Followers

Showing posts with label കൊലപാതകം. Show all posts
Showing posts with label കൊലപാതകം. Show all posts

Mar 17, 2011

എന്റെ കോട്ടയം സ്വപ്നങ്ങൾ - 3.

ബസിറങ്ങി ഞങ്ങൾ ഒരു നാൽക്കവലയിൽ വിശ്രമിച്ചു...അപ്പോഴേക്കും രാജപ്പൻ എവിടെയോ പോയി....തിരികെ വന്നത് ഒരു പാണ്ടിലോറിയുടെ ഡ്രൈവറുമായായിരുന്നു...ആ വണ്ടി കോട്ടയത്തിനാണ്...കാശൊന്നും കൊടുക്കുകയും വേണ്ട...ഫ്രീയാണ്..

ഞാൻ രാജപ്പനും ബാലക്യഷ്ണക്കൈമൾക്കും ഹസ്തദാനം നൽകി..
ദിവാകരനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു...ഏതാനും മിനിറ്റുകൾക്കകം പാണ്ടിലോറി എന്നേയും വഹിച്ചുകൊണ്ട് കോട്ടയത്തേക്ക് യാത്രയായി....ദിവാകരന് ടാറ്റാ കൊടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു..

സന്ധ്യയോടേ വണ്ടി കോട്ടയത്തെത്തി...ലോറി ഓടിക്കുന്ന തമിഴൻ എന്നോട് പറഞ്ഞു..

” അണ്ണൈ ഇത് താൻ കോട്ടയം സിറ്റി.....ഉങ്കളുക്ക് ഇങ്കെനിന്നും ഓട്ടോ കിടയ്ക്കും..”

ഞാൻ ആ പാണ്ടിക്ക് നന്ദി പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി...കോട്ടയം നഗരത്തിലാണെങ്കിൽ യാതൊരു ലക്ഷ്യവുമില്ല..

ഇന്ന് രാത്രി ഏതെങ്കിലും ഹോട്ടലിൽ തങ്ങാം...ഞാൻ മുന്നിൽ കണ്ട പല ഹോട്ടലുകളിലും കയറി റേറ്റന്വേഷിച്ചു...ചങ്ങനാശ്ശേരി പോലല്ല...എല്ലാം ബ്ലേഡ് റേറ്റാണ്....കൈയ്യിലാണെങ്കിൽ കാര്യമായി പൈസ ബാലൻസുമില്ല..

അപ്പോഴാണ് ഒരു പോസ്സ്റ്റർ എന്റെ കണ്ണിൽ‌പ്പെട്ടത്...കോട്ടയം അഭിലാഷിലെ ഒരു സിനിമാ പോസ്റ്റർ ആയിരുന്നു അത്...

വെറും 25 രൂപയ്ക്ക് സെക്കൻഡ് ഷോയ്ക്കും തേഡ് ഷോയ്ക്കും കയറിയാൽ പിന്നെ അവിടിരുന്നു ഉറങ്ങാം....ഹോട്ടലിൽ പോകാതെയും കഴിക്കാം...അങ്ങനെ ഞാൻ പടത്തിന് കയറി..എന്നാൽ ഉറക്കം നടന്നില്ല...അന്നവിടെ ഓടിയിരുന്നത്  “  നീലത്തടാകത്തിലെ നിഴൽ‌പ്പക്ഷികൾ “   എന്ന മെഗാഹിറ്റ് ക്ലാസിക് സിനിമയായിരുന്നു....

പൊതുവേ കലാതത്പരനായ ഞാൻ ആ സിനിമയിൽ ലയിച്ചു പോയി..തേഡ് ഷോ കഴിഞ്ഞപ്പോഴേക്കും പുലർച്ചെ നാലുമണിയായിരുന്നു..( അന്നൊക്കെ തേഡ് ഷോ ഉണ്ടായിരുന്നു,)

അവിടുരുന്നു തന്നെ ഞാൻ ഉറങ്ങി ( അന്നൊക്കെ തിയറ്ററിലിരുന്ന് ഉറങ്ങാമായിരുന്നു ).  ...ഉണർന്നപ്പോൾ സമയം എട്ട് മണി..ഞാൻ പതിയെ എഴുന്നേറ്റു...തിയറ്റർ ബാത്ത്രൂമിൽ നിന്ന് ഫ്രഷായി പുറത്തേക്കിറങ്ങി.

അവസാനം കൂടുതൽ റിസ്കെടുക്കാതെ പാലായ്ക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചു..ഞാൻ അടുത്തുള്ള സർക്കാർ ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ ചെന്ന് വഴി ചോദിച്ചു...അവിടെ റിസപ്ഷനിസ്റ്റ് പുതിയ ആളായതിനാൽ അയാൾക്ക് വഴി പിടിയില്ലായിരുന്നു..

ചിന്താകുലനായ ഞാൻ റോഡിലേക്കിറങ്ങി.....അപ്പോഴാണ്  റോഡരുകിൽ ചുമ്മാ കൈലിയുമുടുത്ത്  കലുങ്കിലിരുന്ന നല്ലവനായ ഒരു ചേട്ടൻ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടത്... സുഗുണൻ..പേര് പോലെതന്നെ നല്ലമനുഷ്യൻ...ടൂറിസ്റ്റ് ഗൈഡാണത്രേ.എന്റെ വിഷമം അറിഞ്ഞപ്പോൾ പൈസയൊന്നും വാങ്ങാതെ പുള്ളി സഹായിക്കാമെന്നേറ്റു......തത്കാലം കുമരകത്ത് നിന്നും പാലയ്ക്ക് ഒരു ബോട്ടുണ്ട്...അതിൽ പോയാൽ പെട്ടെന്നെത്തും..അദ്ദേഹം എന്നേയും കൂട്ടി ഒരു ബോട്ട് ഏജൻസിയിലേക്ക് പോയി...

കുമരകം - പാലാ -കുമരകം ടിക്കറ്റ് എടുത്തുതന്നു....ബില്ല് വന്നപ്പോൾ ഞാൻ ഞെട്ടി..എത്ര എണ്ണിയിട്ടും നൂറ് രൂപ കുറവുണ്ട്..ഇനിയെന്ത് ചെയ്യും...ഉള്ള കാശ് മൊത്തം ഞാൻ നുള്ളിപ്പെറുക്കി സുഗുണേട്ടന് കൊടുത്തു...നല്ലവനായ അദ്ദേഹം നൂറ് രൂപ സ്വന്തം പോക്കറ്റീന്നിട്ടു കൊടുത്തു..എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു...ഈശ്വരാ ഒരന്യനാട്ടിൽ ഇത്രയും നല്ല മനുഷ്യരോ...

എന്നെ ഡോക്കിലാക്കിയിട്ട് അദ്ദേഹം യാത്രപറഞ്ഞ് പോയി...കാപ്പി കുടിക്കാനായി അഞ്ച് രൂപയും പുള്ളിയെനിക്ക് തന്നു.....അടുത്ത്കണ്ട കോയിൻ ഫോണിൽ നിന്നും ഞാൻ ബെർളിച്ചായനെ വിളിച്ചു..നടന്ന സംഭവങ്ങൾ ചുരുക്കത്തിൽ പറഞ്ഞു...ഞാൻ ഇപ്പോൾ ബോട്ടിൽ കയറാൻ പോവാണെന്നും വരുമ്പോൾ കടുവയുടെ കിഡ്നിക്കറിയും ചോറും തയ്യാറാക്കി വക്കണമെന്നും പറഞ്ഞു...അച്ചായൻ മറുപടി പറയുന്നതിനു മുൻപ് ഫോൺ കട്ടായി..


...അല്പസമയത്തിനകം ബോട്ട് വന്നു......ഞാൻ പോക്കറ്റിൽ തപ്പി നോക്കി...ഏതാനും ചില്ലറകളേ ഉള്ളൂ..................ഇനി പാലാ എത്തുന്നത് വരെ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നോർത്ത് എനിക്ക് വിഷമമായി...അങ്ങനെ ഞാൻ ബോട്ടിൽക്കയറി...

ലുബൈക് - ഹെൽസിങ്കി, മംഗലാപുരം- ദുബായ്, യുകെ - മയാമി,  എന്നിങ്ങനെ പല റൂട്ടുകളിലുമുള്ള പടുകൂറ്റൻ കപ്പലുകളിൽ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു ബോട്ടിൽ കയറുന്നത്..ബാഗ് ഒരരുകിൽ വച്ചിട്ട് ഞാൻ സീറ്റിലിരുന്നു..നിശ്ശബ്ദമായി ബോട്ട് നീങ്ങിത്തുടങ്ങി....അല്പസമയത്തിനകം ബോട്ടിലെ കിളി വന്ന് ടിക്കറ്റ് ചോദിച്ചു...

ഞാൻ ടിക്കറ്റ് കൊടുത്തിട്ട് പറഞ്ഞു... “ എന്തോ ബ്ലേഡ് റേറ്റാ ഇത്...യൂറോപ്പിലൊന്നും ഇത്രയും യാത്രാച്ചിലവില്ല..“

കിളി പറഞ്ഞു...:“ എന്ത് ചിലവ്.....?  ഇവിടേയും നിങ്ങള്‍ക്ക് പല ഒപ്ഷനുകള്‍ ഉണ്ടല്ലോ? കൂടിയതും, കുറഞ്ഞതും? ...


ഇത്തരം സർവീസ് ബോട്ടിൽ സഞ്ചരിക്കാം...അല്ലെങ്കിൽ രണ്ട് മൂന്ന് പേർക്ക് മാത്രമായി ഹൌസ്ബോട്ടുമെടുക്കാം...ആട്ടെ ഈ ബോട്ടിനു 30 രൂപയല്ലെയുള്ളൂ..ഹൌസ്ബോട്ടിന് 1500 ഉറുപികയാകും...

ദൈവമേ, എന്തൊരു കൊല ചതി!.... 30 രൂപയ്ക്ക് പാലായ്ക്ക് ബോട്ടുണ്ടെന്ന്...!..എടാ സുഗുണാ....നീ എനിക്കിട്ട് പണിതന്നല്ലോയെന്ന് മാത്രം മനസ്സിൽ ആലോചിച്ചു....പാലായ്ക്ക് ചെന്നിട്ട് കോടീശ്വരനായ ബെർളിമുതലാളിയുടെ മഹീന്ദ്രജീപ്പിൽ വന്നവനെ പൊക്കണം എന്ന് ഡയറിയിൽ എഴുതിയിട്ടു....

വിശപ്പ് സഹിക്കാൻ വയ്യാതെ കിളിയുടെ ചോറ്റ്പാത്രത്തിൽ ഉണ്ടായിരുന്ന ഉപ്പ്മാവും പഴവും മേടിച്ച് തിന്നു...ഒരു നീണ്ട മയക്കത്തിലേക്ക് ഞാൻ വീണു..

പാലാ..പാലാ എന്നുള്ള അനൌൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്...
പുറത്ത് മഞ്ഞ് കെട്ടിക്കിടക്കുന്നു..ഈശ്വരാ ഈ മഞ്ഞിനിടയിൽ ഞാനെങ്ങനെ അച്ചായനെ കണ്ടുപിടിക്കും...ഞാനല്പനേരം ബോട്ട്ജെട്ടിയിൽ കാത്തുനിന്നു..എന്നിട്ടും ആരെയും കണ്ടില്ല..വരുന്നത് വരട്ടെ ആരോടേലും ചോദിക്കാം എന്ന് കരുതി ഞാൻ ഇരുമുടിക്കെട്ടും തോളിലിട്ട് പുറത്തേക്കിറങ്ങി നടന്നു...ബെർളിച്ചായനെ ഫോട്ടോയിൽ കണ്ട പരിചയമേയുള്ളൂ...ഇനി പുള്ളി വൈറ്റ് ഹൌസിലോ മറ്റോ പോയോ...അങ്ങനിരിക്കുമ്പോൾ ഒബാമ വിളിച്ചു.. അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞ് അമേരിക്കയിലോ ഒക്കെ പോകുന്ന ആളാ...

തറവാടിന്റെ അഡ്രസ് കൈയ്യിലുണ്ട്..എന്തായാലും അങ്ങോട്ട് പോകാം...ഞാൻ ഓട്ടോക്കാരനോട് അഡ്രസ് പറഞ്ഞു കൊടുത്തു...ആ ഓട്ടോ എന്നേയുംവഹിച്ചുകൊണ്ട് ടൌണിൽ നിന്ന് ഉള്ളിലേക്കാണ് പോയത് 100 ഏക്കർ റബറുതോട്ടത്തിന്റെ ഒത്തനടുക്കായി പണിതിട്ട ഒരു മുട്ടൻ ബംഗ്ലാവ്..


ഞാൻ പൂമുഖത്തേക്ക് കയറി..പൂമുഖത്ത്  ഒരു കടുവാത്തോൽ വിരിച്ചിട്ടിരിക്കുന്നു...ഞാൻ ബെല്ലടിച്ചു..അല്പസമയത്തിനകം ഒരു വ്യദ്ധൻ പുറത്തേക്ക് വന്നു..കാര്യസ്ഥനാകണം..കഴുത്തിൽ ഒരു 25 പവന്റെ വടംപിരി മാല...

“ ആരാ കുട്ട്യേ....മനസ്സിലായില്യാ...”അയാൾ ചോദിച്ചു...

“...ഹോ...തറവാടികൾ തന്നെ..... ആ സംസാരം കേട്ടാലറിയില്ലേ...”

ഞാൻ ബെർളിമുതലാളിയുടെ കൂട്ടുകാരന്റെ അനിയൻ..അങ്ങ് ദൂരെ കായംകുളത്ത് നിന്നും വന്നതാ..ഞാൻ വരുമെന്ന് വിളിച്ച് പറഞ്ഞായിരുന്നു...

“ഉം..അയാൾ ഒന്ന് മൂളിയിട്ട് വരിക..എന്ന് പറഞ്ഞ് കൊണ്ട് എന്നെ വിളിച്ചോണ്ട് വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി..

വീട് പറഞ്ഞ് കേട്ടതിലും ഗംഭീരം തന്നെ....മൈസൂർ പാലസ് പോലല്യോ...വീടിന്റെ പിന്നിൽ ചെന്ന് നിന്നയാൾ ഉറക്കെ വിളിച്ചു...

“ ..എടാ ബെർളിയേ.....യേ ....യേ..യേ...    “    റബർതോട്ടങ്ങളിൽ പ്രതിധ്വനികൾ മുഴങ്ങി..

അപ്പോഴതാ ദൂരെ നിന്നും ഒരാൾ ഓടി വരുന്നു....ഒറ്റത്തോർത്ത് മാത്രമുടുത്ത് കൊണ്ട് ഒരാൾ..കൈയ്യിൽ റബർടാപ്പ് ചെയ്യുന്ന കത്തി..അയാൾ ഓടിവന്ന് വ്യദ്ധന്റെ അടുത്ത് കൈകെട്ടി നിന്നു...

“ടാ ..ദേ നിന്നെ കാണാൻ വന്നതാ...” എന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി...

എന്തൊക്കെയോ ദുരൂഹതകൾ...അപ്പോൾ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുള്ള സുന്ദരനായ ബെർളിയെവിടെ  ബയോളജി ലാബിലെ അസ്ഥികൂടം പോലിരിക്കുന്ന ഈ മനുഷ്യൻ എവിടെ..?

പാലായില്‍ കണ്ണെത്താത്ത ദൂരത്തോളം റബര്‍ത്തോട്ടങ്ങള്‍. പറമ്പിലെ കുളം നിറയെ ഘടാഘടിയന്‍മാരായ മുതലക്കുഞ്ഞുങ്ങള്‍...അപ്പോ അതൊക്കെയെവിടെ.....

“ വരൂ...”

ഞാൻ ആശ്ചര്യപരതന്ത്രനായി അച്ചായന് പിന്നാലെ നടന്നു...ഞങ്ങൾ ചെന്നു നിന്നത് ആ തോട്ടത്തിന്റെ ഏതാണ്ട് നടുക്കുള്ള ഒരു ഷീറ്റടിക്കുന്ന കെട്ടിടത്തിലായിരുന്നു...അതിനുള്ളിലേക്ക് ഞാൻ കയറി...ഒട്ടും വ്യത്തിയില്ലാത്ത ഒരു മുറി.....ഒരു ഭാഗത്ത് ധാരാളം മാസികകൾ അടുക്കിവച്ചിരിക്കുന്നു...മുത്ത്ച്ചിപ്പി മുതൽ  യാഹൂ മറ്റേ ഗ്രൂപ്പ് പ്രിന്റൌട്ടുകൾ വരെ...ക്രൈം മുതൽ മഹിളാരത്നം വരെ....ചുവരിൽ നിറം മങ്ങിയ ഹേമമാലിനിയുടെ ഫോട്ടോ...

മുറിയുടെ മൂലയ്ക്കായി ഒരു തുരുമ്പിച്ച പെന്റിയം 2 കമ്പ്യൂട്ടർ...അതിലാണ് കളി മൊത്തം....ഹോ അപ്പോൾ ഞാൻ വായിച്ചറിഞ്ഞ ആ അച്ചായൻ എവിടെ...കഥകളിൽ കേട്ട കോട്ടയം എവിടെ...


“ എന്തൊക്കെയാണച്ചായാ ഇത്...ഏതോ കോടീശ്വരന്റെ വീട്ടിലെ റബറുവെട്ടുകാരനാണെന്നത് പോട്ടെ........ആപ്പോ ആ ഫോട്ടോയിൽ കാണുന്ന സുന്ദരനായ ആൾ ആരാണ്...“ ?...ഉം പറയൂ....


“അ ത്...അത്...അത് കോഴിക്കോട്ടുള്ള ഒരു ഓട്ടോ ഡ്രൈവറാ..പേര് സാബു...സാബുവിനറിയില്ല താനിന്ന് ലോകപ്രശസ്തനാണെന്ന്..അക്ഷരാഭ്യാസമില്ലാത്ത സുന്ദരനായ സാബുവിന്റെ പലപ്പോഴായുള്ള ഫോട്ടോകളാണ് ഞാൻ ബ്ലോഗിലും മറ്റും ഇട്ടിരിക്കുന്നത്.....സൌന്ദര്യമില്ലാത്ത എന്നെ ആൾക്കാർ ഇഷ്ടപെടില്ല എന്ന് കരുതിയാണ് ഞാനങ്ങനെ ചെയ്തത്...

എന്തായാലും നീയിത് ആരോടും പറയണ്ട..ഞാനൊന്ന് കുളിച്ചിട്ട് വരാം...നീ ആ ബെഞ്ചിൽ ഇരുന്നു വിശ്രമിച്ചുകൊള്ളൂ...

ഒരു പുഞ്ചിരിയോടെ തന്റെ പെന്റിയം 2 ഓണാക്കാനിട്ടിട്ട് അച്ചായൻ കുളിക്കാൻ പോയി....
എന്തുചെയ്യണം എന്നറിയാതെ ഞാൻ ഇഷ്ടികകൾ അടുക്കിവച്ച് അതിനുമുകളിൽ ഒരു പലക വച്ചിരിക്കുന്ന ബഞ്ചിലേക്കിരുന്നു...

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും കമ്പ്യൂട്ടർ ബൂട്ടായി...എന്തോ ചില കാര്യങ്ങൾ ഒക്കെ പോസ്റ്റ് ചെയ്തിട്ട് ഞാനും അചായനും പുറത്തിറങ്ങി...

എങ്ങനേലും കോട്ടയത്ത് കഴിയണം എന്ന എന്റെ ആഗ്രഹം ഞാനദ്ദേഹത്തോട് പറഞ്ഞു..അദ്ദേഹത്തിന്റെ ഐഡിയപ്രകാരം പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങാം എന്ന് തീരുമാനമെടുത്തു....നേരെ ഡിജിപിയുടെ ആപ്പീസിൽ  ചെന്ന് എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറയണം ....ആദ്യം പോലീസ് പിടിച്ചു ജയിലിലിടും... പിന്നെ എന്തോ ഒരു ‘തൈലം‘ ഒക്കെ ചോദിക്കണം...അപ്പോളവരത് തരും..പിന്നെ നീയും കോട്ടയം നിവാസിയാകും...

കാര്യം റബറ്വെട്ടുകാരനാണേലും അച്ചായൻ പറഞ്ഞതിലും കാര്യമുണ്ട്.ഒരു പാട് വായന ഒക്കെ ഉള്ള ആളല്ലേ നല്ല വിവരം കാണൂം....

അടുത്തദിവസം തന്നെ അച്ചായൻ എന്നെ പോലീസ് സ്റ്റേഷനു മുന്നിൽ ഡ്രോപ്പ് ചെയ്തു..തന്റെ BMWവിൽ സോറി  BSA-SLR ലേഡി സൈക്കിളിൽ...അപ്പോൾ പറഞ്ഞപോലൊക്കെ ചെയ്യാൻ പറഞ്ഞിട്ട് അച്ചായൻ ടാറ്റാ പറഞ്ഞുകൊണ്ട് സൈക്കിൾ ചവിട്ടി....സൈക്കിൾ കണ്ണിൽ നിന്നു മായുന്നിടം വരെ ഞാൻ നോക്കി നിന്നു....

എന്നിട്ട് ഞാൻ നേരെ പോലീസ് സ്റ്റേഷനിൽക്കയറി തൈലം ചോദിച്ചു...യൂറോപ്പിലെ പോലീസുകാരെ എത്ര പേരെ കണ്ടിരിക്കുന്നു...സാർ എന്നല്ലാതെ ആരും വിളിക്കില്ല..

കണക്ക് കൂട്ടലുകൾ ഒരല്പം തെറ്റി ...ഇത് യൂറോപ്പല്ലായിരുന്നു....തൈലം ചോദിച്ച് ചെന്ന അവരെന്നെ മൂന്നാല് ഭവന ഭേദനവും പോക്കറ്റടിയും ചാർജ്ജ് ചെയ്ത് അകത്തിട്ടു...അതോടെ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ...

ടിവിയും എസിയും പ്രതീക്ഷിച്ചു ചെന്ന എന്നെ നിരാശമാക്കിയ ഒരു ജയിലായിരുന്നു അത്...എനിക്കെങ്ങനെയെങ്കിലും പുറത്തിറങ്ങിയാ മതിയെന്നായി...ഞാൻ സത്യം വിളിച്ചുപറഞ്ഞെങ്കിലും അത് കേൾക്കാൻ ആരുമുണ്ടായില്ല.....

അവസാനം ഒരാഴ്ചത്തെ പോക്കറ്റടി ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി..അങ്ങനെ ജയിലിലാണെങ്കിലും കോട്ടയത്ത് ജീവിക്കുക എന്ന സ്വപ്നം എനിക്ക് സാധ്യമായി ....എന്റെ ട്രങ്ക് പെട്ടിയുമായി  ഞാൻ പുറത്തേക്കിറങ്ങി ...

‘ഷോഷങ്ക് റിഡംഷനിൽ‘ മോർഗൻ ഫ്രീമാൻ ജയിൽ മോചിതനാകുന്നത് പോലെ ഞാൻ ചുറ്റും നോക്കിക്കൊണ്ട് നടന്നു...

എന്നെ സ്വീകരിക്കാൻ അച്ചായൻ വന്നിരുന്നു....പുതിയ ഹെർകുലീസ് റാലി സൈക്കിളിൽ...പുള്ളി ഒരു കത്തും എന്നെയേല്പിച്ചു...ഞാനത് തുറന്ന് നോക്കി...  ബ്ലേഡ് പിള്ളച്ചേട്ടൻ ആത്മഹത്യ ചെയ്തത്രേ...ഒരാഴ്ച അയാൾ കാത്തിരുന്നു എന്റെ കാശിനായി..പിന്നെ ഞാൻ മുങ്ങിയെന്ന് കരുതി... തരാനുള്ള കാശിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് നോക്കിയപ്പോൾ കണ്ട തുക കേട്ട് മനസ്സ് തകർന്നാണത്രേ അദ്ദേഹം പോയത്..

ചിരിക്കണോ, അതോ, കരയണോ?..അതോ പൊട്ടിച്ചിരിക്കണോ....നിർന്നിമേഷനായി ഞാൻ സൈക്കിളിന്റെ ക്യാരിയറിൽ ഇരുന്നു...

അച്ചായനെന്നെ ബസ്റ്റാന്റിൽ കൊണ്ടാക്കി....അച്ചായന്റെ യഥാർത്തസ്ഥിതി ആരെയും അറിയിക്കില്ല എന്ന് അൻപത് രൂപ മുദ്രപ്പത്രത്തിൽ എഴുതിവാങ്ങിച്ചു. ഞാൻ ബസിൽക്കയറി...ഞാൻ സീറ്റിൽ ചാരിക്കിടന്നു..ചൂട് കാറ്റ് മുഖത്തേക്കടിച്ചപ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നി...കോട്ടയത്തെക്കാളും ഡെല്ലിയേക്കാളും വലുതാണ് കായംകുളം എന്ന തിരിച്ചറിവിൽ ഞാനെത്തി...

വലതുവശത്തെ പാടങ്ങളൂടെ കരയ്ക്ക് വെള്ളപൂശിയ ഷാപ്പുകള്, ഇടതു വശത്താകട്ടെ‍, ബിവറേജിന്റേയും ബാറിന്റേയും കെട്ടിടങ്ങൾ...

 അപ്പോൾ മനസ്സ് വളരെ ശാന്തമായിരുന്നു...

(തീർന്നുട്ടാ...ഇനി ഇപ്പണിക്കില്ല....ഒൺലി ചെറുകഥകൾ)...



.....

Mar 6, 2011

എന്റെ കോട്ടയം സ്വപ്നനങ്ങൾ - 2


പക്ഷേ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ഏതാന്ന് ഒരു പിടിയുമില്ല..അവസാനം ഞാൻ രണ്ടും കല്പിച്ച് അടുത്ത സീറ്റിലിരുന്ന ചേടത്തിയോട് ചോദിച്ചു...

“....ഐ ചേർക്കോണം  എറങ്ങണം ട്രെയ്ൻ...ഡൌൺ ഡൌൺ...അമ്മച്ചി സഹായിക്കണം...”

“....ഓക്കേ യു ഗെറ്റ് ഡൌൺ അറ്റ് നെക്സ്റ്റ് സ്റ്റോപ്പ്..ദാറ്റ്സ് ചേർക്കോണം...“...അവർ പുല്ല് പോലെ പറഞ്ഞുതന്നു...ചേടത്തി പുലിയായിരുന്നല്ലേ.”....അവർക്ക് നന്ദി പറഞ്ഞിട്ട് ഞാൻ ഇറങ്ങാൻ തയ്യാറായി..

അധികം താമസിയാതെ സ്റ്റേഷനെത്തി..ഞാനെന്റെ ഇരുമുടിക്കെട്ടുമായി ഇറങ്ങി..കൂടെയിറങ്ങിയവർ പലവഴിക്കു പോയി...ഞാൻ സ്റ്റേഷൻ ആകെമൊത്തം ഒന്ന് വീക്ഷിച്ചു...മൊത്തം ഒരു ചേർക്കോണമയം...ജൂനിയർ ഓഷോ എന്നറിയപ്പെടുന്ന സ്വാമികളുടെ ബഹുമനാർഥമാണത്രേ ആ സ്റ്റേഷൻ നിർമ്മിച്ചത്..

സ്വാമികൾ ചിരിച്ചു കൊണ്ട്  കൂപ്പുകൈയ്യുമായി നിൽക്കുന്ന കട്ടൌട്ടുകൾ അവിടെ പലയിടത്തായി കണ്ടു....

അടുത്തതായി ഇരുമുടിക്കെട്ട് താഴെവച്ചിട്ട് സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേക്ക് ഞാൻ പോയി...ഇപ്പറഞ്ഞ ആശ്രമത്തിലെത്തണം...ഉം..അയാൾ ഒന്ന് അർഥഗർഭമായി മൂളി എനിക്കെന്തോ പന്തികേട് തോന്നി.....

അയാൾ പറഞ്ഞത് പ്രകാരം ഓട്ടോറിക്ഷ എന്നൊരു വാഹനത്തിൽ കയറി ഞാൻ ആശ്രമത്തിലേക്ക് പോയി...

ആശ്രമത്തിന്റെ സെറ്റപ്പ് കണ്ട് എന്റെ കണ്ണ്തള്ളി..ഹോ ഗംഭീരം തന്നെ..ആശ്രമത്തിന്റെ മുറ്റത്ത് തന്നെ സ്വർണ്ണം പൂശിയ ഒരു വലിയ തേങ്ങയുടെ രൂപം പണിഞ്ഞു വച്ചിരിക്കുന്നു..

അവിടുത്തെ പ്രധാന വഴിപാട് തേങ്ങാ ഉടയ്ക്കൽ തന്നെ....പ്രസാദമായി ചമ്മന്തിയും  കരിക്കിൻ വെള്ളവുമാണ് കിട്ടുന്നത്....കൌണ്ടറിൽ തിരക്കിയപ്പോഴാണറിഞ്ഞത്...സ്വാമികൾ ഏതാനും നാളായി ടൂറിലാണ്.... ആമസോണിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഒരു ഷിപ്മെന്റ് തേങ്ങയുമായി അവിടേക്ക് പോയിട്ട് കുറേ ദിവസമായി....വരാൻ വൈകും..

അതോടെ ഞാൻ പദ്ധതി മാറ്റി..തത്കാലം ചങ്ങനാശ്ശേരിയിൽ എവിടേയെങ്കിലും ഹോട്ടലിൽ തങ്ങുക ..യാത്രാക്ഷീണവും മാറുമല്ലോ...

ഞാൻ ഓട്ടോ ഡ്രൈവറോട് തിരക്കി...ഇവിടെ നല്ല ഹോട്ടലുകൾ വല്ലതുമുണ്ടെങ്കിൽ...അതായത് രണ്ട് നില,  കാറ് കയറ്റിയിടാനുള്ള സ്ഥലം, പൂജാമുറി,  പൂന്തോട്ടം...എസി...ഫ്രിഡ്ജ്,  മിക്സി, ടിവി....ഇതൊക്കെയുള്ള ഏതെങ്കിലും ഹോട്ടലുകൾ..?

സാറിന്റെ ബഡ്ജെറ്റെങ്ങനാ ഫൈവ് സ്റ്റാർ മതിയോ..? ത്രീ സ്റ്റാർ മതിയോ..?

“ ...ഒരു നൂറ്..നൂറ്റൻപത് രൂപ വരെയൊക്കെ പോകാം...“

“എന്നാ കേറ്...“  അയാൾ മറുത്തൊന്നും പറയാതെ എന്നേയും കൊണ്ട്  പോയി...ചേർക്കോണത്ത് പൊതുവേ വീടുകളേക്കാളധികം ഹോട്ടലുകളാണ്...അവിടെയെങ്ങും റെയിഡുമില്ലത്രേ...പണ്ട് അവിടം റെയ്ഡ് ചെയ്യാൻ വന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്നൊരു പോലീസുകാരന്റെ തല പൊട്ടിത്തെറിച്ചതോടെ അവിടം റെയ്ഡ് നിരോധിത മേഖലയാക്കി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നത്രേ....എല്ലാം സ്വാമികളുടെ അനുഗ്രഹം...

ആ ഓട്ടോ ചെന്ന് നിന്നത് ഇടൂങ്ങിയ ഒരു രണ്ട് നില കെട്ടിടത്തിന്റെ മുന്നിലാണ്...
“ശ്രീക്യഷ്ണവിലാസം ഫൈവ്സ്റ്റാർ ലോഡ്ജ്  ” ...

അവിടുത്തെ ഏറ്റവും ചീപ്പായ മുറി ഞാനെടുത്തു....നല്ല വ്യത്തിയില്ലാത്ത ഒരിടുങ്ങിയ മുറി....കയറിയപാടെ ബാഗിലിരിക്കുന്ന ഓ.പ്പി.ആറിൽ നിന്നു ഒരു രണ്ടെണ്ണം വിട്ടു...വഴിയിൽ നിന്നും വാങ്ങിയ മോഡേൺ ബ്രഡ്ഡും ചേർത്ത് ഒരു പിടിപിടിച്ചു....കട്ടിലിലിലേക്ക് മറിഞ്ഞു വീണു...


ഉണരുമ്പോൾ സമയം ഉച്ചയ്ക്ക് 12 മണി...ഇതിനിടയിൽ പല്ല് തേക്കാൻ പോലും ഞാൻ എണ്ണീറ്റില്ലല്ലോ...എന്തായാലും യാത്രയുടെ ക്ഷീണം മാറിക്കിട്ടി....

കുളിച്ച് റെഡിയായി ബാഗുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...കുറച്ച് നേരം ചങ്ങനാശ്ശേരി അതിരൂപതയുമൊക്കെ ചുറ്റിനടന്ന് കണ്ടു...ഭാഷയുടെ പ്രശ്നം  വച്ച് നോക്കിയാൽ ചങ്ങനാശ്ശേരിയിൽ നിൽക്കാൻ തോന്നിയില്ല...തത്കാലം ഇടുക്കിയിലേക്ക് കടന്നാലോ എന്നാലോചിച്ചു..എന്തായാലും ഒരു മൂഡ് വരാനായി ബാറിൽക്കയറി ഒരു നാരങ്ങാവെള്ളം കുടിക്കാൻ തീരുമാനിച്ചു..

ഞാൻ സഞ്ചിയും തോളിൽത്തൂക്കി അടുത്തുകണ്ട ബാറിലോട്ട് കയറി....എന്നാൽ യൂറോപ്പിലെ ചില കണ്ട്രി ബാറുകളിലെ പോലെ അപ്പൂപ്പന്മാരും അമ്മൂമ്മമ്മാരും ഒന്നും അവിടെക്കണ്ടില്ല...ഞാൻ ഒറ്റയ്ക്ക് ഒരു ടേബിളിൽ പോയിരുന്നു...

”ഡേവിടേട്ടാ...കിങ്ങ്ഫിഷറുണ്ടോ..ചിൽഡ്...എന്നാൽ ഒരെണ്ണം പോരട്ടെ “എന്ന് പറഞ്ഞു...“

എതിർവശത്ത് ടേബിളിൽ മൂന്ന്പേരിരുന്നു മദ്യപിക്കുന്നുണ്ട്....ബിയർ വരുമ്പോഴേക്കും ഞാൻ  ഒരു മാൾബെറോയ്ക്ക് തിരികൊളുത്തി.....അപ്പോഴേയ്ക്കും എതിർഭാഗത്തിരിക്കുന്ന മൂന്ന്പേർ എന്നെ ചിരിച്ചു കാണിച്ചു...ഒരു ഫോർമാലിറ്റിക്ക് ഞാനും ചിരിച്ചു...

എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു,.... ദിവാകരൻ, രാജപ്പൻ, ബാലക്യഷ്ണക്കൈമൾ.

അവരില്‍ ദിവാകരൻ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ തമിഴത്തിയും, അച്ഛന്‍ ഒരു മലയാളിയുമാണ്... മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ മലയാളീകളും, അച്ഛന്മാര്‍  ഗോവ, ഛത്തീസ്ഗഡ് എന്നിവീടങ്ങളിലുള്ളവരും...

സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു പായ്ക്കറ്റ് സിഗരറ്റ് ചോദിച്ച് വാങ്ങി അവർ  വലിച്ചു. ഞാൻ കരുതി  ഇവന്മാർ ഒരു സിഗരറ്റ് മൂന്നുപേർ ചേർന്ന് വലിക്കുമെന്നാണ്...എന്നാൽ യാതൊരു മയവുമില്ലാതെ അവർ ഒരു പായ്ക്കറ്റ് കാലിയാക്കി....ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല... ആദ്യമായാണ് ഞാന്‍ ഇത്തരം ആൾക്കാരെ കാണുന്നത്. അതും ചങ്ങനാശ്ശേരിയില്...


ബിയറുകൾ ഡേവിഡേട്ടന്റെ കൈകളിലേറി മേശയിലേക്ക് വന്നുകൊണ്ടിരുന്നു.കാലിക്കുപ്പികൾ അതേ കൈകളിൽക്കയറി തിരികെ പോയിക്കൊണ്ടുമിരുന്നു....അവസാനം പുറംചട്ട മാത്രമുള്ള  ഒരു ഡയറിയുടെ ഉള്ളിൽ ബില്ല് വന്നു..ഞാൻ കരുതി യെവന്മാര് കൊടുക്കുമെന്ന്....എന്നാൽ അതുണ്ടായില്ല...

ബില്ല് വരുന്നതിന് സെക്കന്റുകൾക്ക് മുന്നേ അവർ വാഷ്രൂമിലേക്ക് മുങ്ങി...നിവ്യത്തിയില്ലാതെ ഞാൻ ബില്ല് പേ ചെയ്തു...ഈശ്വരാ ...മുന്നാല് ദിവസത്തെ ഭക്ഷണത്തിന്റെ കാശാണല്ലോ പോയത്...ഞാനോർത്തു...

അവസാനം എന്റെ യാത്രയുടെ ഉദ്ദേശം അവരെ ഞാൻ അറിയിച്ചു...ദിവാകരൻ മറ്റു രണ്ട് പേരോടും എന്തൊക്കെയോ മലയാളത്തിൽ പിറുപിറുക്കുന്നു...ഇനി എന്നെ അടിച്ചിട്ടിട്ട് രണ്ട് ഓപിആർ കുപ്പികളുമായി കടന്നുകളയാം എന്ന് വല്ലോമാണോ ഇവന്മാർ പറയുന്നത്..?..ഞാൻ ഇരുമുടിക്കെട്ട് ചേർത്ത് പിടിച്ചു....

അവസാനം ദിവാകരൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..
”..അളിയനെ ബോർഡർ കടത്തിത്തരുന്ന കാര്യം നുമ്മളേറ്റു..“..എനിക്ക് എന്തോ നല്ല സന്തോഷമായി...ഞങ്ങൾ ബിയറടി നിർത്തി എഴുന്നേറ്റു..

ഞങ്ങൾ പുറത്തേക്കിറങ്ങി..ഞങ്ങൾ നടന്ന് നടന്ന് ചെറിയ ഒരു തെരുവിലെത്തി..ഞങ്ങളെ പുറത്ത് നിർത്തി അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് ദിവാകരൻ കയറിപ്പോയി..തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്..

പോസ്റ്റിൽ ചാരി വച്ചിരിക്കുന്ന തന്റെ ലോഡ് സൈക്കളുമെടുത്ത് ദിവാകരൻ വന്നു...എന്നോട് മുന്നിൽക്കയറാൻ പറഞ്ഞു..രാജപ്പനും ബാലക്യഷ്ണക്കൈമളും ക്യാരിയറിൽക്കയറി ഇരുന്നു...ഒരു വിധം ആ സൈക്കിൾ മുന്നോട്ട് നീങ്ങി...

ചവിട്ടി ചവിട്ടി ഞങ്ങൾ കോട്ടയം ബോർഡറിലെത്തി..അപ്പോഴാണ് അത്കണ്ടത്...പാലത്തിൽ ചെക്കിങ്ങ്....ദിവാകരൻ ബ്രേക്ക് പിടിച്ചു..ഞങ്ങൾ സൈക്കിളിൽ നിന്നിറങ്ങി...ചുറ്റും ഇരുട്ട് പരന്നുതുടങ്ങീയിരുന്നു..

“..മൂന്ന് പേരിലധികം സൈക്കിളിൽ പോയാൽ പോലീസ് പിടിക്കും...സോ ഇനി ഒരു വഴിയേയൂള്ളൂ..കോട്ടയത്തേക്ക് കയറാൻ..”

“എന്താണത്...?“

“നീന്തലറിയാമോ..?“

“ ദിവാകരാ ഞാൻ എക്സ്പെർട്ടാണ്..”

അങ്ങനെ ഞങ്ങൾ ഒരു ഊടുവഴിയിലൂടെ സൈക്കിളോടിച്ച് മീനച്ചിലാറിന്റെ കരയിലെത്തി..

‍ദിവാകരൻ പറഞ്ഞ് തുടങ്ങി...പോപ്പി, ഇത് മീനച്ചിലാറിന്റെ ഒരു കൈത്തോടാണ്, ഇക്കരെ ചങ്ങനാശ്ശേരിയും, അക്കരെ കോട്ടയവും... ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം തുണിയലക്ക്, കുളി, കുളിസീൻ പിടുത്തം, ലോറി കഴുകൽ എന്നിവ നിരോധിച്ചിരിക്കുകയാണ്..

“..തത്ക്കാലം ബാഗ് സൈക്കിളീലിരിക്കട്ടെ..നിങ്ങൾ നീന്തി അക്കരെചെന്നു എന്ന് ഉറപ്പായാൽ ഞങ്ങൾ സൈക്കിളിൽ കയറി പാലം വഴി..അപ്പുറം വരാം..“

ബാഗ് ദിവാകരനെയുമേല്പിച്ച് ഞാൻ ഒരു തോർത്തുമുടുത്ത്..നേരെ ഓടിവന്ന് വെള്ളത്തിലോട്ടെടുത്ത് ചാടി..എല്ലാ വെള്ളിയാഴ്ചയും തെംസ് നന്ദി നീന്തിക്കടക്കുന്ന എനിക്ക് അതൊരു പ്രശ്നമായി തോന്നിയില്ല...

“..പ്ധുക്കോ....“

എന്നാൽ തെംസിന്റെ ആഴമില്ലാത്ത ആറ്റിൽ ഞാൻ നെഞ്ചുമിടിച്ചാണ് വീണത്...മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ ചാടാൻ പറഞ്ഞ ദിവാകരനെ ഞാൻ മനസ്സിൽ ചീത്തവിളിച്ചു....വീണതിന്റെ ആഘാതത്തിൽ കൈകാലുകൾ കോച്ചി വലിച്ചു....ഇല്ല ..ഈ തോട് കടക്കാനാവില്ല...

ഞാൻ തിരിച്ചു നടന്നു..ചുവടുറയ്ക്കുന്നില്ല...ഒരു വിധം തിരികെ ഇക്കരെയെത്തി..അവരെന്നെ പിടിച്ചുകയറ്റി...ബാലക്യഷ്ണക്കൈമൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് കൈയ്യിൽത്തന്നു...ഞാനത് വെള്ളം ചേർക്കാതെ മടമടാന്ന് കുടിച്ചു...അപ്പോൾ വേദനയ്ക്ക് ഒരാശ്വാസമായി....


“..ഇനിയെന്താണ് പോപ്പി പരിപാടി..”

“....എനിക്കറിയില്ല എങ്ങനെയെങ്കിലും കോട്ടയത്തെത്തണം..പക്ഷേ വണ്ടിക്കൂലിക്ക് കാശില്ല...”
അവർ മൂവരും വീണ്ടും എന്തൊക്കെയോ സംസാരിച്ചു...

എന്നിട്ട് ദിവാകരൻ എന്നോട് ചോദിച്ചു..” പോപ്പീ...ഹോട്ടലിൽത്തന്നെ ഈ രാത്രി തങ്ങണമെന്നുണ്ടോ..കോട്ടയത്തിന് നാളെ രാവിലെയെ ഇനി പോകാൻ പറ്റൂ...’

“..ഇല്ല ..ദിവാകരാ..ഏതെങ്കിലും ബസ്റ്റാന്റിൽ വേണേലും ഞാൻ കിടന്നുറങ്ങാം...”

അങ്ങനെ ഞങ്ങൾ വീണ്ടും ആ ലോഡ് സൈക്കിളിൽക്കയറി മുന്നോട്ട് നീങ്ങി...സൈക്കിൾ ചെന്ന് നിന്നത് ഒരൊറ്റപ്പെട്ട വീടിന്റെ മുന്നിലാണ്...ദിവാകരൻ കൈലിയും മടക്കിക്കുത്തി അകത്തേക്ക് കയറിപ്പോയി..അല്പനേരം കഴിഞ്ഞപ്പോൾ തിരികെവന്നു..

“.... ഇതെന്റെ ഒരു പരിചയക്കാരിയുടെ വീടാ...പീരുമേട് വാസന്തി ..നമുക്കവടെ വീടിന്റെ തിണ്ണയിൽ കിടക്കാം...”ദിവാകരൻ പറഞ്ഞു..

നോക്കൂ..ദിവാകരാ..എന്റെ കൈയ്യിൽ അധികം പണമില്ല..എത്ര രൂപ കൊടുക്കേണ്ടി വരും..?..ഞാൻ ചോദിച്ചു...

“...ഹ ഹ ഹ ഹ ഹ രൂപയോ.....കൊള്ളാം ..ദിവാകരനും പോപ്പിയളിയനും ഒരു രാത്രി ഈ തിണ്ണേക്കെടന്നുറങ്ങുന്നതിനു പണം വാങ്ങിയാൽ പിന്നെയിവള് എത്രനാള് ഈ വീടും വെച്ചോണ്ടിരിക്കുമെന്ന് ഒന്ന് കാണണമല്ലോ..”ദിവാകരൻ കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ അട്ടഹസിച്ചു...

അങ്ങനെ ഞങ്ങൾ രണ്ടെണ്ണം അടിച്ചിട്ട് വീടിന്റെ തിണ്ണയിൽ കിടന്നുറക്കമായി..ബാലക്യഷ്ണക്കൈമളും  രാജപ്പനും കാലത്ത് വരാമെന്ന് പറഞ്ഞ് സൈക്കിളുമെടുത്ത് യാത്രയായി....

അതിരാവിലെതന്നെ രാജപ്പനും ബാലക്യഷ്ണക്കൈമളും വന്നു..ഞാനും ദിവാകരനും റെഡിയായി പെട്ടെന്ന് തന്നെ റോഡിലേക്കിറങ്ങി...ഇന്നലത്തെ യാത്ര കാരണം സൈക്കീളിന്റെ എടപാട് തീർന്നിരിക്കുന്നു..അതിനാൽ ഞങ്ങൾ കാൽനടയായി ബസ്റ്റോപ്പിലെത്തി..

അല്പസമയത്തിനകം ബസ് വന്നു.............അത്ഭുതം...!!!!!!!

ആ ബസ് ഓടിച്ചിരുന്നത് ഒരു  മദ്ധ്യവയസ്കനായിരുന്നു...സാധാരണ യൂറോപ്പിലൊക്കെ ബസോടിക്കുന്നത് ഷ്ഷ്ഠിപൂർത്തി കഴിഞ്ഞ അമ്മൂമ്മമാരാണ്...

ഹോ ഇനിയെന്തൊക്കെ കാണണം ഇവിടെ ..ഞാൻ മനസ്സിലോർത്തു കൊണ്ട് ബസ്സിലേക്ക് കയറി... ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്. എന്തെല്ലാം അനുഭവങ്ങള്‍...

 ( തുടരും...)



.....

Feb 28, 2011

എന്റെ കോട്ടയം സ്വപ്നങ്ങൾ - 1


[ ഫ്ലാഷ് ബായ്ക്ക്.:........ പണ്ട് ഞാൻ ഡെൽഹിൽ ( ഡെല്ലീന്നു വച്ചാ ഇന്നത്തെ ഡൽഹിയല്ല..ഹൈടെക്കും ബ്ലൂചിപ്പും കൊണ്ട് കളിക്കുന്ന അനുഭവങ്ങളുടെ ഡെൽഹി ) രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയം...അന്ന് ഞാൻ മാത്സ് ട്യൂഷന് പൊക്കോണ്ടിരുന്നത് കുറുമാന്റെയടുത്തായിരുന്നു..അക്കൊല്ലമാണ് ആദ്യമായി ഞാൻ കണക്കിന് തോറ്റത് എന്ന്
ഒരു ഗസറ്റഡ് ബ്ലോഗറിൽ
ഞാൻ പറഞ്ഞിരുന്നല്ലോ..

അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കോട്ടയത്ത് പോവുക എന്നത്...അതിനായി ഞാൻ പല പ്ലാനുകളും തയ്യാറാക്കിയിരുന്നു....പക്ഷേ പ്ലസ്ടൂ കഴിഞ്ഞപ്പോഴാണ് ആദ്യാ‍യി കോട്ടയത്ത് പോകാൻ സാധിച്ചത്...ഞാനത് ഒരിയ്ക്കൽ ഗുരുവിനോട് പറയുകയുണ്ടായി.....

പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പറഞ്ഞ അതേ കഥ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി ഗുരുവിന്റെ ബ്ലോഗിൽ പോസ്റ്റിയിരിക്കുന്നത് ഞാൻ കണ്ടത്...ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചുതീരേണ്ട പാപമായതിനാൽ ഞാനന്ന് എതിർക്കാൻ പോയില്ല..എങ്കിലും എന്റെ യാത്രയുടെ യഥാർഥ കഥ ഞാൻ ഓർത്തെടുത്ത് പോസ്റ്റുന്നു....]

“ ...വലം കൈ സുന്ദരിയായ ഒരു നസ്രാണിപ്പെണ്ണിന്റെ ചുമലിലൂടെ ഇട്ട്‌ അവളേയും ചേര്‍ത്തു പിടിച്ച്‌, ഇടം കയ്യിലുള്ള കല്യാണി ബിയര്‍ ഇടക്കിടെ നുണഞ്ഞു കൊണ്ട്‌ മണ്ണ് വീണു കിടക്കുന്ന നടപ്പാതയിലൂടെ ഞാന്‍ നടക്കുകയായിരുന്നു...

..ട്രണീം, ട്രണീം....ട്രണീം ...ട്രെണീം...അലാം അടിച്ചതാണ്..

ഞാൻ ചാടിയെണീറ്റു..സമയം എട്ടുമണി..അപ്പോൾ ഇന്നും പതിവ് സ്വപ്നം തന്നെ..വിഷമത്തോടെ ഞാൻ കട്ടിലിൽത്തന്നെ കിടന്നു...

“...എണ്ണീക്കെടാ.... മണി എട്ടായിട്ടും ഈ സൺബാത്ത് നിർത്താറായില്ലേ..ആദ്യം പഠിക്ക്...പിന്നെ കോട്ടയത്തൊക്കെ പോകാം..“ .എന്ന് പറഞ്ഞുകൊണ്ടമ്മ വന്നു...

മനസ്സില്ലാ മനസ്സോടെ ഞാൻ സ്കൂളിൽ പോകാൻ തയ്യാറായി...അമ്മയ്ക്കറിയില്ലല്ലോ ... പുല്ല് തിന്നായാലും ശരി... കോട്ടയത്ത് ജീവിക്കുക എന്ന ആഗ്രഹം എന്റെയുള്ളിൽ പടർന്ന് പന്തലിച്ച കാര്യം..

ഒരുവിധം റെഡിയായി ഇഡ്ഡലീം ബിസ്കറ്റും തിന്ന് ഞാൻ സ്കൂളിലെത്തി...ക്ലാസിലിരിക്കുമ്പോഴും എങ്ങനെയെങ്കിലും കോട്ടയത്ത് എത്തിപ്പെടണം എന്ന ചിന്ത എന്റെ മനസ്സു മുഴുവൻ നിറഞ്ഞുനിന്നു....

എന്റെ ചേട്ടന്റെ കൂട്ടുകാനും, ഞങ്ങളുടെ കുടുംബസുഹ്യത്തുമായ ബെർളി എന്ന ഒരു കോട്ടയംകാരൻ , എന്റെ ചെല്ലും ചിലവും, കൊടുത്തുകൊള്ളാം, ഒരിക്കല്‍ അവിടെ എത്തിയാല്‍ വന്നതു പോലെ തന്നെ തിരിച്ച്‌ കയറ്റി വിട്ടുകൊള്ളാം എന്നെഴുതി ഒപ്പിട്ട കത്ത് അച്ഛൻ നിഷ്കരുണം ചുരുട്ടിക്കൂട്ടിക്കളഞ്ഞു..

അങ്ങനെ കോട്ടയം യാത്രകളെപ്പറ്റിയുള്ള ഐഡിയകൾ പലതും മനസ്സിൽ വന്നു..കായംകുളം ബസ്റ്റാന്റിൽ ചെന്ന് ആരും കാണാതെ നീങ്ങി നിരങ്ങി ബസിനുള്ളിൽക്കയറി ഒളിച്ചിരിക്കുക...എന്നിട്ട് ഏതെങ്കിലും പാത്രക്കച്ചവടക്കാരുടെ മുട്ടൻ ലഗേജിൽക്കയറി ഒളിച്ച് കോട്ടയത്തിറങ്ങുക തുടങ്ങിയ ആശയങ്ങൾ പലതും മിന്നിമറഞ്ഞു...എങ്കിലും ഒന്നും നടപ്പായില്ല..

അവസാനം ആ ദിവസം വന്നെത്തി..പരീക്ഷ കഴിഞ്ഞു......ധൈര്യം സംഭരിച്ച് ഞാൻ മാർക്ക് ലിസ്റ്റുമായി അച്ഛന്റെയടുക്കലെത്തി...ബുക്ക് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട്...മൂന്നാല് സില്ലി ചോദ്യങ്ങൾ അച്ഛൻ എന്നോട് ചോദിച്ചു...അതിനെല്ലാം ഞാൻ മറുപടിയും പറഞ്ഞു...വിശ്വസിക്കാൻ സാധിച്ചില്ല ...മൂന്ന് മണിക്കൂറുകൾക്ക് ശേഷം അച്ഛൻ പറഞ്ഞു..ശരി നീ കോട്ടയത്ത് പൊക്കോ...

പിന്നെ എന്തായാലും പോകുവല്ലേ....കോട്ടയം മാത്രമാക്കണ്ട...പത്തനംതിട്ടേം ഇടുക്കീം കൂടെ ഒന്ന് കണ്ടേര്....പക്ഷേ മാക്സിമം മൂന്ന് മാസം കൊണ്ട് യാത്ര തീർക്കണം....യാത്ര മാൾടിപ്പിൾ കണ്ട്രി ആയിക്കോട്ടെ..എന്ന് ചില കണ്ടീഷൻസ് ഒക്കെ...സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി മാർക്ക്ലിസ്റ്റും ചേർത്ത് പിടിച്ച് ഞാനെന്റെ മുറി ലക്ഷ്യമാക്കി നടന്നു...

ഈ ആഴ്ച തന്നെ പോകണം..കേരളത്തിലൊക്കെ യാത്ര ചെയ്യേണ്ടതല്ലേ..എങ്ങനെയാണ് മുണ്ടുടുക്കുന്നതെന്ന് അയൽക്കാരനായ ഒരു മലയാളിയുടെ അടുത്ത് പോയി ദക്ഷിണ വയ്ക്കാതെ ട്രെയിനിംഗ് നടത്തി..അവസാനം മുണ്ടിന് മുകളിൽ ഒരു ബെൽറ്റ് ഇട്ട് മുറുക്കി ശരിയാക്കി...

എന്റെ കാശുകുടുക്ക പൊട്ടിച്ച് ആകെയുണ്ടായിരുന്ന നീക്കിയിരുപ്പായ ചില്ലറകൾ എല്ലാം തൂത്തുവാരി അടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ കൊണ്ടുക്കൊടുത്തു..കാഷ്യർ ചില്ലറ മുഴുവൻ എണ്ണിത്തീർത്തിട്ട്
അഞ്ഞൂറിന്റെ അഞ്ച് പച്ചനോട്ടുകൾ എന്റെ കൈയ്യിൽത്തന്നു..

ഗാന്ധിജിയുടെ പടമുള്ള ആ നോട്ടുകളാണ്‌ എന്റെ കോട്ടയം ജീവിതത്തിലെ, താമസം, ഭക്ഷണം, പാനീയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നതിനാൽ ഞാനവ സൂക്ഷിച്ച് പേഴ്സിൽ വച്ചു...

തുടർന്നുള്ള ദിനങ്ങൾ വളരെപ്പെട്ടെന്ന് ഓടിപ്പോയി..രാത്രിയിൽ കോട്ടയത്തിന്റെം മീനച്ചിലാറിന്റെം മാപ്പ് എടുത്ത് നിലത്ത് വിരിച്ച് അതിൽ വലിയ പ്ലാനിങ്ങൂകൾ ഞാൻ നടത്തി..ഒരു പരിചയവുമില്ലാത്ത സ്ഥലമല്ലേ..ഡിസംബർ അഞ്ചാം തീയതി രാവിലെ പത്ത് മണിക്കാണ് ബസ്..

തലേന്ന് വൈകിട്ട് ഞാൻ ബാസാറിൽ പോയി അത്യാവശ്യം ചില സാധനങ്ങൾ വാങ്ങിച്ചു..അടുത്ത കൂട്ടുകാർക്കായി വീട്ടിൽ ഒരു ചെറിയ പാർട്ടിയും അറേഞ്ച് ചെയ്തു...

ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു....കണ്ടു......ഒരുപാടു നേരം സംസാരിച്ചിരുന്നു.... എങ്ങനേലും കടം വാങ്ങിയ കാശ് തിരിച്ചുതരും എന്ന് ബ്ലേഡ് പിള്ളച്ചേട്ടന് ഉറപ്പ് കൊടുത്തു....അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ “ടാ നീ കോട്ടയത്ത് പോയി മുങ്ങില്ലല്ലോ..” എന്ന പുള്ളിയുടെ ആത്മഗതം കേട്ടില്ല എന്നു നടിച്ച്‌ ഞാന്‍ നടന്നകന്നു..

വീട്ടിലെത്തിയപ്പോഴേക്കും ടെറസ്സിൽ പാർട്ടി കൊഴുക്കുന്നുണ്ടായിരുന്നു...ആരും കാണാതെ വാങ്ങിയ രണ്ട് കുപ്പി ഓ.പി.ആർ രഹസ്യമായി ബാഗിൽ ഒളിപ്പിച്ചു വച്ചു..കൂടെ പത്ത് പായ്ക്കറ്റ് മാൾബറോ ലൈറ്റ്സും..കോട്ടയം നല്ല തണുപ്പുള്ള സ്ഥലമല്ലേ കൈയ്യിലാണെങ്കിൽ ആകെ കുറച്ച് രൂപയേ ഉള്ളൂ...വല്ല കടത്തിണ്ണയിലും കിടന്നുറങ്ങുമ്പോൾ ഓപിആർ തന്നെ തുണ..പാർട്ടി കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോയി..

രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കമായി...രാവിലെ തന്നെ ടാക്സി വന്നു...താമസിയാതെ ഞാൻ ഒരുങ്ങി ബാഗുമെടുത്ത് എല്ലാവരോടും യാത്ര പറഞ്ഞ് ടാക്സിയിൽക്കയറി......നേരെ കായംകുളം ബസ്റ്റാന്റിലേക്ക്..കുംഭഭരണി ദിവസം രാത്രി ചെട്ടികുളങ്ങരയിൽ ചെന്ന പോലെ........ബസ്റ്റാന്റിൽ നിറയെ പലതരം യാത്രക്കാർ...കണ്ടാലറിയാം അവരിൽ പലരും കോട്ടയം സ്വദേശികളാണ്...ഞാൻ പോകുന്നതുപോലെ ഒരു വിസിറ്റിനല്ല അവർ പോകുന്നത് എന്ന് ചുരുക്കം..ഭാഗ്യവാന്മാർ...

ഒരു പരിചയമില്ലായിരുന്നെങ്കിലും ഡ്രൈവറെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ്, ബാഗുമെടുത്ത് ഞാൻ പുറത്തിറങ്ങി.ഇനിയും അരമണിക്കൂർ കൂടിയുണ്ട് ബസ് വരാൻ..എയർലൈനുകളായ ഗൾഫ്, ഫ്രാൻസ്, എമറെറ്റ്സ്, കിങ്ങ്ഫിഷർ, അറേബ്യ, എയർ ഇന്ത്യ എന്നിവയിലൊക്കെ പലവട്ടം കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ബസിൽ കയറാൻ പോകുന്നത്..... അതിന്റെ ഒരു ടെൻഷൻ ഇല്ലാതില്ല...


ബാഗ് ലഗേജിലയയ്ക്കാം ബോഡിങ്ങ്പാസും വാങ്ങിയിരിക്കാം എന്ന് കണക്കുകൂട്ടി ഞാൻ എൻക്വയറിയിൽ ചെന്ന് ചോദിച്ചു..സാർ ചെക്കിൻ കൌണ്ടർ എവിടെയാണ് ...

"..ഇവിടെ ചെക്കിങ്ങും മാങ്ങാത്തൊലിയുമൊന്നുമില്ല..." എന്ന് അയാൾ ഒരു ദേഷ്യത്തോടെ മറുപടി പറഞ്ഞു എന്നിട്ട് വീണ്ടും തന്റെ ഉറക്കം തുടർന്നു.....

ഒരു ചമ്മലോടെ ഞാൻ സീറ്റിൽതിരികെ വന്നിരുന്നു....ഇനി അബദ്ധം പറ്റരുത്...അപ്പോൾ ബസിൽ ടിക്കറ്റ് നേരത്തെ എടുക്കണ്ട കാര്യമില്ല...ബോഡിങ്ങ് പാസുമില്ല..

അപ്പോഴേക്കും അനൌൺസ്മെന്റ് എത്തി...."..തിരുവല്ലാ വഴി കോട്ടയത്തേക്ക് പോകുന്ന കോട്ടയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് പാർക്ക് ചെയ്യുന്നു.."....ഇത് കേട്ടതും ചുറ്റും നിന്നവർ ചിതറിയോടി...

ഞാൻ അടുത്ത് നിന്നിരുന്ന ഒരാളോട് ചോദിച്ചു.. "...ചേട്ടാ ഈ കോട്ടയം ബസ് ഏത് ഗേറ്റിലാണെന്നാ പറഞ്ഞേ..?.."

അയാൾ ഒരു പുശ്ചത്തോടെ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു.. “ മോനേ ഇവിടങ്ങളിൽ ബസ്റ്റാന്റിന് സാധാരണ ആരും ഗേറ്റ് വയ്ക്കാറില്ല...കോട്ടയം ബസ് ദോ അവിടെയാണുള്ളത്...“

അയാൾ ചൂണ്ടിക്കാണിച്ച ദിശയിലേക്ക് ഞാൻ ഓടി..എക്കണോമി ക്ലാസ് എടുത്താമതി....കൈയ്യിൽ പൈസ കുറവല്ലേ......ഞാൻ ഓടിച്ചെന്ന്..... അതാ ബസിന്റെ വാതിൽക്കൽ കൌണ്ടമണിയെപ്പോലെ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഭയങ്കരനായ കണ്ടക്ടർ...അപ്പോൾ പെണ്ണൂങ്ങളൊന്നുമില്ല ബസ് ക്രൂവിൽ..

പക്ഷേ അയാൾ വെൽക്കം പറയുന്നില്ല....ഞാൻ അണച്ചു കൊണ്ട് അയാളോട് പറഞ്ഞു...
“..ഒരു കോട്ടയം വണ് വേ, എക്കോണമി ക്ലാസ്, വിൻഡോ സീറ്റ് വേണം.” ...അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..“..എക്കോണമി ഒക്കെ മോശമാ മോനേ..ദോ ആ ഫ്രണ്ടിൽ സീറ്റൊഴിവുണ്ട്...“

വിമാനത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ബസെന്ന് കയറിയപ്പോഴേ എനിക്ക് മനസ്സിലായി...കോക്പിറ്റിനടുത്തുതന്നെ എനിക്ക് സീറ്റ് കിട്ടി...ക്യാപ്റ്റന്റെ വേഷം കാക്കിഷർട്ടും കൂളിങ്ങ്ഗ്ലാസുമാണ്...കോ-പൈലറ്റിനെ അവിടെയെങ്ങും കണ്ടില്ല...എനിക്ക് ചെറിയ പേടി തോന്നി..

ഇയാൾക്കിത് ഒറ്റയ്ക്ക് ഓടിക്കാനാകുമോ..?..


അല്പനേരത്തിനകം എന്റെ തൊട്ടടുത്ത് ഒരു മാന്യൻ വന്നിരുന്നു..കണ്ടാലറിയാം വലിയ ബിസിനെസ്സുകാരനാണെന്ന്..പുള്ളീടെ വകയായി ബസിനു മുകളിൽ ഒരു കെട്ട് പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉണ്ട്....അല്ലാതെ എന്നേപ്പോലെ മുണ്ടിനു മുകളിൽ ബെൽറ്റിട്ട് അഡ്ജെസ്റ്റ് ചെയ്തിരിക്കുന്ന ടീമല്ല....അയാൾ എന്നോട് പേര് ചോദിച്ചു..ഞങ്ങൾ പരിചയപ്പെട്ടു...

അപ്പോഴേക്കും “ കപ്പലണ്ടിയും ഫ്രൂട്ടിയും കൊണ്ട് ഒരാൾ അവിടേക്ക് വന്നു....എനിക്ക് സന്തോഷമായി അപ്പോൾ ഫുഡ് സെർവ് ചെയ്യുമിവർ  ...കൊള്ളാം..ഞാൻ രണ്ട് പായ്ക്കറ്റ് കപ്പലണ്ടിയും ഒരു ഫ്രൂട്ടിയും വാങ്ങി....എന്റെ അടുത്തിരുന്നയാൾ ഒരു  ബോട്ടിൽ വെള്ളവും വാങ്ങി.. ..

താങ്ക്യൂ പറഞ്ഞ എന്നോടവൻ തിരിച്ചു പറഞ്ഞു...” മൊത്തം ഇരുപത്തഞ്ച് രൂപയായി..ഞാനൊന്ന് ഞെട്ടി..ഹോ അപ്പോ ഇത് ചില ഡൊമെസ്റ്റിക്ക് ഫ്ലൈറ്റുകൾ പോലാണോ ..ഭയങ്കര കഴുത്തറപ്പ്...ഞാൻ ഒന്നും മിണ്ടാതെ പണം നൽകി...

അയൽക്കാരൻ എന്താ ചെയ്യുന്നതെന്ന് ഒളികണ്ണിട്ട് നോക്കി...നമുക്കിതൊന്നും അറിയാൻ പാടില്ലെന്ന് ആരുമറിയരുത്...അയാൾ ചെയ്ത പോലെ ഒക്കെ ഞാനും ചെയ്തു...

അല്പസമയത്തിനകം ഡ്രൈവർ വന്ന് ബസ്സ് സ്റ്റാർട്ടാകി...ജെറ്റ് എഞ്ചിന്റെ ഇരമ്പലിനു പകരം കരിങ്കല്ലിട്ട് പാട്ടയിൽ തല്ലുന്ന കർണ്ണാനന്ദകരമായ ശബ്ദത്തോടെ ബസ് നീങ്ങി...കുറച്ച് കഴിഞ്ഞപ്പോൾ  കണ്ടക്ടർ വന്നു...ഒരു കോട്ടയം ടിക്കറ്റ് ഞാൻ എടുത്തു...പതിയെ ഞാൻ മയങ്ങി...

ഞാനുണർന്നപ്പോഴേക്കും വണ്ടി തിരുവല്ലയെത്തിയിരുന്നു...അപ്പോഴെനിക്ക് വേറൊരു ഐഡിയ തോന്നി കോട്ടയത്തിറങ്ങണ്ട ...ഞാൻ ഉടനെ കണ്ടക്ടറെ വിളിച്ചു..എന്നിട്ട് പറഞ്ഞു..

” ഞാൻ ചങ്ങനാശ്ശേരിയിൽ ഇറങ്ങിക്കൊള്ളാം..”

“...പക്ഷേ താങ്കൾക്ക് കോട്ടയം വരെ ടിക്കറ്റുണ്ടല്ലോ..”കണ്ടക്ടർ പറഞ്ഞു..

“അല്ല എനിക്ക് ചങ്ങനാശ്ശേരി ഒക്കെ ഒന്ന് കണ്ടാ കൊള്ളാമെന്നുണ്ട് അതുകൊണ്ടാ..”

“..അപ്പോ നീയെങ്ങനെ കോട്ടയത്തിന്ന് പോകും..”....അയാൾ ചോദിച്ചു..

“...അത് ഞാൻ ബസിനോ ട്രെയിനിനോ പോകാം..”

“..ആ നിന്റിഷ്ടം....ഓക്കെ “..അയാൾ പ്രതിവചിച്ചു..

“ താങ്ക്യൂ..“....

ഞാൻ ഇറങ്ങാൻ തയ്യാറായി..... മുണ്ട് ഒന്നുകൂടി ബെൽറ്റിട്ട് മുറുക്കി..മുടി ഒന്ന് ചീകി വച്ചു...എന്നിട്ട് സീറ്റിൽ വിശാലമായിട്ടിരുന്നു....തിരുവല്ല ആലൂക്കാസും ക്ലബ് സെവനും ഒക്കെ കഴിഞ്ഞു പോകുന്നത് ഞാൻ നോക്കി നിന്നു...

ഹ്യദയം വല്ലാതെ മിടിച്ചു..ഇനിയെങ്ങാനും ബസിന് ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് കറങ്ങിത്തിരിഞ്ഞ് തിരികെ കായംകുളത്തെത്തുമ്മോ എന്ന് വരെ ഞാൻ ഭയന്നു...അല്പസമയത്തിനകം ചങ്ങനാശ്ശേരിയെത്തി.....വിൻഡോയിലൂടെ ഞാൻ കെട്ടിടങ്ങളും ഒക്കെ നോക്കിക്കണ്ടു..

ബസ് നിന്നതും ഞാൻ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി...ആദ്യമായി ചങ്ങനാശ്ശേരിയുടെ മണ്ണിൽ കാലു കുത്തി...ചുറ്റും നിറയെ വലിയ കെട്ടിടങ്ങൾ..ആളുകൾ ചറപറാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു...ഒരുവിധം ഞാൻ ബസ്റ്റാന്റിന് പുറത്തേക്കുള്ള വഴി കണ്ട് പിടിച്ചു...

എനിക്കാണേ അന്ന് മലയാളം ശരിക്ക് അറിയത്തുമില്ല..പഴയ ഒരു കൂട്ടുകാരനായ
ചേർക്കോണം സ്വാമികളുടെ ആശ്രമത്തിന്റെ അഡ്രസ് കൈയ്യിലുണ്ട്...പണ്ട് ഡെല്ലിയിൽ വച്ച് എത്ര തവണ പുള്ളീടെ കൂടെ ബാറിൽ പൊയിട്ടുണ്ട്...

തത്കാലം ആളെ തപ്പിപ്പിടിച്ച് അവിടെ കൂടാം..പിന്നെ ചങ്ങനാശ്ശേരി അതിരൂപതയും മാർത്തോമാ കോളേജും ഒക്കെ സ്വാമിയുടെ കൂടെ നടന്ന് കാണാം..എന്തിന് പരിചയമില്ലാത്ത സ്ഥലത്ത് നട്ടുച്ചയ്ക്ക് ഊണിന്റെ സമയത്ത് ചുമ്മാ കിടന്ന് കറങ്ങണം..

ഞാൻ റോഡിലേക്കിറങ്ങി നടന്നു...അഡ്രസ് മൂന്നാല് പേരോട് ചോദിച്ചെങ്കിലും അവരുടെ മലയാളം എനിക്കും എന്റെ ഇംഗ്ലീഷ് അവർക്കും മനസ്സിലായില്ല..അവസാന ശ്രമമെന്ന നിലയിൽ അടുത്തുകണ്ട ഒരു  മീൻകാരിയോട് അഡ്രസ് ചോദിച്ചു..ചേർക്കോണം ആശ്രമം എന്ന് കേട്ടപ്പോഴേക്കും അവരുടെ മുഖം വികസിച്ചു...

ചാളമേരി എന്നറിയപ്പെടുന്ന അവർ സ്വാമിയുടെ സ്ഥിരം ഭക്തയാണത്രേ..അവർ വഴി പറഞ്ഞുതന്നു...റെയിൽ വേ സ്റ്റേഷനിൽ ചെല്ലുക ..അവിടുന്ന് രാജധാനി എക്സ്പ്രസിൽക്കയറി നേരെ ചേർക്കോണത്തേക്ക് ടിക്കറ്റെടുക്കുക....ആശ്രമത്തിന്റെ മുന്നിൽത്തന്നെ ഒരു സ്റ്റോപ്പുണ്ട്..അവിടെയിറങ്ങാം....

ആ മീൻകാരിക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ നേരെ റെയിൽ വേ സ്റ്റേഷനിലേക്ക് നടന്നു..വഴിയിൽ മുറുക്കിത്തുപ്പലുകളും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും പ്ലാസ്റ്റിക് കവറുകളും   കിടന്നിരുന്നു..വെസ്റ്റേൺ യൂറോപ്പ് പോലല്ല ചങ്ങനാശ്ശേരി.....വ്യത്യസ്ഥമായ അനുഭവം...അല്പസമയത്തിനകം ട്രെയിൻ സ്റ്റേഷനെത്തി....

ലണ്ടനിലെ ട്യൂബിലും ഒക്കെ പലതവണ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം ട്രെയിനിൽ കയറുന്നത്..ഞാൻ ടിക്കറ്റെടുക്കുന്ന എ.ടി.എം പോലെയുള്ള സാധനം അവിടെയെല്ലാം തപ്പിയെങ്കിലും കണ്ടില്ല..അവസാനം ടിക്കറ്റെടുത്തു തരുന്നത് ഒരു ഇരുമ്പ് കൂട്ടിലിരിക്കുന്ന ‍ആളാണെന്ന് മനസ്സിലായി...അയാളുടെ കൈയ്യിൽ നിന്ന് ഒരു ചേർക്കോണം ടിക്കറ്റെടുത്തു...

അല്പസമയത്തിനകം ട്രെയിൻ വന്നു....ഒരു സീറ്റു കിട്ടി...ട്രെയിൻ നീങ്ങിത്തുടങ്ങി...ഏറെ നാളായി കൊതിച്ചിരുന്ന ചങ്ങനാശ്ശേരിയുടെ വിരിമാറിലൂടെയാണ് യാത്ര ചെയ്യുന്നത് എന്നോർത്തപ്പോൾ വല്ലാത്ത ആഹ്ലാദം തോന്നി....സ്റ്റോപ്പുകൾ ഓരോന്നായി കഴിഞ്ഞു പൊക്കോണ്ടിരുന്നു..


(തുടരും)..


.....

Jan 30, 2011

വാൽമീകിയും സനാതനധർമ്മവും ( വർഗീയത )

ഞാനും ബെർളിച്ചായനും ഭയങ്കര  ബ്ലോഗ് വർഗ്ഗീയ വാദികളും ജാതിക്കോമരങ്ങളും ആണെന്നുള്ള സത്യം വളരെക്കുറച്ച് ആൾക്കാർക്ക മാത്രമേ അറിയത്തുള്ളായിരുന്നു ഇതുവരെ....    
അച്ചായൻ ക്രിസ്ത്യൻ വർഗ്ഗീയവാദത്തിലും ഞാൻ ഹിന്ദുവർഗ്ഗീയ വാദത്തിലുമായിരുന്നു കോൺസണ്ട്രേറ്റ് ചെയ്തിരുന്നത്...എന്നാൽ  ശുംഭന്മാരായ ( അർഥം*=ബുദ്ധിമാന്മാർ ) വായനക്കാർ ഞാൻ വെറും പോപ്പിയാണെന്ന് കരുതി ഇക്കണ്ടതെല്ലാം വായിച്ചു പോന്നു...

മോഷണം ഞങ്ങൾക്ക് ഒരു പുത്തരിയല്ല..അത് ഇനിയെങ്കിലും മനസ്സിലാക്കുക....യഥാർത്തത്തിൽ ‘ഹോ-ക്വാങ്ങ്‘ എന്ന ഒരു കൊറിയാക്കാരന്റെ ലേഖനങ്ങളാണ് ബെർളിച്ചായൻ  മോഷ്ടിച്ച് തന്റെ സ്വന്തം പേരിൽ ബ്ലോഗിൽ പോസ്റ്റിയിരുന്നത്.....കൊറിയൻ ബ്ലോഗൊന്നും ആരും വായിക്കാത്തതു കൊണ്ട് അതാരും അറിഞ്ഞുമില്ല...അച്ചായൻ പ്ലസ്-ടൂവിന് സെക്കൻഡ് ലാഗ്വേജ് കൊറിയനായിരുന്നു എടുത്തിരുന്നത് ...അതുകൊണ്ട് സംഗതി എളുപ്പമായി.

ഞാനാകട്ടേ മാർക്കണ്ഡേയ പുരാണം, മത്സ്യപുരാണം, സ്കന്ദപുരാണം എന്നിവയിൽ നിന്നും ഓരോ ഭാഗങ്ങൾ അടിച്ചുമാറ്റിക്കൊണ്ടിരുന്നു...ഹിന്ദുക്കളെ പ്രകോപിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം...എങ്കിലല്ലേ എന്റെ ജാതീയത വർക്ക് ചെയ്യത്തുള്ളൂ...പക്ഷേ  നടന്നില്ല..അച്ചായന്റെ ഉപദേശകപ്രകാരം ബ്ലോഗത്താഴം എഴുതി ക്രിസ്ത്യൻസിനെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല...

അങ്ങനെ ഞങ്ങളുടെ ഉള്ളിൽ ചങ്ങലക്കിട്ടിരുന്ന വർഗ്ഗീയ വിധ്വംസകന്മാർ വിഷമിച്ചിരുന്നപ്പോഴാണ്
ഒരു ക്യതിയും കൂടി എഴുതാം എന്നെനിക്ക് തോന്നിയത്..അപ്പോൾത്തന്നെ ഞാൻ തട്ടിൻപുറത്തുകയറി പഴയ ബാലരമ അമർചിത്രകഥ രാമായണം എടുത്ത് കോപ്പി പേസ്റ്റ് ചെയ്ത്
കഥാപാത്രങ്ങളൂടെ പേരുകൾ മാത്രം മാറ്റി ഒരു നോവലെഴുതി പോസ്റ്റ് ചെയ്തു....ഭാഗ്യത്തിന് ആർക്കും അത് മനസ്സിലായില്ല...

അടുത്തദിവസം രാവിലെ തുടർച്ചയായി  ഫ്ലാറ്റിന്റെ ഡോർബെല്ല് മുഴങ്ങുന്നത് കേട്ടാണ് ഞാൻ എണ്ണീറ്റ് ചെന്ന് വാതിൽ തുറന്നത്..വിശ്വസിക്കാൻ കഴിഞ്ഞില്ല ..അതാ  നിൽക്കുന്നു മഹാകവി വാൽമീകി...പക്ഷേ അദ്ദേഹത്തിന്റെ മുഖം എന്തോ ചുവന്ന് തുടുത്തിരുന്നു...

അയ്യോ...ആരായിത്......അകത്തോട്ട് വന്നാട്ടെ സാറേ....ഇരുന്നാട്ടെ.....കുടിക്കാനെന്താ..ചായയോ കാപ്പിയോ...അതോ...... ?......
....ഞാൻ പെട്ടെന്ന് അതിഥി ദേവോ: ഭവയായി...


എന്നാൽ അദ്ദേഹം ഒന്നും മിണ്ടുന്നില്ല...കമണ്ഡുലു മേശയിലേക്ക് വച്ചിട്ട് എന്നെ നോക്കി..
“...മാ നിഷാദാ..” എന്നുമാത്രം പറഞ്ഞു...പണ്ട് പഠിച്ച സംസ്ക്രിതം വച്ച് ഞാൻ ട്രാൻസലേറ്റ് ചെയ്തു..   ‘ അരുത് കാട്ടാളാ ‘ എന്നാണ് സംഭവം....ഇയാളെന്തിനാ എന്നെ ചീത്ത വിളിക്കുന്നത്...

എന്താണ് അങ്ങയുടെ പ്രശ്നം..എന്ന് ഞാൻ വിനീതനായി ചോദിച്ചു...

"...എടാ ...@#$%^&*  നീ കോപ്പിറൈറ്റ് എടുത്തിട്ടാണോ ഇത് എഴുതിപ്പണ്ടാരമടക്കിയത്...ഇപ്പോ തപസ്സീന്നൊന്നും പഴയപോലെ വരുമാനമില്ല...പുരാണ സീരിയലുകാരും ബാലെക്കാരും ഒക്കെ തരുന്ന റോയൽറ്റി പണം കൊണ്ടാണ് ഞങ്ങൾ മഹാമുനികൾ ജീവിച്ചുപോകുന്നത്...

അപ്പോഴാണ് നിന്നേപ്പോലുള്ള ആഭാസന്മാർ ഓരോ കഥയുണ്ടാക്കി ബ്ലോഗിലിടുന്നത്...നിന്റെ പണ്ടാരടങ്ങാനുള്ള ‘ചിറകൊടിഞ്ഞ കിനാവുകൾ ’ എന്റെ രാമായണം അതേപടി  മോട്ടിച്ചതല്ലേടാ...

ശ്ശെ..... ഞാനാകെ ചമ്മി..അങ്കിൾ അത് ഒരബദ്ധം പറ്റിയതാ...“..ഞാൻ വേറേ കഥ മിക്സ് ചെയ്തോളാം..“എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് കാറിൽക്കയറ്റി ബസ്റ്റാന്റ് വരെ കൊണ്ടുവിട്ടു...പുള്ളിയുടെ വിഷമം കണ്ട് ദുഖിതനായതിനാൽ ബാക്കി ഭാഗങ്ങൾ നന്നായി എഴുതാനും കഴിഞ്ഞില്ല...

ഞാനെഴുതിയ   നാലു ഭാഗങ്ങൾ വായിച്ചിട്ട്.....ഏത് കൂതറയാടാ ഇതെഴുതിയത് എന്ന് ഞാൻ തന്നെ അറിയാതെ പലവട്ടം ചോദിച്ചുപോയിരുന്നു... അത് അങ്ങനെതന്നെ കീറിക്കളയണം എന്ന് തോന്നിയിരുന്നു അന്ന്...എന്നാൽ അന്നത് കീറിക്കളഞ്ഞിരുന്നെങ്കിലും സാരമില്ലായിരുന്നു...

എന്നോട് സ്നേഹവും ബഹുമാനവും ഉള്ള ഒരാളും എന്റെ ബ്ലോഗുകളെ ഭാവിയിലെ കുരുന്നുകൾക്കായി ബായ്ക്കപ്പ് ചെയ്യുന്ന ഒരു നല്ല മനുഷ്യൻ ഈ ബൂലോകത്ത് ജീവിച്ചിരുപ്പുണ്ട് എന്നറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്...

അദ്ദേഹത്തിന്റെ ശ്രമഫലമായി ‘ചിറകൊടിഞ്ഞ കിനാവുകൾ ’ അതേ പേരിൽത്തന്നെ സംരക്ഷിക്കാൻ സാധിച്ചതിൽ ഞാൻ അതീവ ക്യതഞ്ജതാവാനാണ്..മാന്യ വായനക്കാർക്കായി
ആ പുണ്യസ്ഥലമായ ബ്ലോഗ് ബായ്ക്കപ്പ് കേന്ദ്രത്തിന്റെ ഒരു വിദൂര ദ്യശ്യം കാണിക്കുന്നു...

മകരജ്യോതി പോലെ അവ്യക്തമായ ഒരു ഫോട്ടോയാണ്..അവനവന്റെ വിശ്വാസത്തിനനുസരിച്ച് യഥാവിധി വ്യാഖ്യാനിക്കാം...
ബ്ലോഗർ കണ്ണനാണ് ഈ സംഭവം ആദ്യം കണ്ടുപിടിച്ചത്..എന്നാലും പത്തമ്പത്തിനാല് പോസ്റ്റൊള്ള ഒരു ബ്ലോഗീന്ന് ഈ ഒരു കൂതറപ്പോസ്റ്റ് മാത്രം ചൂസ് ചെയ്ത് ബായ്ക്കപ്പ് വിദ്വാന്
മാപ്രാണം.....കരയോഗത്തിന്റെ വക ഒരു ചെറിയ സ്വീകരണം കൊടുക്കുന്നതായിരിക്കും...

ഇനി അബദ്ധത്തിൽ കൈതട്ടി അറിയാതെ കോപ്പി പേസ്റ്റായതാണെങ്കിൽ പോട്ടെന്ന് വക്കാം..പക്ഷേ ഏതാനും മണിക്കൂറുകൾക്ക് മുൻപേ കണ്ണനിട്ട കമന്റുകളും മാഞ്ഞ് പോയിരിക്കുന്നു...
അത്ഭുതം തന്നെ..പ്രെയ്സ് ദ ബ്ലോഗ്...

ഇനി നമുക്കല്പം ഇൻട്രൊഡക്ഷൻ വാചകങ്ങൾ കേൾക്കാം....കോഷൻ വാണീങ്ങ് ഒക്കെയുണ്ട് കേട്ടോ....
നോട്ട് ദ പോയിന്റേ.....  അതായത് കാലാവസ്ഥാ പ്രവചനം പോലെ കക്കാനും കക്കാതിരിക്കാനും സാദ്ധ്യതയുണ്ട് എന്ന ലൈൻ......

അച്ചായന്റേയും ഒക്കെ ബ്ലോഗുകൾ സാമ്പ്രദായികമായി പലരും ബായ്ക്കപ്പ് ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം...ഇതൊക്കെ ... അതും ഞാൻ ഡിലീറ്റാൻ വച്ചിരുന്നത് എന്നാ കോപ്പിനാ കോപ്പി പേസ്റ്റ് ചെയ്യുന്നത്....

‘ഹിറ്റ്ലറിൽ‘ സോമൻ പറയുന്ന പോലെ... ”    ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ ഞാൻ തന്നെ ഇത് പ്രിന്റെടുത്ത് വ്രിത്തിയായി പായ്ക്ക് ചെയ്ത് എമ്പോസ്റ്റ് വഴി വീട്ടിലേക്ക് അയച്ച് തരുമായിരുന്നല്ലോ    “....




.....
Related Posts Plugin for WordPress, Blogger...