്നാൽ അന്ന് അയ്യപ്പൻ വിളക്കാണ്...നേരം വെളുക്കുന്നിടം വരെ പാട്ടും ഡാൻസും കവിതയും അന്താക്ഷരിയും ഇരുപത്തെട്ടുകളിയും എന്നു വേണ്ട ഒരു മിനിപള്ളിപ്പെരുന്നാളായിരിക്കും അന്ന്..എന്തോ ആ ദിവസം പുള്ളിയുടെ മുഖത്ത് എന്തൊക്കെയോ നിഗൂഡതകൾ നിറഞ്ഞിരുന്നു..

“ ഞങ്ങക്കടെ ആറാംതമ്പുരാനെ തിരിച്ചു കിട്ടുമോ സാറേ...” വെയ്റ്റർ ഗംഗാധരൻ ചേട്ടൻ കരഞ്ഞു കൊണ്ട് പുഷ്പരാജിനോട് ചോദിച്ചു.
“ കിട്ടും.." എന്ന് മാത്രം പറഞ്ഞുകൊണ്ട് പുഷ്പരാജ് പുറത്തേക്കിറങ്ങി..ആ പാവങ്ങളുടെ നിഷ്കളങ്ക സ്നേഹം കണ്ട് അറിയാതെ ഡിക്ടറ്റീവിന്റെ കണ്ണുകൾ ഈറനണിഞ്ഞു...രണ്ട് തുള്ളികണ്ണുനീർ ഭൂമിയിൽ പതിച്ചു.
പെട്ടെന്നതാ കണ്മുന്നിൽ ഒരു എമണ്ടൻ തെളിവ്..റോഡരികിൽ പൊടിപിടിച്ചു കിടക്കുന്ന ഒരു സിഗാറിന്റെ കുറ്റി..പുഷ്പരാജ് ആ കുറ്റി ശ്രദ്ധാപൂർവ്വം എടുത്ത് പരിശോധിച്ചു..അതെ കൊറോണ തന്നെ.ഉടൻതന്നെ പോലീസ് ഡോഗ്സ്ക്വാഡിലേക്ക് വിളി പോയി..


അല്പസമയത്തിനകം പോലീസ് ഡോഗ് ജിമ്മി  സ്ഥലത്തെത്തി..സിഗാർകുറ്റിയിൽ നിന്നും മണം പിടിച്ച ജിമ്മി നേരെ എം.സി റോഡുവഴി വടക്കോട്ട് ഓടാൻ തുടങ്ങി...പുറകെ പുഷ്പരാജും പോലീസും അതിനു പിന്നാലെ ഒരു പണിയില്ലാതെ റോഡിൽ നിന്ന കുറേപ്പേരും, സ്കൂളിപോകാതെ ക്ലാസുകട്ട് ചെയ്ത് കറങ്ങി നടന്നിരുന്ന പിള്ളാരും ഉൾപെടെ ഒരു വൻ ജനാവലിയും കൂടി..ആ പോക്ക് കണ്ട് ഇനി ഇതിന്റെ മണം പിടിച്ച് പട്ടി നേരെ ഇതൊണ്ടാക്കിയ ക്യൂബ വരെ പോകുമോ എന്ന് ആൾക്കാർ സംശയിച്ചെങ്കിലും....അവസാനം ഇടവഴികൾ പലതും താണ്ടി..പുത്തരിക്കണ്ടം ക്രോസ് ചെയ്ത്..ലേഡീസ് ഹോസ്റ്റലിന്റെ പിന്നിലെ മതിലും ചാടി ചാരായഷാപ്പിന്റെ സൈഡിലുള്ള ഊടുവഴിയിലെത്തി ജിമ്മി കിതച്ചുകൊണ്ട് നിന്നു..


“ ഇനി വയ്യ സാറേ...എനിക്ക് ഒന്ന് വിശ്രമിക്കണം ...“ എന്ന കാര്യം സിംബോളിക്കലായി പുഷ്പരാജിനെ അറിയിച്ചുകൊണ്ട് ജിമ്മി അടുത്തുകണ്ട ഷാപ്പിലെ ബഞ്ചിനടിയിൽ കിടന്നുന്നൊന്ന് വിശ്രമിച്ചു.ഷോ കഴിഞ്ഞ സ്ഥിതിക്ക് ജനങ്ങൾ പിരിഞ്ഞു പോയി.

എന്നാൽ  ആ ഊടുവഴി അവസാനിക്കുന്നത് അച്ചായന്റെ തന്നെ ബിനാമിപ്പേരിലുള്ള മുപ്പതേക്കർ റബർന്തോട്ടത്തിലായിരുന്നു..അതിന്റെ ഒത്തനടുക്കുള്ള ഒറ്റപ്പെട്ട ഒരു വലിയ എസ്റ്റേറ്റ് ബംഗ്ലാവ്..  വേഴാമ്പൽ, എണ്ണത്തോണി തുടങ്ങിയ മലയാളം കൾട്ട് ക്ലാസിക്കുകൾ ചിത്രീകരിച്ച മനൊഹരമാ‍യ അതേ  ബംഗ്ലാവ്...


അച്ചായന്റെ വേനൽക്കാല വസതി...ഏറെ നാളായി അടഞ്ഞു കിടക്കുകയാണ്..ഡിറ്റക്ടീവ് വീടും പരിസരവും വിശദമായി ലെൻസ് വച്ച് പരിശോധിച്ചു...അതിന്റെ പിന്നാമ്പുറത്തായി ഒരു വൻ വെള്ളമടിപ്പാർട്ടി നടന്നതിന്റെ  ലക്ഷണങ്ങൾ കണ്ടു..ഒഴിഞ്ഞ ഓ.പി.ആർ കുപ്പികളും പാതികത്തിയ ബീഡിക്കുറ്റികളും അവിടവിടെയായി ചിതറിക്കിടപ്പുണ്ടായിരുന്നു..


അതിനടുത്തായി മങ്കോസ്റ്റിന്റെ ചുവട്ടിലായി ഒഴിഞ്ഞ ഒരു ചാരുകസേര..എഴുതാനുള്ള വിവിധയിനം പേനകൾ..എഴുതുമ്പോൾ റഫർ ചെയ്യാനായി ‘ ഖസാക്കിന്റെ ഇതിഹാസം മുതൽ ‘സണ്ണിച്ചായൻ മടങ്ങിവരുന്നു‘ വരെയുള്ള മലയാള നോവലുകൾ അടുക്കി വച്ചിരിക്കുന്നു...

പുഷ്പരാജ് അയൽക്കാരോടൊക്കെ വിവരം തിരക്കി..അയല്പക്കത്തെ വീട്ടിലെ വേലക്കാരി മോളിക്കുട്ടിയാണ് അച്ചായനെ അവസാനമായി കണ്ടത്..അഞ്ച് ദിവസം മുൻപ് വെളുപ്പിനെ ഏതാണ്ട് രണ്ട് മണിയോടെ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചുകൊണ്ട് അച്ചായൻ  തന്റടുക്കൽ വന്നതായി  മോളിക്കുട്ടി പറഞ്ഞു....പുലർച്ചെ ഏതാണ്ട് നാലുമണിയോടെ തീപ്പെട്ടിയും വാങ്ങി പോവുകയും ചെയ്തു...പിന്നൊരു വിവരവുമില്ല...


നിരാശനായ രാജ് തിരികെ ബംഗ്ലാവിന്റെ പിന്നിലെത്തി, കുറച്ച് ജർമ്മൻ ടുബാക്കോ ഇട്ട് പെപ്പിനു തീകൊളുത്തി വലിച്ചു..പെട്ടെന്നതാ മേശയുടെ മുകളിൽ ക്യാമൽ മഷിക്കുപ്പിയുടെ അടിയിലായി ഒരു ഇൻലന്റ് രാജിന്റെ ശ്രദ്ധയിൽ‌പ്പെട്ടു..  കേസിലെ അവസാന തുമ്പ് ഒരുപക്ഷേ ഇതായിരിക്കാം...വിറയ്ക്കുന്ന കൈകളോടെ രാജ് ആ പേപ്പറെടുത്തു ചുരുൾ നിവർത്തി..കണ്ണീരിൽ കുതിർന്ന,വടിവൊത്ത അക്ഷരത്തിൽ എഴുതിയ മനോഹരമായ ആ എഴുത്ത്....അത് വായിച്ച് ഒരു തളർച്ചയോടെ രാജ് ചാരുകസേരയിലേക്ക് മറിഞ്ഞുവീണു..എഴുതിയ ആളുടെ പേരു കണ്ട് അദ്ദേഹം കിടന്ന കിടപ്പിൽ വീണ്ടും ഞെട്ടി..



                                                                                                                                  ( തുടരും..?? )


..

Nov 21, 2010

ഹൈദരാബാദി ദം ബിരിയാണി & സൈബീരിയൻ കോഴിക്കറി ( പാചകം )

ബ്രേക്ക്ഫാസ്റ്റ് ഫ്രാൻസിലും ലഞ്ച് ഹോങ്കോങ്ങിലും ഡിന്നർ സിംഗപ്പൂരിലും വീക്കെൻഡ് ദുബയിലുമായി  നടക്കുന്ന എനിക്ക് പലപ്പോഴും ധാരാളം  യൂറോപ്യൻ ,അമേരിക്കൻ, ഇന്ത്യൻ ക്യൂസിനുകൾ കഴിക്കേണ്ടി വരാറുണ്ട്..അതിൽ ചിലത് എന്റെ ഡിയർ&നിയർ വായക്കാർക്കായി പങ്കു വെയ്ക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.

ഇതൊരു അതിഭയങ്കരമായ പാചകക്കുറിപ്പായതിനാൽ വളരെയേറെ തയ്യാറെടുപ്പുകൾ പാചകം ചെയ്യുന്നതിനുമുൻപ് നമ്മൾ എടുക്കേണ്ടതായുണ്ട്..ഇപ്പോഴത്തെ പുതിയ ട്രെൻഡായ കാട്ടിലും മലയിലും ഹൈവേയുടേ സൈഡിലും കലുങ്കേൽ ചാരിനിന്നും ഒക്കെയുള്ള പാചകപരീക്ഷണങ്ങളെ പോലെയല്ല ഇത് കാരണം ഇതേ സാധാരണ  വെറും ബിരിയാണിയല്ല ഹൈദരാബാദി ബിരിയാണിയാണ്.. ഹൈദരാബാ‍ദി...അല്ലപിന്നെ....
 ഇതിന്റെ ..കൂടെ വിളമ്പുന്ന സൈഡ് ഡിഷാകട്ടേ സൈബീരിയൻ കോഴിക്കറിയും..അത് വഴിയേ പറയാം..

ആദ്യമായി ബിരിയാണി വയ്ക്കുന്നവർ ഒരാഴ്ച സമയമെടുത്ത് അതിനായി മനസ്സിനെ നന്നായി പാകമാക്കുക...ഒരുപക്ഷേ മന:സാക്ഷി നിങ്ങളെ ഇതിൽ നിന്നും പിന്തിരിപ്പിച്ചേക്കാം..തളരരുത്..കൂട്ടുകാരും ബന്ധുക്കളും ഭ്രാന്തനെന്നു വിളിച്ചേക്കാം...തകരരുത്..പോലീസ് പിടിച്ചെന്നു വരാം...വാക്ക് വിത്ത് അബൈദയേയും ലക്ഷ്മി നായരേയും മനസ്സിൽ സങ്കല്പിച്ച് പിടിച്ചു നിൽക്കുക..


ആവശ്യമുള്ള സാധനങ്ങൾ
ബസ്മതി റൈസ് - ഒരു കിലോ
അകാലത്തിൽ അന്തരിച്ച കോഴി - ഒന്ന്
മൊബൈൽ ഫോൺ (ബാലൻസുള്ളത് ) - ഒന്ന്
അലിഭായ്, താണ്ഡവം, നാട്ടുരാജാവ് 3 ഇൻ വൺ ഡീവിഡി - ഒരെണ്ണം
മാൾബെറോ ലൈറ്റ്സ് - രണ്ടെണ്ണം മതിയാകും.
പാസ്പോർട്ട് - ഒരു കുപ്പി
തോട്ടിലെ വെള്ളത്തിൽ പരൽമീനിനെ പിടിക്കുന്ന തോർത്ത് - ഒന്ന്
കാവി മുണ്ട് - ഒന്ന്
ജലദോഷം വരുമ്പോൾ സ്റ്റീം കൊള്ളുന്ന ആ സാധനം - ഒന്ന്  മതി.

എല്ലാവരും എന്നേപ്പോലെ ഡ്രൈവിങ്ങിലും പാചകത്തിലും ഒരുപോലെ എക്സ്പേർട്ടായ അഭിനവ നളനാകണമെന്നില്ല..
അതുകൊണ്ട് നിങ്ങൾ ബിരിയാണി വയ്ക്കാൻ പോകുന്ന വിവരം അടുത്ത ബന്ധുക്കളേയും, കൂട്ടുകാരേയും അറിയിക്കുക...ലഞ്ചിന് വന്ന് കഴിച്ച് നിർവ്രിതിയടയാൻ അവരെ അഭിമാനത്തോടെ ക്ഷണിക്കുക..വല്ല പെണ്ണൂങ്ങളേം വീഴ്ത്താനുണ്ടെങ്കിൽ അവരെ ലഞ്ചിന് ക്ഷണിക്കുക..ഒരാളുടെ ഹ്രിദയത്തിലേക്കുള്ള ഷോർട്ട് കട്ടാണ് നല്ല ഭക്ഷണം എന്നല്ലേ  കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുള്ളത്..

അതിനു ശേഷം മുകളിൽ സൂചിപ്പിച്ച ലിസ്റ്റിലെ തോർത്തെടുത്ത് തലയിൽ കെട്ടുക.കാവിമുണ്ട് ഉടുക്കുക...ഓർക്കുക ഒരു പചകക്കാരന് അത്യാവശ്യം വേണ്ട സാധനമാണ് തോർത്ത്...ഷർട്ട് നിർബന്ധമല്ല...അതിനുശേഷം ഒരു മാൾബെറോ എടുത്ത് കത്തിക്കുക..രണ്ടാമത്തേതെടുത്ത് ഇടതുചെവിയിൽ തിരുകുക..

അടുത്ത നടപടിയായി ഒരു വലിയ പാത്രത്തിൽ റൈസ് ഇട്ട് പുഴുങ്ങാൻ വയ്ക്കുക...എന്നിട്ട് നേരെത്തെ സൂചിപ്പിച്ച ഡിവിഡി എടുത്ത് ഇട്ടു കാണുക..താണ്ഡവത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ യൂണിവേഴ്സൽ സ്റ്റാർ ലാലേട്ടൻ, ഗസ്റ്റ് ഹൌസിലെത്തി ദുഷ്ടനായ സായ്കുമാറിനെ ബഡ്ഷീറ്റ് ഉടുത്ത നിലയിൽ ഒരു പെണ്ണിനോടൊപ്പം  പൊക്കുന്ന രംഗം വരുമ്പോൾ പോസ് ചെയ്ത് തിരികെ പാത്രത്തിനടുത്തെത്തുക..അപ്പോഴേയ്ക്കും റൈസ് പാകമായിരിക്കും...

അതിനു ശേഷം ഈ പുഴുങ്ങിയ അരിയെ ബിരിയാണിയായി കൺവെർട്ട് ചെയ്യുന്നതിന് അതിനൂതനമായ സങ്കേതമാണ് അപ്ലൈ ചെയ്യേണ്ടത്..നിങ്ങൾ ശാന്തത കൈവെടിയാതെ ഒരു കസേരയിൽ ഇരുന്ന് മനസ്സിരുത്തി ആലോചിക്കുക...എങ്ങിനെയാണ് ഒരു ബിരിയാണി ഉണ്ടാകുന്നത്..ഈ ചിന്തകൾക്ക് ഊർജ്ജം പകരാൻ നേരത്തേ പറഞ്ഞ പാസ്പോർട്ടിൽ നിന്നും ഓരോന്ന് വിട്ടുകൊണ്ട് വീണ്ടും ആലോചിക്കുക...ഈ വെള്ള റൈസ് എങ്ങനെ മഞ്ഞ നിറമാകുന്നു..ഹൈദരാബാദിൽ ഇപ്പോൾ സെന്റിനെന്താണ് വില...ഈ ഹൈദരാബാദി ദം ബിരിയാണി മലയാളികൾ ഉണ്ടാക്കിയാൽ പോലീസു പിടിക്കുമോ.. സനാധന ധർമ്മത്തിൽ ബിരിയാണിക്കുള്ള പങ്കെന്താണ്......തുടങ്ങിയ നിങ്ങളെ കുണ്ഠിതരാക്കുന്ന പ്രധാന പ്രശ്നങ്ങൾ മനസ്സിലിട്ട് ഉള്ളി വഴറ്റും പോലെ നന്നായി വഴറ്റുക...

കൂടുതൽ ചിന്തിക്കുംന്തോറും ഒരു പേടി ഹ്രിദയത്തിലേക്ക് പതിയെ കയറിവരുന്നതായി അനുഭവപ്പെടും...അപ്പോഴേക്കും മണി ഏകദേശം പന്ത്രണ്ടാകും..ഒരു മണിക്കൂറിനകം ഭക്ഷണത്തിന് ക്ഷണിച്ചവ (ർ) (ൻ) (ൾ) വരുമെന്നുള്ള നഗ്നസത്യം നമുക്ക് മനസ്സിലാകും.. .

ഹൈദരാബാദി ബിരിയാണി പോയിട്ട് ഒരു കട്ടൻകാപ്പി പോലും മര്യാദക്ക് ഉണ്ടാക്കാൻ അറിയാത്ത ഒരു മൈ..മൈക്കുണാഞ്ചനാണ് നിങ്ങൾ എന്ന സത്യം പതിയെ പതിയെ നിങ്ങൾ തിരിച്ചറിയും...
എന്നാൽ പതറരുത്..ആ പോയിന്റിൽ നേരെത്തെ പറഞ്ഞ ലിസ്റ്റിലെ  മൊബൈൽ ഫോൺ എടുക്കുക..ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഹോം ഡെലിവെറി ഹോട്ടലിലേക്ക് വിളിക്കുക..പെട്ടെന്ന്  ഒരു അഞ്ച് പേർക്കുള്ള  ബിരിയാണി ഓർഡർ ചെയ്യുക..

പോസ് ചെയ്ത സിനിമ തുടർന്നും കാണുക..ആദ്യം അടിക്കുന്ന ബെൽ ഹോട്ടലുകാരന്റേതാണ്..ഓടി പോയി വാതിൽ തുറന്ന് ബിരിയാണി വാങ്ങി പായ്ക്കറ്റുകൾ പൊട്ടിച്ച്  ചൂടാറാതെ പാത്രത്തിലിട്ട് ഗ്യാസിൽ വയ്ക്കുക.അടയ്ക്കുക... പ്രത്യേകം ശ്രദ്ധിക്കുക.. ഗ്യാസ് കത്തിക്കരുത്..തെളിവുകളായ പായ്കറ്റുകൾ ബാത്ത്രൂമിൽ കയറി ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു വയ്ക്കുക..എന്നിട്ട് ജലദോഷ ആവിയന്ത്രം അടുക്കളയിലിട്ട് ഓണാക്കുക..കുറച്ച് പുക നിങ്ങളൂടെ ദേഹത്തും അടിപ്പിക്കുക..അടുക്കള  ആകെ ഒരു പുകമയമായി ഒരു പാചകാന്തരീക്ഷം ഉണ്ടായി എന്ന് തോന്നുമ്പോൾ നിർത്തുക..കുറച്ച് കറി പൌഡറുകൾ അവിടെവിടെയായി അല്പം വിതറുക..
..അടുത്ത കോളിംഗ് ബെല്ലിനായി കാത്തിരിക്കുക..ആ സമയം ബാക്കി സിനിമാ കാണാം..

അടുത്ത ബെൽ നിങ്ങളൂടെ അതിഥിയാണ് ...ബെൽ കേൾക്കുമ്പോൾ ഓടിച്ചെന്ന് ഗ്യാസ് കത്തികുക..ഡോറ് തുറക്കുക..സ്റ്റീമിൽ വിയർത്തു കുളിച്ചു നിൽക്കുന്ന നിങ്ങളെക്കണ്ട് അത്ഭുതത്തോടെ അവർ നിൽക്കും..

ഒരു മിനിറ്റേ...ഒന്ന് ഇളക്കിക്കോട്ടേ...അങ്ങോട്ടിരുന്നാട്ടേ.. എന്ന് പറഞ്ഞ് കൊണ്ട് നിങ്ങൾ ഓടിച്ചെന്ന് അടുപ്പിലിരിക്കുന്ന പാത്രത്തിൽ തവിയിട്ട് ചുമ്മാ രണ്ടിളക്കിളക്കുക..ഈ സെറ്റപ്പെല്ലാം കാണുമ്പോൾ നിങ്ങൾ അതിഭയങ്കര പാചകത്തിലാണെന്നും നിങ്ങളൊരു ഗംഭീര സംഭവമാണെന്നും വന്നവൻ  ധരിച്ചുകൊള്ളും...പിന്നെ പേടിക്കണ്ട..പെട്ടെന്നുണ്ടാക്കിയതാ കേട്ടോ..  എന്ന് വിനയപൂർവം   പറഞ്ഞുകൊണ്ട് അതിഥികൾക്ക് വിളമ്പിക്കൊടുക്കുക...അതിനൊപ്പം പ്രണയം, പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ യഥാവിധി നൈസായി അവതരിപ്പിച്ച് നേടിയെടുക്കാനും സാധിക്കും..

അടുത്തതായി നിങ്ങൾക്കായി ഞാൻ അവതരിപ്പിക്കുന്നത് ഒരു സൈബീരിയൻ കോഴിക്കറിയാണ്.


ആവശ്യമുള്ള സാധനങ്ങൾ:
സൈബീരിയയ്ക്കുള്ള ടു&ഫ്രോ എയർടിക്കറ്റ് - ഒരാൾക്ക്.
പഴയ ശത്രുക്കളുടെ ഫോൺ നമ്പറുകൾ - ഒരു 8-10 എണ്ണം.
എൻഡോസൾഫാൻ - ഒരു വലിയ കന്നാസ് നിറയെ.
നാനാ, ഫയർ , മുത്ത് , മുത്ത്ച്ചിപ്പി - ആവശ്യത്തിന് (ബോറഡിക്കുമ്പോൾ പ്ലൈയിനിൽ വച്ച് വായിക്കാൻ ).
ചെക്ക് ഉള്ളി - ഒരു പൌണ്ട്.
ചറപറ കുത്തരി - ഒരു ചാക്ക്
സൈബീരിയൻ ചിക്കൻ മസാല - ഒരു പാക്കറ്റ്

ആദ്യമായി ഇതിനു  നമക്കാവശ്യം ഒരു സൈബീരിയൻ കോഴിയെയാണ്..മ്രിഗസ്നേഹികൾക്കുള്ള ഒരു സ്പെഷ്യൽ കോഴിക്കറിയാണ് സൈബീരിയൻ കോഴിക്കറി..ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇതിൽ കോഴിയുടെ പരിപൂർണ്ണ സമ്മതത്തോടെയാണ് കറി ഉണ്ടാക്കുന്നത് എന്നതാണ്.. മേനകഅമ്മച്ചി വരെ സമ്മതിച്ച കറിയാ ഇത്..സോ പ്യൂർ വെജുകൾക്കും ഇത് തിന്നാം..

ആദ്യമായി സൈബീരിയൻ കാടുകളിൽ പോയി ഒരു മുഴുത്ത പൂവൻ കോഴിയെ നോക്കി വേട്ടയാടിപ്പിടിക്കുക..കൊല്ലരുത്..പൂർണ്ണമായും സ്നേഹത്തിലും അഹിംസയിലും പരസ്പരബഹുമാനത്തിലും അധിഷ്ടിതമായ ഒരു കറിയാണിത്..ഈ പിടിച്ച കോഴിയെ നിങ്ങൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുക..ആദ്യ പടിയായി കോഴിയും നിങ്ങളും തമ്മിൽ ഒരു പരസ്പര സ്നേഹബന്ധം വളർത്തിയെടുക്കുക..കോഴിക്കാവശ്യമുള്ള ഭക്ഷണം, വസ്ത്രം, കിടപ്പാടം എല്ലാം നൽകുക..അതോടെ കോഴി നിങ്ങളോട് കൂടുതൽ വിധേയനാകും..പക്ഷേ അപ്പോഴും ചിക്കൻ കറിയുടെ കാര്യം മാത്രം മിണ്ടിപ്പോകരുത്..പതിയെപ്പതിയെ കോഴിയോട് ഒരു മാനസിക അടുപ്പം വളർത്തിയെടുക്കാൻ മാത്രം തത്ക്കാലം ശ്രദ്ധിക്കുക..ജസ്റ്റ് ഫ്രൺലിയാകുക..

അതിനു ശേഷം നിങ്ങൾ തന്ത്രപൂർവ്വം കോഴിയെ മാനസികമായി തളർത്തുക..ഏറ്റവും പുതിയ മലയാള  സിനിമകൾ കാണിക്കുക.. കേരളോത്സവം മിഷൻ 2009, പോക്കിരിരാജ തുടങ്ങിയ  സിനിമകൾ മിനിമം ഒരു പത്ത് തവണയെങ്കിലും കാണിക്കുക.. ഓട്ടോഗ്രാഫ്, മാനസപുത്രി, പാരിജാതം, പവിത്ര ജയിലിലാണ്, മറ്റൊരുവൾ തുടങ്ങിയ ജനപ്രിയ സീരിയലുകൾ മുടങ്ങാതെ കാണിക്കുക..ഏതാണ്ട് ഒരാഴ്ചയ്ക്കകം കോഴിക്ക് ജീവിത വിരക്തി തോന്നിത്തുടങ്ങും.

അധികം വൈകാതെ തന്നെ ഒരു ദിവസം കോഴി മരിക്കാൻ സന്നദ്ധനായി വിഷാദത്തോടെ നിങ്ങളെ സമീപിക്കും..ആ അവസരം പാഴാക്കാതെ നിങ്ങൾക്ക് അതിയായ ദു:ഖം ഉണ്ടെന്ന് ഭാവിച്ച്
നേരെത്തെ വാങ്ങി വച്ച  സൈബീരിയൻ ചിക്കൻ മസാല ഇട്ട് വെള്ളം തിളപ്പിക്കുക..
പണ്ട് എൽ.കെജിയിൽ വച്ച്  പെൻസിൽ ചോദിച്ചിട്ട് തരാതിരുന്നവൻ, രണ്ടാം ക്ലാസിൽ വച്ച് നിങ്ങളൂടെ ലഞ്ച് ബോക്സിൽ മണ്ണ് വാരിയിട്ടവൻ, എട്ടാം ക്ലാസിൽ വച്ച് നിങ്ങളുടെ പ്രണയിനിയെ ലൈനിട്ടവൻ, കോളേജിൽ വച്ച് റാഗ് ചെയ്ത സീനിയർ, പ്രമോഷൻ തടഞ്ഞ ബോസ്, തുടങ്ങിയ നിങ്ങളുടെ എല്ലാ ശാശ്വത ശത്രുക്കളേയും ഫോണിൽ വിളിച്ച് ഭക്ഷണത്തിനു ക്ഷണിക്കുക..

പിന്നീട് ചെക്കോസ്ലോവാക്യയിൽ നിന്നും വാങ്ങിയ ഉള്ളി ഓരോന്നായി മുറിക്കുക..അപ്പോൾ കണ്ണിൽ നിന്നും കുടുകുടാന്ന് വെള്ളം വരും..
ഇത് കാണുന്ന കോഴി കരുതും നമ്മൾ വേർപാടിന്റെ ദുഖം കൊണ്ട് കരയുകയാണെന്ന്..അതിനു ശേഷം ആ കണ്ണീരോടെ തന്നെ എൻഡോസൾഫാൻ മിശ്രിതം  1:87 പ്രപ്പോർഷനിൽ കലക്കി
ചറപറാ കുത്തരിയിൽ തളിച്ച് തിന്നാൻ കൊടുക്കുക..മണ്ടനായ പാവം കോഴി അത് തിന്ന് ചാവും..ഈ കാഴ്ച കണ്ട് കോഴിയെ പറ്റിച്ച സന്തോഷത്തിൽ നിങ്ങൾക്ക് ചിരി വരുന്നെങ്കിൽ ഉടനേതന്നെ ബാത്ത്രൂമിൽക്കയറി കുറ്റിയിട്ട് ഉറക്കെ ഉറക്കെ പൊട്ടിചിരിക്കുക...നിങ്ങളുടെ ആഹ്ലാദം ഒരിക്കലും ആ കോഴി കാണാൻ പാടില്ല..കാരണം അത് ജനീവാ കരാറിനെതിരാണ്..

അതിനുശേഷം പ്രസ്തുത കോഴിയെ കഷ്ണം കഷ്ണമാക്കി നുറുക്കി മസാലയിൽ പൊതിഞ്ഞ് വേവിക്കുക..ലിസ്റ്റിലുള്ള അതിഥികൾ അപ്പോഴേക്കും എത്തിയിട്ടുണ്ടാകും..യഥാക്രമം അവരെ കോഴിക്കറി കൊടുത്ത് സത്കരിക്കുക...എൻഡോസൾഫാൻ എന്നത് ഇന്ത്യൻ പീനൽകോഡ് പ്രകാരം ഹോളിവാട്ടറിന് സമമായതിനാൽ നിങ്ങൾക്കെതിരേ തെളിവുകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല..അതുകൊണ്ട് അതിഥികൾക്ക് എന്തേലും പറ്റിയാലും പേടിക്കേണ്ട.കേസെടുക്കാൻ
വകുപ്പില്ല..

ഇത് കഴിഞ്ഞിട്ട് ആദ്യത്തെ ബിരിയാണി ലിസ്റ്റിൽ ബാക്കി വന്ന ഒരു മാൾബെറൊ ഇടതു ചെവിയിൽ നിന്നും എടുത്ത് കത്തിച്ച് വലിച്ച് ഒന്ന്  റിലാക്സ്ഡ് ആകുക..ഒരു മൂഡിനു വേണ്ടി വേണേ ആ പാസ്പോർട്ടിൽ നിന്നും ബാക്കിയും അടിക്കാം അല്ലേൽ റഷ്യൻ നാഷനൽ ആന്തവും പാടാം...

The Chef  Gusteau's Famous  Motto  " Anyone Can Cook!" .......


..

Nov 18, 2010

അക്കരെക്കാഴ്ചകൾ


തേക്കിന്മൂട്ടിൽ കുടുംബം
മലയാളം കോമഡി സീരിയലുകൾക്ക് അത്ര പരിചിതമല്ലാത്ത സിറ്റുവേഷനൽ കോമഡിലൈനിൽ എടുത്ത, പൂർണ്ണമായും യു.എസിൽ ചിത്രീകരിച്ച സീരിയലാണ് ‘ അക്കരെക്കാഴ്ചകൾ ‘.പഴയ സ്റ്റാർവേൾഡിലെ  ഫ്രൻഡ്സ്, സബ്രീന ദ ടീനേജ് ബിച്ച് , മിസ്റ്റർ.ബീൻ തുടങ്ങിയവയുടെ ഗണത്തിൽ പെടുത്താവുന്ന ഒരപാര ഐറ്റം!!!..

സാധാരണ നമ്മുടെ കോമഡി സീരിയലുകളിലെ പോലെ പത്തമ്പത് അണ്യൂഷൽ ക്യാരക്ടേഴ്സും അതിലൊരു കോമഡി പറയുന്ന ഹാജിയാരും പിന്നെ കാണ്ഡം കാണ്ഡമായിക്കിടക്കുന്ന അൺസഹിക്കബിൾ നർമ്മഡയലോഗുകളും ഒന്നും ഇതിലില്ല..തികച്ചും സ്വഭാവികമായ നർമ്മം അമേരിക്കൻ ബേസ്ഡ് കുംടുംബങ്ങളിലെ ഓരോ സംഭവവികാസങ്ങളുമായി ഇഴചേർത്താണ് വീക്കെൻഡിൽ കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത്..ഏതാനും അമേരിക്കൻ നേറ്റീവ്സും ഇതിൽ ചെറിയ റോളുകൾ ചെയ്യുന്നുണ്ട്..അപാരമായ കാസ്റ്റിങ്ങും അതിനെ വെല്ലുന്ന സ്ക്രിപ്റ്റിങ്ങുമാണ് ഇതിന്റെ പ്രത്യേകത..ഗസ്റ്റ് റോൾ ആർട്ടിസ്റ്റുകൾ ഉൾപെടെ എല്ലാ അഭിനേതാക്കളും ഞെരിപ്പായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്...

2008 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്..ജോർജ്ജ് തേക്കുമ്മൂട്ടിൽ എന്ന അയ്മനത്തുകാരൻ കോട്ടയം അച്ചായന്റെ കുംടുംബമാണിതിലെ കഥാകേന്ദ്രം....വലിയകല്ലുങ്കൽ ജോസുകുട്ടിയാണ് ജോർജ്ജിനെ അവതരിപ്പിക്കുന്നത്..അച്ചായന്റെ ഭാര്യ നേഴ്സായ റിൻസി ( സജിനി )യാണ്.അവരുടെ രണ്ടു കുട്ടികളാണ് മാറ്റ് എന്ന മത്തായിക്കുഞ്ഞും (ലിറ്റോ ജോസഫ് ) ചക്കിമോളും (പ്രിയാ ജോസഫ് ) ..ഒരു സാദാ നാട്ടിൻപുറത്തുകാരനായ ജോർജ്ജിന് പറ്റുന്ന അബദ്ധങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്..

ഒരോഫീസിൽ ചെറിയൊരു ജോലിയുണ്ട് ജോർജ്ജിന്.എങ്ങനെയെങ്കിലും കുറെ കാശുണ്ടാക്കി തിരികെ നാട്ടിലെത്തി മീനച്ചിലാറിന്റെ തീരത്ത് ഒരു വീടും പണിഞ്ഞ് ഒരു കൈയ്യിൽ ഒരു കുടം കള്ളും മറ്റേക്കൈയ്യിൽ ഒരു പ്ലേറ്റ് ചെമ്മീനച്ചാറും പിടിച്ചുകൊണ്ട് സന്ധ്യയ്ക്ക് ആ ആറ്റുതീരത്തിരുന്ന് ഒരു ഗ്ലാസടിക്കുക ഇത്തിരി തൊട്ടുനക്കുക..അങ്ങനെയൊരു സമാധാനപരമായ ജീവിതമാണ് ജോർജ്ജിന്റെ ജീവിതാഭിലാഷം..എന്നാൽ അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികൾക്കാകട്ടേ ഇന്ത്യയിൽ പോകാൻ തന്നെ മടിയാണ്..

മൂന്നാമത്തെ എപ്പിസോഡിലാണ് കേരളത്തിൽ നിന്നും രണ്ടു മലയാളി നേഴ്സുമാരായ ബേബിക്കുട്ടനും ( സഞ്ജീവ് നായർ ) മഹേഷും ( ഹരിദേവ് ) ജോലി കിട്ടി അമേരിക്കയിലേക്ക് വരുന്നത്..പെങ്ങളായ ബ്ലെസിയുടെ കല്യാണം നല്ലരീതിയിൽ നടത്തണം.പട്ടിണി കിടന്നും കാശ് സമ്പാദിക്കണം.നാട്ടിലൊരു വീടു പണിയണം ഇതൊക്കെയാണ് ബേബിക്കുട്ടന്റെ ആഗ്രഹങ്ങൾ..എന്നാൽ മഹിയാകട്ടേ എങ്ങനെയെങ്കിലും ഒരു പെണ്ണിനെ വളച്ചെടുക്കണം എന്നതാണ് ജീവിതലക്ഷ്യമായി കൊണ്ടു നടക്കുന്നത്...

( പിന്നിൽ നിന്നും ) ബേബിക്കുട്ടൻ,ക്രിഷ്,മഹി,ബൈജു.
 ലിങ്കോൺ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് തുടങ്ങുന്ന മഹിയും ബേബിക്കുട്ടനും  ജോർജ്ജിന്റെ സുഹ്രിത്തും അമേരിക്കൻ മലയാളി അസോ. പ്രസിഡന്റുമായ ചാക്കോച്ചന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു..കൂടെ ക്രിഷ് (ജയൻ ജോസഫ് ) എന്നറിയപ്പെടുന്ന ഐടിക്കാരൻ ക്രിഷ്ണൻകുട്ടിയുമുണ്ട്..മാത്രമല്ല സണ്ണിസിംങ്ങ് (അമർപ്രീത് നന്ദ ) എന്ന ഒരു സർദാർജിയും അവർക്കൊപ്പം ആ വീട്ടിൽ താമസിക്കുന്നുണ്ട്...കഥയുടെ പകുതിയാകുമ്പോഴേക്കും റിസഷൻ മൂലം ഐടി ഫീൽഡ് തകർന്നതോടെ ക്രിഷിന്റെ  പണി തെറിക്കുന്നു..

ആ വീട്ടിലേക്ക് ബൈജു ( ജിയോ തോമസ്  ) എന്ന ക്രിഷിന്റെ ജോലി തെറിച്ച സഹപ്രവർത്തകനായ ത്രിശൂർക്കാരൻ കൂടി ചേക്കേറുന്നു...ക്രിഷ് ഒരു റൊമാന്റിക് നായകൻ കൂടിയാണ്.അത്യാവശ്യം പെണ്ണുങ്ങളെ വളയ്ക്കാൻ വിദഗ്ദൻ എന്ന് സ്വയം വിശ്വസിക്കുന്നവൻ..ഇതിൽ ബൈജു മാത്രമാണ് വിവാഹിതൻ..സാമ്പത്തികമാന്ധ്യം മൂലം ഭാര്യയെ നാട്ടിലേക്കയച്ചിട്ടാണ് ആള് ക്രിഷ്ണൻകുട്ടിയുടെ വീട്ടിൽ വരുന്നത്...

എന്നാൽ അവസാനമാകുമ്പോഴേക്കും ബേബിക്കുട്ടൻ അമേരിക്കൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന ബ്രിട്ട്നി എന്ന മദാമ്മയുമായി പ്രണയത്തിലാകുന്നു..താനും ബ്രിട്ട്നിയുമായി എൻഗേജ്മെന്റ് തീരുമാനിച്ചതായി ബേബിക്കുട്ടൻ കൂട്ടുകാരെ അറിയിക്കുന്നു.. വായും പൊളിച്ച് അമ്പരന്ന് നിൽക്കുന്ന സുഹ്രിത്തുക്കളേയും ഉപേക്ഷിച്ച്  ടാറ്റാ പറഞ്ഞ് മദാമ്മയോടൊപ്പം ബേബിക്കുട്ടൻ നടന്നുപോകുന്നു.

പല പല സൈഡ് ബിസിനസ്സുകൾ ചെയ്ത് എട്ട് നിലയിൽ പൊട്ടിയ ജോർജ്ജേട്ടൻ അവസാനം ഒരു ഇൻഷുറൻസ് ഏജെൻസി എടുക്കുന്നു..അതു തട്ടിമുട്ടി വല്യ കൊഴപ്പമില്ലാതെ പോകുന്നു..ജോലിത്തിരക്കിനിടയിൽ ഇൻഷുറൻസിൽ ഒരു അസിസ്റ്റന്റായി ഗ്രിഗറി ജോണിനെ (ജേക്കബ് ഗ്രിഗറി) യെ ജോർജ്ജ് നിയമിക്കുന്നു..സംസാരിക്കുമ്പോൾ വിക്ക് വരും എന്നതാണ് ഗ്രിഗറിയുടെ കുഴപ്പം.. എന്നാലും ആൾക്ക് സ്പാനിഷ് ഒക്കെയറിയാം...ഗിരിഗിരി എന്നാണ് ജോർജ്ജേട്ടൻ ഗ്രിഗറിയെ വിളിക്കുന്നത്..ഫുഡ് & വീഡിയോ ഗെയിമാണ് ഗ്രിഗറിയുടെ വീക്ക്നെസ്സ്..ജോർജ്ജിന്റെ പള്ളിയിലെ അച്ചനും ഒരു കിടിലൻ ക്യാരക്ടറാണ്..ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന നല്ല ഹ്യൂമർസെൻസുള്ള ഒരച്ചനാണ് ആള്..


അപ്പച്ചൻ
പത്തൊമ്പതാമത്തെ എപ്പിസോഡിലാണ് നാട്ടിൽ പോയ റിൻസിയും പിള്ളേരും വിസിറ്റിംങ്ങ് വീസയിൽ ജോർജ്ജിന്റെ അപ്പച്ചനേം കൂട്ടിയാണ് മടങ്ങി വരുന്നത്..ജോർജ്ജിനെ വെല്ലുന്ന പ്രകടനമാണ് അപ്പച്ചൻ (പൌലോസ് പാലട്ടി ) കാഴ്ച വയ്ക്കുന്നത്..അപ്പച്ചന്റെ വരവോടെ അവരുടെ ജീവിതത്തിൽ പുതിയപുതിയ ഹ്യൂമറസ് സംഭവവികാസങ്ങൾ ഉണ്ടാകുന്നു..

അപ്പച്ചനും ഗ്രിഗറിയും തമ്മിലുള്ള ഈഗോ ക്ലാഷുകൊണ്ട് ഹർട്ട് ആയ ഗ്രിഗറി തേക്കിന്മൂട്ടിൽ ഇൻഷുറൻസ് കോ. യിൽ നിന്നും രാജി വച്ച് ബ്ലിംപി സാൻഡ്വിച്ചിൽ ചേരുന്നു..ഗ്രിഗറിയുടെ ഒഴിവിലേക്ക് ക്യാൻഡി എന്ന മദാമ്മയെ ജോർജ്ജ് അപ്പോയ്ന്റ് ചെയ്യുന്നു..സുന്ദരിയായ ക്യാൻഡിയുടെ വരവോടെ പുതിയ പ്രശ്നങ്ങൾ ആ വീട്ടിൽ തലപൊക്കുന്നു..അവസാനം ബിസിനെസ്സ് നഷ്ടത്തിലായി.വൈകാതെ ജോലി കളഞ്ഞ് ഗ്രിഗറി  ജോർജ്ജേട്ടന്റെ അസിസ്റ്റന്റായി തിരികെ വരുന്നു.

ഗിരിഗിരി
ജോർജ്ജിന്റെ പത്ത് പന്ത്രണ്ട് കൊല്ലം പഴക്കമുള്ള നിറം മങ്ങിയ പഴഞ്ചൻ ടോയോട്ട കൊറോളയും ഇതിലൊരു കഥാപാത്രമാണ്...പലവട്ടം പണി കിട്ടിയിട്ടും സ്വതസിദ്ധമായ പിശുക്ക് കാരണം കൊറോളയെ കളയാൻ ജോർജ്ജ് തയ്യാറാകുന്നില്ല...അവസാന എപ്പിസോഡിൽ കാറിനേപ്പറ്റിയുള്ള കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ തന്റെ പ്രിയപ്പെട്ട കാർ ഉപേക്ഷിച്ച് ജോർജ്ജ്  ഒരു പുത്തൻ മെഴ്സിഡീസ്ബെൻസ് എസ്-ക്ലാസ് തന്നെ വാങ്ങിക്കുന്നു..

ആകെ അൻപത് എപ്പിസോഡുകളിലായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്..അമേരിക്കൻ മലയാളികളായ എബി വർഗ്ഗീസും അജയൻ വേണുഗോപാലനുമാണ് ഇതിന്റെ സംവിധായകർ.സ്ക്രിപ്റ്റ് എഴുതുന്നതും അജയൻ തന്നെ..ഇതിലഭിനയിക്കുന്ന ജോർജ്ജിന്റെ മക്കളായി അഭിനയിക്കുന്ന മാറ്റും ചക്കിയും യഥാർത്ത സഹോദരീസഹോദരന്മാരാണ്. ഇതിലെ എല്ലാ നടീനടന്മാരും ക്രൂവും പ്രതിഫലമില്ലാതെയാണ് വർക്ക് ചെയ്തത്..ന്യൂ ജേഴ്സിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്..ഉയർന്ന റേറ്റിംഗ് കണക്കിലെടുത്ത് കൈരളി ഇപ്പോൾ വീണ്ടും ഇത് പുനസംപ്രേക്ഷണം ചെയ്യുന്നുണ്ട്..ടൂബിലും ലക്ഷക്കണക്കിന് ഹിറ്റാണിതിന്റെ വീഡിയോയ്ക്ക്..

ഇതിൽ ജോർജ്ജിന്റെ വീടായി കാണിക്കുന്നത്  സംവിധായകൻ എബി വർഗ്ഗീസിന്റെ ഏങ്കൽവൂഡ്സിലുള്ള സ്വന്തം വീടാണ്..ക്രിഷും ടീമും താമസിക്കുന്ന വീടാകട്ടെ അജയൻ വേണുഗോപാലന്റെ വീടും..

ഈ ഒരു സീസൺ സീരിയൽ കഴിഞ്ഞതോടെ യുഎസും കാനഡയും മുഴുവൻ ഓടിനടന്ന്  ഇതിന്റെ സ്റ്റേജ്  ഷോകളും ഇവർ നടത്തുന്നുണ്ട്..അക്കരെക്കാഴ്ചകൾ ടൂബ് ചാനൽ ദിവിടെക്കാണാം..
അതിനുശേഷം അക്കരെക്കാഴ്ചകൾ ഒരു സിനിമയാക്കാനുള്ള പുറപ്പാടിലാണ് ഈ ടീം..
ലിതാണ് ആ മൂവിയുടെ സൈറ്റ് ....



..

Nov 9, 2010

ഒരു അമേരിക്കൻ ഇന്റർവ്യൂ..

റിപ്പോർട്ടർ സുശീന്ദ്രൻ മുതലമട..




‘ ആറ്റംബോംബ് ‘  അന്തി പത്രത്തിനായി ചീഫ് റിപ്പോർട്ടർ സുശീന്ദ്രൻ മുതലമട അമേരിക്കൻ പ്രസിഡന്റുമായി തിരോന്തരത്ത് വച്ച് നടത്തിയ എക്സ്ക്ലുസീവ് ഇന്റർവ്യൂ...


ജേൺ :
ഇന്ത്യയിൽ മൂന്ന് ദിവസങ്ങൾ.. എന്തു തോന്നുന്നു അച്ചായാ..?

പ്രസിഡന്റ് : ഓ എന്നാ പറയാനാ..കൊള്ളാം..നല്ല സുഖം തോന്നുന്നു..ഞാൻ കരുതിയത് ലോകത്തെ ഏറ്റവും പാടുള്ള പണി അമേരിക്കൻ പ്രസിഡന്റിന്റേതാണെന്നാണ്...ഇന്ത്യയിലെ രാഷട്രീയക്കാരുടെ
ഓരോ നമ്പരൂകൾ കണ്ടപ്പോൾ അത്ഭുതം തോന്നി..എങ്ങനെ സാധിക്കുന്നു ഇത്..പണ്ടേ കേരളത്തിലോ മറ്റോ വന്ന് കാലുവാരലിലും കസേര മറീച്ചിടലിലും ആരുടെയെങ്കിലും ശിഷ്യത്വം സ്വീകരിച്ചിരുന്നെങ്കിൽ ഞാനെന്നേ പ്രസിഡന്റായേനെ.....


ജേ :.. നന്നായി ഡാൻസ് കളിച്ചെന്നു കേട്ടു..?

പ്രസി ( ചിരിച്ചുകൊണ്ട് )  : ഞാൻ രണ്ടു കൊല്ലമായി നാടോടിന്രിത്തം അഭ്യസിക്കുന്നത് വെറുതയല്ല....
ദാ ഈങ്ങനെ...... മാങ്ങപറി ചെളിക്കുത്ത്....മാങ്ങപറി ചെളിക്കുത്ത്....
ന്രിത്തം ഒരു സാഗരമാണ്..ഞാനാ മാഹാ സാഗരാത്തിന്റെ സൈഡിലിരുന്നൂ ചൂണ്ടയീടുന്നെന്നു മാത്രം..

ജേ : എന്താണീ വിസിറ്റിന്റെ ഉദ്ദേശം..?

പ്രസി : നഗര ജീവിതം മടുത്തു...കൊറേ നാളായി ഭാര്യേം പിള്ളാരും നിർബന്ധിക്കുന്നു...അങ്ങ് പോയിക്കളയാമെന്ന് വച്ചു..

ജേ : എന്നാലും ഏതാനും ദിവസത്തേക്ക് 900 കോടി ചിലവിടുന്നത് അല്പം കൂടുതലല്ലേ..?

പ്രസി : ഞങ്ങൾ പണക്കാര് അങ്ങനെ പലതും ചെയ്യും ..പഴയ 100ന്റെ നോട്ട് കൊണ്ട് മെത്ത തുന്നി അതിലാണ് എന്റെ അമ്മാവൻ കിടക്കുന്നത്..ദരിദ്രരായ നിങ്ങളേപ്പോലുള്ള രാജ്യങ്ങൾക്ക് അത് മനസ്സിലാവില്ല..ആട്ടെ എന്നാലും ഏതാനും ദിവസത്തേക്ക് നിങ്ങൾ 70000 കോടി ചിലവാക്കിയില്ലേ..4000 രൂപയുടെ ടോയ്ലറ്റ് പേപ്പർ വാങ്ങി ഉപയോഗിച്ചില്ലേ..1 മില്യന്റെ ട്രെഡ് മിൽ വാടകയ്ക്കെടുത്തില്ലേ..നുമ്മ അത്രയും ഒന്നും വളർന്നില്ലപ്പാ...


ജേ : ഞങ്ങ ഒരു മഹാ ശക്തിയാണെന്ന് അങ്ങ് പറഞ്ഞിരുന്നു..?

പ്രസി : ങേ..ആരു എപ്പ പറഞ്ഞു..?

ജേ (ടിവിയിൽ പ്രസ്തുത രംഗങ്ങൾ കാണിക്കുന്നു ) : ഇതങ്ങു തന്നെയല്ലേ..

പ്രസി : ഓ ..അതോ....ഒരു തമാശ പറഞ്ഞാൽ‌പ്പോലും മനസ്സിലാകാത്ത ആൾക്കാർ..ഇതൊക്കെയത്ര സീരിയസ്സാക്കാനുണ്ടോ..?..പിന്നെ ഇന്ത്യ വികസിച്ചത് ഞാൻ കണ്ടതാണല്ലോ..എല്ലാം ആധുനികമല്ലേ ഇവിടെ..

ജേ : അങ്ങ് കണ്ടത് ഡെൽഹിയിലെ മെട്രോ സ്റ്റേഷനും..മുംബൈ നരിമാൻ പോയിന്റുമൊക്കെയല്ലേ..അങ്ങയുടെ വരവുപ്രമാണിച്ച് അങ്ങയുടെ കസ്റ്റംമെയ്ഡ് ഷൂസിൽ ചെളി പറ്റാതിരിക്കാനായി യുദ്ധകാലാടിസ്ഥാനത്തിൽ തെരുവുകൾ അടിച്ചുനനച്ച് വ്രിത്തിയാക്കിയിരുന്നു...തെരുവുകച്ചവടക്കാരെയും ഭിക്ഷക്കാരുടേയും സംഖങ്ങളെ പുറത്താക്കി,
ബ്രിട്ടീഷ് കെട്ടിടങ്ങൾ കൊണ്ടു നിറഞ്ഞ  തെരുവു വീഥികളെ ഒറ്റ രാത്രി കൊണ്ട് ഒരു മിനി ബ്രിട്ടണാക്കിയവർ..അവർ വേണമെന്നു വച്ചു ചെയ്തു..

പ്രസി : ഞാൻ രാജാവാണ്..ഞാനിതൊന്നും അറിയാറില്ല..അപ്പോൾ ഇന്ത്യ വികസിച്ചില്ലേ...ഗാന്ധിജി പറഞ്ഞത് വച്ച് നോക്കുമ്പോൾ..

ജേ : ഇന്ത്യയുടെ ആത്മാവു , സോൾ ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞത്...കേരളത്തിന്റെ അത്രയും ജീവിത നിലവാരമുള്ള എത്ര ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ...
പട്ടികളോടൊപ്പം കഴിയുന്ന കുട്ടികൾ..മലിനജലം ഒഴുകുന്ന ചേരികൾ..ബോംബയിലെ അധോലോകമായ ധാരാവി.ധാരാവി....എന്ന് അങ്ങ് കേട്ടിട്ടുണ്ടോ...ആ അധോലോകം ഇന്നില്ല..അവരെല്ലാം കൂടുതൽ ലാഭമുള്ള രാഷ്ട്രീയത്തിലേക്ക് പോയി..

ഒറ്റമുറിയിൽ ആസബെറ്റോസ് ഷീറ്റിട്ടുമറച്ച കുടിലുകളിലാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾ കഴിയുന്നത്..$2 കൊണ്ട് ഒരു ദിവസം തള്ളിനീക്കുന്നതിനെപ്പറ്റി അങ്ങേയ്ക്ക് ചിന്തിക്കാൻ സാധിക്കുമോ...

പോട്ടെ... ഉത്തരേന്ദ്യയെടുക്കാം..ജീവിതകാലം മുഴുവൻ കുടിലുകളിൽ തളച്ചിട്ട സ്ത്രീകൾ..ഹൈദരാബാദ്, ഗുർഗാവുൻ , ബാംഗ്ലൂർ, ചെന്നെ സബ് അർബൻസ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യവസായങ്ങളേപ്പറ്റി ഞങ്ങൾ ഊറ്റം കൊള്ളാറുണ്ട്..ആ ചെറിയ എക്കണോമിക്സോണുകൾ ഒഴിവാക്കിയാൽ മറ്റു സ്ഥലങ്ങളിലേക്ക് അങ്ങ് പോയിട്ടുണ്ടോ..മൂക്കുപൊത്താതെ നടക്കാൻ കഴിയുന്ന എത്ര തെരുവുകൾ ഉണ്ടാകുമെന്നറിയാമോ..

ഉത്തർപ്രദേശിലേം ബിഹാറിലേം  ഹൈവേകളിലൂടെ കാറിൽ പോയിട്ടുണ്ടോ അങ്ങ്..ഹെക്ടറുകളോളം പടർന്നു നിൽക്കുന്ന ക്രിഷി കണ്ടിട്ടുണ്ടോ...ഒന്നോ രണ്ടോ ഗോസായിമാരാണ് അതിന്റെ മുതലാളിമാർ..വികസിക്കുന്നത് അവരാണ്.അവർക്ക് താഴെ അവർ ഭരിക്കുന്ന ഗ്രാമങ്ങളിലുള്ള മനുഷ്യരുണ്ട്..

ഞങ്ങൾ മലയാളികൾ അവരെ കൈകൊണ്ട് തൊടാനറയ്ക്കും..അവർക്ക് സ്വപ്നങ്ങളില്ല..അന്നന്നത്തെ ജീവിതം മാത്രം..വെള്ളത്തിന്റെ ദൌർലഭ്യമുള്ള  ഗ്രാമങ്ങളിലാകട്ടെ ബോർ വെല്ലുകളിലൂടെ കിട്ടുന്ന ഏതാനും കുടം വെള്ളം കൊണ്ട് ജീവിക്കുന്ന പാവങ്ങൾ,
10-20 രൂപയ്ക്കപ്പുറം ദിവസവരുമാനമില്ലാത്തവർ..അവർക്ക് മാഗീ ന്യൂഡിത്സ് എന്താണെന്നറിയില്ല..ഹോർലിക്സിന്റെ നിറമറിയില്ല..കറന്റ് പലയിടത്തും കിട്ടിയിട്ടില്ല..ഇപ്പോഴും..ജന്മിമാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ അവരുടെ കുട്ടികൾക്ക് വിദ്യ നിഷിദ്ധം..ഗവണ്മെന്റും പോലീസ് പോസ്റ്റും വർക്ക് ചെയ്യാത്ത ഉൾഗ്രാമങ്ങളുണ്ടിവിടെ..നാടുവാഴികൾ ഭരിക്കുന്ന ഗ്രാമങ്ങൾ...മാധ്യമങ്ങളുടെ ഗ്വോ ഗ്വാ വിളികൾ അവിടെയെത്തില്ല..എത്താനവർ സമ്മതിക്കില്ല..കാരണം പലതിന്റെയും മുതലാളിമാർ അവിടുത്തെ വൻ തോക്കുകൾ തന്നെ..

ഈ വ്യവസ്ഥിതിയിൽ മനം മടുത്ത് ചിന്തിക്കാൻ ശേഷിയുള്ളവരുടെ പിന്തുണയോടെ റൈവൽ ഗ്രൂപ്പുകൾ ഉണ്ടാകും..അതിനെ ടെററിസം എന്നു വിളിക്കാൻ കഴിയില്ല..അടിസ്ഥാന ജീവിതം നിഷേധിക്കപ്പെടുന്നവരുടെ പ്രതിഷേധമാണ്..മിനി ഗൾഫായ കേരളത്തിൽ പണിക്കു വരുന്ന അന്യസംസ്ഥാനക്കാരെ കണ്ടിട്ടുണ്ടൊ അങ്ങ്..? ഇത്തരം ഗ്രൂപ്പുകളിൽ ചേരാനാകാതെ നാട് വിട്ട് വരുന്നവരുണ്ട് അതിൽ..പട്ടിണി കിടന്ന് മടുത്തിട്ട് കേരളത്തിലെ റോഡിൽ കേബിൾ കുഴിയെടുക്കുന്നവർ..ഇവിടെ കിട്ടുന്ന തുശ്ചമായ തുക കൊണ്ട് അങ്ങ് ദൂരെയുള്ള കുടുംബത്തിന് അരി വാങ്ങാൻ അവർക്ക് കഴിയുന്നു..ചിലർ ഫുൾഫാമിലിയോടെ അവീടെ നിന്ന് ഓടി രക്ഷപെട്ട് കേരളത്തിൽ സെറ്റിലാകുന്നു...

പിന്നെ എവിടെയാണ് ഇന്ത്യ വികസിച്ചത് എന്ന് ചോദിച്ചാൽ പട്ടണങ്ങളിലുള്ള ഐ.ഐ.റ്റികൾ, അവിടുത്തെ റോഡുകൾ,നഗരങ്ങളിലെ  മൾട്ടിസ്റ്റോറി കെട്ടിടങ്ങൾ.. ചില ശാസ്ത്ര റിസേർച്ച് കേന്ദ്രങ്ങൾ...വൻ നഗരങ്ങളിലെ മാളുകൾ..മുകേഷ് അംബാനിയുടെ 2 ബില്യൺ ഡോളർ വീട്, ബാന്ദ്രയിലെ കോടികൾ വിലവരുന്ന ഫ്ലാറ്റുകളിലെ ഉത്തരേന്ത്യക്കാർ...ഇവരൊക്കെയാണ് വികസിക്കുന്നത്..

നന്നാവാൻ ഇത് നല്ല മണ്ണാണ്ണ് ഇത്  മി.പ്രസിഡന്റ്.....അത് തിരിച്ചറീഞ്ഞ് ഈ പാവം ജനങ്ങളെ പിഴിഞ്ഞവർ ഇന്ന് കേന്ദ്രമന്ത്രിമാരാണ്..എം.പി മാരാണ്..തെലുങ്കാനാ വാദവും, അയോധ്യയും , ഗുജറാത്ത് കലാപങ്ങളും എല്ലാം ഇനിയും ഉണ്ടാകും..ഉയരാൻ ശ്രമിക്കുന്ന ജനതയെ അടിച്ചമർത്തി അവരുടെ അന്നത്തിൽ കൈയ്യിട്ടുവാരി അത് നോട്ടുകളാക്കി, ബിനാമികളുടെ പേരിലാക്കി ഇനിയും അവർ ബില്യണേഴ്സായി തുടരും..

ഒരു പെട്രോൾപമ്പിലെ ജീവനക്കാരനായി ജീവിതം തുടങ്ങിയ അംബാനിയുടെ രണ്ടാം തലമുറ ഇന്ന് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരന്മാരാണ്..ഈ പണം എവിടെ നിന്നു കിട്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ...എക്ണോമിക്സിന്റെ ഏത് തട്ടിൽ വെച്ചളന്നാലാണ് ഇത്രയും ലാഭമുണ്ടാക്കാൻ കഴിയുക..ശിവാജിയിൽ ഞങ്ങടെ ദൈവം രജനീകാന്ത് പറഞ്ഞതുപോലെ റിച്ചർ ഗെറ്റ് റിച്ചർ... പുവർ ഗെറ്റ് പൂവറർ..ഇതാണ് ഇന്നിവിടെ നടക്കുന്നത്..അഞ്ച് പൈസ മോഷ്ടിക്കുന്നത് തെറ്റല്ല..പക്ഷേ 5 കോടി പേര് 5 തവണ 5 പൈസ ലൂട്ടാൻ തുടങ്ങിയാൽ അത് എവിടെച്ചെന്ന് നിക്കും..

പ്രസി : ഹോ..അപ്പോൾ ഇന്ത്യ ദരിദ്രരാജ്യമാണല്ലേ..?


ജേ : ആരു പറഞ്ഞു...അങ്ങയുടെ പക്കൽ ഇപ്പോൾ വിളിച്ചാൽ വരുന്ന എത്ര ആർമിയുണ്ട്..സിസ്വർലന്റിനെ ഒന്ന് ആക്രമിക്കാനാ..ഈ ജനത്തിന്റെ പണമാണ് ആ രാജ്യത്ത് കെട്ടിക്കിടക്കുന്നത്..അവിടുത്തെ ബാങ്കുകളിലെ പണം...വർഷങ്ങളായി ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ പിഴിഞ്ഞെടുത്ത കള്ളപ്പണം...ഒന്നര ട്രില്യൺ ഡോളർ ഉണ്ടത്രേ..ഗഅന്താരാഷ്ട്ര സമ്മർദ്ദം കൊണ്ട് സ്വിസ് വണ്മെന്റ് പറഞ്ഞതാണ്..ഏറ്റവും കൂടുതൽ സമ്പാദ്യമുള്ള രാജ്യം..

ഇപ്പോഴത്തെ കൽമാഡിയുടെ അളിയന്റെ പുതിയ ബിനാമി എക്കൊണ്ട് നോക്കിയാൽ അറിയാം ലേറ്റസ്റ്റായി ഊറ്റിയത് എത്രയാണെന്ന്.. ....അത് തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ ആ പണം കൊണ്ട് ഇന്ത്യയുടെ മുഴുവൻ കടവും വീട്ടാം..ടാക്സുകൾ ഇല്ലാതാക്കാം..ഇപ്പോൾ ഒരു കോടി കൊടുത്ത് വാങ്ങുന്ന എസ്-ക്ലാസ് ബെൻസ് ഒർജിനൽ വിലയായ പകുതിവിലയ്ക്ക് ഇവിടെ വാങ്ങാം..ഇന്ത്യ ഒറ്റ രാത്രി കൊണ്ട് അമേരിക്കയാകും..ഒരു പക്ഷേ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമാകും...

പ്രസി : ഇതൊക്കെ സത്യമാണോ..?


ജേ : വിശ്വാസമില്ലെങ്കിൽ ഒരു കാര്യം ചെയ്യ് ..അങ്ങ് യാത്രയാകാന്നേരം എല്ലാവരോടും ടാറ്റാ പറഞ്ഞ് പ്ലെയിനിന്റെ ഒരു ഡോറിലൂടെ കയറി അപ്പുറത്തെ ഡോറിലൂടെ വിശാലമനസ്കനേപ്പോലെ തലയിലൊരു തോർത്തുമിട്ട് ആരും കാണാതെ ഇറങ്ങി വാ..അങ്ങ് താമസിച്ച ടാജിന്റെ പിന്നിലുള്ള പാർക്കിങ്ങിൽ കിടക്കുന്ന അവരുടെ ബെൻലിയും , ബി.എം.ഡ്ബ്ല്യൂവൂം കടന്ന് തൊട്ടടുത്തുള്ള ഹോട്ടലിൽ കയറൂ..

അങ്ങയുടെ മക്കളുടെ പ്രായമുള്ള കുട്ടികളാണവിടെ ജോലി ചെയ്യുന്നത്..ഭാവിയിലെ ഇന്ത്യൻ സിറ്റിസൺസ്...തെരുവിലൂടെ ഒന്ന് നടക്കൂ..അങ്ങയുടെ സന്ദർശനാർഥം വ്രിത്തിയാക്കിയ തെരുവിൽ പോലീസുകാരുൾപ്പെടെ പാൻമസാല ചവച്ച് തുപ്പുന്നതു കാണാം...വലിയ കന്നാസുകളിൽ വെള്ളം ചുമക്കുന്ന കുട്ടികളെ കാണാം..

അവിടെ ടാജിലേം  ഹോട്ടൽ ലീലയിലേം സുഖസൌകര്യങ്ങൾ ഒരു നിമിഷം മറക്കൂ...
ഒരു രണ്ടു ദിവസം ലോകത്തെ ഏറ്റവും പോപ്പുലേറ്റഡായ നഗരമായ ബോംബെയിൽ അങ്ങ് വേഷപ്രശ്ചന്നനായി നടക്കൂ.....എന്തിനോടും കോമ്പ്രമൈസ് ചെയ്യുന്ന ഒരു ജനതയെ കാണാം..ചെളി നിറഞ്ഞു കിടക്കുന്ന റോഡിലൂടെ പരാതിയില്ലാതെ നടന്നു നീങ്ങുന്നവർ...ഹോണ്ടയുടെ എസ്.യു.വികളിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാർ..മറാത്താവാദം പോലത്തെ തീവ്രവാദം നടത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നേടുന്നവർ...അങ്ങ് വരുന്നതിനു മാസങ്ങൾക്കു മുൻപേ ഇവിടെയെത്തി തമ്പടിച്ച സെക്യൂരിറ്റിക്കാരോട് ചോദിക്കാം ..യഥാർത്ത ഇന്ത്യ എന്താണെന്ന്..അവരീ മുഖം മിനുക്കൽ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ....

ഇനി ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്..അതിതാണ്...എന്ന് പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കും അങ്ങേയ്ക്ക് പോകാം..മറ്റു സംസ്ഥാനങ്ങൾ പോലെയായേനെ ഇവിടവും..പക്ഷേ ആരുടെയൊക്കെയോ പുണ്യം കൊണ്ട്...ഒരു കയ്യൂരും...കരിവള്ളൂരും ..ഒരു മാറാടും ഒക്കെ മാത്രമേ ഇവിടെ സംഭവിച്ചൊള്ളൂ...ലോകത്തെ ഏതൊരു ജനത കടന്നു വന്നതിലും സുഖകരമായാണ് ഈ ജനത കാലഖട്ടത്തിലൂടെ കടന്നത്..വിദേശനാണ്യം വരാൻ തുടങ്ങിയതോടെ എല്ലാ സ്ഥലവും ഒരുപോലെ വികസിച്ചു..കറന്റില്ലാത്ത , ടിവിയില്ലാത്ത വീടുകളില്ല..മൊബൈൽ അതും ക്യാമറാമൊബൈൽ ഇല്ലാത്ത മനുഷ്യരില്ല..ആരോഗ്യരംഗത്തും എല്ലാം വികസനം...ഇത് യൂറോപ്യൻ സ്റ്റാൻഡേഡുമായുള്ള കമ്പാരിസണല്ല...ഇന്ത്യയുമായാണ്..


പ്രസി : മോനേ ദിനേശാ..ഇതെല്ലാം ഞങ്ങളുടെ ഒരു ഗിമ്മിക്കല്ലേ..അല്ലാതെ ഇന്ത്യയെ സഹായിച്ചതുകൊണ്ട് ഞങ്ങൾക്കെന്നാ കിട്ടാനാ..പിന്നെ 900 കോടി മുടക്കിയിട്ടുണ്ടെങ്കിൽ അതിന്റെയിരട്ടി ആ‍യുധ ഇടപാടിലൂടെയും മറ്റും ഞങ്ങൾ ഊറ്റും..


ജേ : അപ്പോൾ പാകിസ്ഥാനിൽ തീവ്രവാദികൾ ഉണ്ടെന്നു പറഞ്ഞത്..?

പ്രസി : സംഗതിയൊക്കെ ശരിയാ..പക്ഷേ പാക്കന്മാർ വെടിവെച്ച് കളിക്കുന്നത് ഞങ്ങടെ ആയുധം കൊണ്ടല്ലേ..എല്ലാം ഒരു ബിസിനസ്സല്ലേ...ഇന്ത്യൻ പബ്ലിക്കിനെ ഒന്നു സുഖിപ്പിച്ച് നിർത്തുക എന്നതല്ലേ അതിന്റെയൊരു ലിത്..അല്ലാതെ ചൈന മുന്നിൽ മൈൽക്കുറ്റി പോലെ  നിക്കുമ്പോൾ സെക്യൂരിറ്റി കൌൺസിലിൽ ഇന്ത്യയെ ഞങ്ങൾ കേറ്റുമോ...
( രഹസ്യമായി ചെവിയിൽ )..സത്യത്തിൽ അവന്മാരെ ഞങ്ങൾക്ക് പേടിയാ..

ജേ : അയ്യോ പ്രസിഡന്റേ...പ്രസിഡന്റേ......ഇനി ഞങ്ങ എന്നാ ചെയ്യും..

പ്രസി : ഓ നിങ്ങളൊന്നും ചെയ്യണ്ട..ചെയ്യാനുള്ളതെല്ലാം ആ ചൈനാക്കാരു ചെയ്തോളും...ഇവിടെ പാർട്ടിയും ഡാൻസും ഒക്കെ നടക്കുമ്പോൾ ഇടയ്ക്കിടെ ഒന്ന് ഹിമാലയത്തിൽ ചെന്ന് നോക്കണം.
അതിർത്തിവേലി അവിടെത്തന്നെയുണ്ടോ എന്ന്...


ജേ : കൌൺസിലിൽ സ്ഥിരാംഗത്തിന് ചൈന ഞങ്ങൾ ഇന്ത്യാക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ...?


പ്രസി : പാഴ്വാഗ്ദാനങ്ങൾ ഇനിയും തിരിച്ചറിയാൻ നിങ്ങൾക്കെന്നു കഴിയും...നിങ്ങളുടെ നേതാക്കന്മാർ അത് ആവശ്യത്തിന് തരുന്നുണ്ടല്ലോ..പിന്നെന്തിനാ പുറത്തൂന്ന് എടുക്കുന്നത്..

ജേ :
ഇന്ത്യയും അമേരിക്കയും ഇത്രയും അടുത്ത സ്ഥിതിക്ക് തീവ്രവാദി ഏജന്റ്  ഹെഡ്ലിയെ ഞങ്ങൾക്ക് ഒന്ന് വിട്ടു തന്നൂടെ...

പ്രസി : ഹ ഹ ഹ.. ഈയാഴ്ച കേട്ട ഏറ്റവും നല്ല തമാശ..
ബൈ ദ ബൈ എനിക്ക് തിരികെപോകാൻ സമയമായി..വൈറ്റ് ഹൌസിലെ വാഴയ്ക്ക് തടമെടുക്കാൻ രണ്ട് മിടുക്കൻ തമിഴൻ പണിക്കാരെ കിട്ടുമോ ഇവിടെ..

ജേ : വാഴക്കില്ല...കപ്പയ്ക്കു ചുറ്റും ആൽത്തറ കെട്ടിയ രണ്ടു പേരുണ്ട്..മതിയോ...

പ്രസി : ശരി...ശരി..അവരായാലും മതി..വാഴപ്പഴമില്ലാത്ത അമേരിക്കയാണ് എന്റെ സ്വപ്നം...ആട്ടെ താങ്കളുടെ പേരു ചോദിക്കാൻ ഞാൻ മറന്നു...

ജേ :
എന്നെ മനസ്സിലായില്ലേ..ഞാൻ പ്രധാനമന്ത്രി...

പ്രസി : എവിടുത്തേ ....?

ജേ : പരപ്പനങ്ങാടിയിലെ രണ്ടാമത്തെ പ്രധാനമന്ത്രി..സുശീന്ദ്രൻ മുതലമട.

പ്രസി : ഓ..മൈ ഗോഡ്..പരിചയപ്പെട്ടതിൽ സന്തോഷം...

ജേ : അതെയതെ...നമുക്കിവിടുന്ന് രക്ഷപെട്ടാലോ..

പ്രസി : ശരിയാ ..എത്ര നാൾ ഈ പ്രാന്താശൂത്രിയിൽ കഴിയും നമ്മൾ....ഒരു മാതിരി പ്രാന്തന്മാരോട് പെരുമാറുന്ന പോലെയല്ലേ ഇവർ നമ്മളോട് പെരുമാറുന്നത്...അമേരിക്കൻ പ്രസിഡന്റിന് കിട്ടേണ്ട ഒരു പരിഗണനയും എനിക്ക് കിട്ടിയിട്ടില്ല...

ജേ :  എന്നാ ആ കാണുന്ന വലിയ  മഞ്ഞമതിൽ  ചാടികോ...പ്ധുക്കോ..ഠിം......ക്ടക്..ഹയ്യോ എന്റെ കാല്..

റേഡീയോ :  ആകാശവാണി...കഞ്ഞിക്കുഴി , കോഴിപ്പാറ, പോങ്ങുമ്മൂട്...സംസ്ക്രിത വാർത്തകൾ.
സമ്പ്രതി വാർത്താഹ സുയന്താം..പ്രവാചകാ ബലദേവാനന്ദ സാഗര....

കേരൾ മേം ഊളൻപാറാഹ രണ്ട് പ്രാന്തന്മാർ മതിൽ ചാടി രക്ഷപെട്ടഹഃ...

(ഇന്റർവ്യൂ കഴിഞ്ഞു..ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റ് അറിയിപ്പുകളൊന്നും ഉണ്ടായിരിക്കുന്നതല്ല..)


..
Related Posts Plugin for WordPress, Blogger...