Followers

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

May 22, 2011

ഹിപ്പോപൊട്ടാമസ് വേട്ടക്കാരൻ


( ഒന്നര വയസ്സിൽ താഴെയുള്ള കൊച്ചുകുട്ടികൾക്ക് വായിച്ചുകൊടുക്കാനുള്ള  ചില കുട്ടിക്കഥകളാണിത്..ആഗ്യങ്ങളും രംഗവിസ്താരവും ഒക്കെയായി മനോഹരമായി പറഞ്ഞ് കൊടുത്താൽ ആകർഷകമാകും..കുട്ടികൾക്ക് നവ്യാനുഭൂതി കൈവരുകയും ചെയ്യും. )

1.ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരൻ.
ഒരു ഹിപ്പോപ്പൊട്ടാമസ് വേട്ടക്കാരന്റെ ആകുലതകൾ.... അത് സാധാരണക്കാർക്കും സമതലങ്ങളിലെ മെഡീറ്ററേനിയൻ നിവാസികൾക്കും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്...കാരണം നിങ്ങൾ വേട്ടയാടിയത്  രണ്ട് വയസ്സുള്ള മുയൽക്കുഞ്ഞുങ്ങളേയും  തൂവാനത്തുമ്പികളേയുമാണ്..അവയിൽ നിന്നും വ്യത്യസ്ഥനായിരുന്നു അയാൾ.

കാരണം അയാൾ ആകെ വേട്ടയാടിയിട്ടുള്ളത് ഹിപ്പോപ്പൊട്ടാമസുകളെ മാത്രമായിരുന്നു.

അയാൾ ഹിപ്പോപ്പൊട്ടാമസുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു..ഹിപ്പോപ്പൊട്ടാമസില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതിരിക്കാൻ അയാൾ അശക്തനായിരുന്നു.
പൂവുകളൂം പൂമ്പാറ്റകളും മ്യൂട്ടന്റുകളായ മനുഷ്യരുമില്ലാത്ത ലോകമാണ് ഹിപ്പോപ്പൊട്ടാമസുകൾക്ക് യോഗ്യം എന്നയാൾ ഉറച്ച് വിശ്വസിച്ചു..

എന്നെങ്കിലും ഹിപ്പോപ്പൊട്ടാമസുകൾ ലോകം കീഴടക്കുന്ന കാലം വരും എന്നയാൾക്ക് ഉറപ്പായിരുന്നു..വൈവിധ്യമാർന്ന ഹിപ്പോപ്പൊട്ടാമസുകളെക്കൊണ്ട് ഈ ലോകം നിറയുമ്പോൾ, ന്യൂയോർക്കിൽ  ക്യൂൻസിലെ തിരക്കേറിയ തെരുവോരങ്ങളീൽ ഹിപ്പോപ്പൊട്ടാമസുകൾക്കിടയിലൂടെ ഊളിയിട്ട് നടക്കുന്നതോർത്തയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു...

ആവേശം കൊണ്ടയാൾ ചാടിയെണ്ണീറ്റോടാൻ നോക്കി....ഇല്ല....കഴിയുന്നില്ല..കാഴ്ചമങ്ങുന്നു..വിയർപ്പിന് രക്തത്തിന്റെ നിറം..അപ്പോഴേക്കും അയാൾ തിരിച്ചറിഞ്ഞു..താൻ ഒരു ഹിപ്പോപ്പൊട്ടാമസായിരുന്നെന്ന്..ചില്ലിട്ട കൂട്ടിലെ ചെളിവെള്ളത്തിൽ അയാൾ വീണ്ടും കഴുത്തറ്റം മുങ്ങിക്കിടന്ന് ദിവാസ്വപ്നങ്ങൾ നെയ്തു...

2.കാപ്പി.
ബ്രഹ്മദത്തനും സുഭദ്രയും കണ്ണിൽക്കണ്ണിൽ നോക്കി നിന്നു..ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയോടെ സുഭദ്ര ഒരു കപ്പ് കാപ്പി ബ്രഹ്മദത്തന് കൊടുത്തു.ബ്രഹ്മദത്തൻ കാപ്പി കുടിച്ചുകൊണ്ടേയിരുന്നു...സുഭദ്ര കാപ്പി ഒഴിച്ചുകൊണ്ടേയിരുന്നു..അവസാനം കാപ്പി തീർന്നു !!

സുഭദ്രയ്ക്ക് വിഷമം തോന്നി..അത്രയും കാപ്പി കൊടുക്കേണ്ടിയിരുന്നില്ല..ബ്രഹ്മദത്തനും മനസ്സിന് വല്ലാത്ത സങ്കടം തോന്നി..അത്രയും കാപ്പി കുടീക്കേണ്ടിയിരുന്നില്ല..ഘനീഭവിച്ച മനസ്സുമായി ബ്രഹ്മദത്തൻ തന്റെ തുണിസഞ്ചിയും എടുത്തുകൊണ്ട് നിലാവിന്റെ വെളുത്ത നാട പോലെയുള്ള നാട്ടുവഴിയിലൂടെ കവല ലക്ഷ്യമാക്കി നടന്നു..മാമംഗലം തറവാടിന്റെ പൂമുഖത്തെ പെൻഡുലം ക്ലോക്കിൽ മണി പന്ത്രണ്ടടിച്ചു..

സുഭദ്ര കാപ്പിപ്പാട്ട തുറന്ന് നോക്കി.കൊയ്ത്ത് കഴിഞ്ഞ മുണ്ടകൻപാടം പോലെ ശാന്തം.. കാലി....
അവളുടെ ദുഖം ഇരട്ടിച്ചു..ഇനി ഈ വീട്ടിൽ കാപ്പിപ്പൊടിയില്ല...സംസാര ദു:ഖത്തിന്റെ മൂലകാരണം കാപ്പിപ്പൊടിയാണെന്ന്  തിരിച്ചറിഞ്ഞ നിമിഷം അവൾ പൊട്ടിക്കരഞ്ഞുകൊണ്ടവൾ കട്ടിലിലേക്ക് മറിഞ്ഞുവീണു..തേങ്ങലുകൾ അടങ്ങി..

സാവധാനം എഴുന്നേറ്റിരുന്നു തന്റെ കരിംകൂവളമിഴികൾ തുടച്ചുകൊണ്ടവൾ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു........പക്ഷേ പുഹ...
...അത് വന്നില്ല !!!!!..

3.നൊസ്റ്റാൾജിയ.
സമയം വെളുപ്പിന് 2:30...വിജനത ചൂഴ്ന്ന് നിൽക്കുന്ന കുറ്റാകൂരിരുട്ട്..പോഗോയിൽ ബേബി ലൂണിടൂൺസ് കണ്ട് കൊണ്ടിരുന്ന ലുട്ടാപ്പിയെ  പെഡോഫൈലുകൾ  കടന്നു പിടിചു..അന്ന് ഡെല്ലിയിൽ മഴപെയ്തു...കാലം പരിപ്പുവടയുമായി മഗഡാസ്കറിലെത്തി എന്നിട്ടും പ്രിയേ നീ മാത്രം പല്ല് തേച്ചില്ല...

അങ്ങ് ദൂരെ വിപ്ലവം പൊഴിയുന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നുംഒരു ചെറു ഖടികാരം അവളോട് പറഞ്ഞു..ഇനിയും നീ വരില്ലേ....ഇലകൾ പൊഴിയുന്ന ശിശിരം മൂർച്ചിച്ചെങ്കിലും മാനസ തന്റെ വെയ്പുപല്ലുകൾ ആ മഹാസമുദ്രത്തിലേക്ക് വലിചെറിഞ്ഞു. അലകലൊഴിഞ്ഞ ആമ്പലുമായവൾ സുമേഷിന്റെ ബൈക്കിൽ കയറി.

ടൈറ്റാനിക്കും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും സിഡ്നിയിലെ ഒരു ചുവന്ന തെരുവിൽ വച്ച് കൂട്ടിയിടിച്ചു..അനേകം ബാലികമാർ താലപ്പൊലികളുമായി വാഷിങ്ങടണിലേക്ക് നീങ്ങി. ഒബാമ ഗുരുവായൂരിൽ ശയനപ്രദിക്ഷണം നടത്തി..

18 ആമത്തെ വട്ടം തലയിൽ ഇരുമുടിക്കെട്ടും തോളിലൊരു തെങ്ങിൻ തയ്യുമായി ഏകനായി കരിമല  കയറുന്ന ആ വ്യദ്ധനോട് സഹയാത്രികനായ അയ്യപ്പൻ തിരക്കി..

“ ഉൻ പേർ എന്ന സ്വാമി..?.. “

അയാൾ മ്യദുവായി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു....“ലാദൻ.....ബിൻ ലാദൻ...”
സന്നിധാനത്ത് അപ്പോഴും ശരണം വിളികൾ ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്നു....

4.പഞ്ചാബ്.
ഓപിയം ചേർത്ത പൂമ്പാറ്റത്തീയൽ കഴിച്ച് കൊണ്ടിരിക്കുന്ന ബേബിസിറ്റർ അപ്സരസുകൾ ചിലപ്പോൾ വിക്യതിക്കുട്ടികളെ ദൈവം കാണാതെ പിടിച്ച് സ്വർഗ്ഗത്തിന്റെ ഓട്ടയിലൂടെ താഴേക്ക് വലിച്ചെറിയും...

According to the Principle of Uncertainty അപ്സരസ്സുകൾ എന്ത് ചെയ്യും എപ്പോൾ ചെയ്യും എന്ന് നമുക്ക് ചുമ്മാ അങ്ങ്  ഊഹിക്കാം എന്നല്ലാതെ ഉറപ്പിക്കാൻ സാധിക്കില്ല..അതിനെ പലപ്പോഴും സ്ത്രീശാക്തീകരണത്തിന്റെ റാഡിക്കൽ പ്രതീകങ്ങളായി വൈകുണ്ഡനിവാസികൾ തെറ്റിദ്ധരിക്കാറൂണ്ട്..

സമ്മർ വെക്കേഷന് അപ്സരസ്സുകൾ ഭൂമിയിൽ വന്ന്  മനുഷ്യസ്ത്രീകളായി ജനിക്കുന്ന സ്ഥലമാണത്രേ പഞ്ചാബ്..

മിന്നിത്തിളങ്ങുന്ന വെള്ളാരം കണ്ണുകളുള്ള ഇടകലർന്ന സ്വർണ്ണമുടിയിഴകളുള്ള ഗോതമ്പിന്റെ നിറമുള്ള ആ പഞ്ചാബിപ്പെൺകുട്ടിയായിരുന്നു മേഘ...അവൾ അപ്സരസ്സാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല...കാരണം അപ്സരസ്സുകളെ എനിക്ക് മുൻപരിചയമില്ല...

എങ്കിലും ഞാനയച്ച 14 കത്തുകൾ ചുരുട്ടിക്കൂട്ടി ട്രാഷ്ബാഗിലെറിഞ്ഞ വഞ്ചകീ..അത് ചുവന്ന മഷിയല്ലായിരുന്നു..കോളേജിൽ പഠിച്ചപ്പോൾ ചെയ്ത പോലെ ഏതെങ്കിലും പന്നിയെലിയെ തല്ലിക്കൊന്ന് അതിന്റെ രക്തം കൊണ്ട് എഴുതിയ പ്രണയലേഖനങ്ങളല്ലായിരുന്നു അവ..
അവയിലോരോരോ വാക്കിലും പ്ലാസ്മയിൽ മുങ്ങിക്കിടന്ന് എന്റെ സിരകളിലൂടെ ഒഴുകി  മരിച്ച ചുവന്ന രക്താണൂക്കളായിരുന്നു...എന്റെ ഹ്യദയരക്തം...

ഇന്ദുചൂഡന്റെ വരികൾ കണ്ട്  നിങ്ങൾക്കും ചോദിക്കാം...എന്ത് കൊണ്ട് അവന്റെ കവിതകൾ ഇലകളെയും കിനാവുകളേയും ജന്മനാട്ടിലെ കൂറ്റൻ അഗ്നിപർവതങ്ങളേയും കുറിച്ച് സംസാരിക്കുന്നില്ല..?.........
വരൂ കാണൂ....ഈ തെരുവുകളിലെ രക്തം കാണൂ..

5.മദ്രാസ്.

രശ്മി തന്റെ എൻഫീൽഡ് മോട്ടോർബൈക്കുമായി കറങ്ങാനിറങ്ങി..കൊള്ളസംഘത്തെ അമർച്ച ചെയ്ത് പുലർച്ചയോടെ വീട്ടിലെത്തിയ സുധീഷ് മേനോൻ ഐ.പി.എസ് തലയണയിൽ മുഖമമർത്തി വിങ്ങിവിങ്ങിക്കരഞ്ഞു..

കാണാതായ കാഡ്ബറീസും തപ്പി ദ്യഷ്ടധ്യുംനനൻ  വനാന്തരങ്ങളിലലഞ്ഞു...അർജുനന്റെ വാട്ടർബോട്ടിൽ ഭീമൻ തട്ടിപ്പറിച്ചു..ദുര്യോധനൻ വിഭീഷണന്റെ സൈക്കിളിന്റെ കാറ്റഴിച്ചു വിട്ടു..

ഹരിശ്ചന്ദ്രൻ പോക്കറ്റടിക്കേസിൽ വീണ്ടും ജയിലിലായി..ശിബി ചക്രവർത്തി പ്രാവിറച്ചിയും നാടൻ വാറ്റും കൂട്ടി കേമമായി ഊണ് കഴിച്ചു..ചൈനാഠൌണിനെ  IMDB TOP 250ൽ  ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ട്  4 പേർ ഒപ്പിട്ട ഭീമഹർജ്ജി ചൈനാക്കാർ കൊറിയൻ പ്രസിഡന്റിനയച്ചു..

കംസനും പാഞ്ചാലിയും  അന്നും  അവാർഡ്പടത്തിന്റെ മാറ്റിനിക്ക് കയറി..പൂതനയുടെ ലിപ്സ്റ്റിക്ക് തീർന്നു..റിയോ ഡീ ജെനീറോയിൽ അരാജകത്വം അഴിഞ്ഞാടി.അത് കണ്ട് സഹിക്കാനാവാതെ ഭീഷ്മപിതാമഹൻ ക്യഷ്ണനെ നോക്കി അലറി...

“വിടടാ വണ്ടി മദ്രാസിലോട്ട്...എന്റെ പുള്ളാരും കാണട്ടടാ... മദ്രാസ്....”


6.പാല്പായസം.
മദ്യമില്ലാത്ത ബാറുകൾ തേടി ഞാനലഞ്ഞു..സിനിമയില്ലാത്ത തിയറ്ററുകൾ തേടി ഞാനലഞ്ഞു..
ആളില്ലാലെവൽ ക്രോസിൽ ധ്യാനനിമഗ്നായിരുന്നു..തീവണ്ടിപ്പാളത്തിൽ ഉപേക്ഷിക്കപ്പെട്ട ബിസ്ലറി കുപ്പികൾ വെളുക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു..ഒരു നാൾ ഞാനും ചേട്ടനെ പോലെ വലുതാകും..

അന്ന് ആദ്യമായി അവളെന്റെ കരണത്തടിച്ചു...സന്തോഷം തോന്നി....മനസ്സ് നിറഞ്ഞു..ഒരു കിണ്ണം പാല്പായസം കുടിച്ച സംത്യപ്തി...പ്രണയം മരിച്ചല്ലോ...അതിലും വലുതൊന്നുമല്ലല്ലോ അവളുടെ ഹസ്തതാണ്ഡനം..ക്യഷ്ണനിൽ ലയിച്ച മീരയെപ്പോലെ ചോക്ലേറ്റ് കട്ടകൾ ആ കാപ്പിയിൽ അലിഞ്ഞുചേർന്ന് കൊണ്ടേയിരുന്നു..പൊടിപോലുമില്ല കണ്ട് പിടിക്കാൻ..
കഥകളുടെ സാഗരം അവസാനിക്കുന്നില്ല....

     “      വഴിയോരസത്രത്തിലപരാഹ്ന വേളയിൽ
            ഒരുമിച്ചു കൂടി പിരിഞ്ഞു പോകും വരെ
            പറയുക പറയുക കഥകൾ നിരന്തരം
            കഥ പ റഞ്ഞങ്ങനെ കഥകളായ് കാലത്തിൽ
            അലിയുക അതിലൊരു കഥയില്ലയെങ്കിലും
            കഥകളെക്കാൾ ഭാർമില്ല ഭൂമിക്കുമെന്നറിയുക
            ആഴമില്ലൊരു സമുദ്രത്തിനും...          ”

ആരും പോകരുത് എല്ലാവർക്കും ചായയുണ്ട്..ചായ കുടിക്കാത്തവർക്ക് കാപ്പിയും ഇത് രണ്ടും വേണ്ടാത്തവർക്ക് വൈറ്റമിൻ സി കുത്തി നിറച്ച പൈനാപ്പിൾ ടാങ്ങും.

ജീവിതമാകുന്ന യാത്രയിലെ ഒരു തിരക്കേറിയ ഹബ്ബാണ് ഓരോ റെസ്റ്റോറന്റും..ജീവിതത്തിലെ അടുത്ത സീനാകുന്ന കണക്ഷൻ ഫ്ലൈറ്റിന് കാത്തിരിക്കുന്ന യാത്രക്കാരനാണ് നിങ്ങൾ...

നിങ്ങൾ കുടിച്ച അതേ ഗ്ലാസിൽ ഒരായിരം പേർ കാപ്പി കുടിച്ചിരിക്കാം..അവയുടെ അരികുകളിൽ വിലകൂടിയ ലിപ്സ്റ്റിക്കുകളും അധ്വാനിച്ചവന്റെ വിയർപ്പുതുള്ളികളും സിഗരറ്റ് കറകളും അലിഞ്ഞുചേർന്നിരിക്കാം.

ഒരായിരം കഥകൾ പറയാനുണ്ടാകും ആ ഫോർക്കുകൾക്കും സ്പൂണുകൾക്കും..പ്രണയവും നൈരാശ്യവും വിജയവും വിരഹവും ചതിയും വഞ്ചനയും കൊലപാതകവും എല്ലാമെല്ലാം
അവർ കേട്ടിരിക്കുന്നു..ഒടുവിലൊരുനാൾ റീസൈക്ക്ലിങ്ങ് പ്ലാന്റുകളിൽ ഉരുകിലൊലിച്ച് മറ്റെന്തൊക്കെയോ ആയി മാറുന്നു...

ഒരു പക്ഷേ ഈ കഥകളിലെ കഥാപാത്രങ്ങൾ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലായിരിക്കാം.പക്ഷേ നിങ്ങൾക്കുറപ്പ് പറയാനാകില്ല..എന്നെങ്കിലുമൊരിയ്ക്കൽ ഇവരാ റെസ്റ്റോറന്റിൽ വന്നിരിയ്ക്കാം.ഒരു കപ്പ് കാപ്പി കുടിച്ചിരിയ്ക്കാം.പിരിഞ്ഞു പോയിരിക്കാം...

അന്ന് ഭാരതയുദ്ധത്തിൽ  അക്ഷൌഹിണിപ്പടയ്ക്കെതിരെ അർജ്ജുനനെയ്ത ഒരമ്പിന്റെ റീസൈക്കിൾഡ് ഫോമാകാം നിങ്ങളുടെ കാറിന്റെ ഫസി ലോജിക്ക് താക്കോൽ..


.....

Feb 13, 2011

പൂ വാലന്റൈൻസ് ഡേ സ്പെഷ്യൽ

 മെമ്മറിക്ക് ഒരു എല്ല് കൂടുതലുള്ളതു കൊണ്ടാകാം ആദ്യപ്രണയം മുതൽ ഞാനോർക്കുന്നു...തുറന്ന് പറയാൻ പറ്റാത്ത ആദ്യപ്രണയം..പറഞ്ഞിരുന്നെങ്കിൽ എന്താകുമെന്ന് അറിയില്ല...കാരണം എന്റെ ആദ്യപ്രണയം തുടങ്ങിയത് എൽ.കെ.ജിയിലാണ്.

നമ്പ്ര 1
: അന്നപ്പൂർണ്ണ, LKG-B.


അമൂൽബട്ടറിന്റെ നിറവും പത്തെൺമ്പത് സെന്റീമീറ്റർ പൊക്കവും മിക്കിമൌസിന്റെ ചെരുപ്പുമിട്ട് അവൾ വരുന്നതും കാത്ത് ക്ലാസ് റൂമിന്റെ വാതിലിലേക്ക് നോക്കി ഒരു പിടിയൊടിഞ്ഞ എന്റെ കസേരയിൽ ഞാനിരിക്കുമായിരുന്നു.......ക്രോസ് ടോക്കുകൾക്കിടയിൽ അവളെക്കുറിച്ച് അനാവശ്യം പറഞ്ഞ മാത്യു എന്ന തടിയനെ വാരിയിട്ടിടിച്ചതും അതിന്റെ റിയാക്ഷനായി റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് പോലുള്ള അവന്റെ കൈകൊണ്ട് മുഖത്ത് ഇടി കിട്ടിയതും, കണ്ണിനു ചുറ്റും കറുത്തവട്ടം ഉണ്ടായതും എല്ലാം ഞാനോർക്കുന്നുണ്ടെങ്കിലും അവൾ അറിയുന്നില്ലായിരുന്നു..

ഒരിയ്ക്കലും തുറന്നുപറയാൻ ആവാതെ ഞാൻ യു.കെ.ജി കാലം കഴിഞ്ഞു...അപ്പോഴേക്കും അവൾ അവിടെ നിന്നും പോയി..ആരോട് ചോദിക്കാൻ..ഒന്നാം ക്ലാസിലെ ഒഴിഞ്ഞ കസേരയും ടേബിളും നോക്കി ഞാൻ പ്രതിഞ്ജയെടുത്തു..ഇല്ല ..ഇനിയൊരു പ്രണയമില്ല...ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞു കൂടും ..പിന്നെ ആ ഭീഷ്മശപഥം തെറ്റാൻ രണ്ടാം ക്ലാസ് ആകേണ്ടി വന്നു.


നമ്പ്ര 2:  Miss.ശ്രീലക്ഷ്മി  II-A.

ആദ്യമായവൾ കാലെടുത്തുവച്ചത് സ്കൂളിലേക്ക് മാത്രമല്ല എന്റെ ഹ്യദയത്തിലേക്കു കൂടിയായിരുന്നു.
സ്മാർട്ട് &amp ക്യൂട്ട്;..അവൾക്ക് ഇരുനിറമായിരുന്നു..എങ്കിലും ഞാനവളെ ഇഷ്ടപെട്ടു..സംസാരിച്ചു അപ്പോഴും ഒരു ടോയിയോടുള്ള ഇഷ്ടത്തേക്കാളുപരിയായി ഒന്നുമില്ലായിരുന്നിരിക്കാം..എങ്കിലും മെറിഗോ റൌണ്ടിൽ കയറുമ്പോഴും ഉഞ്ഞാലാടുമ്പോഴും സ്ലൈഡറിൽക്കയറി മറിയുമ്പോഴും അവളുടെ തൊട്ടടുത്ത് നിൽക്കാൻ ഞാൻ ശ്രദ്ധിച്ചു..

ഒരു ദിവസം അടുത്ത കൂട്ടുകാരനാണ് ഞെട്ടിക്കുന്ന ആ വിവരം എന്നോട് പറഞ്ഞത്..അവൾക്ക്  കാലിൽ ചൊറിയാണത്രേ...പെട്ടെന്ന് എവിടെനിന്നോ ഒരു ബോയിങ്ങ് വിമാനം  വന്ന് എന്റെ പ്രണയത്തിന്റെ നൂറ്റിപ്പത്ത്നില കെട്ടിടം ഇടിച്ചുതകർത്തു...

അവനെങ്ങനെ അതറീഞ്ഞു എന്ന് ഞാൻ ചോദിച്ചില്ല.. സംഭവം സത്യമാണോയെന്ന് റിസ്കെടുത്ത് ഞങ്ങൾ സെർച്ച് ചെയ്യാൻ പോയി..താഴത്തെ സ്റ്റെപ്പിലിരുന്നുമൊക്കെ ഞങ്ങൾ അവസാനം കണ്ടെത്തി..

സംഭവം സത്യമാ.... സോക്സ് ഇറങ്ങീക്കിടന്ന അവളുടെ കാലിൽ നിറയെ കറുത്ത പാടുകൾ...അങ്ങേയറ്റം ബ്യൂട്ടി കോൺഷ്യസായ എനിക്കത് താങ്ങാനായില്ല...നിർമമനായി ഞാൻ ക്ലാസിലേക്ക് നടന്നു....അന്ന് ഒരു പ്രണയം അവിടെ കുഴഞ്ഞുവീണ് മരിച്ചു....അടുത്തകൊല്ലം ഞാൻ സ്കൂള്മാറി പോയി..

നമ്പ്ര 3: സന്ധ്യ    IV-A  


നാലാം ക്ലാസ്..അപരിചിതമായ പുതിയ സ്കൂൾ...എന്നാൽ ഇവിടെ ചരിത്രം ആകെമൊത്തം തിരിഞ്ഞു...നാളുകൾ കഴിഞ്ഞപ്പോൾ  ഒരു പെണ്ണിന് എന്നോട് ലപ്പ്... പ്രേമം എന്ന് പറഞ്ഞുകൂടാ..ഒരു തരം അഫക്ഷൻ....

ഈ പെണ്ണൂങ്ങളെ വീഴ്ത്താനാണ് പാട്..ബോംബെയിലെ അധോലോകമായ ധാരാവിയിലെ ചേരികൾ, സ്ലംസ്.... ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കുന്ന പോലത്തെ ഒരു റിസ്കി പണിയാണത്..

എന്നാൽ ആണുങ്ങളെ വീഴ്ത്തുക എന്ന് പറയുന്നത് പൂ പറിക്കുന്നതു പോലെ ഈസിയായ കാര്യമാണല്ലോ..ഞാ വീണ് പോയി....അവൾ തീർത്തും ക്ലാസിലേക്കും വച്ച് സുന്ദരിയായിരുന്നു.

...സാംസ്കാരിക കേരളത്തിന് താങ്ങാനാവാത്ത ഒരു സംഭവം കൂടി അവൾ ചെയ്തു..സ്കൂൾ ഫെസ്റ്റിവെലിനിടയിലെ ഒരുക്കങ്ങൾക്കിടയിൽ  പെട്ടെന്ന് പ്രൊവോക്കേഷനൊന്നുമില്ലാതെ  ഒരു ഫ്രൺലി കിസ്സ്...അന്ന് ഇതൊന്നും തിരിച്ചറിയാനുള്ള  കപ്പാസിറ്റി എന്റെ ഹ്യദയത്തിനില്ലാതെപോയി..അല്ലേ  അപ്പൊ സഡൻ ബ്രേക്കിട്ടപോലെ അത് നിന്നു പോയേനെ...എങ്കിലും അവളെയും  അധികകാലം കാണാനായില്ല..

അഞ്ചിലേക്ക് കാലെടുത്തുകുത്തിയത് പുതിയ സ്കൂളിൽ... ആരേയും മൈന്റ് ചെയ്യാതെ പോയ ഡ്രൈ വർഷങ്ങൾ..ഇടയ്ക്കിടെ സന്ധ്യയെ ഓർത്തു...ഗ്രൂപ്പ് ഫോട്ടോ മറിച്ചു നോക്കി...

അങ്ങനെ ഏഴാം ക്ലാസിലെത്തി..... ഇത്തവണ എങ്ങനെയോ പൊളിറ്റിക്സിലേക്ക് ഇറങ്ങി...ആദ്യം വന്ന് വിളിച്ചത് കെ.എസ്.യൂ   അതുകൊണ്ട് അവർക്കൊപ്പം ചേർന്നു...അതിന്റെ ഫൂൾ ഫോം പോലും അറിയാൻ വയ്യാത്ത കാലം....കൊടികെട്ടിയ ഇലക്ഷൻ..അവസാനം ഒരു ലീഡറ്പണി കിട്ടുന്നു...
സമരങ്ങൾ നിറഞ്ഞ കാലം...ഭരിച്ച് ഭരിച്ച് മുടിപ്പിച്ചു അവസാനം എട്ടാം ക്ലാസിൽ പുതിയ സ്കൂളിൽ ചേർന്നു..

നമ്പ്ര 4:  മിസ്.വേണി   VII-B
.

അവിടെ അവളുണ്ടായിരുന്നു..വെളുത്തുമെലിഞ്ഞ് കൊലുന്നനെയുള്ള പെൺകുട്ടി...
കൊടുമ്പിരി കൊണ്ട വൺ-വേ പ്രണയം ...മനസ്സ് അപ്പോഴേക്കും ക്രൂക്കഡായി മാറിയിരുന്നു...കാഡ്ബറീസും കടലമുട്ടായിയും  നിരസിച്ച അവൾ യെസ് എന്നോ നോ എന്നോ പറയുന്നില്ല...അതുകൊണ്ട് മൌനം ഒരു യെസ് ആയി സങ്കല്പിച്ച് വീണ്ടും ആ കണ്ണുകളിൽ തന്നെ നോക്കിയിരിക്കാൻ തുടങ്ങി..

അവസാനം ഒരു സന്ധ്യയ്ക്ക് ട്യൂഷൻ കഴിഞ്ഞ് കോരിച്ചൊരിയുന്ന ഒരു മഴയത്ത് നനയാതിരിക്കാൻ കടത്തിണ്ണയിൽ കയറിനിന്നിരുന്ന എനിക്കവൾ കുടയിൽ നിർബന്ധിച്ച് ഒരു ലിഫ്ട് തന്നു..ബസ്റ്റോപ്പ് വരെ അവളൂടെ കൂടെ നടന്നു..അവളെ മുട്ടാതിരിക്കാൻ ഞാൻ ആവതും ശ്രമിച്ചു..ഞാൻ പണ്ടേ മാന്യനാണല്ലോ..സോ തത്ഫലമായി ഞങ്ങൾ രണ്ടുപേരും നനഞ്ഞുകുളിച്ചു...

അന്നവൾ ആദ്യമായി എന്നോട് മനസ്സുതുറന്ന് സംസാരിച്ചു...അവൾ എത്രമാത്രം മെച്വറാണെന്നറിഞ്ഞ ഞാൻ ഞെട്ടി..തണുത്തുവിറച്ചുകൊണ്ട് ഞാൻ ഒരിയ്ക്കൽക്കൂടി ചോദിച്ചു..?
എന്നെ ഇഷ്ടമാണോ എന്ന്..?

അപ്പോഴും അവൾ ചുമ്മാ ചിരിച്ചുകൊണ്ട് ആ ചോദ്യത്തെ അങ്ങ് കൊന്നു...പിന്നീടുള്ള നാളുകളിൽ അവളൂടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കിയിരിക്കാൻ വേണ്ടി മാത്രമായിരുന്നു ( Kinda Of  വായിനോട്ടം ).

ഒടുവിലൊരുനാൾ പത്താം ക്ലാസിന്റെ പൈങ്കിളി ഓട്ടോഗ്രാഫുകളും ഒപ്പിട്ട് ഞാൻ സ്കൂളിന്റെ പടിയിറങ്ങി...അവധിക്കാലത്ത് ആദ്യമായി ഞങ്ങൾ പോയത് മൈലുകൾ ദൂരെ ഹൈവേ സൈഡിലുള്ള ബാറിലേക്കാണ്...ജീവിതത്തിലെ ആദ്യ ബാർ സന്ദർശനം...പതിയെപതിയെ അവളെ മറന്നു..കാലം അവളെ മായ്ച്ച് കളഞ്ഞു...

നമ്പ്ര 5: മിസ്. പ്രിയ   Plus Two


രണ്ടാം കൊല്ലം ട്യൂഷൻ സെന്ററിൽ വച്ച് ഒരു നിമിഷം കൊണ്ട് ആദ്യാനുരാഗം സംഭവിച്ചു..വേറെ സ്കൂളിൽ പഠിക്കുന്ന പ്രിയ.....പതിവുപോലെ ലപ് അറ്റ് ഫസ്റ്റ് സൈറ്റ്..വീണ്ടും പഴയ റീലുകൾ ഓടിമറഞ്ഞു...അവസാനം ഒരു മെയ്മാസപ്പുലരിയിൽ അവൾ പറഞ്ഞു ...യെസ്  മൈ ബോയ് മി ടൂ.......

ദൂരെ പകൽ വെളിച്ചത്തിൽ ഇനിയും എരിഞ്ഞുതീരാത്ത ഒരു നക്ഷത്രം അവളെ നോക്കി റിപ്ലെ ചെയ്തു ( സിംബോളിക്കൽ ) ഐ ലവ് യൂ.....സക്സസ് പ്രണയം..

ബി.ടെക് ഫസ്റ്റിയർ തുടക്കം വരെ ആ വണ്ടി ഓടി..പിന്നെ ചില സ്റ്റാർട്ടിങ്ങ് ട്രബിൾ..അവസാനം ഒരു പോസ്റ്റിലിടിച്ച് എന്നെന്നേക്കുമായി ആ വണ്ടി കട്ടപ്പുറത്തായി...അവൾ തന്നെ അവസാനം പിൻവാങ്ങി...വീണ്ടും ഏകാന്തതയുടെ മടുപ്പിക്കുന്ന ദിനങ്ങൾ..റാഗിങ്ങും ഒടക്കും ഒക്കെക്കൂടി ആകെ നാശമായിത്തീർന്ന ആദ്യവർഷം കഴിഞ്ഞപ്പോൾ മനസ്സിൽ പ്രണയം പോയിട്ട് ഒരു സമാധാനം കൂടിയില്ലാത്ത സമയം..

സീനിയേഴ്സുമായി കോർത്ത് അത്യാവശ്യം  ഇടിയൊക്കെ മേടിച്ച് കൂട്ടി ഒന്ന് സെറ്റായപ്പോൾ പുതിയ ജൂനിയേഴ്സ് വരുന്നു..അവരിൽ കൊള്ളാവുന്ന ഒന്നിനെ നോക്കി അങ്ങ് സെലക്ട് ചെയ്തു..



നമ്പ്ര 6:  മിസ്.മേഘ്ന .

ആദ്യം ഒരു തമാശയ്ക്ക് തുടങ്ങിയ പ്രണയം സീരിയസായത് വൈകിയാണറിഞ്ഞത്..അപ്പോഴേക്കും ഹോസ്റ്റൽ മുറി മുഴുവൻ അവളുടെ പേര് കൊണ്ട് നിറഞ്ഞു..എന്റെ രണ്ട് ചുവന്ന മാർക്കറുകൾ പേരെഴുതിത്തീർന്നു...ഇൻഫാക്ചുവേഷൻ എന്നൊക്കെ ചിലർ കളിയാക്കിയെങ്കിലും സംഗതി അസ്ഥിക്ക് പിടിച്ചു..എന്തൊക്കെ ചെയ്തിട്ടും അവൾ അടുക്കുന്നില്ല...നമ്രശിരസ്കയായി ഒരുതരം ഡിഫെൻസ്..

 അവസാനം രണ്ടും കല്പിച്ച് അവളുടെ വീട്ടിലേക്ക് വിളിച്ചു..ഫോൺ എടുത്തത് അവളുടെയമ്മ...ഒന്ന് പതറിയെങ്കിലും സംസാരിച്ചു..പെട്ടെന്ന് തന്നെ സംഗതിയുടെ റൂട്ട് അവടമ്മയ്ക്ക് പിടികിട്ടി..പോരാഞ്ഞിട്ട് അവൾ കോളേജിലെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നത്രേ..

അവസാനം  സത്യം പറഞ്ഞ്... സംസാരിച്ച് വളരെ ഡിപ്ലോമാറ്റിക്കായി ഞാൻ കീഴടങ്ങി..മറുവശത്തുനിന്നും സ്നേഹപൂർവ്വം  ഒരുപിടി ഉപദേശങ്ങളും കിട്ടി...മാസങ്ങൾ ഇഴഞ്ഞു നീങ്ങി..അവൾ എന്നോട് കാഷ്വലായി സംസാരിച്ചുതുടങ്ങി...അപ്പോഴും ഇഷ്ടത്തെപ്പറ്റി പറഞ്ഞാൽ അവൾ ഒഴിഞ്ഞുമാറും  ...

എന്നാൽ  പ്രതീക്ഷകളെ തകർത്തുകൊണ്ട് ഒരു നാൾ അവൾ ...ഫ്ലൂ എവേ വിത്ത് സംബഡി എത്സ്...ഒളിച്ചോട്ടം...അവടെ നാട്ടിലെ ഏതോ ഒരുത്തനുമായി..

ഒരു പെണ്ണിനു എത്ര വിദഗ്ദ്ധമായി തന്റെ മനസ്സ് ഒളിപ്പിച്ചുവയ്ക്കാമെന്ന് മനസ്സിലാക്കിയ നിമിഷം..

അനശ്വര പ്രണയം...അത് വൺ വേ ആണെങ്കിൽക്കൂടി ഞാൻ സ്വയം രക്തസാക്ഷിത്വം വരിച്ചു....അത്ര മാത്രം ലവ് ഞാനീ പദ്ധതിയിൽ ഇൻ വെസ്റ്റ് ചെയ്തിരുന്നു...സമയം ഏറെ എടുത്തു
ആ മുറിവുണങ്ങാൻ.....

പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല..എവിടെയാണെന്ന് തിരക്കിയിട്ടില്ല...പിന്നെയുള്ള വർഷങ്ങൾ തീർത്തു ബ്രഹ്മചാരിയായി ജീവിതം....ഓഷോയുടെ സ്പീച്ചുകൾ കേട്ട് ജീവിതത്തിന്റെ ആന്തോളനങ്ങളെപ്പറ്റി ചിന്തിക്കുന്നു..ഓരോ നിമിഷവും സ്പിരിച്വലായി ജീവിക്കുന്നു..

പിന്നീട് ധാരാളം പെൺകുട്ടികളുമായി ഇടപഴകിയെങ്കിലും എന്റെ ചുറ്റിനും നടന്ന് ചറപറാ  അമ്പെയ്യുന്ന ക്യൂപ്പിഡ് പയ്യൻ അകാലത്തിൽ അന്തരിച്ചതിനാൽ ദിവ്യപ്രണയമൊന്നും തളിർത്തില്ല..

അവസാനം  ജീവിതം ട്രാക്കിലായി തട്ടിമുട്ടി മുന്നോട്ട് പോകുമ്പോൾ ഒരു ടേണിങ്ങ് പോയിന്റിൽ വച്ച് വീണ്ടും ഞാൻ പഴയ വേണിയെ  കണ്ടുമുട്ടുന്നു...തികച്ചും യാദ്യച്ഛികമായി.....അപ്പോഴേക്കും വർഷങ്ങൾ ഏറെ കഴിഞ്ഞിരുന്നു...

ക്ലാസ്മേറ്റിൽ പറയുന്നപോലെ സ്കൂളിൽ പഠിച്ച പൊടിമീശക്കാരന്റെ  മീശ ട്രിമ്ം ചെയ്യാൻ പരുവത്തിലായി..പഴയ എട്ടാം ക്ലാസുകാരി ഒരു  ടീച്ചറായി...എം.ബീ.എക്ക് പഠിക്കുന്ന പഴയ പൊടിമീശക്കാരൻ അപ്പോഴും പക്ഷേ പ്രാക്ടിക്കലായിരുന്നില്ല...ഒരു ദിവസം പൊടുന്നനെ അവൾ ചോദിച്ചു...ആ പഴയ ഇഷ്ടം ഇപ്പോഴുമുണ്ടോ എന്ന്..

ഒരു നിമിഷം പോലും ആലോചിക്കാതെയവൻ പറഞ്ഞു..ഇഷ്ടമാണ് 100 വട്ടം.നാച്വറലി ബാക്കി  കഥയെല്ലാം ഒതുക്കിക്കളഞ്ഞു....പക്ഷേ അവൾ അതേപ്പറ്റി പിന്നൊന്നും പറഞ്ഞില്ല..
.ഒരു നല്ല സുഹ്യത്ബന്ധം ഞങ്ങൾക്കിടയിൽ വളർന്നു.....

മാനസികമായി ഏറെയടുത്തു...നഷ്ടപെട്ടതെല്ലാം ഒരു ദിവസം കൊണ്ട് തിരിച്ചുകിട്ടുകയാണ്..... ഒരു രാത്രിയിൽ അവൾ പറഞ്ഞു...

നീണ്ട ഒൻപത് വർഷങ്ങൾ... ഞാൻ വേറെയാരെയും ഇതുവരെ പ്രണയിച്ചിട്ടില്ല..നീയെന്നെ മറക്കില്ലെന്ന് കരുതി..ഇപ്പോൾ ഏറെ താമസിച്ചുപോയി..എങ്കിലും പറയാം...അന്ന് നീ ചോദിച്ച ചോദ്യത്തിനുള്ള മറുപടി..എനിക്ക് ഇഷ്ടമായിരുന്നു നിന്നെ ..ശരിക്കും...പക്ഷേ അന്നത് പറയാൻ എനിക്കായില്ല ....ഒരു പെണ്ണിന്റേതായ പരിമിതികൾ കൊണ്ട്..

ഇന്നെന്റെ വിവാഹം തീരുമാനിച്ചു..എനിക്ക് നിന്നെയറിയാം ശരിക്കും..

കഴുത്തിൽ കെട്ടുന്ന ടൈ പോലും സ്വന്തമായിട്ട് വാങ്ങിക്കാൻ പാങ്ങില്ലാത്ത പൊടിമീശക്കാരൻ ഇതെല്ലാം ചുമ്മാ കേട്ടോണ്ട് നിന്നതെയുള്ളൂ.....അവൾ പറഞ്ഞില്ലെങ്കിൽക്കൂടിയവൻ അവളുടെ നമ്പർ ഡിലീറ്റ് ചെയ്തു..

ഒരിയ്ക്കൽ നഷ്ടപെട്ട പ്രണയം തിരിച്ചു വിളിക്കുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കാനാവാത്ത  അവൻ ഗുഡ് വിഷസ് നൽകിയവളെ യാത്രയാക്കി...

വഴിയിൽക്കിടന്നുകിട്ടിപോലും പത്ത് രൂപ സമ്പാദിക്കാൻ കഴിയാത്ത അവന് വേണമെങ്കിൽ അവളെ വിളിച്ചിറക്കാമായിരുന്നു..പക്ഷേ അത് ചെന്ന് നിൽക്കുക  എവിടെയെന്ന് അറിയില്ല..പട്ടിണി കിടന്ന് ശീലമില്ല..സിനിമയിലെ നായകനേപ്പോലെ സിറ്റുവേഷനുകളോട് പടപൊരുതി വിജയിക്കാൻ അറിയില്ല..

അങ്ങനെ അവൾക്കുവേണ്ടി ഞാനന്റെ പ്രണയം നിരസിച്ചു..I Did It For Her..സഹായിക്കാൻ ആരുമില്ലാത്ത ഒരു.. ജീവിതം ഞാൻ വേണ്ടെന്ന് വച്ചു..So I Did It For Myself..എനിക്കുവേണ്ടി ഞാനതു ചെയ്തു..(കടപ്പാട് : താളവട്ടം.)

അങ്ങനെ ജീവിതത്തിന്റെ തീച്ചൂളയിൽ ഉരുകിയൊലിച്ചാണ് ഓരോ കാമുകനും ഈ ലോകത്ത് ഉണ്ടാകുന്നത്..ആരും പൂവാലന്മാരായി ജനിക്കുന്നില്ല..സാഹചര്യമാണവരെ അങ്ങിനെയാക്കിത്തീർക്കുന്നത്.അന്ന്  ജീവിതത്തിന്റെ ഖബറിൽ ഒരു പിടി പച്ചമണ്ണ് വാരിയിട്ടിട്ട് യാത്രതുടങ്ങിയതാണ്..ഇനിയും തീരാത്ത പ്രവാസം...

ഖബറോം കി സിന്ധഗി ജോ കഭി നഹി ഖഥം ഹോ ജാത്തി ഹേ......ശംഭോ മഹാദേവ..




.....

Oct 20, 2010

കല്യാണ സൌഗന്ധികം
[ ഉത്തരാധുനികം. ]

അന്ന് അവളുടെ കല്യാണമായിരുന്നു...എന്തോ എന്നെമാത്രമവൾ വിളിച്ചില്ല..ഇനിയിപ്പോ ചെറുക്കൻ മിസ്സായ ഗ്യാപ്പിൽ കാണികളിൽ നിന്നും ചെറുക്കനെ തിരഞ്ഞെടുക്കേണ്ട ഒരു ക്രിട്ടിക്കൽ സിറ്റുവേഷൻ വന്നാൽ ,ആ ഒരു നേരിയ സാദ്ധ്യത പോലും എനിക്കനുകൂലമായുണ്ടാകരുത് എന്ന് കരുതിയായിരിക്കാം എന്നെ അവൾ ഒഴിവാക്കിയത്...എനിക്കതിൽ വിഷമമില്ല..പക്ഷേ എന്റെ ശരീരം കല്യാണത്തിനു പോകാൻ വെമ്പുന്നു..

മനസാക്ഷി എത്ര തടഞ്ഞിട്ടും എന്റെ ശരീരം കല്യാണത്തിനു പോകാൻ തീരുമാനിച്ചു.പോകരുത് എന്ന് ഒരു നൂറാവർത്തി ഞാൻ വിളീച്ചുപറഞ്ഞു...അരുതേയെന്ന് കാലുപിടിച്ചു കേണു.എവിടെക്കേക്കാൻ..?

മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് ‘രാജാവിന്റെ മകനിൽ ‘ മോഹൻലാൽ പറഞ്ഞിട്ടുണ്ട്..എത്ര സത്യം..ഞാനിന്ന് അതുപോലെ ഒരു യന്ത്രമാണ്..ഏതു കമ്പനിയുടെ യന്ത്രം എന്നു ചോദിക്കരുത്..അങ്ങനെ ഇന്ന കമ്പനി എന്നൊന്നില്ല, ഒരു വെറും യന്ത്രം..
നീ അവടെ കല്യാണത്തിനു പോയാൽ ഞാൻ തൂങ്ങിമരിക്കും..ഞാൻ ഗതികെട്ട് എന്റെ ശരീരത്തെ ഞാൻ ഭീഷണിപ്പെടുത്തി..

“ പോടാ..പോയി ചാവ്.. .. എടാ മണ്ടാ മനസാക്ഷിക്ക് തൂങ്ങിമരിക്കാൻ പറ്റിയ മൂവാണ്ടൻമാവൊന്നും ലോകത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെടാ... ശരീരം പറഞ്ഞു.

ഞാനാകെ ധർമ്മസങ്കടത്തിലായി ..എന്തുചെയ്യണം.. അവനാണെങ്കിൽ എന്നെ നാണം കെടുത്താനുള്ള പുറപ്പാടാണ്.... ‘ രാംകോസിമന്റ്സ് ‘ എന്ന് എഴുതിയ തുളവീണ ഒരു മഞ്ഞ ബനിയൻ ഇട്ട് .. മൂടു കീറി, തയ്ക്കാനായി ഇട്ടിരുന്ന ഒരു പഴയ കാൽവിൻക്ലെയ്ന്റെ ജീൻസുമിട്ട്..കഴിഞ്ഞകൊല്ലം മാടൻകാവിലെ പൂരത്തിനു പത്ത് രൂപായ്ക്ക് വാങ്ങിയ പെപ്സിക്കണ്ണാടിയും വെച്ച് അവൻ പോകാനായി തയ്യാറായി..

ഞാൻ മുന്നിൽച്ചാടിവീണ് അവനെ തടഞ്ഞു..പുകയിലൂടെ കടക്കുന്നപോലെ എന്നെ മറികടന്ന് അവൻ മുറ്റത്തേക്കിറങ്ങി ബൈക്കുമെടുത്ത് പോയി..ഞാൻ ഓടിപ്പോയി കണ്ണാടിയിൽ നോക്കി..വെള്ളപ്പൈജാമയും വെള്ളജൂബായുമാണ് എന്റെ മനസാക്ഷിയുടെ വേഷം..

ഇല്ല..എന്തുവിലകൊടുത്തും എന്റെ അഭിമാനം സംരക്ഷിക്കണം.ഞാനുറച്ചു..ഞാനുടനേതന്നെ മുകളിലോട്ട് ഒരു കുതിപ്പ്..സൂപ്പർമാനേപ്പോലെ കല്യാണം നടക്കുന്ന ക്ഷേത്രം ലക്ഷ്യമാക്കിപ്പറന്നു..
ഞാൻ ചെല്ലുമ്പോഴേക്കും എന്റെ ശരീരം ക്ഷേത്രത്തിൽ കടന്നിരുന്നു..കൂടെപഠിച്ച എല്ലാ തെണ്ടികളുമുണ്ട് അവിടെ ....ഈശ്വരാ , മനസാക്ഷിയായതിനാൽ എന്നെയാരും കാണുന്നില്ല...പക്ഷേ ശരീരത്തെ ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്..അവർ എന്തൊക്കെയോ പറഞ്ഞ് കൂടിനിന്ന് ചിരിക്കുന്നുമുണ്ട്.

അതാ പന്തലിൽ പെണ്ണും ചെറുക്കനും ഇരുന്നു കഴിഞ്ഞു..ഹോമകുണ്ഡം പുകച്ചുകൊണ്ട് ഒരാൾ താലി പൂജിക്കുന്നു..ആ കാഴ്ച കണ്ടതോടെ നിർന്നിമേഷനായി ഞാൻ പന്തലിന്റെ ഒരു കവുങ്ങിൻ കാലിൽ കെട്ടിപിടിച്ചുനിന്നു ...പഴയ സിനിമകളിൽ കാമുകിയുടെ കല്യാണപ്പാർട്ടി നടന്നുവരുമ്പോൾ നായകൻ തെങ്ങേൽച്ചാരി നിൽക്കുന്നതുപോലെ...

അവൻ അകത്തേയുക്കു ചെന്നു.അമ്മായിമാരെയും കുഞ്ഞമ്മമാരേയും വകഞ്ഞുമാറ്റിക്കൊണ്ടവൻ പന്തലിന്റെ മുന്നിലേയ്ക്ക് ചെന്നു..ഒരു നിമിഷം ചടങ്ങുകൾ ഒന്നു സ്തംഭിച്ചു.എല്ലാവരും അവനെ നോക്കി..കറുത്ത പെപ്സിക്കണ്ണാടി, കീറിയ ടീഷർട്ട് , മൂടുകീറിയ ലോവെയ്സ്റ്റ് ജീൻസ്,...അവൾ മാത്രം ഒന്നു ഞെട്ടിയോ എന്നൊരു സംശയം..

ആരെടാ നീ ..?...തോളിൽ ഒറ്റവരയൻ തോർത്തിട്ട ഒരമ്മാവൻ ചോദിച്ചു...

ഞാൻ കാമുകൻ...ഇവൾ കാമുകി...എനിക്ക് കല്യാണം കഴിക്കണം ഇവളെ...ഹും

എന്താ നിന്റെ പണി.?..പെണ്ണിന്റെ അച്ഛനാണെന്ന് തോന്നുന്നു, ഒരു കൊമ്പൻമീശക്കാരൻ എന്നോടു ചോദിച്ചു..

എനിക്കൊരു പണിയുമില്ല..ഇതൊക്കെത്തന്നെയെന്റെ പണി...നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെയെതിർക്കാം ..പക്ഷേ ഞാൻ മരണം വരെ ഫൈറ്റ് ചെയ്യും..എന്റെ ശവത്തിൽ ചവിട്ടിക്കൊണ്ട് നിങ്ങൾക്ക് ചടങ്ങുകൾ തുടരാം...

“ ആ കൊച്ചൻ നല്ല ചങ്കൂറ്റമുള്ളവനാ...എന്താ ധൈര്യം..?
ചില പെണ്ണൂങ്ങൾ കൂട്ടംകൂടിനിന്ന് പിറുപിറുക്കുന്നത് ഞാൻ കേട്ടു..

മോനേ നീയെന്തു പറയുന്നു..ഞങ്ങ എന്തുവേണം ..?.പെണ്ണിന്റെച്ഛൻ ചെറുക്കനോട് ചോദിച്ചു..

വാരണാസി സർവകലാശാലയിൽ വേദാന്തത്തിൽ റിസേർച്ച് നടത്തുന്ന ഒരു പ്രൊഫസറായിരുന്നു ചെറുക്കൻ..അവൻ തന്റെ ഫ്രഞ്ച് താടി തടവിക്കൊണ്ട് അല്പം ആലോചിച്ചു..എന്നിട്ട് പറഞ്ഞു..

ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം...എല്ലാത്തിനും ശരിയുത്തരം പറയുകയാണെങ്കിൽ പെണ്ണ് നിനക്ക്...ഓക്കേ...

ചോദിക്കൂ...ഞാൻ പറഞ്ഞു..ചെറുക്കൻ അതീവ ബുദ്ധിമാനായതിനാൽ ഈ പ്രശ്നം ചൂലുപോലെ സോൾവ് ചെയ്യുന്നതും കാത്ത് നൂറുകണക്കിന് ആൾക്കാർ പന്തലിലിരുന്നു മണ്ഡപത്തിലേക്ക് ഉറ്റുനോക്കി.

പെണ്ണിന്റെ അച്ഛനും അമ്മാവനും കൊച്ഛച്ചന്മാരും ഏതാനും വാടകക്കസേരകൾ എടുത്ത് ചുറ്റിനുമീട്ട് എന്താണ് സംഭവിക്കുന്നതെന്ന് സാകൂതം വീക്ഷിച്ചു..

ചെറുക്കൻ എന്നോട് ചോദിച്ചു..നീ ഒരു സാങ്കേതികവിദഗ്ദനല്ലേ..അവിടുന്നു തന്നെ തുടങ്ങാം...

ചോദ്യം).
66 കെ.വി കറന്റ് കടന്നുപോകുന്ന ഒരു ഹൈടെൻഷൻ ടവർലൈൻ.ആ ലൈനിന്റെ മൂന്നാമത്തെ ഫേസ് ലൈനിൽ ഒരു കാക്കയിരുപ്പുണ്ട്...അതിനു തൊട്ടുതാഴെ 11കെവിയുടെ സാദാ കണക്ഷൻ പോസ്റ്റ്..ഇവ തമ്മിലുള്ള മാഗ്നെറ്റിക്ക് ഫീൽഡ് ഡെൻസിറ്റി ആല്ഫ ആണെന്നു കരുതുക...എങ്കിൽ
ആ കാക്കയുടെ പ്രായമെത്ര..?

ഞാൻ ഒന്ന് ആലോചിച്ചു...ഇങ്ങനൊരു കടമ്പയുണ്ടായിരുന്നെങ്കിൽ മാഗ്നെറ്റിക്ഫീൽഡ് തിയറി അരയിൽ തിരുകിക്കൊണ്ടേ ഞാൻ വരുമായിരുന്നുള്ളൂ....66 കെവി ടവറിൽ 6 ഫേസ് 1 ന്യൂട്രൽ..
അപ്പോൾ 6+1 = 7.. അതെ.‘ ഏഴ് ’..ഏഴു വയസ്സ്..ഞാൻ ഉറക്കെപ്പറഞ്ഞു..

ചെറുക്കൻ അത്ഭുതത്തോടെ എന്നെ നോക്കി..അവൻ പറഞ്ഞു..ശരിയാണ് ഞാൻ കൂട്ടിയപ്പോഴും ഏഴാണ് കിട്ടിയത്...നീ സമർഥൻ തന്നെ ..

അടുത്ത ചോദ്യം).
ഒരു ഫോർസ്ട്രോക്ക് പെട്രോൾ എഞ്ചിന്റെ കമ്പ്രഷൻ റേഷ്യോ 1:67:96 ആണെന്നു കരുതുക..അത് ഒരു മണിക്കൂറിൽ 80കിലോവാട്ട് എനർജി പ്രൊഡ്യൂസ് ചെയ്യും..എഞ്ചിന്റെ സിലണ്ടർ ബോർ 3300 സിസിയാണ്..അങ്ങനെയാണെങ്കിൽ ഹോണോലൂലുവിൽ ഇപ്പോൾ പെട്രോളിന് എന്താണ് വില.?


“ എനിക്കറീയില്ല... “..

അത്ഭുതം ..എനിക്കും അറീയില്ല..നീ എന്നേപ്പോലെ തന്നെ ബ്രില്യന്റാണ്.

ഓരോ ചോദ്യങ്ങൾ ചോദിക്കുംന്തോറും അറിവിന്റെ അഗാധതയിൽ ഞങ്ങൾ സമന്മാരാണെന്നു തിരിച്ചറിഞ്ഞു...എനിക്കും ഉത്സാഹമായി...ഞങ്ങൾ നേരം ഇരുട്ടും വരെ അവിടിരുന്നു ബൌദ്ധികചോദ്യങ്ങൾ ചോദിച്ചു..പല ശാസ്ത്ര സത്യങ്ങളേക്കുറിച്ചും ഡിസ്ക്കഷൻ നടത്തി..വേദാന്തചിന്തകളിൾ മുങ്ങിക്കുളിച്ചു..അപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞു പോയി..
പെണ്ണ് വേറേ കെട്ടിപ്പോയി..

ഞങ്ങളാകട്ടെ താടിയും മുടിയും വളർന്ന് ദേവീമാഹാത്മ്യത്തിൽ കാണിക്കുന്ന ആ സാമിയേപ്പോലായി ..തത്വഞാനത്തിന്റെ ആഴത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഞങ്ങൾ നടത്തി...
അത് കേൾക്കാനും അറിവ് നേടാനുമായി ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തിത്തുടങ്ങി....

നാട്ടുകാർ ചേർന്ന് പിരിവിട്ട് ഞങ്ങൾ ഇരിക്കുന്നതിനു ചുറ്റും ഒരാശ്രമം പണിഞ്ഞു..

..ഒരു നാൾ രാത്രി പത്ത് മണിക്ക് അന്നത്തെ വാഗ്വാദം കഴിഞ്ഞ് പതിവ് പൈന്റുമടിച്ച് ഞങ്ങൾ ആൽത്തറയിൽക്കിടന്നുറങ്ങുമ്പോൾ ഒരു മുട്ടൻ തേങ്ങാ തലയിൽ വീണ് പ്രൊഫസർ സമാധിയായി.

അതോടെ ഞാൻ മഠാധിപതിയായി..എങ്കിലും .വേദാന്തമില്ലാതെ എനിക്കൊരു ജീവിതമില്ലായിരുന്നു...
അവസാനം ഞാനൊരു മഹായോഗിയായി....ഉടലോടെ സ്വർഗ്ഗത്തിൽ പോകാനായി ഒരു മഹായാഗം നടത്താൻ ഞാൻ തീരുമാനിച്ചു..അവസാനം എന്റെ ആശ്രമത്തിലെ എല്ലാ സമ്പാദ്യങ്ങളും പാലക്കാട്ട് താമസിക്കുന്ന മുത്തശ്ശിയുടെ പേർക്ക് എഴുതിവച്ചിട്ട് ഞാൻ യാഗം തുടങ്ങി.

മന്ത്രിമാർ , ലോക നേതാക്കൾ , സിനിമാനടിമാർ തുടങ്ങി ജനലക്ഷങ്ങൾ യാഗത്തിൽ പങ്കുചേരാനെത്തി...അവസാനം പത്താംദിവസം യാഗശാലയ്ക്ക് തീ കൊളൂത്തി ഞങ്ങൾ യാഗമവസാനിപ്പിച്ചു...

അപ്പോൾ ആകാശത്തുനിന്നും നിറയെ എൽ.ഇ.ഡി ബൾബുകൾ കൊണ്ടലങ്കരിച്ച പുഷ്പക വിമാനം അവിടെയെത്തി..പാർക്കിംങ്ങ് ലൈറ്റുകൾ മിന്നിച്ചുകൊണ്ട് ഭൂമിക്കുമീതേ നിന്നു..

എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വിമാനത്തിൽ കയറി..ലൌകികവിരക്തി വന്നതിനാൽ എന്റെ സോണീ വയോ അല്ലാതെ വേറെയൊന്നും ഞാനെടുത്തില്ല..എല്ലാവരും താഴെനിന്ന്ടാറ്റാ തന്നു..ഓട്ടോപൈലറ്റ് മോഡിലായിരുന്ന വിമാനം പതിയെ സ്വർഗ്ഗം ലക്ഷ്യമാക്കി മോളോട്ടു നീങ്ങി..

ദൂരെ മേഖങ്ങൾക്കിടയിലായി സ്വർഗ്ഗത്തിന്റെ എണ്ട്രൻസ് കണ്ടു..എന്നെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് വിമാനം എങ്ങോട്ടോ പോയി..ഞാൻ പതിയെ സ്വർഗ്ഗത്തിലേക്ക് കയറി..തറമൊത്തം മുന്തിയ ഗ്രനൈറ്റ് ഇട്ടിരിക്കുന്നു..അന്തരീക്ഷത്തിൽ തണുത്ത വെള്ളപ്പുകയും..

എൻക്യയറിയിൽ ഞാൻ ചെന്ന് അന്വേഷിച്ചു.അപ്പോഴാണ് അറിഞ്ഞത്...ദൈവം ഒരാഴ്ച ടൂറിലാ‍ണത്രേ...ഇന്നു മടങ്ങിവരും..സ്വർഗ്ഗമാണെന്നു പറഞ്ഞിട്ടുകാര്യമില്ല..ഉടലോടെ വരുന്നവർക്ക്
വെയ്റ്റ് ചെയ്യാനായി ഒരു ചെറിയ സിറ്റൌട്ടും ബാത്ത്രൂമുമാണ് ഉള്ളത്..അവിടെമാകെ പൊടിപിടിച്ച്
വ്രിത്തികേടായിക്കിടക്കുന്നു..

ദൈവം വരാൻ ഇനിയും സമയമെടുക്കും.ഞാൻ പതിയെ കമ്പ്യൂട്ടർ ഓണാക്കി നെറ്റെടൂത്തു...അവീടെല്ലാം വൈ-ഫൈ സോണായിരുന്നു..ഓർക്കുട്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്..ഇവിടേം എത്തിസെലാത്ത് തന്നെയാണേന്നു തോന്നുന്നു...ഫേസ് ബുക്കിൽ കുറേപ്പേർ അനുശോചനങ്ങൾ അയച്ചിരിക്കുന്നു...പക്ഷേ റീപ്ലേ ചെയ്യാൻ പറ്റില്ല.സ്വർഗ്ഗത്തിലെല്ലാം റീഡ് ഓൺലിയാണ്...

ഞാൻ യൂടൂബിൽക്കയറി സാഗർ ഏലിയാസ് ജാക്കി സ്ട്രീം ചെയ്യാനിട്ടു...ദൈവം വരുന്നതുവരെ കണ്ടോണ്ടിരിക്കാം.. മോക്ഷം കിട്ടിയ സ്ഥിതിക്ക് ഇനി താടിയുടെ ആവശ്യമില്ല..ഞാൻ മുറ്റത്തിറങ്ങി അല്പം വെള്ളമേഖം പതപ്പിച്ച് ഒന്നു ഷേവ് ചെയ്തു.. കുളിച്ച് വ്രിത്തിയായി..സ്വതവേ സുന്ദരനായ ഞാൻ അതോടെ വെട്ടിത്തിളങ്ങാൻ തുടങ്ങി....

അപ്പോഴേക്കും അഞ്ച് വെള്ളക്കുതിരകളെ കെട്ടിയ വെളുത്ത റോൾസ് റോയ്സിൽ ദൈവം വന്നു..നരച്ച നീണ്ട താടി...വെള്ള ഷേർവാണിയും പാന്റും..വെള്ളവാച്ച്..വെള്ള മൊബൈൽ..ആളെക്കണ്ടതോടെ ഞാൻ ഓടിച്ചെന്ന് കാലിൽ വീണു. . ഓഫീസിലോട്ടു വരൂ ..ദൈവം പറഞ്ഞു..

ഒരു വലിയ ഫയൽ എടുത്ത് അദ്ദേഹം മറിച്ചുനോക്കി..എന്നിട്ട് പറഞ്ഞു...നിങ്ങൾക്ക് നരകമാണ് അലോട്ട് ചെയ്തിരിക്കുന്നത്...ഇവിടെ നിന്നാൽ നരകത്തിൽ പോകെണ്ടി വരും..അല്ലെങ്കിൽ ഭൂമിയിലേക്ക് തിരികെപ്പോകാം..അസ് യു വിഷ്...

“ അയ്യോ അങ്ങനെയാണെങ്കിൽ ഞാൻ തിരിച്ചു പൊക്കോളാം..”

വരട്ടെ വരട്ടെ..ഞാൻ മൊത്തം പറഞ്ഞുതീർന്നില്ലല്ലോ....നിങ്ങളൂടെ കൂട്ടുകാരൻ സ്വാമി ഇപ്പോൾ സ്വർഗ്ഗത്തിലാണ്..ആളെ വേണേ  ഒന്നു കണ്ടിട്ട് വന്നോളൂ....ഞാൻ ടെമ്പററി പാസ് വാങ്ങി സ്വർഗ്ഗത്തിലേക്ക് കയറി.എങ്ങും വെള്ളപ്പുക മാത്രം..ചില സ്വാമിമാർ അവിടെ ഇരുന്നു ധ്യാനിക്കുന്നു.. എല്ലായിടട്ട്തും സൈക്കിൾ ചന്ദനത്തിരികൾ കത്തിച്ചു വച്ചേക്കുന്നു...ഞാൻ അടുക്കളയിലേക്ക് ചെന്നു..അവിടാകട്ടേ പാലും പഴവും മാത്രമുണ്ട്..ഒരു കട്ടങ്കാപ്പി പോലുമില്ല..ഈശ്വരാ..ഇതാണോ ഈ സ്വർഗ്ഗം..അപ്പോ ഈ അപ്സരസുകളൂടെ  കാബറേ ഡാർസ് ഒക്കെ നടക്കുന്ന സ്ഥലം ഇവിടെവിടെയാ..?

അപ്പോഴേയ്ക്കും പഴയ വേദാന്ത പ്രൊഫസറെ കണ്ടു..അളിയാ..ഞാൻ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു...

പിന്നെ എന്തുണ്ട് വിശേഷം..?

അവൻ ഒന്നു തറപ്പിച്ചു നോക്കി..എന്നിട്ടു പറഞ്ഞു ..ഞാൻ ഇവിടെക്കിടന്ന് നരകിക്കുകയാണ്..ഒരു കമ്പനിയില്ല..കള്ളില്ല..നല്ല ഫുഡ്ഡില്ല...ഭൂമിയിൽ നിന്നോടൊത്ത് കഴിഞ്ഞതുകൊണ്ട് നരകയാതനകളെല്ലാം അവിടെവച്ചുതന്നെ ഞാൻ അനുഭവിച്ചു..എല്ലാ പാപവും അതോടെ തീർന്നുകിട്ടി..

നീയൊന്നുവന്നേ.. അവൻ എന്നെ വിളിച്ചോണ്ട് അവൻ പുറത്തേക്കിറങ്ങി..ഒരു മരച്ചുവട്ടിൽച്ചെന്നു..അവിടെ ഒരു ചെറിയ കുഴി എടുത്തിരിക്കുന്നത് കാണിച്ചുതന്നു..ഞാൻ ഒറ്റക്കണ്ണുവച്ച് ആ കുഴിയിലൂടെ നോക്കി..അങ്ങു താഴെ കാണുന്നു ലാസ് വെഗാസ്...ഡാൻസും പാട്ടും ഡിസ്കോയും.

അവൻ പറഞ്ഞു..ഇത് കാണുന്നതാണളീയാ ഇവിടുള്ള എന്റെ ഏക ആശ്വാസം.. സ്വർഗ്ഗം ഇവിടെയല്ല..അവിടെയാണ്..

ഞാൻ ദൈവത്തിന്റെ അടുക്കലേക്ക് ഓടി..അപ്പോൾ ദൈവം എങ്ങോട്ടോ ഉള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു..

“എനിക്കിവിടെക്കഴിയണ്ട .എനിക്ക് അമേരിക്കയിൽ പോയാ മതി..”

ദൈവം എന്നെ ഒന്നു നോക്കി..എന്നിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു...എനിക്കും മതിയായില്ലെടാ വേഗാസ് കണ്ട്..
ഹോ ഈ മനുഷന്മാരേ സമ്മതിക്കണം..ഞാൻ ഇടയ്കിടെ ടൂറു പോകുന്നത് അങ്ങോട്ടല്ലേ. 
ബ്ലാക്ക്ജായ്ക്ക് കളീക്കാനായി ഈയാഴ്ച്ചത്തെ സ്വർഗ്ഗത്തിലെ കളക്ഷൻ എടുക്കാൻ വേണ്ടി വന്നതല്ലേ..

അങ്ങനെ ഞാനും ദൈവവും കൂടി ലാസ്വേഗാസിലേക്ക് വിട്ടു...മരുഭൂമിയിൽ പണിത സ്വർഗ്ഗത്തിലേക്ക്..ഒരാഴ്ചത്തെ ഗാംബ്ലിങ്ങിനുശേഷം ദൈവം എന്നോട് യാത്ര ചോദിച്ചു....പോകുന്നതിനുമുൻപ് എന്റെ ഗ്രീൻകാർഡും ശരിയാക്കിത്തരാൻ അദ്ദേഹം മറന്നില്ല..
Las Vegas

മാത്രമല്ല അദ്ദേഹത്തിന്റെ എല്ലാ ഐശ്വര്യത്തിന്റേം കാരണമായ കുബേർകുഞ്ചി മാല അദ്ദേഹം എനിക്കുതന്നു..പോണവഴി പുതിയത് വേറൊരെണ്ണം അദ്ദേഹം മേടിച്ചു..

ഇന്ന് ഞാൻ വളരെ നല്ല നിലയിലാണ് വേഗാസിൽ കഴിയുന്നത്..തരക്കേടില്ലാത്ത ഒരു വലിയ കസീനോയുടെ മുതലാളിയാണ്..കുബേർകുഞ്ചി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു..ഒരു നിരാശാകാമുകനിൽ നിന്നും നെവാഡയിലെ കോടീശ്വരനാക്കി എന്നെ മാറ്റിയ കുബേർകുഞ്ചിക്ക് ഒരായിരം നന്ദി...

( ഇനി വയ്യ..അവസാനിപ്പിച്ചു..)


Disclaimer
: ഇനി ഇത് ഒരു കൂതറ പോസ്റ്റാണെന്ന് ആരേലും പറയുകയോ എന്നെ ചീത്തവിളിക്കുകയോ ചെയ്താൽ ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രെൻഡനുസരിച്ച് ഇത് ഞാൻ ഡിലീറ്റ് ചെയ്യുന്നതായിരിക്കും എന്ന് മാത്രം ആരുംകരുതണ്ട...ഞാനത്രയ്  ദുർബലഹ്രിദയനൊന്നുമല്ല..

.

Oct 15, 2010

ഒരു ഗസറ്റഡ് ബ്ലോഗർ ( സമ്പൂർണ്ണ നോവൽ. )

[കോട്ടയം കഞ്ഞിക്കുഴി 2060ൽ ]
കീ..കീ..കീ..കീ..കീ.. അലാം അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാനെഴുന്നേറ്റത്...സമയം 6 മണി കഴിഞ്ഞിരിക്കുന്നു...2060-ലെ ഒരു പ്രഭാതം..ജനാലകളുടെ കർട്ടൻ തനിയെ മാറി.മുന്നിൽ ദൂരെയായി ഐഫൽ ടവർ മൂടൽമഞ്ഞിൽ മറഞ്ഞുകാണുന്നു . മുന്നിലെ വെർച്വൽ ഡിസ്പ്ലേയിൽ  ഇന്നത്തെ റിമൈൻഡേഴ്സ് തെളിഞ്ഞുവന്നു..രാത്രി നാട്ടിൽ നടക്കുന്ന ബ്ലോഗ്മേറ്റ്സ് ആദരിക്കൽ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കണം...അനുമോദനങ്ങൾ ആരാധകരുടെ സ്നേഹസമ്മാനങ്ങൾ...വർഷം ഏറെയായില്ലേ പാരിസ്സിൽ സെറ്റിലായിട്ട്..ഒറ്റയ്ക്കുള്ള ജീവിതം മടുത്തു...


ഇലക്ട്രോണിക് ഇനാമൽ ക്ലീനർ ( EEC ) വച്ച് പല്ല് തേച്ചോണ്ടിരുന്നപ്പോൾ വെറുതെ മുന്നിലെ ടച്ച്സ്ക്രീൻ കണ്ണാടിയിൽ നിന്നും ഇന്റർനെറ്റ് എടുത്തുനോക്കി...ഫോർബ്സിൽ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോടീശ്വരൻ ഇപ്പോഴും ഞാൻ തന്നെ..ഒറ്റത്തടിയായ എനിക്കെന്തിനാണ് പണം..വെറുതെ ബ്ലോഗിലേക്കും ഒന്നു കയറിനോക്കി..ഇപ്പോഴും പഴയ ബ്ലോഗ്സ്പോട്ട് തന്നെ..ഗൂഗിളിനെ ഞാൻ വാങ്ങിയിട്ട് കൊല്ലം പത്തായില്ലേ...കമന്റുകളൂടെ ബഹളം.. ഇന്നലെ ഒരു ദിവസം തന്നെ 2 മില്യൺ കമന്റുകളായി...ഞാൻ വെറുതേ ലോഗ് നോക്കി...പ്ലൂട്ടോ നിവാസികളായ അന്യഗ്രഹജീവികൾ മാക്കും ഡോറ്റ്സുമാണ് ഏറ്റവുമധികം കമന്റ്സ് ഇട്ടേക്കുന്നത്...

“ സർ , കേരളത്തിലേക്കുള്ള അങ്ങയുടേ അൾട്രാമോഡേൺ പ്ലെയ്ൻ റെഡിയാണ്.ഒരാഴ്ച്ചത്തെ
പ്രോഗ്രാമാണ് കേരളത്തിൽ...ബീപ്പ് ”..
പുതിയതായി വാങ്ങിയ വേലക്കാരൻ റോബോട്ടാണ്..പാരിസിലെ എന്റെ ബംഗ്ലാവിന്റെ പിന്നിലെ ഗാർഡനിൽ ക്രിഷിചെയ്യുന്ന ആന്റ്റിക്ക് വെണ്ടക്കായൊക്കെ നന്നായി നോക്കാൻ ഇനി ഇവനെ പഠിപ്പിക്കണം..

ഞാൻ റെഡിയായി മുറ്റത്തേക്കിറങ്ങി..എന്റെ സെക്രട്ടറി മിസ്.Pepper Potts എന്ന അപരനാമത്തിൽ അറിയപ്പെടുന്ന  ഡയാനാപങ്കജാക്ഷൻ MBA.IPS.IRDP.OPR    എന്നെകാത്ത് എന്റെ പ്രൈവറ്റ് ജറ്റിനരുകിൽ നിൽക്കുന്നു..അവളൂടെ അച്ഛൻ മലയാളിയും അമ്മ അമേരിക്കകാരിയുമാണ്..അല്ലേലും ലോകത്തെ ഏറ്റവും സമ്പന്നമായ കുത്തകരാജ്യമാണല്ലോ ഇപ്പോൾ കേരളം..മലയാളികളെ എങ്ങനേയും വളച്ചെടുക്കാൻ ലോകരാജ്യങ്ങളിലെ മദാമ്മമാർ തമ്മിൽതമ്മിൽ മത്സരമാണല്ലോ..


എന്റെ ഏറോപ്ലെയ്ൻ
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു സമാധാനമാകട്ടേ കേരളത്തിലെ യാത്രയെന്ന് ഞാൻ വെറുതെ ഓർത്തു..പോകുന്നതിനു മുൻപ് മുറ്റത്ത് പോർച്ചിൽ കിടക്കുന്ന എന്റെ പ്രിയപ്പെട്ട വിന്റേജ് കാറുകളെ വ്രിത്തിയാക്കാൻ ഞാൻ തോട്ടക്കാരൻ സോണി-320II എന്ന റോബോട്ടിനെ ശട്ടം കെട്ടി..ഇന്നലേം കൂടെ 2010 മോഡൽ ഹോണ്ടാസിറ്റിയും ആൾട്ടോയും  ഓക്ഷനിൽ പിടിച്ചതാണ്..ഇത്രയും റെയർ പീസുകൾ ഇനിയെവിടെക്കിട്ടാൻ.

ഞാൻ എന്റെ അതിവേഗബഹുദൂര സൂപ്പർ വിമാനത്തിൽക്കയറി...ഇരുപത് മിനിറ്റിനകം അട്ടപ്പാടി അൾട്രാ സ്പേസ് അനെലൈസിസ് സെന്ററിന്റെ ലോഞ്ചിംഗ് പാഡിലെത്തുമെന്ന് കമ്പ്യൂട്ടർ അറിയിച്ചു..അറുപത് കൊല്ലം പഴക്കമുള്ള ഒരു   ഓ.പി.ആർ കുപ്പിയിൽ നിന്നും ഓരോ പെഗ്ഗെടുത്ത് ഞാനും ഡയനയും കഴിച്ചു...ടിവിയിൽ  മലയാളം ചാനലിൽ ഒരു പുതിയ മലയാളസിനിമയുടെ ട്രൈലർ ഓടുന്നു...എഴുപത് വയസ്സുള്ള എന്തോ ഒരു പ്രിത്തിയോ രാജോ അങ്ങനെയാരോ ആണ് നായകൻ...ഈ വയസ്സനൊക്കെ വല്ല അമ്മാവൻ വേഷങ്ങളും ചെയ്തുകൂടെ എന്ന് ഞാൻ വെറുതെ ഡയാനയോട് ചോദിച്ചു..

അധികം വൈകാതെതന്നെ അട്ടപ്പാടി സ്പേസ് ലോഞ്ചിങ്ങ് പാടിലെത്തി..അവിടെ നിന്നും വെടിക്കുറ്റിപോലെ സ്പീഡിൽ പോകുന്ന ഹൈഡ്രജൻഫ്യുവൽ കാറിൽക്കയറി ഞങ്ങൾ കോട്ടയത്തേക്കു വിട്ടു, 1200 മീറ്റർ ഉയരത്തിൽ പണിഞ്ഞിരിക്കുന്ന കുമ്പനാട് എക്സ്പ്രെസ് ഹൈവേയിലൂടെ...പതിയെപോകാൻ ഞാൻ കാറോടിക്കുന്ന കമ്പ്യൂട്ടറിനോടു പറഞ്ഞു.. ഈ മലയാളനാടിന്റെ ഗന്ധം ഞാനൊന്നാസ്വദിക്കട്ടെ..ഞാൻ ഗ്ലാസ് താഴ്ത്തി...എങ്ങും അംബരചുബികളായ കെട്ടിടങ്ങൾ..ലോകത്തിലെതന്നെ ഏറ്റവും വലിയ കെട്ടിടമായ അൽ-തങ്കപ്പൻനായർ ടവറും ഞാൻ കണ്ടു..റോഡുനിറയെ ആധുനിക വാഹനങ്ങൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു...വണ്ടി അപ്പോഴേയ്ക്കും എറണാകുളത്തെത്തിയിരുന്നു..

അൽ- വൈറ്റിലയിലെ ഒരു ട്രാഫിക്ക്ജാമിൽ‌പ്പെട്ട് അല്പനേരം കിടക്കേണ്ടിവന്നു.
അപ്പോഴാണ് ഞാൻ റോഡ്സൈഡിൽ ചിലർ ‘പെട്രോളിന് താങ്ങുവില നിശ്ചയിക്കുക , എന്ന മുദ്രാവാക്യവുമായി സമരം ചെയ്യുന്നത് കണ്ടത്..അത് പഴയ പമ്പ് ഉടമകളാണെന്ന് ഡയാന പറഞ്ഞു..പെട്രോളിന്റെ വില ഓരോ ദിവസം കഴിയുന്തോറും ഇടിയുന്നതിൽ മനം നൊന്ത് ചില പെട്രോളിയം മുതലാളിമാർ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്..വർഷങ്ങളായി ഹൈഡ്രജനല്ലേ ലോകത്തെ ഇന്ധനം..

കാറിൽ അന്നത്തെ മലയാളം പത്രം കിടപ്പുണ്ടായിരുന്നു..ഞാൻ വെറുതെ ഒന്നു മറിച്ചുനോക്കി..ഇന്ത്യയെന്ന ലോകപ്പോലീസിന്റെ തലസ്ഥാനമാണല്ലോ കേരളം..ഇന്ത്യ പാകിസ്ഥാനോടു ചെയ്യുന്ന ക്രൂരമായ ഉപരോധത്തെപ്പറ്റി അവികസിത രാജ്യമായ അമേരിക്ക അപലപിച്ചത്രേ..

കേരളാ ഗ്രീൻ കാർഡിനുള്ള ആപ്ലിക്കേഷൻസ് തത്ക്കാലം നിർത്തിവച്ചിരിക്കുകയാണെന്ന് ഒരു വാർത്തയുംകണ്ടു...മിഡിലീസ്റ്റിൽ നിന്നും ധാരാളം അറബികൾ വിസിറ്റിങ്ങ് വിസയിൽ കേരളത്തിൽ വന്ന് ജോലിചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടത്രേ..

ആസ്ട്രേലിയയിൽ നിന്നും പാലാ വിക്ടറി ട്യൂടോറിയലിൽ എക്കണോമിക്സിൽ  ഉപരിപഠനത്തിനെത്തിയ ചില വിദ്യാർഥികളെ വംശീയവിദ്വേഷികളായ  മലയാളികൾ ഉപദ്രവിച്ചത്രേ...“ പാവങ്ങൽക്കും ജീവിക്കണ്ടേ? .ഞങ്ങളോട് എന്തിനീ ക്രൂരതയെന്ന് കരഞ്ഞുകൊണ്ടാണ് ആസ്ത്രേലിയൻ വിദേശകാര്യമന്ത്രി കേരളത്തോട് ചോദിച്ചത്..

ബോക്സ്കോളത്തിൽ മറ്റൊരു വാർത്തയും കണ്ടു.മുല്ലപ്പെരിയാർഡാമിന്റെ പഠനസമിതിയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിയത്രേ..പഴയ സമിതിയിൽ ഉണ്ടായിരുന്ന ആരും തന്നെ ഇപ്പോൾ ജീവനോടില്ല...അതുകൊണ്ടാണ് പഠനം ഒന്നേന്നു തുടങ്ങാനായി പുതിയ സമിതിയെ കോടതി നിയോഗിച്ചത്..


പൂർണ്ണമായും കമ്പ്യൂട്ടർ നിയത്രിത ഭരണമാണല്ലോ ഇപ്പോൾ ഇന്ത്യയിൽ..മാത്രമല്ല മറ്റു അന്യഗ്രഹങ്ങളൂമാ‍യും നല്ല നയതന്ത്രബന്ധമാണ് ഇന്ന് ഇന്ത്യയ്ക്ക്...പണിപോയ രാഷ്ട്രീയക്കാർ പലരും സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നു..ചിലർ ജെസിബിയുടെ വർക്ക്ഷോപ്പ് നടത്തുന്നു...മറ്റുചിലരാകട്ടേ സ്വത്വം*[ കേരളത്തിൽ കണ്ടുവരുന്ന ഒരഞ്ജാത വസ്തു.എന്താണെന്നാർക്കുമറിയില്ല.. പക്ഷേ എല്ലായിടത്തുമുണ്ട്..ബ്രഹ്മം പോലെ..] കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ തുടങ്ങി..ടീഷർട്ടുമിട്ട് ചെത്തിനടന്നിരുന്ന ചില യുവാക്കളാകട്ടേ ജീവിക്കാനായി റോഡ്സൈഡിൽ തട്ടുകടതുടങ്ങി..അങ്ങനെ എല്ലാവരും പണിയെടുക്കാൻ തുടങ്ങിയതോടെ രാഷ്ട്രീയം കളിക്കാൻ ആർക്കും സമയമില്ലാതായി..നാട് പുരോഗമിക്കുകയും ചെയ്തു..

എന്നാൽ ഒരു തൊഴിലും അറിയാൻ വയ്യാത്ത രാഷ്ട്രീയക്കാർ ഗതികെട്ട് അമേരിക്കയിലേക്ക് കെട്ടുകെട്ടി..ഈയാഴ്ച അവിടെ ഇത് അഞ്ചാമത്തെ ഹർത്താലാണത്രേ, വൈറ്റ് ഹൌസിനു മുൻപിൽ മിക്കവാറും എല്ലാദിവസവും പ്രസിഡന്റിന്റെ കോലം കത്തിക്കലും നടക്കുന്നുണ്ട്..പാവം സായ്പന്മാർ..

അപ്പോഴേയ്ക്കും കോട്ടയമെത്തി..തിരുനക്കര മൈതാനത്ത് പണിഞ്ഞിരിക്കുന്ന പടുകൂറ്റൻ പത്തുനില എസി പന്തലിലാണ് ബ്ലോഗ്മേറ്റ്സ് എന്ന പരിപാടി നടക്കുന്നത്..പണ്ട് 2000 കാലഖട്ടത്തിൽ പുലികളായിരുന്ന ബ്ലോഗർമ്മാർ ഇന്ന് ഇവിടെ ഒത്തുചേരുകയാണ്..എല്ലാവർക്കും പ്രായമായി , പലരും എഴുത്തൊക്കെ നിർത്തിയിട്ട് വർഷങ്ങളേറെയായി..കാർ പന്തലിൽ പാർക്ക് ചെയ്തിട്ട് ഞാൻ അകത്തേയ്ക്കു ചെന്നു..പെട്ടെന്നാണ് ആരാധകരുടെ തള്ളിക്കയറ്റം ഉണ്ടായത്...ഒന്നു പലരും കൈയ്യെത്തിയെന്നെ തൊടുന്നുണ്ടായിരുന്നു..പക്ഷേ ഞാനാരെയും അടിക്കാനൊന്നും പോയില്ല..എന്റെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ആരാധകരാണ് എന്നെനിക്കറിയാമായിരുന്നു...

എല്ലാത്തിരക്കുകളിൽ നിന്നുമൊഴിഞ്ഞ്  ഈ മീറ്റിന്  ഞാൻ പങ്കെടുക്കാൻ കാരണം എന്റെ ഗുരുവായ  കുറുമഗുരുവിന് ബ്ലോഗ്സ്കാർ അവാർഡ് കിട്ടിയതിൽ അനുമോദിക്കുന്ന വേദിയാണ് എന്നുള്ളതുകൊണ്ട് മാത്രമാണ്..ഏതാണ്ട് തൊണ്ണൂറ്റാറ് വയസ്സായിരിക്കുന്നു അദ്ദേഹത്തിന്..അഞ്ച്കൊല്ലം മുൻപ് ദുബെയിൽ പോയപ്പോൾ കൊച്ചുമോന്റെയൊപ്പം കരാമയിൽ താമസിക്കുന്ന അദ്ദേഹത്തെ അവിടെവച്ച് ഒന്ന് കണ്ടതാണ്.പിന്നെ തിരക്കുകാരണം കാണാൻ സാധിച്ചിട്ടില്ല..

ചെന്നപാടെ ഞാൻ ഗുരുവിന്റെ കാൽതൊട്ടുവന്ദിച്ചു...കൈയ്യിലേക്ക് ഒരു പതിനായിരം കേരളാഫ്രാങ്കിന്റെ ഒരു കെട്ടും പിടിപ്പിച്ചുകൊടുത്തു..

  “ ഓർമ്മ ശ്ശി കുറവാണ് കുട്ട്യേ...അത്രയ്ക്ക് അങ്ങട് മനസ്സിലായില്യ  “
“..ഞാൻ പോണി.അങ്ങയുടേ പഴയ ഒരു  ശിഷ്യനാണ്..അനുഗ്രഹിക്കണം..ഞാൻ പറഞ്ഞു.“
എന്നിട്ട് ഞാൻ ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന ഒരു കുപ്പി കോണ്യാക്ക് അദ്ദേഹത്തിനു നൽകി.
‘പുന്നെല്ല് കണ്ട എലിയേപ്പോലെ ‘  ഗുരുവിന്റെ മുഖം പ്രസന്നമായിത്തെളീഞ്ഞു..

അധികം വൈകാതെ മഹാസമ്മേളനം തുടങ്ങി..“ മാത്യൂ കട്ടപ്പന “ എന്ന അനോണിപ്പേരിൽ ബ്ലോഗെഴുതുന്ന മാർസ് നിവാസിയായ  ‘ സുസൂ  ’ എന്ന അന്യഗ്രഹജീവിയായിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷൻ...ലോകെത്തെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ “ ബ്ലോഗ്സ്കാർ അവാർഡ്
“ കുറുമാന്റെ മിസ്റ്റർ ജി.പീ.എസ്- ഭാഗം 500 “ എന്ന ഖണ്ഡകാവ്യത്തിനു ലഭിച്ചതിന്റെ സ്വീകരണമായിരുന്നു അത്...

പഴയ ബ്ലോഗേഴ്സെല്ലാം തങ്ങളുടെ കൊച്ചുമക്കളോടൊപ്പമായിരുന്നു എത്തിയത്..ആദ്യമായി കുറുമാന്റെ പ്രസംഗമായിരുന്നു....ഒരു സിൽക്ക്ജുബായുമിട്ട് തോളത്തൊരു പഴയ നിക്കോൺ ക്യാമറയും തൂക്കി നിന്ന് അദ്ദേഹം പ്രസംഗിച്ചു..

“  ഒഹ് ഖോ ഖൊ..(ചുമയ്ക്കുന്നു..)

“ എന്റെ പഴയ ആരാധകരേ, ഈ ബ്ലോഗ്സ്കാർ എനിക്ക് കിട്ടിയതിൽ ഞാനധികം സന്തോഷികുകയാണ്.അതിലുപരി ഇന്ന് ലോകത്തെ ഏറ്റവും വലിയ ബ്ലോഗറായ പോണിക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ കണക്കിന് ട്യൂഷനെടുത്തിരുന്നു.‘

എനിക്ക് ലഭിച്ച ഈ ബ്ലോഗ്സ്കാർ അവാർഡ് ഞാനെന്റെ ശിഷ്യന് സമർപ്പിക്കുന്നു..വർഷങ്ങൾക്കു മുൻപ് നടന്ന ആ സംഭവം ഞാനിന്നുമോർക്കുന്നു..അന്ന് 2010ൽ മിസ്റ്റർ ജിപീസ് എന്ന ഈ ഇതിഹാസം ഒന്നാംഭാഗമെഴുതി... ഇനിയെന്ത് .? എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പതിവുപോലെ ഭാംഗ് വാങ്ങാനായി പോണി ഫ്ലാറ്റിൽ വന്നത്..

ഞങ്ങൾ വീക്കെൻഡിൽ ഡൊമിനിയോടൊപ്പം അല്പം ഭാംഗ് കഴിക്കാറുണ്ട് ...ഡെല്ലീ വെച്ചേയുള്ള ശീലമാണ്..രണ്ടാം ക്ലാസി പഠിക്കുന്ന ഇവന് ആദ്യമായി ഭാംഗ് കൊടുത്തുപഠിപ്പിച്ചത് ഞാനല്ലേ..

ഭാംഗ് കലക്കാനുള്ള പാലു വാങ്ങാനായി ഞാൻ താഴെ ഗ്രോസറിയിലേക്കു  പോയി..അപ്പോൾ സ്വീകരണമുറിയിലെ കമ്പ്യൂട്ടറിൽ പാതിയെഴുതി നിർത്തിയ ജിപീഎസ് രണ്ടാം ഭാഗം അവൻ കണ്ടു..തുടർന്ന് എഴുതാൻ കഴിയാത്ത വിഷമത്തിൽ കണ്ണീരു വീണ കീബോഡും കണ്ടു..ഞാൻ തിരിച്ചു വരുന്നതിനുമുന്നേതന്നെ അവൻ ഇരുപത്തഞ്ച് ഭാഗങ്ങൾ എഴുതിത്തീർത്തു..എന്നിട്ട് ഡ്രാഫ്ടിലിട്ടു..
പിറ്റേന്ന് ബ്ലോഗ് തുറന്ന ഞാൻ ഞെട്ടിപ്പോയി..ഹിറ്റോട് ഹിറ്റ്..അങ്ങനെ എന്നിലെ ഇൻസ്പിറേഷൻ കത്തിച്ചുതന്ന പോണിക്കല്ലാതെ വേറെയാർക്കാണ് ഞാൻ നന്ദി പറയേണ്ടത്..“

ഇത്രയും പറഞ്ഞുകൊണ്ട്  പൊട്ടിക്കരഞ്ഞ അദ്ദേഹത്തെ രണ്ടു യൂണീയൻകാർ താങ്ങിയെടുത്തുകൊണ്ട് ഗ്രീൻറൂമിലേക്ക് പോയി.

അടുത്തതായി വന്ന  വിശിഷ്ട വ്യക്തി വിശാലനായിരുന്നു....അദ്ദേഹത്തിന്റെ  കൊടകരപുരാണം 5000-മത്തെ എഡിഷൻ അവിടെവച്ച് പബ്ലിഷ് ചെയ്യുകയുണ്ടായി..തന്റെ അമ്മാവന്റെ മൂത്തമോന്റെ ഭാര്യയുടെ നാത്തൂന്റെ കൊച്ചുമോന് തന്റെ ബ്ലോഗിന്റെ നടത്തിപ്പവകാശം വിട്ടുകൊടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു..പുതിയ തലമുറ കൈയ്യടിയോടെ ആ അറിയിപ്പ് സ്വീകരിച്ചു..ബ്ലോഗിന്റെ പാസ്വേഡ് മാറൽച്ചടങ്ങും അവിടെ നടന്നു...

പ്രശസ്ത സഞ്ചാരിയായ സുരക്ഷരൻ ചേട്ടനെമാത്രം അവിടെ കണ്ടില്ല..അദ്ദേഹം എവിടെയെന്ന് ഞാൻ സംഖാടകരോട് അന്വേഷിച്ചു...ഭൂമിയിൽ കറങ്ങാൻ ഇനി സ്ഥലമില്ലാത്തതിനാൽ അദ്ദേഹം 
കുട്ടനാട് കാണാൻ വന്ന ചില അന്യഗ്രഹജീവികളൂടെ കമ്പനികൂടി യുറാനസ്സ് വരെ പോയിരിക്കുകയാണ്..ഈ പ്രായത്തിലും ഈ മനുഷ്യൻ  ചുറ്റിക്കറങ്ങുന്നുണ്ടല്ലോയെന്ന് ഞാൻ വെറുതെ ഓർത്തു..ദി ടൈം മാഗസിനിൽ കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂകണ്ടിരുന്നു...പോണവഴി ജൂപ്പിറ്ററിൽ ചാരി നിന്ന് ഒരു പടമൊക്കെയെടുത്ത് കൊണ്ട്..

അതിനെത്തുടർന്ന്  കായംകുളത്തുനിന്നും  കോട്ടയം  വരെപ്പോകുന്ന കായംകുളംസൂപ്പർഫാസ്റ്റ് ബുള്ളറ്റ്ട്രെയിനിന്റെ പേരുമാറ്റൽച്ചടങ്ങായിരുന്നു..അതിന്റെ സ്പീഡ് കണക്കാക്കി ഇനി മുതൽ എ-റൺ (A-RUN ) കായംകുളം  എന്നായിരിക്കും അറിയപ്പെടുകയെന്ന് ട്രെയിൻ മന്ത്രി
അറിയിച്ചു...അതിന്റെ വിശദാംശങ്ങൾ അദേഹം മൈക്കിലൂടെ വിളീച്ചുപറഞ്ഞു..

ഞാൻ ഒരു സിഗരറ്റ് വലിക്കാനായി സമ്മേളനം നടക്കുന്ന വേദിക്കു പുറത്തേക്കിറങ്ങി..സ്വിസ് ഗാർഡുകൾ എന്റെ സുരക്ഷയേക്കരുതി ചുറ്റിലും നിന്നു..പെട്ടെന്ന് എവിടെനിന്നോ ഒരു വാരിക്കുന്തം എന്റെ മുന്നിൽ വന്നു പതിച്ചു....ഞാൻ ഒഴിഞ്ഞു മാറി..മൈതാനത്തിന്റെ  മതിലുചാടി ദേഹമാസകം ബ്ലാങ്കറ്റിട്ട് പൊതിഞ്ഞ ഒരാൾ ഓടിരക്ഷപെടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു..ആരാണത്..?
എന്റെ സ്വിസ് ഗാർഡ്സിലെ പ്രധാന വെടിക്കാരനായ ആൻഡ്രൂസ് ഉടനെതന്നെ തന്റെ പമ്പ് ആക്ഷൻ ഷോട്ട് ഗണ്ണെടുത്ത് ആ രൂപത്തിനുനേരെ നിറയൊഴിച്ചു..

  ഠീഷ്യൂ ...ഠീഷ്യൂ ...ഠീഷ്യൂ... ,ഠീഷ്യൂ ,..................
..     “ അയ്യോ......” എന്നൊരലർച്ച..ആ രൂപം ആൽക്കൂട്ടത്തിനിടയിൽ മറഞ്ഞു...

..ഗാർഡുകൾ എന്നെ പൊതിഞ്ഞുകൊണ്ട് ഗ്രീൻ റൂമിലേക്ക് കൊണ്ടു പോയി..പിന്നിൽത്തന്നെ വെടികൊണ്ടുകാണും എന്ന് ആൻഡ്രൂസ് എന്നോട് പറഞ്ഞു..ഉടനേ തന്നെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസും വന്നു..പ്ലൂട്ടോയിൽ  ജോലിചെയ്യുന്ന ചേട്ടൻ വരെ പ്ലാനറ്റ് ഫോണിൽ വിളിച്ചു കാര്യം തിരക്കി..

ആരാണ് എന്നെ വധിക്കാൻ ശ്രമിച്ചത്....ആർക്കാണ് ഇത്രയും കാലം നീണ്ട പക എന്നോട്...ഞാൻ കേരളത്തിൽ വരുന്നതു തന്നെ വർഷങ്ങൾക്കു ശേഷമാണ്...ഞാൻ ആകെ ആശയക്കുഴപ്പത്തിലായി...

സാർ, കിടപ്പിലായ ബ്ലോഗ് കുലപതിയെ കാണാൻ പോകേണ്ട സമയമായി...വൈകുന്നേരം തന്നെയെത്തണം..ഡയാന എന്നെ ഓർമ്മിപ്പിച്ചു.

അപ്പോഴേക്കും സമ്മേളനം കഴിഞ്ഞ്  ഒരു റാലി സൈക്കിളിൽ തലയിൽ ചുവന്നതോർത്തൊക്കെയിട്ട്
വിശാലമനസ്കനെത്തി..ബെന്റ്ലിയേലൊക്കെ കേറി മടുത്തു..ഇനിയൊരല്പം സൈക്കിൾ യാത്രയാവാം എന്നു ഞാൻ തീരുമാനിച്ചു..ഒരു നൊസ്റ്റാൾജിയ....ഞാൻ ക്യാരിയറിലിരുന്നു പ്രായമേറെയായെങ്കിലും ശക്തിമാനായ വിശാലേട്ടൻ കോട്ടയത്തുനിന്നും പാലാ വരെ ആഞ്ഞുചവിട്ടി.എസ്കോർട്ടുമായി ഞങ്ങളൂടെ പിന്നാലെ ഹമ്മറിൽ എന്റെ സെക്യൂരിറ്റിക്കാർ പിന്തുടർന്നു...വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ ബ്ലോഗിന്റെ തറവാട്ടിലെത്തി..

പഴയകാലപ്രതാപം വിളിച്ചോതുന്ന ക്ഷയിച്ച ഒരു തറവാട്.മുറ്റത്ത് കരിയിലകൾ നിറഞ്ഞുകിടക്കുന്ന ഒരു മിനി ഭാർഗ്ഗവീനിലയം...മുറ്റത്ത് കാര്യസ്ഥനായ കുഞ്ചിത്ത്ആന്റണി നിൽക്കുന്നു..ഒഴിഞ്ഞ ഒരു ചാരുകസേര പൂമുഖത്ത് കിടക്കുന്നു..സൈഡിലുള്ള തൊഴുത്തിൽ കുട്ടിശങ്കരൻ എന്നെഴുതിയ ബോർഡ് കഴുത്തിലിട്ട ഒരു പശുവിനെ കെട്ടിയിട്ട് കാടിവെള്ളം കൊടുക്കുന്നതും കണ്ടു..

“ ആറാമ്പ്രാൻ ഇല്ലേ അകത്ത് ? “  ...ഞാൻ ചോദിച്ചു.

ഒരു ദീർഖനിശ്വാസത്തോടെ കാര്യസ്ഥൻ പറഞ്ഞു..

തമ്പ്രാൻ കിടപ്പിലായിട്ട് വർഷങ്ങൾ കഴിഞ്ഞു..ഒരു കാലത്ത് കൊമ്പനാനകളൂടെ തുമ്പിക്കൈയ്യിൽക്കിടന്ന് അമ്മാനമാടിയ ആളല്ലേ..ഇപ്പോൾ ഒരാനയേ ഉള്ളു..അതാവട്ടെ പട്ടിണികിടന്ന് മെലിയുകയും ചെയ്തു..അതാ ആ തൊഴുത്തിൽ കെട്ടിയിരിക്കുന്ന കുട്ടിശങ്കരൻ.....

“അപ്പോ അതാണ് സംഗതി..... അല്ലെങ്കിലും ആരേലും പശുവിനു കുട്ടിശങ്കരൻ എന്നു പേരിടുമോ.
..ഞാനാലോചിച്ചു.

വരൂ..കാര്യസ്ഥൻ ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു...

അകത്തെ മുറിയിൽ തളർന്നു കിടക്കുന്നു..ബുലോകത്തിന്റെ എഴുത്തച്ഛൻ...മേശയിൽ കഷായക്കുപ്പികൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.മുറിയാകെ മരുന്നിന്റെ ഗന്ധം തങ്ങി നിൽക്കുന്നു..
അല്പം മാറി പൊടിപീടിച്ചു കിടക്കുന്ന ഒരു പെന്റിയം 3 കമ്പ്യൂട്ടർ..

“ എന്നെ മനസ്സിലായോ..മുത്തശ്ശാ...ഞാൻ പോണിത്തരങ്ങളിൽ നിന്നാ....ഫ്രാൻസിൽ നിന്നും ഇന്ന് എത്തിയതേയുള്ളൂ...“ സുഖമാണോ..?.... ഞാൻ ഉറക്കെ ചോദിച്ചു..

ഏ....ആ.......സ്സുഖം തന്നെ....തന്നെ.( ചുമയ്ക്കുന്നു )..

“ തമ്പ്രാ,  ബ്ലോഗ്മേറ്റ്  സമ്മേളനം നാളേ സമാപിക്കുകയാണ്..വല്യ വല്യ ആൾക്കാരൊക്കെ പങ്കെടുക്കുന്നുണ്ട്...അവിടുന്ന് വന്നാൽ നന്നായിരുന്നു.കൊണ്ടുപോകാൻ എന്റെ കാഡില്ലാക്കിന്റെ ലിമ്മോസീൻ അയക്കാം...ഒന്നു കിടന്നുതന്നാ മതി “ ..

( വീണ്ടും ചുമച്ചുകൊണ്ട് )“ എനിക്കു വയ്യ..ഞാൻ വരില്ല...ഞാൻ തറവാടീയാ...ഹും..

“ ആയിക്കോട്ടെ ഇനി എത്ര നാളത്തേക്കാനാ...എന്തായാലും വരണം ..ഞാൻ രാവിലെ വണ്ടിയയക്കും..നല്ല ചിമിട്ടൻ നീഗ്രോകളാണ് കൊണ്ടുപോകാൻ വരുന്നത്..എതിർത്താൽ അവർ പൊക്കിയെടുത്തോണ്ട് പോകും ...” എന്നാ ഞാൻ പോട്ടെ ..ഇതാ 500 രൂപയൊണ്ട് മരുന്നൊക്കെ മേടിച്ച് കഴിക്ക്..“
ഞങ്ങൾ പുറത്തേക്കിറങ്ങി...

Date :   2060 February 5.

ആതിര ബാറീനുമുന്നിൽ നിന്ന് തുടങ്ങിയ സമാപന റാലി മൈതാനത്ത് അവസാനിച്ചു.തിരുനക്കര മൈതാനം ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു...

വേദിയിൽ   യൂണിവേഴ്സൽ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ശശിമോൻ ,
കോഴിപ്പാറ എയർവേയ്സ് ചെയർമാൻ സി.സിനുകുകാർ, മറ്റു പ്രമുഖ ബ്ലോഗർമാർ , അങ്ങനെ ഉന്നതർ പലരും ഇരിക്കുന്നു...ഒരു സ്വർണ്ണസിംഹാസനം വേദിയിൽ ഒഴിഞ്ഞു കിടപ്പുണ്ട്...
അതേ ബ്ലോഗിന്റെ കുലപതിക്കുവേണ്ടി ഒഴിച്ചിട്ട സിംഹാസനം...അധികം വൈകാതെ കട്ടിലോടെ പൊക്കിയെടുത്ത നിലയിൽ അദ്ദേഹത്തെ സ്റ്റേജിലേക്ക് നീഗ്രോകൾ കൊണ്ടുവന്നു...

നാട്ടുകാർ ആകാംക്ഷയോടെ ഉറ്റുനോക്കി..പ്രിയപ്പെട്ടവരേ...നമ്മുടെ സ്വന്തം എഴുത്തഛനെ ഇതാ സിംഹാസനത്തിൽ അവരോധിക്കാൻ പോകുന്നു..എല്ലാവരും ഹർഷാരവം മുഴക്കി..

ഇറ്റാലിയൻ പുലിത്തോലിൽ  തീർത്ത  കിരീടം ജസ്റ്റിസ് അദ്ദേഹത്തെ അണിയിച്ചു..
ഇനി ഈ സിംഹാസനത്തിൽ അങ്ങിരുന്നാലും..

“...ഇല്ലാ..ഞാനിരിക്കില്ല ...“തമ്പ്രാൻ പറഞ്ഞു..

“ കുഴപ്പമില്ല ..അങ്ങേയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണീത്..ഇരുന്നോളൂ...”

എന്തുവന്നാലും ഞാനിരിക്കില്ല.....അവസാനം എല്ലാവരും കൂടെ ബലമായി നിർബ്ബന്ധിച്ച് അദ്ദേഹത്തെ ആ സിംഹാസനത്തിലേക്ക് പിടിച്ചിരുത്തി..

“ അയ്യോ......” എന്നൊരലർച്ച...വീണ്ടും...എല്ലാവരും ഞെട്ടി..

This Is the same sound of the guy who got hit  from my gunshot yesterday... സ്വിസ് ഗാർഡ് ആൻഡ്രൂസ് പറഞ്ഞു..

എല്ലാവർക്കും കാര്യം മനസ്സിലായി..അപ്പോൾ ഇന്നലെ കുന്തമെറിഞ്ഞ് എന്നെ വധിക്കാൻ ശ്രമിച്ചത്..ഇദ്ദേഹമായിരുന്നല്ലേ...പെട്ടെന്നുതന്നെ കേരളാ മോഡേൺ സൂപ്പർപോലീസ് വന്ന് തമ്പ്രാനെ ബന്ധവസ്സിലാക്കി....അവനെ  ഞങ്ങൾക്കു വിട്ടു തരൂ‍.......ജനങ്ങൾ അലറിവിളിച്ചു..

“ അറസ്റ്റ് ഹിം..” ജസ്റ്റിസ് ഓർഡറിട്ടു..

“ ഒരു നിമിഷം നിൽക്കണേ
“..എല്ലാവരും തിരിഞ്ഞു സദസ്സിലേക്കുനോക്കി .. .തമ്പ്രാന്റെ കാര്യസ്ഥൻ കുഞ്ചിത്ആന്റണിയാണ്..കൈയ്യിൽ കുറേ പുസ്തകങ്ങളും വീഡിയോ കാസറ്റുകളും...

അദ്ദേഹം പറഞ്ഞു.....തമ്പ്രാന് ഒരു പ്രത്യേകമായ അസുഖമുണ്ട്....
ഇംഗ്ലീഷിൽ ഇതിന്  
ഡ്യുവല്പേഴ്സെണാലിറ്റി ഡിസോഡർ കം മെഡിറ്ററേനിയൻ റിപ്ലിക്ക “എന്നു പറയും..രോഗത്തിന്റെ പേരു കേട്ടതോടെ ജനങ്ങൾ  ഒന്നടങ്ങി....സദസ്സിലിരുന്ന ചില 
സ്ത്രീബ്ലോഗേഴ്സ് പേടിച്ച് മോഹാലാസ്യപ്പെട്ടു വീണു..

ഈ ബുക്ക് വായിച്ച് ഈ കാസറ്റും കണ്ടാൽ എല്ലാർക്കും മനസ്സിലാകും..അദ്ദേഹം വലിയ ഒരു  ബുക്ക് ജഡ്ജിന്റെ കൈയ്യിൽക്കൊടുത്തു...“ ബ്ലൂടൂത്ത് ഫോർ ജാവ  “
[ ശരിക്കും നല്ല ഐടി പുസ്തകമാണ്..മാന്യവായനക്കാർ ഓരോ കോപ്പി വച്ച് വാങ്ങണം .കൊന്നാൽ‌ പാപം തിന്നാൽ തീരുമെന്നാണല്ലോ.] കൂടെ അന്യന്റെ വീഡിയോ കാസറ്റും...

 അത് വായിച്ചതോടെ ജഡ്ജിക്ക് കാര്യം മനസ്സിലായി...മാത്രമല്ല അദ്ദേഹം നേരത്തേതന്നെ
“ അന്യൻ ” രണ്ടുവട്ടം കാസറ്റിട്ട് കണ്ടിട്ടുമുണ്ടായിരുന്നു...

“ റിലീസ് ഹിം..“   ജഡ്ജ് ഉത്തരവിട്ടു..പോലീസുകാർ തമ്പ്രാനെ മോചിപ്പിച്ചു...

തുടർന്ന് അദ്ദേഹം സദസ്സിനെ നോക്കിപ്പറഞ്ഞു..ഈ മഹാനായ ബ്ലോഗർ ഒരു സാധാരണ ബ്ലോഗറല്ല..ബ്ലോഗർമാരിൽ വച്ചും ഏറ്റവും വലിയവനായ  “ ഗസറ്റഡ് ബ്ലോഗറാണിത് .”
അതെ ഒരു ഗസറ്റഡ് ബ്ലോഗർ..

ഇതുകേട്ടതോടെ തന്റെ തലയിൽ നിന്നും ഒരു കിളി പറന്നുപോയതുപോലെ തമ്പ്രാന് തോന്നി..

അപ്പോൾ സദസ്സിലിരുന്ന ഒരു ഗൈനക്കോളജിസ്റ്റ് വേദിയിലേക്കു കയറിവന്ന് ഹ്രിദയമിടിപ്പുകുഴൽ
നെഞ്ചിൽ വച്ച് തമ്പ്രാനെ പരിശോധിച്ചു.എന്നിട്ട് തിരിഞ്ഞുനിന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞു..തമ്പ്രാന് സൂക്കേട് എല്ലാം ഭേദമായി..തളർച്ചയും മാറി ഇപ്പോൾ ഇദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്..നിങ്ങൾക്കിതാ പഴയ ആ ആറാം തമ്പുരാനെ തിരികെക്കിട്ടിയിരിക്കുന്നു..

സന്തോഷം കൊണ്ട് ജനങ്ങൾ ന്രിത്തം ചവിട്ടി.തമ്പ്രാനാകട്ടേ ആ‍നന്ദാശ്രുപൊഴിച്ചുകൊണ്ട് സിംഹാസനത്തിലേക്ക് അമർന്നിരുന്നു..ബുള്ളറ്റ് വൂണ്ടിന്റെ വേദന അദ്ദേഹം ശ്രദ്ധിച്ചതേയില്ല....
ബൂലോകത്ത് വീണ്ടും വസന്തം കടന്നുവന്നു...

                                                                           

                                                                 ദേണ്ട്  [The End ]
Related Posts Plugin for WordPress, Blogger...