Followers

Sep 30, 2010

ഇലക്ഷൻ കാലത്തെ പ്രപ്പോസൽ

                    


                                                                                 യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ   വൻ ഭൂരിപക്ഷത്തോടെ എതിരാളിയെ കമഴ്ത്തിയടിച്ച്  ബരാക്ക് ഹുസൈൻ ഒബാമ വിജയിച്ചപ്പോൾ അമേരിക്കാരെക്കാളേറെ സന്തോഷിച്ചത് ഇന്ത്യാക്കാരായിരുന്നു..സ്വന്തം പഞ്ചായത്തിലെ  ഇലക്ഷൻ റിസൽട്ട് പോലും അറിയാൻ താത്പര്യമില്ലാത്തെ പലരും  കണ്ണിലെണ്ണയൊഴിച്ച്  കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ടിവിയിൽ കണ്ടു.....

ഒബാമയുടെ വിജയം കണ്ട് ആനന്ദപുളകിതരായ  കേരളത്തിലെ പ്രായമായ വല്യമ്മമ്മാർ പോലും പറഞ്ഞു..അവൻ ഗുരുത്വമുള്ളവനാ....നമ്മടെ ചെക്കനൊന്ന് ആ കസേരയിൽ ഇരിക്കട്ടെ....ആ ഡ്രാക്കുള ബുഷ്    ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇനി അവൻ തീർത്തോളും...നമ്മടെ സ്വന്തം അമേരിക്കാ എന്ന പ്രയോഗം പോലും ഇന്ത്യയിലുണ്ടായി...

 അമേരിക്ക ഇന്ത്യയുടെ കൂടെയുള്ളപ്പോൾ പേടിച്ചുവിറയ്ക്കുന്ന പാകിസ്ഥാൻ ഒരു ദിവസം വന്ന്..  
“  സുല്ല് .....ഇനി ഞങ്ങൾ കളിക്കുന്നില്ല...റ്റാറ്റാ....“  എന്നു പറഞ്ഞ് യുദ്ധം നിർത്തുന്ന കാലം വരും എന്ന് ഉറപ്പിച്ച ഇന്ത്യാക്കാർ ഏറെനാൾ കാത്തിരുന്നു...ഇടയ്ക്കിടെ പുട്ടിനു പീര പോലെ ഒബാമസാറ് നടത്തുന്ന വൻ വാഗ്ദാനങ്ങൾ , പ്രഖ്യാപനങ്ങൾ , ഇറാക്കിൽ നിന്നും പട്ടാളത്തെ പിൻവലിക്കൽ .....
...ജീവിതത്തിലിന്നു വരെ വോട്ട് ചെയ്യാതെ ബഹിഷ്കരിച്ച എന്റെ കൈകൾ പോലും ഒബാമയ്ക്ക് വോട്ടു ചെയ്യാനായി തരിച്ചു...
                                                       
                                                                                 ഒബാമ എന്തു ചെയ്യുന്നു എന്ന് ലോകം ശ്വാസം പിടിച്ച് നോക്കിനിന്ന കാലമായിരുന്നു അത്...അവസാനം പ്രത്യേകിച്ച് ഒന്നും നടന്നില്ലെങ്കിലും ആളുകൾ അപ്പുറത്തെ വീട്ടിലെ പരോപകാരിയായ ഒരു ചേട്ടനേപ്പോലെ ഒബാമയെ സ്നേഹിച്ചു പോന്നു..

ഒടുവിലൊരുനാൾ അമേരിക്കയിൽ ഏറ്റവുമധികം ഇന്ത്യാക്കാർ H1B എന്ന നോൺ എമിഗ്രന്റ് വീസയുടെ പിൻബലത്തിൽ  പണിയെടുത്തുവന്നിരുന്ന സമത്വസുന്ദരമായ ഐറ്റി അന്തരീക്ഷത്തിലേക്ക് ഒമാമയുടെ ഡെമോക്രമന്മാർ തൊടുത്തുവിട്ടത് ഔട്ട് സോഴ്സിംഗ് തടയുന്ന വിവാദ ബില്ലായിരുന്നു..ഒരു വലിയ ശതമാനത്തോളം ഇന്ത്യൻ ഐറ്റിക്കമ്പനികൾ ആശ്രയിച്ചിരുന്ന അമേരിക്കൻ കരാറുകളൂടെ കാര്യം അതോടെ അനിശ്ചിതത്വത്തിലായി....

H1Bഎന്ന ഇരട്ടക്കൊളുത്തുള്ള ചൂണ്ടകൊണ്ട് താമസവും ജോലിയും മാത്രമല്ല ആവശ്യമെങ്കിൽ ഗ്രീൻകാർഡും കിട്ടും എന്നതിനാൽ തന്നെ ഏറ്റവും ജനപ്രിയവിസകളിൽ ഒന്നായിരുന്നു ഇത്...എന്നാൽ പുതിയ നിയമത്തിന്റെ  പിൻബലത്തിൽ H1Bവിസകളുടെ കൂമ്പടയ്ക്കാൻ പര്യാപ്തമായ ടാക്സ് തന്നെ ഇമ്പോസ് ചെയ്തു ഒബാമ...നവംബറിൽ നടക്കാനിരിക്കുന്ന സെനറ്റ് ഇലക്ഷൻ മുൻ നിർത്തി തദ്ദേശീയ ജനങ്ങളുടെ പിൻബലത്തിനു വേണ്ടിയുള്ള ഒരു നാലാം കിട രാഷ്ട്രീയതന്ത്രം...എരിതീയിലേക്ക്    ടി.എൻ.ടി    ഒഴിക്കുന്നപോലെ ഒരു സെനറ്റർ മാമന്റെ ഇൻഫോസിസിനെപ്പറ്റി “ ചോപ്പ് ഷോപ്പ് പ്രയോഗങ്ങൾ ”...അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ നിൽക്കുന്ന അമേരിക്കൻ ഇന്ത്യാക്കാരുടെ  കട്ടേം പടോം മടങ്ങും എന്നു തന്നെ എല്ലാവരും കരുതി..

                                                                       
                                    ബില്യൺസിട്ടു കളിക്കുന്ന സോഫ്ട്വെയർ കമ്പനികൾ വെറും ഊളന്മാരല്ലെന്ന് തെളിയിച്ചു കൊണ്ട് ആ ബിൽ പാർലമെന്റിൽ വച്ച് 45 വോട്ടിന്റെ പിൻബലത്തിൽ റിജക്ട് ചെയ്യപ്പെട്ടു...സംഗതി പാസാകാൻ 60 വോട്ടുകൾ വേണം ..പക്ഷേ 53 വോട്ടുകളേ ബില്ലിനനുകൂലമായി കിട്ടിയുള്ളൂ....എല്ലാ ഇന്ത്യക്കാരും ധൈര്യമായി പോയി കമ്പ്യൂട്ടറിനു മുന്നിലിരുന്നോളൂ....



ഓരോ ദിവസവും ജനപ്രീതിയുടെ കാര്യത്തിൽ പടവലങ്ങാ പോലെ വളരുന്ന  ഒബാമയുടെ വളർച്ചയ്ക്ക് ഈ ബില്ല് ഒരു ക്യാറ്റലിസ്റ്റ് ആകുമെന്നു കരുതുന്നു....ലോകത്തെ ഏറ്റവും പവർഫുള്ളായ മനുഷ്യൻ ഇത്തവണ ഒന്നു വിയർത്തു...സാധാരണക്കാരെ കണ്ടില്ലെന്നു നടിച്ച് എത്ര നാൾ ഇദ്ദേഹം ആ സിംഹാസനത്തിൽ ഇരിക്കും... The free country യാണെങ്കിലും വിദേശികളോട് ഒരല്പം ദയയൊക്കെ കാണിക്കുന്നത് ഒരു തെറ്റല്ല സാറേ....

ഇല്ലെങ്കിൽ അപ്രതീക്ഷിതമായ ഇതുപോലുള്ള രാഷ്ട്രീയ പരാജയങ്ങൾ ഇനിയും വരും...ജനകീയൻ എന്ന  ഇമേജ് കാത്തുസൂക്ഷിച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റായാലും  സ്റ്റേറ്റിന്റെ മുഖ്യമന്തിയായാലും ജനങ്ങളൂടെ മുന്നിൽ ഒരു വിലയും കാണില്ല ..


CIA, FBI എന്നിവരുടെ ശ്രദ്ധയ്ക്ക് :
 

നിങ്ങൾ ചാരന്മാരെ വിട്ട് ഇതെല്ലാം വായിക്കുന്നുണ്ടെന്ന് എനിക്കറിയാം..ഞാൻ ഒരു റിബലൊന്നുമല്ല....അങ്ങനെ ആരു പറഞ്ഞാലും ഞാനതിനെ നഖശിഖാന്തം എതിർക്കും....
എന്റെ ഒരു വിസ ആപ്ലിക്കേഷൻ ഞാൻ ഉടനേതന്നെ യുഎസ് എംബസിയിലേക്ക് അയക്കുന്നുണ്ട്...ഇതിന്റെ പേരിൽ അത് വലിച്ചുകീറിക്കളയില്ല എന്നു കരുതുന്നു...
പ്രിയ ചാരാ , അല്ലെങ്കിലും നമ്മളു തമ്മിൽ എന്തിനാണ് ഒരു ശത്രുത...എന്നേപ്പറ്റി നല്ല അഭിപ്രായം പറയണേ...ഞാനവിടെ വരുമ്പോൾ അങ്ങേയ്ക്കായി നല്ല പൂ പോലത്തെ  മസാലദോശയും  തൈരുസാദവും കൊണ്ടുവരാം..
ടെക്സസിൽ നിന്നും ആസ്പിൻ വരെ എന്റെ കാരവനിൽ കൂട്ടുകാരോടൊത്ത്  ഡ്രൈവ് ചെയ്യുത് പോകുന്നത്  ഞാനിന്നലേം കൂടി സ്വപ്നം കണ്ടിരുന്നു.

വാർത്ത : http://www.mathrubhumi.com/nri/america/article_129333/

Sep 29, 2010

The Story of a Legend ....( നിങ്ങളുദ്ദേശിക്കുന്ന ആ ലജന്റല്ല )...

                                                                                      1991 ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതം...പതിവില്ലാതെ അതിരാവിലെ തന്നെയവൻ ഉണർന്നു.....അതെ രണ്ടാഴ്ചയായി കാത്തിരിക്കുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു.....ആ വെള്ളിയാഴ്ച.....തണുപ്പിന്റെ കാഠിന്യം വകവയ്ക്കതെ അവൻ താഴെ കവലയിലെ റോഡ് ലക്ഷ്യമാക്കി നടന്നു..മാർക്കറ്റ് ഉണർന്നു തുടങ്ങുന്നതെയുള്ളൂ....ഉറച്ചകാൽ വയ്പ്പോടെ അവൻ ആ കടത്തിണ്ണയിലേക്കു കയറി...

(പശ്ചാത്തലത്തിൽ ദ് ഗുഡ് ബാഡ് അഗ്ലിയിലെ മ്യൂസിക്ക്) ...

                                                                               പ്ലാസ്റ്റിക്ക് ഇടിവളയിട്ട വലത്തേ കൈ നീട്ടി. ...എന്നിട്ടു പറഞ്ഞു....“ഉം...തരൂ...”
  നരച്ചുതുടങ്ങിയ  തലയുയർത്തി  മദ്ധ്യവയസ്കനായ  ആ  ഏജന്റ് അവനെ ഒന്നു നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ ഒരു പേപ്പർകവർ അവനെയേൽ‌പ്പിച്ചു.....


പോയതിലും വേഗത്തിൽ തിരികെ വീട്ടിലെത്തിയവൻ   എന്തിനോ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി...   വെള്ളപ്പാന്റും വെള്ള ഷർട്ടും ഇട്ടു..  ചോരയുടെ നിറമുള്ള ടൈ കഴുത്തിലിട്ടു മുറുക്കി    ..
കറുത്ത ആക്ഷൻ ഷൂ പോളിഷ് ചെയ്തു മിനുക്കി   ..   പേപ്പർകവർ ഭദ്രമായിത്തന്നെ കൈയ്യിൽ വച്ചിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.....ഭക്ഷണം കഴിച്ചു എന്നു വരുത്തി....വാട്ടർബോട്ടിലുമെടുത്ത് ബസ്റ്റോപ്പ് ലക്ഷ്യമാക്കി അവൻ ഓടി.....

ബസ്സിലിരിക്കുമ്പോഴും അവൻ കണ്ണുകൾ ചിമ്മിക്കൊണ്ട് എന്തോ ആലോചിക്കുന്നുണ്ടായിരുന്നു.....

                                     ക്ലാസിലേക്ക് അവൻ നടന്നുവരുന്നത് കണ്ട ആൺകുട്ടികൾ ആകാംഷയോടെ അതിലേറെ ആരാധനയോടെ അവനെ നോക്കി...പെൺകുട്ടികൾ സ്വസിദ്ധമായ ലജ്ജയാൽ കാൽവിരൽകൊണ്ട് തറയിൽ ഫോറിയർ സീരീസ് തിയറങ്ങൾ ചമച്ചു..

വാതിലിൽ ഒരുനിമിഷം അവൻ നിന്നു...തലയുയർത്തി അത് U.K.G division A തന്നെയാണു എന്നു ഉറപ്പുവരുത്തി.

അവൻ ബഞ്ചിലിരുന്നു സാവധാനം ബാഗിൽ നിന്നും “ബാലരമ” പുറത്തെടുത്തു...കൂടെ ഫ്രീ കിട്ടിയ ഫാന്റത്തിന്റെ  മുഖമ്മൂടി വച്ച് ചുറ്റും നിന്നവരെ തെല്ല് പുഛത്തോടെ നോക്കി..എന്നിട്ട് അഭിമാ‍നപൂർവ്വം പേജുകൾ വിടർത്തി മായാവി വായിക്കാൻ തുടങ്ങി...അവന്റെ ചുറ്റിലും നിന്ന് തിക്കിത്തിരക്കി അവരും മായാവിക്കഥകൾ വായ്ച്ചുതുടങ്ങി.....‘

                                 ‘’‘.ട്രീണീം..ണീം ..ണീം.’........ക്ലാസ് തുടങ്ങാനുള്ള ബെല്ലടിച്ചു ..


                                                  ഈ കഥയിൽ നായകൻ ഞാനല്ല  , അച്ചായൻ ഒട്ടുമല്ല ,  എന്തിന് രണ്ടാം ക്ലാസിൽ   അച്ചായനെ ട്യൂഷൻ പഠിപ്പിച്ച ചേച്ചിയുടെ രഹസ്യകാമുകനുമല്ല.......കഥ കൊണ്ടുപോകുന്നത് സാക്ഷാൽ ബാലരമയാണ്..

                                                  അതെ ബാലരമ .... അന്ന് എന്റെയും എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായിരുന്നു..താളമായിരുന്നു... ആത്മാവായിരുന്നു......കാർട്ടൂൺനെറ്റ്വർക്കും പോഗോയും....നൈക്കും....ബ്ലൂടൂത്തും ..ഇന്റർനെറ്റും  ഒന്നും   ജനിച്ചിട്ടില്ലാത്ത കാലം......പൂപ്പൽ പിടിച്ച പേരറിയാത്ത അഞ്ജാത കാർട്ടൂൺ കാസറ്റുകൾ തുപ്പല്തൊട്ട് വീണ്ടും വീണ്ടും തുടച്ച് മിനുക്കികണ്ടിരുന്ന കാലം.....കാലത്തെ അതിജീവിച്ച ആ കഥാപാത്രങ്ങളുടെ സ്വത്വത്തേക്കുറിച്ചുള്ള ഒരന്വേഷണമാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്...

                                                   
അന്നും   ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് കഥയാണ് മായാവി....പിന്നീട് വന്ന എല്ലാ ബാലപ്രസിദ്ധീകരണങ്ങൾക്കും കോപ്പിയടിക്കാൻ ഈ ഒറ്റക്കഥയേ ഉണ്ടായിരുന്നുള്ളൂ...

എന്നാൽ എത്ര നിലവാരം താഴ്ന്നാലും മായാവിയുടെ ആ ഡിഗ്നിറ്റി കീപ്പ് ചെയ്യുന്നതിൽ ബാലരമ എന്നും വിജയിച്ചിരുന്നു....അവസാനകാലങ്ങളിൽ ഞാൻ വായിച്ച മായാവിക്ക് പഴയ ആ ഒരു ഗുമ്മ്   നഷ്ടപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചു....എന്നാലും കഥാപാത്രങ്ങളൂടെ ആ പഴയ ഡെപ്ത് മൂലമാണ് ഇവർ വർഷങ്ങളോളം അനശ്വരരായി ജീവിക്കുന്നത്...


യുക്തിയുടെ പാനലിൽ നിന്നും മായാവിക്കഥകളെ ശ്രദ്ധിക്കുകയാണെങ്കിൽ
ഒരുപക്ഷേ പല പല മിസ്റ്ററികളും ഈ കഥയിലുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും ..കഥാന്ത്യം പലപ്പോഴും കുരങ്ങും കഴുതയും ഡ്രാഗണൂം ഒക്കെയായി മാറുന്ന വില്ലൻ ടീം അടുത്തലക്കത്തിൽ പയറ്പോലെ തിരിച്ചു വരുന്നു. ചില കഥകളിൽ ഇവരെ ഭീകരജീവികൾ തിന്നാനായി വായിൽ വയ്ക്കുന്നു...എന്നിട്ടെന്തു പറ്റുന്നു?.എന്തിനുമൊരവസാനം വേണ്ടേ?

മാത്രമല്ല ഈ കഥയിൽ ഇതു വരെ കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്പെസിഫൈചെയ്യുന്നില്ല..അവർ പണ്ട് കല്യാണം കഴിക്കാൻ സാധിക്കാതെപോയ കാമുകീകാമുകന്മാരാണോ?
ക്ലാസ്മേറ്റ്സ് ആണോ? അതോ ജസ്റ്റ് ഫ്രൺസ് മാത്രമോ...അങ്ങനെ പലതും.

കുട്ടൂസൻ എന്ന പേരു തന്നെ വിചിത്രമായി തോന്നുന്നില്ലേ. ഒരു പക്ഷേ കുട്ടൂസന്റെ മാതാപിതാക്കൾ വളരെ കുട്ടിക്കാലത്തെ മരിച്ചു പോയിരിക്കണം.കാരണം കുട്ടുസ് എന്നൊക്കെ കുട്ടികൾക്കു തീരെ കുഞ്ഞിലെ ഇടുന്ന വിളി പേരുകളാണു....പിന്നീട് അനാഥനായ അവൻ ഒരു പ്രോപ്പർ പേരില്ലാതെ കുട്ടൂസ് കാലക്രമേണ കുട്ടൂസനായി തീർന്നതാകാം .

എന്നാൽ ഡാകിനി എന്ന പേരു തീർച്ചയാലും ഒരു  മലയാളിപ്പേരല്ല.....
വ്യാഖ്യാനങ്ങൾ പലതുമുണ്ട്....ഫീമെയ്ല് ഫോം ഓഫ് എനർജി എന്നും ടിബറ്റൻ ലാഗ്വേജിൽ ആകാശത്തുകൂടി സഞ്ചരിക്കുന്നവൾ എന്നും അർഥങ്ങൾ ഉണ്ട്.

അപ്പോൾ ഒറ്റനോട്ടത്തിൽ ഡൂക്കിലി എന്നു തോന്നുന്ന ഈ പേരിനു ഉള്ള അർഥങ്ങൾ വച്ച് നമുക്കു ഊഹിക്കാം , ഡാകിനിയുടെ മാതാപിതാക്കൾ തീർച്ചയായും പ്രബുദ്ധരായിരുന്നു..................

ഇവരുടെ കഴിഞ്ഞകാലത്തെപ്പറ്റിയുള്ള ചരിത്രരേഖകൾ വെളിപ്പെടാതിരിക്കുന്ന സാഹചര്യത്തിൽ ,നമുക്കാശ്രയിക്കാവുന്നത് സത്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ചില നിഗമനങ്ങളാണ്. ബാല്യത്തിലേ അനാഥനായ കുട്ടൂസൻ ഏതോ ഒരു ഗുരുവിന്റെ അടുത്തു നിന്നും അഥർവം പടിച്ച് ഒരു ദുർമന്ത്രവാദിയായി.

തന്റെ സ്കിൽസ് പ്രാക്ടീസിലൂടെ വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു.എന്നാൽ കുട്ടിയായിരിക്കുമ്പോൾ തന്നെ നേരിടേണ്ടിവന്ന അനാഥത്വം, യൌവനത്തിലെ അതികടിനമായ മാ‍ന്ത്രികപരിശീലനം തുടങ്ങിയവ അദ്ദേഹത്തിന്റെ മനസ്സിനെ മുറിവേൽ‌പ്പിച്ചു എന്നു വേണം കരുതാൻ.അങ്ങനെയാണദ്ദേഹം കാടുകയറിയത്..

യാദ്രച്ഛികമായി മറ്റേതോ നാട്ടിൽനിന്നും വന്ന ഡാകിനിയും കുട്ടൂസനും ഒത്തുചേരുന്നു..ഡാകിനി ഒരു യു.എസ് പൌരി ആണെന്നും മറ്റുമൊരു വാദമുണ്ട്.കാരണം ചില എം.ജി.എം കാർട്ടൂണുകളിലെ ചൂലിൽ സഞ്ചരിക്കുന്ന വിച്ചുകളൂടെ രൂപസാദ്രിശ്യത്തിന്റെ പേരിലാണു.മാത്രമല്ല ഡാഗിനിയെ ചില ആംഗിളുകളിൽ ക്കൂടി നോക്കിയാൽ ഒരു തനി മദാമ്മയമ്മൂമ്മയാണു എന്നു നമുക്കു തന്നെ ബോധ്യാകും..

എന്റെ മറ്റോരു സംശയം ഈ കുട്ടൂസനും ഡാകിനിയുമൊക്കെഎങ്ങനെ അവരുടെ ഒഴിവുസമയങ്ങൾ ചിലവഴിക്കുന്നു എന്നതാണ്..ഒരു ദൂരദർശൻ എങ്കിലും ഉള്ള ഒരു ടിവി പോലുമില്ല അവർക്കു. ..ഡാകിനി ഒരിയ്ക്കൽ ‘ദേ ഇങ്ങോട്ട് നോകിയേ’ എന്ന സിനിമ കണ്ടതായി ഒരു കഥയിൽ സൂചിപ്പിച്ചിരുന്നു.

എങ്കിൽ ഇതിനൊക്കെ ഇവർക്കു പണം എവിടേ നിന്നു കിട്ടി.. പിന്നെയെന്താണു അവരുടേ വരുമാനം?....ഉത്തരമില്ല..രാമനാമവും ചൊല്ലി ഒരു മൂലയിൽ ഇരിയ്ക്കണ്ട പ്രായമായി രണ്ടിനും.എന്തായാലും ദൈവം സഹായിച്ച് പ്രഷറോ ,ഷുഗ്ഗറോ ഒന്നുമില്ല..അത് കാര്യമായി....എങ്കിലും അവർക്കും വേണ്ടെ ഒരു വിശ്രമജീവിതം ഒക്കെ....


പിന്നെ പുട്ടാലു ,സ്വന്തം പെങ്ങടെ മോൻ കുട്ടൂസന്റെ വീട്ടിൽ അടിമപ്പണിക്കു പോകുന്നത്
ഉളുപ്പില്ലാതെ കണ്ടോണ്ടിരിക്കുന്ന ഇയാൾ മനുഷ്യനാണോ?(സോറി.. ഇവൻ ചാത്തനാണല്ലേ)..       ഇതിയാനു അങ്ങനെ പ്രത്യേകിച്ച് കുടുംബവും പ്രാരാബ്ധവും ഒന്നുംഇല്ല....

എന്നാപ്പിന്നെ ഒള്ളതെന്താന്നു വച്ചാ ഒരു ഭാഗം ലുട്ടാപ്പിക്കു കൊടുത്ത് ഒന്നു സ്വസ്ഥമായിക്കൂടെ....ആർക്കുവേണ്ടിയാ ഇയാളിങ്ങനെ ജീവിക്കുന്നെ?...ഈ സമ്പാദിച്ച് കൂട്ടുന്നത്..?

ഇടയ്ക്കിടെ ഇങ്ങേർക്കു വട്ട് വരുമെന്നു ലുട്ടാപ്പി പറഞ്ഞത് ഓർമ്മ വരുന്നു..ആ സമയത്ത് ഗുഹയിൽ കിടക്കാറില്ല..ഏതോ കുളത്തിന്റെകരേലാണത്രേ കിടപ്പ്..

പാവം അയാളെ അത്ര കണ്ട് നമ്മൾ കുറ്റപ്പെടുത്തരുത്.ഒരു പക്ഷേ നല്ലപ്രായത്തിൽ കല്യാണം കഴിച്ച് ഒരു കുടുബം ഉണ്ടാക്കാൻ പറ്റാത്തതിൽ നിന്നുള്ള ഫ്രസ്റ്റേഷനായിരിക്കാം അദ്ദേഹത്തിന്റെ സമനില തെറ്റിക്കുന്നത്...പക്ഷേ ലുട്ടാപ്പി ,താങ്കൾ ഒന്നോർത്താൽ നന്ന് ഭ്രാന്ത് പാരമ്പര്യമായും പകരാം...

ലുട്ടാപ്പി ( 10 )
ലുട്ടാപ്പി എന്നത് ഇന്നു ഇന്ത്യയിൽ നടക്കുന്ന ബാലവേലയുടെ ഒരു പ്രതീകം മാത്രമാണു...കുട്ടികാലത്തെ തന്നെ ഒരു കുന്തത്തിന്റെ ഡ്രൈവർപണി ഏറ്റെടുത്ത് ,പ്രാഥമികവിദ്യാഭ്യാസം പോലും കിട്ടാതെ തന്റെ ജീവിതം മുഴുവൻ ആ കെളവനും കെളവിക്കും വേണ്ടി ഹോമിക്കുകയാണാ പാവം...


 .ഇവിടെ കുന്തവും പ്രധാന കഥാപാത്രമാണ്...ഒരു സാമാന്യ മനുഷ്യന് ഒരു കാലൊടിഞ്ഞ കസേരയിൽ പോലും ഇരിയ്ക്കാൻ ബുദ്ധിമുട്ടാണ്..അപ്പോഴാണ് അഞ്ചും ആറും ആളുകൾ ഒരേസമയം ഒരു കമ്പിക്കഷ്ണത്തിൽ ബാലൻസ് ചെയ്ത് ഇരിക്കുന്നത് വളരെ വിസ്മയകരമാണ്...കുന്തത്തിന്റെ അടിക്കടി കുറയുന്ന  പിക്കപ്പിനേപ്പറ്റി പലപ്പോഴും ലുട്ടാപ്പി പറയാറുണ്ട്.....എങ്കിലും അണ്ടർവെയർ മാത്രമിട്ട് കുന്തത്തിന്റെ ഷാർപ്പ് എഡ്ജിൽ ഇരുന്ന് ഡ്രൈവ് ചെയ്യുന്ന ലുട്ടാപ്പി ഒരു വലിയ റിസ്കാണ് എടുക്കുന്നത് എന്ന് നമ്മൾ സ്മരിക്കണം...

ഇതൊക്കെയാണെങ്കിലും കുട്ടൂസൻ പലപ്പോഴും ഒരു പൌത്രപരമായ വാത്സല്യം ലുട്ടാപ്പിയോട് പ്രകടിപ്പിക്കുന്നത് നാം കാണാതെ പോകരുത്.

ഡാഗിനി പലപ്പോഴും ലുട്ടാപ്പിയെ ചൊടിപ്പിച്ച് സംസാരിക്കുമെങ്കിലും, ഒരു സ്നേഹനിധിയായ മുത്തശ്ശി തന്റെ കൊച്ചുമകനോട് കുറുമ്പ് പറയുന്നത് പോലയെ അതിനെ കാണാനാകൂ..എന്തൊക്കെയായാലും ഉള്ളിന്റെഉള്ളിൽ ആ പാവങ്ങൾക്ക് ആശ്വസിക്കാൻ ദൈവം കൊടുത്ത കൊച്ചുമകനാണു ലുട്ടാപ്പി..

ഇനി യഥാസമയം ലുട്ടാപ്പിയുടെ കല്യാണം കൂടി നടത്തിയാൽ ഒരുപക്ഷേ ആ പാവങ്ങൾക്കു ഒരാശ്വാസം കിട്ടിയേക്കും....പക്ഷേ ആ ഒറ്റമുറി വീട്ടിൽ ഇനിയൊരു പെണ്ണു കൂടി എങ്ങനെ താമസിക്കും?. അതുമൊരു ലേഡി ചാത്തൻ...?


കൊള്ളക്കാരുടെ ഗുണ്ടായിസം (രഹസ്യക്യാമറയിൽ നിന്നും
ഇതിനെടേൽ ലോകം കാണാതെ പോയതോ അവഗണിച്ചതോ ആയ രണ്ട് മഹാപ്രതിഭകൾ.....സയൻസിനുള്ള നോബൽസമ്മാനങ്ങൾ തുടർച്ചയായി കേരളത്തിനു ലഭിക്കുമായിരുന്ന, ഐൻസ്റ്റീനെ പോലും നാണിപ്പിക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തിയ ശ്രീ.ലൊട്ട്ലൊടുക്കും ഗുൽഗുൽമാലും..അവരുടെ സ്വന്തം പരീക്ഷണ കം വാനനിരീക്ഷണശാലയിൽ നടത്തിയ കണ്ട്പിടുത്തങ്ങൾക്കു കൈയ്യും കണക്കുമില്ല.

.അദ്രിശ്യമാകുന്ന കോട്ട്..ടൈം ട്രാവൽ മെഷീൻ,മാജിക്ക് കാർപ്പെറ്റ്, എന്തും സ്വർണമാക്കുന്ന യന്ത്രം, അന്യഗ്രഹ യാത്രാ റോക്കറ്റുകൾ, എന്നിവ അതിൽ ചിലതു മാത്രം...

എനിക്കൊന്നേ പറയാനൊള്ളൂ ഇനിയെങ്കിലും ഇവരെ യഥാവിധി പരിഗണിച്ചില്ലെങ്കിൽ, വല്ല അമേരിക്കയോ കാനഡയോ ഒക്കെ കൊത്തിക്കൊണ്ടു പോകും,പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല...ഗവണ്മെന്റിന്റെ  ഭാഗത്തുനിന്നും IRDP  പ്രകാരം എന്തെങ്കിലും സഹായങ്ങൾ ഈ ശാസ്ത്രഞ്ജ്യന്മാർക്ക് ഇനിയെങ്കിലും നൽകണം..അതിന്  മുഖ്യമന്ത്രി തന്നെ മുൻ കൈയെടുക്കണം..

പിന്നെ നമ്മുടെ മനസ്സിനെ ഹഠാദാകർഷിക്കുന്നത് വിക്രമനും മുത്തുവും എന്ന രണ്ട് കൊള്ളക്കാരാണ്.....ഇതിൽ പ്രധാനി വിക്രമൻ തന്നെ...തനി മലയാളി..പഴയ ഗുണ്ടകളുടെ ട്രേഡ്മാർക്ക് വേഷമായ മഞ്ഞവരയൻ നെക്ക്ലെസ് ടീഷർട്ടും നീലപ്പാന്റും ഇട്ട്  മുത്തു എന്ന തമിഴൻ അസിസ്റ്റന്റുമായി കൊള്ളയടിയുടെ പുത്തന്മേച്ചിൽ‌പ്പുറങ്ങൾ തേടി നടക്കുന്ന ഇവർ പലപ്പോഴും അത്യാധുനിക സങ്കേതങ്ങളാൽ കോടികൾ കൊള്ളയടികുന്നു...എന്നാൽ ഇത്രേം വർഷമായിട്ടും ഒന്ന് രക്ഷപെടുന്നില്ല..........

ഇനി മായാവി എങ്ങനെ രാജു&രാധയുടെ ഫ്രണ്ടായി എന്നറിയാമോ..?  പണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു കർക്കിടകത്തിൽ കുട്ടുസൻ മായാവിയെ പിടിച്ച് സോഡക്കുപ്പിയിലാക്കി കോർക്കിട്ട് ഒരു മരത്തിന്റെ പൊത്തിൽ വയ്ക്കുന്നു...യദ്രിച്ഛികമായി അതുവഴിവന്ന രാജു&രാധ കാര്യമറിയാതെ കുപ്പി പൊട്ടിച്ച് മായാവിയെ രക്ഷിക്കുന്നു...അങ്ങനെ അവർ കൂട്ടുകാരാകുന്നു...മൊബൈൽ കണ്ടുപിടിച്ചിട്ടില്ലാത്ത കാലമായതുകൊണ്ട് തന്നെ വിളിക്കാൻ മായാവി അവർക്ക് ഒരു ഹോട്ട്ലൈൻ സീക്രട്ട് കോഡ് നൽകുന്നു..( ഓം ഹ്രീം കുട്ടിച്ചാത്താ...ഇതിൽ ഓം...ഹ്രീം എന്നുള്ളത് യഥാർത്തമായ രൌദ്ര മൂർത്തികളുടെ മൂലമന്ത്രങ്ങളിൽ ഉള്ളതാണ്)...

ഈ സംഭവത്തോടെ രാജു&രാധ കുട്ടുസൻ ടീമിന്റെ ആജീവനാന്ത ശത്രുവാകുന്നു...രാജു&രാധ ശരിക്കും ആരാണെന്ന് എന്ന്  കഥയിൽ പറയുന്നില്ല....അതിനേപ്പറ്റി എനിക്ക് ലഭിച്ച ഒരു
  പഴയ ഹിറ്റ് എസെമെസ് ഉണ്ട്....ഏതാണ്ടിതാണ് സംഗതി...

“ രാജു രാധയുടെ സഹോദരനോ ....അതോ കാമുകനോ ?
  പുട്ടാലുവിന്റെ  ഹവാലാഇടപാടുകൾ അന്വേഷണം നടത്തുക...
  ഡാകിനിയും സ്പൈഡർമാനും തമ്മിലെന്താണ് ബന്ധം..?
                                അറിയാൻ വായിക്കുക ..ഈ ലക്കം ന്യൂ ഫയർ മാസിക ”
  
 
(ഇടത്തു നിന്ന് )രാജുവും രാധയും
 ഇസ്രായേൽ-പലസ്തീൻ പ്രശ്നം പോലെ...മുല്ലപ്പെരിയാർ പുതിയ ഡാമിന്റെ പണി പോലെ....  വർഷങ്ങളായി... അനന്തമായി നീളുന്ന മായാവിയുടെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന്  പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്...

മുതുകാടിനേപ്പോലെ കിടിലം മാജിക്കൊക്കെ കൈയ്യിലുള്ള മായാവി വിചാരിച്ചാൽ കുട്ടുസനും ഡാകിനിക്കും താമസിക്കാൻ ഊട്ടിയിലൊരു ബംഗ്ലാവ് വിത്ത് എസ്-ക്ലാസ് ബെൻസ് & ഓൾ ലക്ഷുറീസ് കൊടുക്കാവുന്നതേയുള്ളൂ...

പിന്നെ ലുട്ടാപ്പിക്ക്  ഊട്ടിയിൽത്തന്നെ ലൌ ഡെയിലിൽ  ഏഴാംക്ലാസിൽ ഒരു അഡ്മിഷൻ...അവിടെത്തന്നെ രാജു&രാധ യ്ക്ക് പ്ലസ്ടൂ ബയോളജിക്ക് രണ്ട് സീറ്റ്...

വിക്രമൻ &മുത്തുവിന് ലാസ് വേഗാസിലെ ഏതെങ്കിലും സുഖവാസകേന്ദ്രത്തിൽ യഥേഷ്ടം താമസം...








ആഗ്രഹങ്ങളെല്ലാം സാധിച്ചാൽ പിന്നെ ഇവർതമ്മിൽ ശത്രുതയ്ക്ക് സ്ഥാനമുണ്ടാകില്ല.....അപ്പോൾ മായാവി മനസ്സുവയ്ക്കഞ്ഞിട്ടാണ് ഈ പ്രശ്നം അവസാനിക്കാത്തതെന്ന് നമുക്ക് ബോധ്യമാകുന്നു...അദ്ദേഹത്തിന്റെ കടുമ്പിടുത്തങ്ങൾ വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു...

                      ഇനി പറയൂ മായാവിയല്ലേ  യഥാർത്ത വില്ലൻ....?





    OTO   :  ചില തത്പരകക്ഷികൾ ഡിങ്കോയിസം എന്ന കാലഹരണപ്പെട്ട മതം ജനങ്ങളിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതായി ലേഖകന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്...

അന്യഗ്രഹജീവികൾ നടത്തിയ ഒരു പരീക്ഷണത്തിൽ മ്യൂട്ടേഷൻ സംഭവിച്ച ഒരു സാദാ എലിയാണ് ഈ ഡിങ്കൻ എന്ന സത്യം അവർ മറച്ചു വയ്ക്കുന്നു....

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് വിസ്മരിച്ച് അവർ ആദിവാസിമേഖലകളിൽ കടന്ന് ഡിങ്കോയിസ മതപരിവർത്തനത്തിനു ശ്രമിച്ച കാര്യവും നമുക്കറിയാവുന്നതാണ്...ഇതൊന്നുമത്ര ശരിയല്ലായെന്നേ ലേഖകനു പറയാനുള്ളൂ....

Sep 28, 2010

About a woodfrog (മരമാക്രി) ------ By a Tadpole

                                                                                                                            



                                                                                    ഞാൻ ഒന്നു പറഞ്ഞു തീർത്തോട്ടെ...
മരമാക്രി മടങ്ങി വന്നിരിക്കുന്നു “...

 ആരാ ഈ മരമാക്രി  ? മടങ്ങി വരാൻ അയാളെന്താ മീറ്റ് റോളാണോ ?... ഈ മടങ്ങി വരവ് ശശിതരൂരിന്റെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കും..? .. തുടങ്ങിയ  ചോദ്യങ്ങൾ ഒന്നും തന്നെ എന്നെ സ്പർശിക്കുന്നില്ല......

കാരണം  എന്റെ ക്ലാസിക്കൽ ആരാധനയുടെ വലിയ ഒരു പങ്ക് മാക്രിക്ക് അവകാശപ്പെട്ടതാണ്....                                                            
                                                                             മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി മാക്രിയുടെ ലേഖനങ്ങളിൽ പ്രകടമായിരുന്നത് അങ്ങേയറ്റത്തെ പ്രൊഫഷനലിസമായിരുന്നു , ..ഇംഗ്ലീഷ് ലിറ്ററേച്ചറിനെപ്പറ്റി മാക്രി ഒരിയ്ക്കൽ  എഴുതിയ ഒരാർട്ടിക്കിൾ.. അതൊന്നുമാത്രം മതി കാലിബർ ഓഫ് മാക്രി എന്താണെന്നു മനസ്സിലാക്കാൻ...കേരളത്തിലെ സോ കോൾഡ് ഇംഗ്ലീഷ് പ്രൊഫസർമാരുടെ ഭാഷാപരമായ  പൊങ്ങച്ചങ്ങളേപ്പറ്റി  തുറന്നെഴുതിയ ആ ശൈലിയുടെ മൂർച്ച വായിച്ചറിഞ്ഞാൽ മാത്രമേ മനസ്സിലാകൂ.......അതിനേപ്പറ്റി പറയുമ്പോൾ,  മി.ചുള്ളിക്കാട് പറഞ്ഞതാണെന്നു തോന്നുന്നു ..ഒരു കഥയുണ്ട്...
         
                                                                       പണ്ട് പാലക്കാടുനിന്നും ശ്രീനിവാസൻ എന്ന പ്രശസ്തനായ ഒരു ഇംഗ്ലീഷ് പണ്ഡിതന് ബ്രിട്ടനിൽ പോകാൻ അവസരമുണ്ടായി..മാത്രമല്ല സാക്ഷാൽ വിൻസ്റ്റെന്റ് ചർച്ചിലിന്റെ പ്രസംഗം ക്ഷണിക്കപ്പെട്ട സദസ്സിലിരുന്നു കേൾക്കാനുള്ള ഭാഗ്യവുമുണ്ടായി...പ്രസംഗത്തിനു ശേഷം നമ്മടെ പ്രൊഫസർ ചർച്ചിലിനെ നേരിട്ടുകണ്ടു   അഭിമാനത്തോടെ   പറഞ്ഞു .. :

“ Mr.Churchil ,  You had Made 56 grammatical mistakes  in your speech . "

സരസനായ ചർച്ചിൽ ചിരിച്ചു കൊണ്ടു അദ്ദേഹത്തോട് മറുപടി പറഞ്ഞത്രേ  ..

  “ English is what We English People speaks , The Grammar Follows.... "നാടൻ സായ്പിന്റെ കട്ടേം പടവും മടങ്ങി..

നർമ്മത്തിൽ തുടങ്ങി പലപല മേഖലകളിലൂടെയും കടന്നു വന്ന മാക്രി ചുരുങ്ങിയ കാലം കൊണ്ട്തന്നെ ബൂലോകത്തെ ഒന്നാം നിരക്കാരനായി...കൈവയ്ക്കാത്ത വിഷയങ്ങൾ കുറവാണ്..പൊളിറ്റിക്സും , സംഗീതവും , സിനിമയും , സാഹിത്യവും പൊതുവേ ഒരു കേരളൈറ്റിന് അഞ്ജാതമായ ഒരുപാട് മേഖലകളിൽ അദ്ദേഹം കേറി മേഞ്ഞു നടന്നു..

ഇദ്ദേഹത്തിന്റെ മറ്റൊരു  സവിശേഷത അനോണിപിടുത്തമായിരുന്നു...ആ വിഷയത്തിൽ പി.എച്ച്.ഡി എടുത്തിട്ടുള്ള ടിയാനും  പിന്നെ പഴയ ഇഞ്ചിപ്പെണ്ണ്
(ആരും തപ്പണ്ട..കടപൂട്ടി ഷട്ടറിട്ടു.അടുത്ത ബന്ധുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ..)
  എന്ന പ്രമുഖ എന്ന എക്സ് അനോണിയും തമ്മിൽ നടന്ന യുദ്ധം അക്കാലത്ത് ബൂലോകത്തെ തന്നെ പിടിച്ചുകുലുക്കിയിരുന്നു.. അയർലന്റിൽ അന്ന് നടന്ന യുദ്ധത്തിന്റെ തരംഗങ്ങൾ പാലാ വരെയെത്തി....എന്തിന് മല്ലുബ്ലോഗിന്റെ മാർപ്പാപ്പയായ ബെർളി തോമസ് വരെ അതിനെപ്പറ്റി ഒരിയ്ക്കൽ പോസ്റ്റുകയുണ്ടായി...

എന്നാൽ അനോണികളെ പിടിച്ച് തൊലിയുരിയുമ്പോഴും മാക്രി തന്നെ ഏറ്റവും വലിയ അനോണിയായിത്തുടർന്നു എന്നതാണ് കഥയിലെ ഗുമ്മ്... കറന്റ് സ്റ്റാറ്റസ് എനിക്കറിയില്യ...

അവസാനമായപ്പോഴേയ്ക്കും മാക്രിയുടെ പോസ്റ്റുകൾ വീഡിയോകളും പാട്ടുകളൂം ഏതാനും വരികളുമായിച്ചുരുങ്ങി...പെട്ടെന്നൊരുനാൾ  ..ഒരു വാക്കു മിണ്ടാതെ...ഒരു നോക്ക് കാണാതെ.. മാക്രി അപ്രത്യക്ഷനായി...അവസാനമിട്ട “ അങ്ങാടിത്തേര് ”എന്ന വീഡിയോ മാത്രമായി ബ്ലോഗിൽ..പഴയ ആർക്കൈവ്സും എല്ലാം മാഞ്ഞുപോയി...

..മാക്രിയുടെ തിരോധാനത്തിനു പിന്നാലെ പല പല കഥകളും ഉപകഥകളുമുണ്ടായി..അമേരിക്കൻ അധിനിവേശമാണോ ഇതിനു പിന്നിൽ എന്നു വരെ പലരും സംശയിച്ചു....അയർലന്റിലെ കാറ്റിനു പോലും ഒരു ചോരയുടെ ഗന്ധമുണ്ടായി ...

അവസാനമിട്ട ആ  വീഡിയോയുടെ ഒഴിഞ്ഞ കമന്റ്ബോക്സിൽ ഏതാനും ദിവസം മുൻപ്
ഹിസ് ഹൈനസ് “ ഞാൻ “ ഒരു കമന്റിട്ടു..

മറവിയുടെ ആഴങ്ങളിലേയ്ക്ക് ജനങ്ങൾ തള്ളുന്നതിനു മുൻപ് മടങ്ങിവരൂ മാക്രി എന്ന്...

അടുത്ത ദിവസം എന്തോ മാക്രിയുടെ വീഡിയോ മാറി പുതിയതായി..ഇപ്പോ ദാണ്ട്രാ കിടക്കുന്നു പുത്തൻ പോസ്റ്റ് ഒരെണ്ണം .. ഇപ്പോഴത്തെ ട്രെൻഡായ കോമൺ വെൽത്ത് ഗെയിംസിന്റെ 70000 കോടിയുടെ സ്കാമിനെപ്പറ്റിത്തന്നെ ..  ഈ പോസ്റ്റിൽ കാണാം മാക്രിയുടെ പഴയകാലപ്രതാപത്തിന്റെ ശേഷിപ്പുകൾ...

സാങ്കേതികമായിപ്പറഞ്ഞാൽ പുള്ളി തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോഴായിരിയ്ക്കാം ഞാൻ കമന്റിയത്..പക്ഷേ ഞാനതു സമ്മതിച്ചു തരുമോ...

 എന്തായാലു ഇനി അയർലന്റിലെ കാടുകളിൽ നിന്നും മാറ്റത്തിന്റെ ശംഖൊലി വീണ്ടും മുഴങ്ങട്ടെ ..



ദയവായി വായനക്കാർ ഇത് വായിക്കരുത് :
 “ ശ്ശ്..ശ്... മാക്രി...പറഞ്ഞപോലൊക്കെ പൊക്കിയടിച്ചിട്ടുണ്ട്....നേരത്തേ പറഞ്ഞ ആ 10000 പൌണ്ട് എക്കൊണ്ടിലേക്ക് അയച്ചാരുന്നെങ്കിൽ കൊള്ളാമായിരുന്നു...വീടിന്റെ ഫ്ലോറിംഗ് ഒക്കെ നടക്കുവാണേ..ഇറ്റാലിയൻ മാർബിളിനൊക്കെ ഇപ്പോ എന്താ വില..?..”

 

Sep 27, 2010

മലയാളംബ്ലോഗും കൈരളിയുടെ നവോഥാനവും

പ്രിയേ...

മലയാളം ബ്ലോഗുകൾ അഥവാ ബൂലോകം നമ്മുടെ നാടായ കൈരളിയ്ക്ക് സംഭാവന ചെയ്ത കാര്യങ്ങൾ വളരെ വലുതാണ്.അനുദിനം മരിച്ചുകൊണ്ടിക്കുന്ന മലയാള സാഹിത്യത്തെ രക്ഷിക്കാനായി ബ്ലോഗിലെ ചില പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയും അവരുടെ വീക്ഷണകോണുകളുമാണിവിടെയുള്ളത്..










കുറുമാൻ:
കുറു : കോന്നിലം പാടത്തെ പ്രേതത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞാനും എന്റെ കൂട്ടുകാരും കൂടി അന്ന് ഷാപ്പിൽ വച്ച്.....
ജേൺ
  : അയ്യോ  ചേട്ടാ , ആ കഥയല്ല...കേരളത്തിന്റെ നവോഥാനത്തിൽ മലയാളം ബ്ലോഗിന്റെ പങ്കിനേപ്പറ്റി ചേട്ടൻ പറയുന്നത് കേൾക്കാനാണ് ഞാൻ വന്നത്..ബ്ലോഗിലെഴുതാനാ..........നവോഥാനം...നവോഥാനം....മനസ്സിലായില്ലേ..?

കുറു    : എന്നാപ്പിന്നെ മ്രിതോഥാനമായാലോ.. ഉഗ്രനാണ്..എന്റെ ലാസ്റ്റ് ഹിറ്റ്.. ?

ജേൺ : ഞാൻ എണ്ണീറ്റു പോണോ..?

കുറു :   ആട്ടെ..എഴുതിയെടുത്തോളൂ...ഫ്രാൻസ്-സ്വിസ് ബോർഡറിലുള്ള റൈൻ നദിയിലെ ഇരുകരകളും ബന്ധിപ്പിച്ച് ഒരു  പാലം പണിയുന്നത് മലയാളം ബ്ലോഗിന്റെ നവോഥാനത്തേ വളരെയേറേ സഹായിക്കും.മാത്രമല്ല കേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് പോകുന്ന ആരും അണ്ടിപ്പരിപ്പ് കവറിലാക്കി ഒരിയ്ക്കലും കൈയ്യിൽ വയ്ക്കരുത്..അത് പൂർണ്ണമായും നിരോധിക്കാനുള്ള ഒരു നിയമം കേരളത്തിൽ വരണം..മാത്രമല്ല ഫിൻലന്റിലേയ്ക്ക് ചിലവു കുറഞ്ഞ വല്ല കെട്ടുവള്ളമോ ഒക്കെ ഏർപ്പാടാക്കിയാൽ വളരെ നന്നായിരിയ്ക്കും...

ജേൺ : നന്ദി ചേട്ടാ..ഞാനിന്നു തന്നെ പോസ്റ്റിയേക്കാം...

കുറു : അയ്യോ സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല..കുടിക്കാനെന്താ എടുക്കേണ്ടത്..? അല്പം ഭാംഗായാലോ..കലക്കി വച്ചിട്ടുണ്ട് ...ഒരു ഗ്ലാസെടുക്കട്ടെ ?

(കസേരയും തട്ടിമറിച്ചിട്ട് ജേണലിസ്റ്റ് പുറത്തേയ്ക്ക് ഓടുന്നു..)


ചിത്രകാരൻ:

കികി കി കി കി .. കി....കി (ബല്ലടിക്കുന്നു.)..ഡോറ് തുറക്കുന്നു..

ജേൺ : നമസ്കാരം ചിത്രേട്ടാ..ഞാൻ ഇന്നലെ വിളിച്ച ബ്ലോഗർ..?

ചിത്ര : വരു..വരു ഞാൻ കാത്തിരിയ്ക്കുകയായിരുന്നു...ഇരിയ്ക്കൂ...

ജേൺ : അപ്പോ ചേട്ടാ ..മാറ്റർ കിട്ടിയാരുന്നെങ്കിൽ ഇന്നത്തെ പോസ്റ്റിൽത്തന്നെ പോസ്റ്റാമായിരുന്നു..

ചിത്ര : ഓകെ... അപ്പോൾ നമുക്കു തുടങ്ങാം ..അതിനു മുൻപൊന്നു ചോദിക്കട്ടേ..താങ്കൾ ഒരു സവർണ്ണനാണോ..?


ജേൺ (കൈകൾ തിരിച്ചും മറിച്ചും നോക്കിയിട്ട് ) : അതെ .... സാമാന്യം നല്ല വെളുപ്പാണ്...ഈയിടെ വെയിലു കൊണ്ട് അല്പം വർണ്ണം പോയെങ്കിലേ ഉള്ളൂ..പത്രപ്രവർത്തനമല്ലേ ചേട്ടാ...


ചിത്ര  : ആ ദാ പിടിച്ചോ..മൊത്തം പോസ്റ്റിയേക്കണം... കേട്ടോ...
സാമ്പ്രദായികബ്ലോഗ് സംസ്കാരം കേരളത്തിൽ വേരോടാൻ തുടങ്ങിയിട്ട്    കാലമേറെയായി..എന്നാൽ ചില സന്നിഗ്ദ്ധഖട്ടങ്ങളിൽ അവയുടെ ഉപമകൾ ജീവിതഗന്ധിയായ അസർപ്പകകഥകളോട് ഏറെ സമവായം പാലിക്കുന്നു..
 സ്വത്വം ഇല്ലെന്നല്ല..പക്ഷേ സ്വത്വാധിഷ്ഠിധമായ നിലപാടുകൾ ബ്രാഹ്മണരുടെ കാലികമായ പ്രസക്തിയിൽ അധിനിവേശ രാഷ്ട്രീയം സവർണ്ണീകരിക്കുന്നു...അപ്പോൾ അവർണ്ണർക്ക് സോപാധിക രീതിയിലുള്ള ബൌദ്ധികത കൈവരുന്നെന്നുള്ള സാപ്രിയകരമായ സത്യം നായന്മാരുക്കും ഗുണകരമാണല്ലോ..എന്നുമാത്രമല്ല ജാതീയത കമ്പോളസംസ്കാരത്തിലും ഏറെ പ്രകടമാണെന്നെനിക്കു മനസ്സിലായി..ഇന്നലെ ചന്തയിൽ പോയി ഒരു ജാതിത്തൈയ്യുടെ വില ചോദിച്ചപ്പോൾ ഞാൻ ഞെട്ടി...രണ്ടെണ്ണത്തിനു രൂപാ ഇരുപത്തിയാറ്..ഇതൊരു ജനാധിപത്യ ശൂദ്രരാഷ്ട്രമാണെങ്കിലും അടിമത്തം ഉപരിവിപ്ലമാണ്..അല്ലേ... ?

(തലകറങ്ങിയ  ജേണലിസ്റ്റ് ഒന്നും മിണ്ടാതെ പതുക്കെ നടന്ന് വാതിൽ തുറന്ന്  പുറത്തേയ്ക്ക് പോയി..അടുത്ത പെട്ടിക്കടയിൽ നിന്നും ഉപ്പിട്ട് ഒരു സോഡാ വാങ്ങിക്കുടിക്കുന്നു.)

വിശാലമനസ്കൻ :

ടിംങ്ങ്...ടോങ്ങ് ( ജേണലിസ്റ്റ് ഫ്ലാറ്റിന്റെ ഡോർബെല്ലടിക്കുന്നു...)

കതക് അല്പം തുറന്ന് സേഫ്ടി ചെയിനിൽ നിർത്തി..തലയിൽ ഒരു ചുവന്ന തോർത്തിട്ട ഒരാൾ ഒരു കണ്ണു മാത്രം പുറത്തേക്കിട്ട് ഭയത്തോടെ ചോദിച്ചു  :

.ആരാ......?...മൊതലാളി  ഇങ്കെയ്യില്ല...അടുത്ത ശനിയാഴ്ചയേ വരൂ..?..

ജേൺ : വിശാലേട്ടാ... ഞാൻ നേരത്തേ വിളിച്ച ജേണലിസ്റ്റാ...പേര്....

വിശ : ആഹ് നീയാർന്നോടാ ഗഡീ...ഞാൻ കരുതി വല്ല പിരിവുകാരുമായിരിക്കുമെന്ന്....കേറിപ്പോര്.

ജേൺ : ഗൾഫിൽ പിരിവുകാരോ..?

വിശ  :  അതെ മിക്കവാറും എല്ലാ വെള്ളിയാഴ്ചയും ബ്ലോഗ് മീറ്റുണ്ട്..പിരിവു കൊടുത്തു മുടിഞ്ഞു...നീയിരി..

ജേൺ : അതൊക്കെപ്പോട്ടെ ചേട്ടാ ..ബ്ലോഗിന്റെ നവോഥാനത്തേപ്പറ്റി എന്തെങ്കിലും പറഞ്ഞാരുന്നേ ഒന്ന് പോസ്റ്റാമായിരുന്നു...

വിശ : നീ വല്ല മാപ്ലാരോടും പോയി ചോദിക്കെടാ ചെറ്ക്കാ....

ജേൺ : ഓ ..ഈ ചേട്ടന്റെ ഒരു ജാഡ..ഒന്നു പറ ..

വിശ : പൊതുവേ മലയാളം ബ്ലോഗുകൾ എരമ്പീട്ടുണ്ടെങ്കിലും ചുള്ളന്മാരായ ബ്ലോഗേഴ്സ് എനിക്കു ശേഷം കൊടകരേലോ ചാലക്കുടിയിലോ ഉണ്ടായിട്ടില്ലിഷ്ടാ..ദങ്ങനാ  ക്ലാസ് ഐറ്റങ്ങ്ളു  സ്കൂട്ടാൻ മ്മളേ കഴിഞ്ഞിട്ട്ല്ലേ വേറ്യാള്ളുള്ളൂ...എന്തൂട്ട്..?...പിന്നെ നമ്മടെ മാത്തേട്ടന്റെ ക്ടാങ്ങള്  തടിയന്മാർ രണ്ടുപേരിപ്പോ ഫ്രീസോണിലുണ്ട്...ഇന്നലെ ഏഴാം ഗേറ്റിലിട്ട് മ്മളെ ഒന്ന് താങ്ങി..പിന്നൊരു  ഒരു വെരട്ടും..ഇനി അപ്പനെപ്പറ്റി എഴുത്യാ കൊന്നു കളയാത്രേ......എനിക്കങ്ങനെ പേടിയില്യാ... എന്നാലും ഞങ്ങ കൊടകരക്കാരു തമ്മിൽ ഒരൊടക്കു വേണ്ടന്നു കരുതി..

( ഒരു അടിക്കുള്ള സാധ്യത തെളിഞ്ഞുകണ്ടതിനാൽ നെസ്കോഫി സ്നേഹപൂർവം നിരസിച്ച് ജേണലിസ്റ്റ് അവിടുന്നു സ്കൂട്ടാകുന്നു...)


നിരക്ഷരൻ :             

അബുദബിയിലെ ഒരു ഓൺഷോർ റിഗ്ഗ്...കയ്യിലിരിക്കുന്ന  ഒരു വലിയ പിക്കാസു കൊണ്ട് ഒരാൾ തറകുഴിക്കുന്നു...കുഴിയിൽ നിന്നും ഒരു മഗ്ഗിൽ ക്രൂഡോയിൽ എടുത്ത് തൊട്ടടുത്ത ബക്കറ്റിലേക്ക് നിറയ്ക്കുന്നു...
ബക്കറ്റുമായി തൊഴിലാളികൾ ടാങ്കറിലേയ്ക്ക് പോകുന്നു...

തൊട്ടടുത്തായി ഒരാൾ നിന്ന് ബക്കറ്റിന്റെ എണ്ണം എടുക്കുന്നു..ഒന്നേ ഒന്നേ ഒന്നേ ഒന്നേ ഒന്നേ....രണ്ടേ രണ്ടേ രണ്ടേ രണ്ടേ...മൂന്നേ മൂന്നേ മൂന്നേ മൂന്നേ ......

എനിക്കാളെ മനസ്സിലായി എണ്ണപ്പാടത്തെ ലോഗിംഗ് എഞ്ചിനീയർ  ..കാര്യങ്ങൾ ലോഗ് ചെയ്യുന്നതു കണ്ടില്ലേ....

ജേൺ : ചേട്ടാ ..പൂയ്..

നിര :  ദാ വരുന്നു...( മൊത്തം 56 ബക്കറ്റ് ക്രൂഡോയിൽ ഇന്ന് കയറ്റിവിട്ടു..എന്ന് ഇരട്ടവരയൻ നോട്ടുബുക്കിൽ ലോഗ് ചെയ്തതിനു ശേഷം നിരക്ഷരൻ കൈതുടച്ച് ജേണലിസ്റ്റിന്റെ അടൂത്തേക്കു വന്നു..)


ജേൺ : നമസ്കാരം ചേട്ടാ...ഒന്നു നവോഥാനിക്കാൻ വന്നതാ...


നിര : നല്ല കാര്യം തന്നെ..എനിക്ക് എന്തെങ്കിലും കാര്യമായി ചെയ്യാൻ കഴിയും...ഹുയാൻസാങ്ങിനും കൊളംബസിനും മഗല്ലനും   ശേഷം ലോകം കണ്ട മഹാനായ സഞ്ചാരിയല്ലേ ഞാൻ...


ജേൺ : കൈരളിയുടെ ഭാഷയിൽ വിപ്ലവപരമായ മാറ്റങ്ങൾ കൊണ്ടുവന്നത് മലയാളം ബ്ലോഗുകളല്ലേ...ഇത്രയേറെ സാഹിത്യകാരന്മാരെ  മിഡിലീസ്റ്റിലും മറ്റും ചങ്ങലയ്ക്കിട്ടിരുന്ന വിവരം മലയാള സാഹിത്യം ഇപ്പോഴല്ലേ അറിയുന്നത്...


നിര : തന്നെ തന്നെ..ഞാൻ നോർവേയിലെ ഒരു കോഫീഷോപ്പിലിരുന്നു  ഡോനട്ടും സാമ്പാറും തിന്നോണ്ടിരിക്കുമ്പോഴാണ് ചായകടയിലെ ടിവിയിൽ ജോർജ്ജേട്ടന്റെ
‘ സഞ്ചാരം ” കണ്ടത്....എന്താ ഐറ്റം..?...

.അപ്പോൾത്തന്നെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു...പോടാ.. പോ .. .പോയി യാത്രകൾ വിവരിക്കു...വിവരിക്കു ..എന്ന്..

ഉടൻ തന്നെ  ലോഗിംഗ് ബുക്കിന്റെ മറുപുറത്ത് എന്റെ അദ്യത്തെ സ്വിസ് ട്രിപ്പ് എഴുതിത്തീർത്തു..അപ്പോഴാണ് സർഗ്ഗവേദന തീർന്നത്...മനസ്സ് ശാന്തമായി..

അടൂത്ത വർഷമാണ് സ്വിസ്റ്റർലന്റിൽ പോയത്...ഞാനെഴുതിയതുമായി വല്യ വ്യത്യാസം ഒന്നും അവിടെ കണ്ടില്ല ..നേരേ കൊണ്ടങ്ങു പോസ്റ്റി...എന്തുമ്മാത്രം ഹിറ്റുകിട്ടി..പിന്നെ ചറപറാ യാത്രകളല്ലായിരുന്നോ..ഇനിയും തീരാത്ത പ്രവാസം..പിന്നെ പുതിയ യാത്രാ സൈറ്റൊക്കെ കണ്ടല്ലോ...ഇപ്പോ എല്ലാവർക്കും ഇതു തന്യാ പണി..

ശരി എന്നാ..

( ജേണലിസ്റ്റ് എഴുതിയെടുത്ത കുറിപ്പുമായി യാത്ര പറഞ്ഞിറങ്ങി.എഞ്ചിനീയർ നോട്ട്ബുക്കുമായി എണ്ണപ്പാടത്തേക്കും പോയി ... )  



കേരളം, പാലായിലെ ഒരു പതിനാറുകെട്ട് തറവാട്...മതിലിൽ സ്വർണ്ണം പൂശിയ  നെയിം പ്ലേറ്റ് തൂങ്ങുന്നു...
കേരളാ പുലി “...

...മുറ്റത്ത് നിരന്നു കിടക്കുന്ന ബെന്റ്ലിയും റോൾസ് റോയ്സും ബുഗാട്ടിയുമൊക്കെ...

മറ്റൊരു ഭാഗത്ത് ഏതാനും റോട്ട് വീലറുകളും ജർമ്മൻഷെപ്പേഡ്സും അത്സേഷ്യന്മാരും നിന്ന് ചിക്കൻബിരിയാണി തിന്നുന്നു....


ഒരല്പം ഭയത്തോടെ ജേണലിസ്റ്റ് ഗേറ്റുതുറന്ന്  അകത്തേയ്ക്കു കയറി..ആ നില്ല് നില്ല്..ഗേറ്റിലെ ബോർഡ് കണ്ടില്ലേ.

പൂമുഖത്തുനിന്ന് ഒരു സർദാർജി സെക്യൂരിറ്റി വിളിച്ചു പറഞ്ഞു  ..

..അപ്പോഴാണ് ജേണലിസ്റ്റ് ബോർഡ് ശ്രദ്ധിച്ചത് “ അന്യ ബ്ലോഗർമാർക്ക് പ്രവേശനമില്ല “....

“ അതിന് ഞാൻ ബ്ലോഗറല്ല ..ജേണലിസ്റ്റാ ..“

ങാ..എന്നാ കേറിപ്പോരേ.....( അകത്തുനിന്നും ഒരു ഖനഗംഭീരമായ ശബ്ദം .)


ജേണലിസ്റ്റ് മുന്നോട്ട് നടക്കുന്നു..അപ്പോൾ അകത്തുനിന്നും.

“ഹോ ഗേറ്റ് തൊറന്നുമലത്തിയിട്ടേച്ച് വരുന്നു..അടച്ചിടെടാ “

ജേണലിസ്റ്റ് തിരിഞ്ഞോടി ഗേറ്റടച്ച് കുറ്റിയിടുന്നു..

അപ്പോൾ വീണ്ടും ശബ്ദം : “ അപ്പോഴേയ്ക്കും അടച്ചു കുറ്റിയിട്ടോ..ഇനി പോകാൻ ഉദ്ദേശമില്ലേ..പോയി തുറന്നിടെടാ...“

ജേണലിസ്റ്റ് ഗേറ്റ് വീണ്ടും തുറന്നിടുന്നു.എന്നിട്ട് പൂമുഖത്തേയ്ക്ക് കയറുന്നു..അപ്പോൾ അകത്തു നിന്നും നാലു തടിയന്മാർ ഇറങ്ങി വരുന്നു...അതിലൊരാൾ പറഞ്ഞു....

ഇരിയ്ക്കു... ആയിരാൻ മൊതലാളി ഇപ്പോ വരും...കുടിക്കാൻ സ്വർണ്ണം അരച്ചുകലക്കിയ ഒരു ഗ്ലാസ് ഒട്ടക പാലെടുക്കട്ടേ..?..

വേണ്ട ..താങ്ക്സ്..ജേണലിസ്റ്റ് പറഞ്ഞു....അല്ല മാഷേ , ഇന്നലെ വരെ അതിയാൻ അഞ്ഞൂറാൻ മൊതലാളി അല്ലായിരുന്നോ...പിന്നിപ്പോഴെന്താ പേരു മാറ്റിയത്...?..

അതേ.. രണ്ടു ദിവസം മുൻപ് അദ്ദേഹം ആയിരം പോസ്റ്റ് തികച്ചു..ഇപ്പോൾ നാട്ടുകാരെല്ലാം ആയിരാൻ മൊതലാളീന്നാ വിളിക്കുന്നേ....

ഓ ഐ സീ...അപ്പോഴേയ്ക്കും മൊതലാളിയെത്തി..ശിങ്കിടികൾ ബഹുമാനപുരസരം വഴിമാറിക്കൊടുത്തു...

മൊ : “ഉം ..ന്താ കാര്യം..?

ജേൺ :  മലയാളം ബ്ലോഗുകൊണ്ട് കൈരളിയുടെ സാഹിത്യ നവോഥാനം ...ഒരു പോസ്റ്റ് വേണമായിരുന്നു..

മൊ  :    ഹ ഹ ഹ ഹ ...നിന്നെയെനിക്കു മനസ്സിലാകില്ല എന്നു കരുതിയോ...എന്റെ ബ്ലോഗിന്റെ തണലിൽ പൊട്ടിവിരിഞ്ഞ നീ ഒറ്റ രാത്രികൊണ്ട് മൂവായിരത്തോളം വായനക്കാരെ നേടി എനിക്കെതിരേ കളിക്കുകയാണല്ലേ....നീന്നെയിവിടെ ചാത്തന്മാർ കൊണ്ടുവരും എന്നെനിക്കറിയാമായിരുന്നു....

ജേൺ :   അയ്യോ, മൊതലാളിയെന്നെ തെറ്റിദ്ധരിച്ചു..ഞാൻ  ഒരു പാവമാണ്..ഞാനെത്ര വലുതായാലും മൊതലാളിയുടെ ബ്ലോഗിന് എന്തു പറ്റാനാ...വർഷങ്ങളൂടെ വിശ്വസ്ഥസ്ഥാപനമല്ലേ..അങ്ങയുടെ ബ്ലോഗ്....

മൊ ( ദേഷ്യത്തോടെ)  : നീ നീ...പരസ്യമിട്ടില്ലേ...?

ജേൺ : അതു പിന്നെ കാശു മൊടക്കി ആഡ്സെൻസിൽ പരസ്യമിടാൻ മൊതലാളിയേപ്പോലെ എനിക്കു കഴിവുണ്ടോ..?.

ഞാനൊരു നാട്ടുമ്പൊറത്തുകാരനല്ലേ...ഞങ്ങളൂടെ നാട്ടിലൊക്കെ ചെറിയ ചെറിയ  സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ മനോരമയുടെ പത്രക്കെട്ടിനൊപ്പം നോട്ടീസ് വിതരണം നടത്താറുണ്ട്...അതു കൊണ്ട് മനോരമയ്ക്ക് എന്തെങ്കിലും കുഴപ്പം ഇതുവരെ പറ്റിയിട്ടുണ്ടോ...?...മറിച്ച് പാവങ്ങൾ സ്ഥാപനം തുടങ്ങിയ വിവരം നാലാൾ അറിയുകയും ചെയ്യും..

കാശ് തന്ന് മൊതലാളിക്ക് പരസ്യം നൽകാൻ എനിക്ക് മടിയുണ്ടായിട്ടല്ല...പതിനായിരം രൂപയ്ക്ക് ഒരു പെട്ടിക്കട തുടങ്ങിയാൽ പതിനയ്യായിരത്തിന്റെ പരസ്യം കൊടുക്കാൻ സാധിക്കുമോ..?...പാവങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണ്ടേ മൊതലാളീ.. കഴിഞ്ഞാഴ്ച     ബി.ബി.സിക്ക്  മുതലാളി  കൊടുത്ത   ഇന്റർവ്യൂ   കണ്ട്  ഞാൻ  കരഞ്ഞില്ലെന്നേയുള്ളൂ...ആരാധകരോട് എങ്ങനെ പെരുമാറണം എന്ന് മൊതലാളി പഠികുന്നത് മെഗാസ്റ്റാറന്മാരെ കണ്ടിട്ടാണോ....

( പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് ജേണലിസ്റ്റ് മൂക്കള പിഴിയുന്നു..എന്നിട്ട് തുടരുന്നു... )

പണ്ട്  സിക്സ്തും പാസായി പാലായിൽ നിന്നും ബംബെയ്ക്ക് വണ്ടി കയറുമ്പോൾ മൊതലാളിയും ഒരു പുതുമുഖമായിരുന്നെന്നോർക്കണം...
 “ ഗായത്രിയിൽ “ അഭിനയിക്കുമ്പോൾ എംജി സോമേട്ടനും ഒരു പുതുമുഖമായിരുന്നല്ലോ..

അതുപോലെ അന്ന് മൊതലാളി നിന്ന അതേ സ്ഥാനത്താണ് ഞാനിപ്പോ നിൽക്കുന്നതെന്ന് മാത്രം ഓർത്താൽ എന്നെ നിരോധിക്കാൻ കഴിയില്ല ....മൊതലാളീ കഴിയില്ല.....

പെട്ടെന്നായിരുന്നു ....“ എന്റെ ഗോപാലക്രിഷ്ണാ ..“  എന്നു വിളിച്ചുകൊണ്ട് മുതലാളി ജേണലിസ്റ്റിനെ കെട്ടിപ്പിടിച്ച് കരയുന്നു...എന്നോട് ക്ഷമിക്കൂ

....അല്പനേരം കരഞ്ഞതിനു ശേഷം തിരിഞ്ഞു നിന്ന് ഗുണ്ടകളോടായി :

“ ഡാ എൽദോ ...അനിയന്റെ കാലെന്നു പറഞ്ഞാൽ ഇനിയെന്റെ കാലാണ്..ആരെങ്കിലും ഇവന്റെ കാലു തല്ലിയൊടിക്കാൻ ശ്രമിച്ചാലൊണ്ടല്ലോ...ങാ..”

എന്നിട്ട് ജേണലിസ്റ്റിനോട് : “ ടാ ജേണേ , വിശാലഹ്രിദയനായ ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു“....

അപ്പോഴേയ്ക്കും ഒരു ഇളം മജന്തക്കളറിലുള്ള  ലാൻഡ്ക്രൂസറിലും ബൈക്കുകളിലുമായി മറ്റു പ്രമുഖ കേരളാ എഴുത്തുകാരും ബ്ലോഗ് പുലികളും ഗേറ്റിനു പുറത്തെത്തി കേറണോ എന്ന് സംശയിച്ചു നിന്നു....

അതു കണ്ട മൊതലാളി ഓടിച്ചെന്ന്  “ അന്യ ബ്ലോഗർമാർക്ക് പ്രവേശനമില്ല“ എന്ന ബോർഡ് വലിച്ചിളക്കി നിലത്തേക്കിടുന്നു....

എന്നിട്ട് എല്ലാവരോടുമായി വിളിച്ചു പറഞ്ഞു: കേറിവാടാ മക്കളേ , വാ......

ഇത് കണ്ട് എല്ലാവരും കൂടി അതീവ  സന്തോഷത്തോടെ  ചിരിച്ചുകൊണ്ട് തറവാട്ടിലേയ്ക്ക് കേറി പോകുന്നു....



                                                                       A Film 
                                                                            By
                                                                   Pony Boy........





.

Sep 26, 2010

The സൂപ്പർ ഹീറോസ്....

സൂപ്പർഹീറോസ് എന്നാൽ നമുക്ക് , ഒറ്റയിടിക്ക് അൻപത്തിയേഴോളം ഗുണ്ടകളെ ഇടിച്ചു നിരത്തുന്ന   ലാലേട്ടനും (  ലാലേട്ടൻ ഒർജിനൽ കളരിയാ...കളരി...)  പിന്നെ  വന്ദ്യവയോധികനായ  ചെറുപ്പക്കാരൻ തമിഴ്നാട്ടുകാരൻ പോക്കിരിരാജയും ,   മറ്റുമാണ്......


                                                  എന്നാൽ വിദേശരാജ്യങ്ങളിലെ പിള്ളേരൊക്കെ വർഷങ്ങളായി  മനസ്സിലും പോക്കറ്റിലും കൊണ്ടുനടന്ന് ആരാധിക്കുന്ന കൊറേ ടീംസ് ഉണ്ട്.....കൂടുതലും അമേരിക്കൻ സ്രിഷ്ടികളായ സൂപ്പർഹീറോസ്....കൂട്ടത്തിൽ   കുറേപ്പേരെയൊക്കെ നമുക്ക് പരിചയമുണ്ട്....സൂപ്പർമാൻ , സ്പൈഡർമാൻ , ബാറ്റ്മാൻ , അയേൺമാൻ തുടങ്ങിയ പ്രമുഖർ ....മിക്കവരും കോമിക്ക്ബുക്കുകളിൽ ജനിച്ചവർ....അതിൽ സിനിമയിൽ അഭിനയിച്ചവർ ലോകപ്രശസ്തരായി..ആണും പെണ്ണും വലുതും ചെറുതുമെല്ലാം കൂട്ടി ഏതാണ്ട് രണ്ടായിരത്തോളം സൂപ്പർഹീറോസ് ലോകത്തുണ്ട്....അതിൽ കൂടിയെങ്കിലേയുള്ളൂ....

മലയാളത്തിലും ഉണ്ട് നമുക്ക് ചിരപരിചിതരായ സൂപ്പർഹീറോസ് ലൈക്ക് ഡിങ്കൻ , നമ്പോലൻ , മാജിക്ക്മാലു ( ഇതു പോലൊരു തറക്കാർട്ടൂൺ ) , ഇ-മാൻ (മറ്റൊരു ബാൽഭൂമി അലമ്പ് ) , മായാവി (പഴയ പുലി ) അങ്ങനെ അനേകം പേർ...പിന്നെ പോഗോയിൽ ഇപ്പോഴുള്ള ചോട്ടാഭീം,.. പഴയ ഭയങ്കരൻ ശക്തിമാൻ (കറങ്ങിനടക്കുന്ന ടീം)...അങ്ങെയെത്രയെത്ര...
.
 പ്രധാനമായും സൂപ്പർഹീറോസിനെ രണ്ടായി തരം തിരിയ്ക്കാം ... അമാനുഷിക ശക്തിയുള്ളവർ എന്നും ആധുനിക ശാസ്ത്രസങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന സാദാ മനുഷ്യർ എന്നും...

ഉദാഹരണത്തിന് ബാറ്റ്മാൻ , ഫാന്റംകൊച്ചാട്ടൻ , അയണ്മാൻ തുടങ്ങിയവർ പിടിച്ചു നിൽക്കുന്നത് അത്യാധുനിക ഗാഡ്ജെറ്റ്സിന്റെ സഹായത്തോടെയാണ് , പിന്നെ ഗംഭീര ഷോയിലും..

ഇവരെ പിടിച്ച് ഉടുപ്പും നിക്കറും തോക്കും ഊരിമേടിച്ച് എവിടേലും കാട്ടിൽ കൊണ്ടു വിട്ടാൽ അവിടിരുന്നു കരയത്തേയുള്ളൂ...അപ്പോൾ ധൈര്യവും ഭാഗ്യവും ശാസ്ത്രവും ഒന്നിച്ചാൽ മാത്രമേ സാദാ മനുഷ്യക്ക് സൂപ്പർഹീറോ ആകാൻ സാധിക്കൂ..

സാധാരണക്കാരിൽ സാധാരണക്കാരായ ചില പ്രമുഖ സൂപ്പർഹീറോസിനേം പിന്നെ ചില അമാനുഷികരേം നമുക്കൊന്നു പരിചയപ്പെടാം..


1) ഫാന്റം.

ഫാന്റവും ഹീറോയു
' Mandrake The Magician ' ന്റെ സ്രിഷ്ടാവായ “Lee Falk “ തന്നെയാണ് ഫാന്റത്തിന്റേം സ്രിഷ്ടാവ്..“ നടക്കും ഭൂതം ,മരണമില്ലാത്ത മനുഷ്യൻ, വാക്കർ ,  എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഫാന്റം യഥാർത്തത്തിൽ ഒരാളല്ല...21 തലമുറകളായി കൈമാറി വരുന്ന സ്ഥാനമാണത്.. കടൽക്കൊള്ളക്കാരുടെആക്രമണത്തിൽ കുടുംബം നഷ്ടപ്പെട്ട ആദ്യ ഫാന്റം തന്റെ ജീവിതവും പിൻ തലമുറയും ക്രിമിനത്സിനെ ഒതുക്കാനായി ഡെഡിക്കേറ്റ് ചെയ്യുന്നു..

റാംജീറാവിവിലെ കള്ളന്മാരേപ്പോലെ ഒരു  കണ്ണുമൂടിയും വെച്ച് തന്റെ കുതിരയായ ഹീറോയും പിന്നെ സന്തതസഹചാരിയായ ചെന്നായയ്ക്കുമൊപ്പം ബെങലാ കാടുകളിലെ തലയോട്ടിഗുഹയിൽ ജീവിക്കുന്നു..കാട്ടിലെ പിഗ്മികളുടെ കാണപ്പെട്ട ദൈവമാണ് കിറ്റ് വാക്കർ എന്ന ഇപ്പോഴത്തെ ഇരുപത്തിയൊന്നാമൻ ഫാന്റം..ഒരു ഭാര്യ ...രണ്ടു പിള്ളേര്.. സന്തുഷ്ട ദാമ്പത്യം...ഇടയ്ക്കിടെ  പ്രശ്നങ്ങളിൽ ഇടപെടാൻ അകലെ പട്ടണത്തിലേക്ക് പോകും. ആൾടെ   ഡെവിൾ എന്ന ചെന്നായ്ക്ക് പാസ്പോർട്ടുമുണ്ട്...സോ ഹീ കാൻ ഓൾസോ ഫ്ലൈ......


2).സൂപ്പർമാൻ.  


ചിന്താകുലനായ സൂപ്പർമാൻ
മറ്റൊരു ജനകീയൻ.ഫാന്റെത്തെപ്പോലെതന്നെ പാന്റിന്റെ മോളിൽ അണ്ടർവെയർ ഇടുന്ന ആ വ്രിത്തികെട്ട സ്വഭാവം ടിയാനുണ്ട്..ആള് യഥാർത്തത്തിൽ മനുഷ്യനല്ല...ടൈറ്റേനിയത്തിന്റെ കട്ടിയാണ് ബോഡിക്ക്..ഒറ്റത്തടി..ക്രിപ്റ്റോൺ എന്ന മനുഷ്യനഞ്ജാതമായ ഒരു ചതുരഗ്രഹത്തിലാണ് സൂപ്രന്റെ ജനനം..അവിടെ ഒരു വൻ ആക്രമണം നടന്നപ്പോൾ ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ ഇൻഫെന്റായ സുപ്രനെ റോക്കറ്റിലാക്കി ഭൂമിയിലേക്ക് അയക്കുന്നു...ഒരു കർഷകകുടുംബത്തിന് അവനെ കിട്ടുന്നു..അവർ അവനെ വളർത്തി മുട്ടനാക്കുന്നു...
ചില്ലറക്കളിയൊന്നുമല്ല ഈ അമാനുഷികൻ നടത്തുന്നത്..ട്രെയിൻ  പൊക്കുക...ബസും കാറും കെട്ടിടങ്ങളും പൊക്കിയെടുത്ത് പറക്കുക..ശൂന്യാകാശത്ത് കിടന്ന് കറങ്ങുക  തുടങ്ങിയ വിദ്യകളിൽ അഗ്രഗണ്യൻ...
                                                                                                                                                                       
   
3).ബാറ്റ്മാൻ.
ബാറ്റ് മാൻ
ഗോഥം എന്ന അമേരിക്കൻ സാങ്കല്പിക നഗരത്തിലെ ബ്രൂസ് വേയ്ൻ എന്ന കോടീശ്വര പുത്രൻ....പതിവുപോലെ മാതാപിതാക്കളുടെ മരണത്തിൽ നിന്നും പ്രതികാരത്തോടെ മുഖമ്മൂടിയണിഞ്ഞ് വില്ലന്മാരെ തുരത്തുന്നു..അമാനുഷികനല്ല..എന്നാൽ ആധുനികമായ കാറും ബൈക്കും മറ്റു ഗാഡ്ജെറ്റ്സും കൊണ്ട് പഴം പോലെ വില്ലന്മാരെ അടിച്ചിടുന്നവൻ.ബാറ്റ്ഗേൾ , റോബിൻ തുടങ്ങിയവരും ഇതിയാന്റെ സഹായത്തിനുണ്ട്.
എന്നാൽ അവസാനമിറങ്ങിയ “ഡാർക്ക് നൈറ്റ് 2008 “ൽ  ബാറ്റ്മാനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് “ജോക്കർ” എന്ന വില്ലനായിരുന്നു...അസാധ്യ പ്രകടനം...എന്നാൽ ചിത്രം റിലീസാകുന്നതിനു മുൻപേ ആൾ 28 മത്തെ വയസ്സിൽ  മരിച്ചു..മരണശേഷം തന്നെ ഓസ്കാറും കിട്ടി..
                                                                                                                                                                                                                                                                                                                                

4).സ്പൈഡർ മാൻ.

സ്പൈഡർ മാൻ
സിനിമകളിലൂടെ ഏറ്റവും പ്രശസ്തനായ കഥാപാത്രം..ഒരു റേഡിയോ ആക്ടീവ് ചിലന്തിയുടെ വിഷമേറ്റതിനേത്തുടർന്ന് ഡിഎൻഎ യിൽ മാറ്റമുണ്ടാവുകയും തുടർന്ന് ഭയങ്കരനാവുകയും ചെയ്ത പീറ്റർ എന്ന ചെറ്ക്കന്റെ കഥ...സ്പൈഡർമാൻ സിനിമകളിൽ വച്ച് ഏറ്റവും നിലവാരമുള്ളതും വൈകാരികതയ്ക്ക് പ്രാധാന്യമുള്ളതുമായ സിനിമയാണ് മൂന്നാം ഭാഗം..അസാമാന്യമായ വേഗതയും കരുത്തുമാണ് സ്പൈഡർമാന്റെ വിജയരഹസ്യം.

                                                                                                                                                                   


4).ക്യാപ്റ്റൻ അമേരിക്ക.


ക്യാപ്റ്റൻ അമേരിക്ക
ഇന്ത്യയിൽ അത്ര പ്രചാരമില്ലെങ്കിലും യുഎസ് കുട്ടികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം..കാഴ്ചയിൽ ബറ്റ്മാനോട് സാദ്രിശ്യം തോന്നുമെങ്കിലും   മസിലുകളുടെ ഒരു ഹോൾസെയ്ല് ഡീലറാണ് ക്യാപ്റ്റൻ അമേരിക്ക.ജനിച്ചത് സാധുവായിട്ടാണെങ്കിലും ഒരു പ്രത്യേക ശാസ്ത്രീയ പരീക്ഷണത്തിലൂടെ ആളു കേറിയങ്ങ് മിനുങ്ങി..കൂടുതൽ പ്രിസൈസായ കഴിവുകൾ കിട്ടുകയും യുദ്ധങ്ങളിൽ അവ പ്രയോഗിച്ച് തെളിയുകയും ചെയ്തു...

ഒരു പ്രത്യേക ലോഹം കൊണ്ടുണ്ടാക്കിയ പരിച വച്ച് ആക്രമണങ്ങളെ തടയുന്ന വീദ്യയിൽ മിടുക്കനാണളിയൻ..ഇത്രേം മസിലും വച്ച് എങ്ങനെ റോഡിലിറങ്ങി നടക്കുമെന്ന് ചോദിക്കരുത്..കഥയിൽ ചോദ്യമില്ലാ......


                                                                                                                                                                     
5) അയൺ മാൻ.
അയൺ മാൻ ടോണിസ്റ്റാർക്ക്
Tony Stark എന്ന അതീവബുദ്ധിമാനായ ലോകപ്രശസ്ത അമേരിക്കൻ ശാസ്ത്രഞ്ജ്യനെ അഫ്ഗാനിസ്ഥാനിൽ വച്ച് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നു...ഇരുമ്പിന്റെ ഒരു സ്യൂട്ടുണ്ടാക്കി ആൾ അവിടെനിന്നും രക്ഷപെടുന്നു..അതിനുശേഷം അയണ്മാൻ എന്ന ഇരുമ്പ് ഉടുപ്പിട്ട കിടിലനായി മാറുന്നു ടോണി...തന്റെ സ്യൂട്ടിന്റെ കഴിവുകൾ വച്ച് തീവ്രവാദികളെ തുരത്താൻ ഇറങ്ങിപ്പുറപ്പെടുന്നു..അയേൺമാന്റെ ഒന്നാം ഭാഗം ഗംഭീര ചിത്രമായിരുന്നു..രണ്ടാം ഭാഗം അടുത്തിറങ്ങിയിരുന്നു...വൻ വിജയമായി അതും...



                                                                                                                                                                  
6).ശക്തിമാൻ.
ശക്തിമാൻ
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ എന്നു പറയാവുന്ന ശക്തിമാനെ അവതരിപ്പിക്കുന്നത് മുകേഷ് ഖന്നയാണ്.അന്നത്തെക്കാലത്ത് തരക്കേടില്ലാത്ത വേഷവിധാനങ്ങളും നമ്പരുകളുമായി മറ്റുമായി കുട്ടികളെ കൈയ്യിലെടുക്കാൻ ശക്തിമാന് കഴിഞ്ഞു..

ശക്തിമാന്റെ സിദ്ധികൾ പഞ്ചഭൂതങ്ങളിൽ അധിഷ്ടിതമാണ്.. ജീവിതത്തിൽ ഗീത ബിശ്വാസ് എന്ന ജേണലിസ്റ്റിന്റെ ശിങ്കിടിയായ മണ്ടൻ ഗംഗാധറായും..അപകടങ്ങൾ വരുമ്പോൾ മുങ്ങി അപ്പുറത്തൂടെ കറങ്ങിത്തിരിഞ്ഞ് ശക്തിമാനായും മാറുന്നു..ആദ്യം സീരിയലായും പിന്നീട് കോമിക്കായും ശക്തിമാൻ അവതരിച്ചു...

                                                                                                                                                                
7).വോൾവെറിൻ.
    
എക്സ്മെൻ സീരീസിലെ പ്രമുഖൻ....ജന്മനാ മ്യൂട്ടേഷനു വിധേയനായതിനാൽ കൈകളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന എല്ലുകളുമായാണ് ലോഗാൻ ജനിച്ചത്.സഹോദരനായ വിക്ടറാകട്ടേ അതീവശക്തിയുള്ള നഖങ്ങളുമായും ജനിച്ചു.അമേരിക്കൻ ഡിഫൻസിലെ കേണലിന്റെ പരീക്ഷണത്തിലൂടെ ലോഗന്റെ എല്ലുകൾ മുഴുവൻ അഡാമാറ്റിയം എന്ന പ്രത്യേക ലോഹമാക്കി മാറ്റുന്നു.അതോടെ ലോഗൻ മരനത്തിന് അതീതനാകുന്നു.

ജനനന്മയേക്കാളുപരി സ്വന്തം ശത്രുക്കളുമായാണ് ലോഗാൻ അടിനടത്തുന്നത്..ഈ പ്രത്യേക ലോഹക്കുട്ടിലാകുന്നതോടെ വോൾവറിൻ എന്നപേര് ലോഗാൻ സ്വീകരിക്കുന്നു.....ഭാര്യയുമൊത്ത് കനഡായിലെ കാട്ടിൽ സമാധാനമായി കഴിയുകയായിരുന്നു..പിന്നെ ചില പ്രശ്നങ്ങൾ ഉണ്ടായി...നമ്മടെ  രഞ്ജിത്ത് ആന്റണിയുടെ വീടിന്റെ ഇപ്പുറത്തെ ഊടുവഴിയിലൂടെയും വോൾവറിന്റെ വീട്ടിൽ ചെല്ലാൻ സാധിക്കും...“ഒർജിൻ ഓഫ് വോൾവെറിൻ “ എന്ന എക്സ്മെൻ റിക്കോർഡ് ഹിറ്റിലാണ് ലോഗാന്റെ കഥ കാണിക്കുന്നത്.........

                                                          ഇവരുടെ ജീവിതത്തിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠങ്ങൾ പലതുമുണ്ട്..എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു സൂപ്പർഹീറോയെ ചങ്ങലയ്ക്കിട്ടിട്ടുണ്ട്..ചില പ്രത്യേക സാഹചര്യങ്ങളിൽ അവ പുറത്തുവരാം..അവനവന്റെ ഉള്ളിലുള്ള അമാനുഷികനെ കണ്ടെത്താൻ അവനവൻ തന്നെ വിചാരിക്കണം..’ അൺബ്രേക്കബിൾ “ എന്ന ചിത്രം കണ്ടിട്ടില്ലേ..ആര് എപ്പോൾ എവിടെവെച്ച് തന്റെ ശക്തികൾ തിരിച്ചറിയും എന്ന് പറയാൻ പറ്റില്ല..കഴിയുമെങ്കിൽ നാളെത്തന്നെ ഓടുന്ന ഒരു  ട്രെയിൻ കൈകൊണ്ട് തടഞ്ഞുനിർത്താൻ ശ്രമിക്കൂ..സംഗതി നടന്നാൽ നിങ്ങളും ഒരു ചരിത്രമാകും..

 പിന്നെ സൂപ്പർഹീറോയിൻസും ഇത്രതന്നെയുണ്ട്... പക്ഷേ ഒരു തികഞ്ഞ മെയിൽ ഷോവനിസ്റ്റായ ഞാൻ അവരെപ്പറ്റി പറയുന്നതെങ്ങനെ..എന്തിന്...?

Sep 24, 2010

The Village



                                                                

  Oh, berries. What a splendid present.............
2004ൽ റിലീസായ മനോജ് നൈറ്റ് ശ്യാമളന്റെ  “ ദ വില്ലേജ്  ” ഇമോഷനലി  എന്നെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രങ്ങളിലൊന്നാണ്.....സീനിക് ഭംഗിയുടെ കാര്യത്തിലും വില്ലേജാണ് വളരെയേറെ മുന്നിലാണ്....ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരം....ഏതാണ്ട് രണ്ടു കൊല്ലം മുൻപാണ് ഞാനീ ചിത്രം കാണുന്നത്..

                                                                                   മനോജിന്റെ പതിവുലൊക്കേഷനുകളിലൊന്നായ പെൻസിൽവേനിയയിലെ വലിയ ഒരു കാട്ടിൽ 1897ലാണ് ഈ കഥനടക്കുന്നത്...കാടിന്റെ ഒത്ത നടുക്ക് ജീവിക്കുന്ന , എല്ലാ പരിഷ്കാരങ്ങളുമുള്ള ഒരു കൂട്ടം ഗ്രാമീണരുടെ കഥയാണിത്... സ്കൂളുകളും, ക്രിഷികളും, വസ്ത്രനിർമ്മാണവും, ഫാമിങ്ങും മറ്റു എല്ലാ സൌകര്യങ്ങളുമുള്ള ഒരു മനോഹരമായ  ഗ്രാമം....ഈ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഹ്രിദ്യമായ ഒരു പ്രണയകഥയാണിത്....

അവിടുത്തെ ഏറ്റവും മുതിർന്നവരുടെ ഒരു  കമ്മിറ്റിയാണ് പ്രത്യേക നിയമങ്ങൾ ഉള്ള ആ ഗ്രാമത്തിന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്....ഗ്രാമത്തിന്റെ  ചുറ്റിലുമുള്ള കാട്ടിലേയ്ക്ക് ആരും ഇന്നുവരെ പോയിട്ടില്ല..കാടിന്റെ അതിർത്തിക്കപ്പുറത്ത് ഒരു ലോകമുണ്ടെന്നും മറ്റും അവ്യക്തമായ അറിവുകൾ ഗ്രാമവാസികൾക്കുണ്ട്....

എന്നാൽ “ Towns are wicked places where wicked people live “ എന്നാണ് കുട്ടികളെപ്പോലും അവർ വിശ്വസിപ്പിച്ചിരിക്കുന്നത്.....അവിടെ ഒരിയ്ക്കലും പോകാൻ പാടില്ല എന്ന രൂഡമൂലമായ വിശ്വാസം അതോടെ കുട്ടികളിൽ വളരുന്നു....അതുകൊണ്ടുതന്നെ മൂന്നു തലമുറകൾ ഉള്ള ആ ഗ്രാമത്തിൽ ആരും ഇന്നേവരെ കാടുകടന്ന് പോയിട്ടില്ല..

പുറം ലോകവുമായി ബന്ധപ്പെടാനായി  കാടും ഗ്രാമവും തമ്മിലുള്ള നിയന്ത്രണരേഖ മറികടക്കാൻ അവർക്കാവുന്നില്ല, അല്ലെങ്കിൽ വിശ്വാസങ്ങളെ ഭയന്ന് അവരതിന് ആഗ്രഹിക്കുന്നില്ല...
 “ Those we don't speak of “  എന്ന് അവർ വിളിക്കുന്ന അഞ്ജാതരായ ഭീകരജീവികളുടെ വാസസ്ഥലമാണ് ആ കാട്...പണ്ടെപ്പോഴോ അവരുമായുണ്ടാക്കിയ ഒരു കരാർ അനുസരിച്ച് അവർ ഗ്രാമത്തിലേയ്ക്കു കടന്ന് മനുഷ്യരെ കൊല്ലില്ല..അതു പോലെ മനുഷ്യർ നിയന്ത്രണരേഖ ലംഖിച്ച് കാട്ടിലേയ്ക്ക് കടക്കാനും പാടില്ല...തീർത്തും സമാധാനവും സൌഹാർദ്രപരമായ അന്തരീക്ഷവുമുള്ള ആ ഗ്രാമത്തിലെ ചില നിബന്ധനകളിലൊന്ന് ചുവപ്പ് നിറങ്ങൾ ആരും ഉപയോഗിക്കരുത് എന്നാണ്..“ Bad colour “  എന്നാണവരതിനെ വിളിക്കുന്നത്..

Noah    And     Ivy walker
                           ജാക്വിൻ ഫിനിക്സ് അവതരിപ്പിക്കുന്ന  നായകനായ “ ലൂഷ്യസ് “  ഗ്രാമത്തിലെ ഒരു ഇരുമ്പ്പണിക്കാരനാണ്... ബ്രൈസ് ഡല്ലാസിന്റെ നായിക “ Ivy Elezebath walker " അവിടുത്തെ ഭരണകർത്താക്കളിലൊരാളുടെ മകളാണ്..ജന്മാനാ അന്ധയായ ഐവി തന്റെ ബുദ്ധിപാടവം കൊണ്ട് അന്ധതയെ അതിജീവിച്ച് ജീവിക്കുന്നു...മാനസികവൈകല്യമുള്ള “ നോവ “ എന്ന യുവാവും, ഐവിയും , ലൂഷ്യസും പണ്ടുമുതലേ കളിക്കൂട്ടുകാരായിരുന്നു...


Lucius
ഗ്രാമത്തിലെ മറ്റു ചെറുപ്പക്കാരേക്കാൾ ബുദ്ധിമാനും ധൈര്യമുള്ളവനുമായിരുന്നു ലൂഷ്യസ്..കാട് കടന്ന് നഗരങ്ങളിലേയ്ക്ക് പോകണമെന്ന് അവന്റെ ഒരു ആഗ്രഹമായിരുന്നു...എന്നാൽ ജന്മനാ കിട്ടിയ കാടിനെക്കുറിച്ചുള്ള ഭയവും ഭീകരജീവികൾ ഗ്രാമത്തിനെ ഉപദ്രവിക്കും എന്ന ചിന്തയും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു...നിശ്ശബ്ധമായി ഐവിയും ലൂഷ്യസും തമ്മിൽ പ്രണയം ഉണ്ടായിരുന്നു.....പല സന്ദർഭങ്ങളിലും അവർ  പരസ്പരം തിരിച്ചറിയുകയും ചെയ്യുന്നു..  അവസാനം അതു പുറത്തറിയുന്നു....

അവരുടെ വിവാഹം നടത്തിക്കൊടുക്കാൻ മാതാപിതാക്കൾ തീരുമാനിക്കുന്നു...എന്നാൽ ബുദ്ധിവൈകല്യമുണ്ടെങ്കിലും അവളറിയാതെ ഐവിയെ സ്നേഹിച്ചിരുന്ന നോവ ഇതറിഞ്ഞ് ക്രുദ്ധനായി ഒരു കത്തിയുമായിച്ചെന്ന്  ലൂഷ്യസിനെ കുത്തിവീഴ്ത്തുന്നു...ആ ഗ്രാമത്തിൽ ആദ്യം നടക്കുന്ന ക്രൈമായി മാറുന്നു ആ സംഭവം..അതീവ ഗുരുതരാവസ്ഥയിലായ ലൂഷ്യസിനെ വൈദ്യന്മാർ ചികിത്സിക്കുന്നു..

  എന്നാൽ ആധുനിക മരുന്നുകളില്ലാതെ ലൂഷ്യസിന്റെ ജീവൻ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നവർ പറയുന്നു...  സ്വന്തം ജീവൻപോലു ത്യജിച്ച് കാടുകടന്ന് നഗരങ്ങളിൽ പോയി മരുന്നുമായി വരാൻ ഐവി തയ്യാറാകുന്നു......മറ്റു വഴിയില്ലാതെ കാടുകടക്കാൻ മുതിർന്നവർ ഐവിയെ അനുവദിക്കുന്നു.....ഐവിയെ സഹായിക്കാൻ ഭയത്താൽ ആരും തയ്യാറാകുന്നില്ല.....അവസാനം തന്റെ അച്ഛന്റെ ഉപദേശപ്രകാരം ഒരു പ്രത്യേക കാട്ടുവഴിയിലൂടെ തന്റെ സ്റ്റിക്ക് ഉപയോഗിച്ച് ഐവി നഗരങ്ങളീൽ എത്തുന്നു...അവിടുന്നങ്ങോട്ട് വരുന്ന അവിശ്വസനീയമായ  ഒരു ട്വിസ്റ്റിൽ ആ വില്ലേജിന്റെ എല്ലാ രഹസ്യങ്ങളും നമുക്ക് മനസ്സിലാകുന്നു..പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നു....ഏതാനും സെക്കന്റുകൾ മാത്രം നീളമുള്ളൂ എങ്കിലു പ്രാധാന്യമുള്ള ഒരു ചെറിയ സീനിൽ മനോജും ഇതിൽ തലകാണിക്കുന്നു...അതിമനോഹരമായ ഒരു ക്ലൈമാക്സും വില്ലേജിനുണ്ട്...

                                  പിന്നെ എടുത്തു പറയേണ്ടത് മനോഹരമായ പശ്ചാത്തല സംഗീതമാണ്..James Newton howard ന്റെ ഏറ്റവും മനോഹരമായ മ്യൂസിക്ക് വർക്ക്....പക്ഷേ യുഎസ് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ വില്ലേജിന് കഴിഞ്ഞില്ല..


The Woods
അമേരിക്കയിലെ ക്രിട്ടിക്ക് ശാസ്ത്രഞ്ജ്യന്മാർ നിശിതമായി "വില്ലേജിനെ"  വിമർശിച്ചിരുന്നു...എന്നാൽ അന്ധയായപെൺകുട്ടി അപരിചിതമായ ഒരു കാട് കടക്കുന്നതിലുള്ള അല്പം അതിശയോക്തി ഒഴിച്ചാൽ വില്ലേജ് ഒരു കിടിലൻ ചിത്രമാണ്..വേറെ കൊഴപ്പമൊന്നും ഞാനതിൽ കാണുന്നില്ല...

                                                                                                         ഇനി സാക്ഷാൽ മനോജിനേപ്പറ്റിയും പറയാം....ക്രിട്ടിക്കന്മാർ ഇത്രയേറെ കടിച്ചുകുടയാൻ മാത്രം പണ്ടേ വളർന്നു വലുതായിരിക്കുന്നു മനോജ് നെല്ലിയാട്ടു ശ്യാമളൻ എന്ന ഇന്ത്യാക്കാരൻ..അതിന്റെ അസഹിഷ്ണുതയാകാനും മതി സായ്പന്മാർക്ക്...ഹോളിവുഡ്ഡിന്റെ അഭിമാനമായ സാക്ഷാൽ StarWars സീരീസിനെ നെപ്പോലും കളക്ഷനിൽ പിന്തള്ളിയ ‘സിക്സ്ത് സെൻസ് ‘ എന്ന ഒറ്റപ്പടം മതി മനോജിന്റെ കാലിബർ മനസ്സിലാക്കാൻ.....   പിന്നെ “സൈൻസ് ‘.....ഒരു ഏലിയൻ പടം എങ്ങനെ നാലാം കിട ഫിക്ഷനാകാതെ മനോഹരമായി എടുക്കാം എന്ന് നമ്മളതിൽ കണ്ടു...പ്രക്രിതി മനുഷ്യനെതിരെ തിരിയുന്ന  ‘ ദ് ഹാപ്പനിംങ്ങ് “ എന്ന ചിത്രവും കോടികൾ കൊയ്തവയാണ്....

                                                                            എന്നാൽ കൂടുതലും മനോജിന്റെ ക്രെഡിറ്റിൽ Box Office buster ളാണ്......" Notebook “ പോലെയുള്ള നാലാംകിട ഹോളിവുഡ് പൈങ്കിളിപ്രണയകഥകൾ ഹിറ്റാകുന്ന ലോകത്ത് നല്ല സിനിമകൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു...Praying with anger ഒഴിച്ച് ടിയാന്റെ എല്ലാചിത്രങ്ങളും Lady in The Water, Unbreakable , Wide awake ഞാൻ കണ്ടിട്ടുണ്ട്..

എന്നാൽ 2 മാസം മുന്നേയിറങ്ങിയ " The Last Airbender "മാത്രം ഒരു ഗുമ്മില്ലാത്ത പടമായിപ്പോയി...സ്ലം ഡോഗ് ഫെയിം ദേവ് പട്ടേലും അതിലുണ്ടായിരുന്നു..
(അങ്ങനെ അവനും ഹോളിവുഡ് സ്റ്റാറായി..നാളെ ലോസാഞ്ചലസിലെ Walk of fame ഫൂട്പാത്തിൽ  ഇവന്റെ പേരു വല്ലോം വരുമോ ..എന്നൊരു ചെറിയ വിഷമം...ആ...എനിക്കവനെ ഇഷ്ടമല്ല..)...
 എയർ , വാട്ടർ ,എർത്ത്, അഗ്നി തുടങ്ങിയവയെ നിയന്ത്രിക്കുന്നവരുടെ കഥ...നല്ല തീമായിരുന്നെങ്കിലും ഒരു സാധാ ഹോളിവുഡ് മസാലപ്പടത്തിന്റെ ചേരുവകളായിപ്പോയി അതിൽ...കാര്യമായ വിമർശനങ്ങൾ മനോജിന് ഇതിൽ ഏറ്റുവാങ്ങേണ്ടി വന്നു..

എന്തായാലും സാക്ഷാൽ സ്പിൽബർഗ് ചേട്ടനുവേണ്ടി ഇൻഡ്യാനാജോൺസ് അടുത്ത സീരീസിന്റെ
തിരക്കഥ ഒരുക്കാൻ പോവുകയാണ് മനോജെന്ന് ഒരു വർത്തമാനം ഹോളിവുഡ്ഡിലുണ്ട് എന്ന് എലീൻപേജ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു...അത്  നന്നായി വരട്ടെ
http://www.mnightshyamalan.com ...    ഗോഥിക്ക് സ്റ്റൈലിൽ തീർത്ത മനോജിന്റെ വെബ്സൈറ്റാണിത്...അല്പം ട്രിക്കിയാണ്.... എന്നാലും സംഗതി  ജാങ്കായിട്ടുണ്ട്......



.....

Sep 20, 2010

മലയാളസിനിമാ Xmas എക്സാം 2010 [Question Paper]

.



സഹ്രിതക്രിതാവായ ഗലാസ്നേഹികളേ ,

നമ്മുടെ നേടിന്റെ ഉന്നമനത്തിനും ഉൽപ്രോക്ഷണത്തിനും വേണ്ടി പ്രൈമറി ക്ലാസുകളിൽ പാഠ്യവിഷയമാകാൻ പോകുന്ന  മലയാള ചലചിത്രം എന്ന സബ്ജക്ടിന്റെ ചോദ്യപ്പേപ്പറും മറ്റും വിദ്യാർഥികളുടെ സൌകര്യാർഥം   അഡ്വാൻസായി പുറത്തിറക്കുന്നു...
റഫറൻസ് ഗ്രന്ഥങ്ങളായ  നാനാ ,  ചിത്രഭൂമി ,സിനിക്രൈം തുടങ്ങിയവ ലൈബ്രറികളിൾ ലഭിക്കുന്നതായിരിക്കും....

ഇക്കൊല്ലത്തെ  ക്രിസ്മസ്പരീക്ഷയുടെ ചോദ്യപ്പേപ്പർ ചുവടെ ചേർക്കുന്നു...

Sep 19, 2010

ഗോസ്റ്റ് ഹൌസിൽ ഒരു പ്രണയകാലത്ത് 2

                                                                                                      സമയം രാവിലെ ആറുമണി കഴിഞ്ഞു അഞ്ചുമിനിട്ട്.......കാറിൽക്കിടന്നുറങ്ങുകയായിരുന്ന ചാർളിയും കൂട്ടുകാരും പതിയെ എഴുന്നേറ്റു...വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു..ആരേയും കാണാനില്ല... .അവർ വീട്ടിലേക്ക് കയറി... തിരുമേനിയെ അകത്ത് കാണാനില്ല...വീടുമുഴുവൻ അലങ്കോലപ്പെട്ടു കിടക്കുന്നു...എന്തോ ഒരു അപകടം നടന്നതിന്റെ ലക്ഷണം.....ചാർളി ചിന്താമഗ്നനായി പോർച്ചിൽത്തന്നെ നിന്നു...

                                 അപ്പോഴതാ ദൂരെ നിന്നും കവലച്ചട്ടമ്പി മി.പ്രായിക്കര അപ്പ വിളിച്ചുകൂവിക്കൊണ്ട് ഓടി വരുന്നു...

 “സാറന്മാരേ ചതി പറ്റിപ്പോയി...ഇന്നലെ വന്നത് വലിയകുളം തിരുമേനിയല്ലായിരുന്നു..ഞാനിപ്പോഴാ സംഗതിയറിഞ്ഞത് ...തിരുമേനി “പക്ഷിയും നീയും” എന്ന ഹൊറർ സിനിമ സെക്കന്റ്ഷോ കണ്ട് പേടിച്ച് പനി പിടിച്ച് രണ്ടു ദിവസമായി കിടപ്പിലാണ്...“

Sep 17, 2010

ഗോസ്റ്റ് ഹൌസിൽ ഒരു പ്രണയകാലത്ത് 1

തിരശ്ശീലയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ :



             മുന്നറിയിപ്പ്:  സാമാന്യത്തിലധികം ധൈര്യമുള്ളവർ , ആന കുത്താൻ വന്നാലും ഓടാത്തവർ , ഒറ്റയ്ക്കു നിന്ന് ഗുണ്ടിനു തിരികൊളുത്തുന്നവർ  തുടങ്ങിയ ആൾക്കാർ മാത്രം വായിക്കുക....
 അതുപോലെ 3,4,5 ..16 വയസ്സുവരെയുള്ള കുട്ടികൾ ദയവായി മാതാപിതാക്കളോടോപ്പം മാത്രം ഇത് വായിക്കുക.. 
ഇനി മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് , അക്ഷരമറിയാത്ത കൊച്ചു കുട്ടികൾക്ക് വായിച്ചുകൊടുക്കാനുള്ള ബാലരമയിലെ കുട്ടിക്കഥയല്ല ഇത്..പിന്നെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ബ്ലാങ്കറ്റിട്ട് തലവഴിമൂടി വായിച്ചാൽ നല്ല ധൈര്യം കിട്ടൂം...മാത്രമല്ല ഈ കഥയുടെ ഗുമ്മ് ഇതിന്റെ അപ്രതീക്ഷിതമായ ക്ലൈമാക്സിലാണ്....

\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
   

Sep 16, 2010

The Highway Man (1906) --- By ആൽഫ്രഡ് നോയിസ്

                                                   ഏതാണ്ട് 100 വർഷങ്ങൾക്കു മുൻപ്  ആൽഫ്രഡ് നോയിസ് എഴുതിയ “ ദ ഹൈവേമാൻ “ പണ്ട് ഏതോ കുട്ടിക്ലാസുകളിൽ ഏതാനും സ്റ്റാൻസ പഠിച്ചതോർക്കുന്നു...
അതിനുശേഷം വർഷങ്ങളോളം എന്തുകൊണ്ടോ അതിന്റെ വരികൾ മനസ്സിൽ നിന്നും പോകാതെ തങ്ങി നിന്നു...പിന്നീട്  ഒരുനാൾ മുഴുവൻ കവിതയും സംഖടിപ്പിച്ച്  ബൈഹാർട്ട് ചെയ്തു.... അതിന്റെ വരികളിലെ നൊസ്റ്റാൾജിയയോ എന്തോ ഒരു വല്ലാത്ത ഫീലിംഗ് ...

നിലാവിൽ കുളിച്ചു കിടക്കുന്ന നാട്ടുവഴിയിലൂടെ കുതിരപ്പുറത്ത് തന്റെ പ്രണയിനിയെ കാണാൻ പോകുന്ന കൊള്ളക്കാരൻ..
പ്രണയത്തിന്റെ തീവ്രമായ ഭാവങ്ങൾ വായനക്കാരന്റെ ഹ്രിദയത്തിൽ പതിഞ്ഞു പോകുന്ന ആ അവസാന വരികൾ വായിക്കുമ്പോൾ ആ കൊള്ളക്കാരൻ കൌബോയ് ഞാനായിരുന്നെങ്കിലെന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോകുന്നു....സാക്ഷാൽ ക്ലിന്റ് ഈസ്റ്റ്വുഡ്ഡിനെപ്പറ്റി കേൾക്കുന്നതിനു മുൻപേ   ഒരു കൌബോയ് സങ്കല്പം മനസ്സിൽ ഉണ്ടായത് ഈ കവിതയിലൂടെയാണ്..


                                              1906കളിൽ സർവശ്രീ. “ആൽഫ്രഡ് നോയിസ് “
“ബ്ലായ്ക്ക് വൂഡ്സ് “  എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ് ഹൈവേമാൻ ...പിന്നീട് കാലം പഴകുന്തോറും അതിന്റെ  വീര്യംകൂടുകയാണുണ്ടായത്...ഇതെഴുതി ഏതാണ്ട് അൻപത് വർഷങ്ങൾക്കു ശേഷം നോയിസ്  തന്റെ കവിതയെപ്പറ്റി പറഞ്ഞു...

"I think the success of the poem...was due to the fact that it was not an artificial composition, but was written at an age when I was genuinely excited by that kind of romantic story“

                                                                     ഒരു പത്തേക്കർ ഫാം ഹൌസും....  രാത്രി അതിന്റെ മുറ്റത്ത്  ഒരു ചെറിയ കണ്ട്രിബാർ സെറ്റപ്പും ... ഒരു ഗ്ലാസ് ഏതേലും ഓൺ ദ റോക്സ്  വിസ്കിയും പിന്നൊരു സിഗാറും കത്തിച്ച് ബാഗ്രൌണ്ടിൽ ചെറുതായി “The Good The Bad And The Ugly “ യിലെ മ്യൂസിക്കും കേട്ട്  ഇരിക്കുമ്പോളാണ് ഈ കവിതയ്ക്കു പറ്റിയ ഒരു അന്തരീക്ഷം അഥവാ ഒരു ഗുമ്മ് ഉണ്ടാകുന്നത്...................................... അതായത് ഒരു ജോണീവാക്കർ സ്റ്റൈൽ....

The Highway Man:
 
                                I
 
The wind was a torrent of darkness among the gusty trees,
The moon was a ghostly galleon tossed upon cloudy seas,
The road was a ribbon of moonlight, over the purple moor,
And the highwayman came riding-
                Riding-riding-
The highwayman came riding, up to the old inn-door.

                                II

He'd a French cocked-hat on his forehead, a bunch of lace at his chin,
A coat of the claret velvet, and breeches of brown doe-skin;
They fitted with never a wrinkle: his boots were up to the thigh!
And he rode with a jewelled twinkle,
                His pistol butts a-twinkle,
His rapier hilt a-twinkle, under the jewelled sky.

                                III

Over the cobbles he clattered and clashed in the dark inn-yard,
And he tapped with his whip on the shutters, but all was locked and barred;
He whistled a tune to the window, and who should be waiting there
But the landlord's black-eyed daughter,
                Bess, the landlord's daughter,
Plaiting a dark red love-knot into her long black hair.

                                IV
And dark in the old inn-yard a stable-wicket creaked
Where Tim the ostler listened; his face was white and peaked;
His eyes were hollows of madness, his hair like mouldy hay,
But he loved the landlord's daughter,
                The landlord's red-lipped daughter,
Dumb as a dog he listened, and he heard the robber say-

                                V
"One kiss, my bonny sweetheart, I'm after a prize to-night,
But I shall be back with the yellow gold before the morning light;
Yet, if they press me sharply, and harry me through the day,
Then look for me by moonlight,
                Watch for me by moonlight,
I'll come to thee by moonlight, though hell should bar the way."

                                VI
He rose upright in the stirrups; he scarce could reach her hand,
But she loosened her hair i' the casement! His face burnt like a brand
As the black cascade of perfume came tumbling over his breast;
And he kissed its waves in the moonlight,
                (Oh, sweet black waves in the moonlight!)
Then he tugged at his rein in the moonlight, and galloped away to the West.

Part Two
                                I
He did not come in the dawning; he did not come at noon;
And out o' the tawny sunset, before the rise o' the moon,
When the road was a gipsy's ribbon, looping the purple moor,
A red-coat troop came marching-
                Marching-marching-
King George's men came marching, up to the old inn-door.

                                II
They said no word to the landlord, they drank his ale instead,
But they gagged his daughter and bound her to the foot of her narrow bed;
Two of them knelt at her casement, with muskets at their side!
There was death at every window;
                And hell at one dark window;
For Bess could see, through the casement, the road that he would ride.

                                III

They had tied her up to attention, with many a sniggering jest;
They bound a musket beside her, with the barrel beneath her breast!
"Now keep good watch!" and they kissed her.
                She heard the dead man say-
Look for me by moonlight;
                Watch for me by moonlight;
I'll come to thee by moonlight, though hell should bar the way!

                                IV
She twisted her hands behind her; but all the knots held good!
She writhed her hands till here fingers were wet with sweat or blood!
They stretched and strained in the darkness, and the hours crawled by like
years,
Till, now, on the stroke of midnight,
                Cold, on the stroke of midnight,
The tip of one finger touched it! The trigger at least was hers!

                                V
The tip of one finger touched it; she strove no more for the rest!
Up, she stood up to attention, with the barrel beneath her breast,
She would not risk their hearing; she would not strive again;
For the road lay bare in the moonlight;
                Blank and bare in the moonlight;
And the blood of her veins in the moonlight throbbed to her love's refrain.

                                VI
     Tlot-tlot; tlot-tlot! Had they heard it? The horse-hoofs
ringing clear;
Tlot-tlot, tlot-tlot, in the distance? Were they deaf that they did
not hear?
Down the ribbon of moonlight, over the brow of the hill,
The highwayman came riding,
                Riding, riding!
The red-coats looked to their priming! She stood up strait and still!

                                VII
Tlot-tlot, in the frosty silence! Tlot-tlot, in the echoing night
!
Nearer he came and nearer! Her face was like a light!
Her eyes grew wide for a moment; she drew one last deep breath,
Then her finger moved in the moonlight,
                Her musket shattered the moonlight,
Shattered her breast in the moonlight and warned him-with her death.

                                VIII
He turned; he spurred to the West; he did not know who stood
Bowed, with her head o'er the musket, drenched with her own red blood!
Not till the dawn he heard it, his face grew grey to hear
How Bess, the landlord's daughter,
                The landlord's black-eyed daughter,
Had watched for her love in the moonlight, and died in the darkness there.

                                IX
Back, he spurred like a madman, shrieking a curse to the sky,
With the white road smoking behind him and his rapier brandished high!
Blood-red were his spurs i' the golden noon; wine-red was his velvet coat,
When they shot him down on the highway,
                Down like a dog on the highway,
And he lay in his blood on the highway, with a bunch of lace at his throat.

        *       *       *       *       *       *

                                X
And still of a winter's night, they say, when the wind is in the trees,
When the moon is a ghostly galleon tossed upon cloudy seas,
When the road is a ribbon of moonlight over the purple moor,
A highwayman comes riding-
                Riding-riding-
A highwayman comes riding, up to the old inn-door.

                                XI
Over the cobbles he clatters and clangs in the dark inn-yard,
And he taps with his whip on the shutters, but all is locked and barred;
He whistles a tune to the window, and who should be waiting there
But the landlord's black-eyed daughter,
                Bess, the landlord's daughter,
Plaiting a dark red love-knot into her long black hair.

ചരിത്രവും ഭൂമിശാസ്ത്രവും മറ്റും ചുരണ്ടിയെടുത്തത് വിക്കിത്താന്മാരുടെ കൈയ്യിൽ നിന്ന്...

Sep 13, 2010

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ - 4 (അവസാനിക്കുന്നു..)

ഞങ്ങൾ ചെല്ലുമ്പോഴേക്കും വിമാനക്കടയിലെ ജോലിക്കാർ അക്ഷമരായി കാത്തു നിൽക്കുകയായിരുന്നു...സ്റ്റോക്കിൽ നിന്ന് അല്പം മുന്തിയ ഇനം ചേസിസ് നോക്കിത്തന്നെ ഞാൻ വാങ്ങി..നാട്ടിൽ ചെന്നിട്ട് കുമാരേട്ടന്റെ ലെയ്ത്തിൽ കൊടുത്ത് ബോഡി വെൽഡ് ചെയ്ത് പിടിപ്പിക്കാമെന്നു ധാരണയായി...




ആ രാത്രി തന്നെ വാങ്ങിയ ജെറ്റുകളൂമായി ഞങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങി...ഒരു പ്ലെയിൻ ഞാനോടിക്കാമെന്നും ഏറ്റു.. മറ്റുള്ളവ ഓടിക്കാനുള്ള ലോങ്ങ് റൂട്ട് പൈലറ്റുമാരെ അവർ ഏർപ്പാടാക്കുകയും ചെയ്തു...ഭാഗവതതിന്റെ അത്രയും ഉള്ള ഒരു യൂസേഴ്സ് മാന്വൽ കുളിനോസ്കി എന്റെ കൈയ്യിലേക്ക് എടുത്തു തന്നു....എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിൽ നോക്കി ഓടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു...

ആ പുസ്തകം വായിച്ചുപഠിക്കാനുള്ള ആമ്പിയർ ഉണ്ടായിരുന്നെങ്കിൽ ഞാൻ വല്ല മയിസ്രേട്ട്പണിക്കും പോകുമായിരുന്നല്ലോ എന്ന് ഞാനോർത്തു...




വിമാനത്തിന്റെ സീറ്റിലേക്ക് കയറുന്നതിനു മുൻപേ കുളിനോസ്കി എന്റെ കൈയ്യിലേക്ക് ഒരു ചെറിയ കാർട്ടൂൺ നിറയെ റഷ്യൻ ഉപ്പേരികളും മോസ്കോ അരിയുണ്ടകളും സെന്റ്പീറ്റേഴ്സ്ബർഗിൽ നിന്നും ബ്ലാക്കിൽ വാങ്ങിയ ഒരു കുപ്പി സക്ഷാൽ മിലിട്ടറി സ്മിർനോഫും തന്നു..അദ്ദേഹത്തിന്റെ കുമ്മണാഞ്ചേരിയിലുള്ള അമ്മുമ്മയ്ക്ക് കൊടുക്കാനാണത്രേ....മലയാളീകൾ എവിടെയായാലും മലയാളികൾ തന്നെ...ഞാൻ വിചാരിച്ചു...അങ്ങനെ കെട്ടും കെട്ടി ഞാൻ വിമാനത്തിൽ കയറി...







ഭ്രമരത്തിലെ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച് ഞാൻ വിമാനം സ്റ്റാർട്ടാക്കി ഒന്ന് റെയ്സ് ചെയ്തു...പതുക്കെ ആ ജെറ്റ് ആകാശത്തേയ്ക്ക് പൊങ്ങിത്തുടങ്ങി..ആദ്യമായിട്ടാണ് ഒരു വിമാനം ഓടിക്കുന്നതെങ്കിലും മൈക്രൊസൊഫ്ട് ഫ്ലൈറ്റ്സിമുലേറ്റർ കളിച്ച് നല്ല എക്സ്പീരിയൻസ് ഉണ്ടായിരുന്നതു കൊണ്ട് അധികം ബുദ്ധിമുട്ട് തോന്നിയില്ല...ജിപീസ് ഓണാക്കി കൊച്ചി സെറ്റ് ചെയ്തു...ടോപ്പ് ഗിയറിലാക്കി വിമാനം പറന്നു.....സീറ്റ് ചരിച്ച് പുറകിലേക്കാക്കി ഡാഷ്ബോഡിലിരുന്ന “മഞ്ചാടീ “ എടുത്തു മുഖത്തേക്ക് കമഴ്ത്തി ഞാനൊന്നു മയങ്ങി.....

......................













സമയം 12:30PM




സ്ഥലം കൊച്ചിൻ എയർപോർട്ട്

ഒരു വൻജനാവലി തന്നെ ഞങ്ങളെക്കാത്ത് എയർപോർട്ടിന്റെ പരിസരത്തുണ്ടായിരുന്നു...വിമാനങ്ങൾ ശ്രദ്ധാപൂർവം പാർക്ക് ചെയ്തിട്ട് ഞാൻ പുറത്തേയ്ക്കു നടന്നു..













എനിക്കിനിയും എഴുതാൻ കഴിയുന്നില്ല..എഴുത്തിനൊരു ഗുമ്മ് കിട്ടുന്നില്ല...ബോറാകുന്നു....ആളുകേറാതെ മാറാലപിടിച്ച ഒരു പ്രേതബ്ലോഗാകുമോ ഇതും..ഒരു പക്ഷേ മനസ്സുമാറുമ്പോൾ എഴുതാൻ കഴിയുമായിരിക്കും....ഇപ്പോൾ കവിതയാണ് വരുന്നത്.. പിന്നെ വെള്ളമടിക്കാനുള്ള ഒരു വല്ലാത്ത ടെൻഡൻസിയും.... ഇപ്പോൽ കൂട്ടത്തിൽ കണ്ട ഒരു കവിത...ഇത്തരം കവിതകളോടുള്ള അവ












ജീവിതത്തിലാദ്യമായി മനസ്സുകൊണ്ട് ഒന്നു കരയാൻ തോന്നുന്നു...അവൾ ഒന്നു വിളിച്ചെങ്കിൽ....?


















..


























ഒരു നാലാംകിട നഷ്ടബോധത്തേകാൾ എനിക്ക് ചേരുന്നത് അച്ചായന്റെ തൂലികയിൽ വിരിഞ്ഞ ചാർളിയുടെ പ്രണയനൈരാശ്യമാണ്...


കണ്ണീരോടെ, വെറും ചാര്‍ളി


.......................................................................................................................................................................





എന്റെ സംഗീതയ്‍ക്ക്,മരിച്ചിട്ടില്ല. മരിക്കണമെന്നാഗ്രാഹിച്ചു. ഒന്നും സംഭവിച്ചില്ല. കത്തുന്ന നെഞ്ചുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവസാനം കണ്ടപ്പോഴും ഞാന്‍ നിന്നോടു പറഞ്ഞു-നീ ജസ്‍റ്റിന് നന്നായി ചേരും,ജസ്റ്റിന്‍ വളരെ നല്ലവനാണ് എന്നൊക്കെ. ഇപ്പോഴും അതു തന്നെ ഞാന്‍ പറയുന്നു. അത് ജസ്റ്റിന്‍ നല്ലവനായതുകൊണ്ടല്ല. ജസ്റ്റിന്‍ നിന്റെ ഭര്‍ത്താവും ‍ഞാന്‍ നിന്റെ പൂര്‍വകാമുകനായതിനാല്‍ എനിക്ക് മറ്റൊന്നും പറയാന്‍ അവകാശമില്ല.

ജസ്റ്റിനെ നീ തിരഞ്ഞെടുത്തതാണ്, എനിക്കതില്‍ പരാതിയില്ല. എനിക്ക് നിന്നെ തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ലല്ലോ. ഞാന്‍ നിന്റെ കഴുത്തില്‍ താലി കെട്ടുമായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. എങ്കിലും നീ മറ്റൊരുത്തന്റെ ആവാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിരുന്നു. സംഗീതേ, എല്ലാം കഴിഞ്ഞു. നിനക്കു കുട്ടികളുമായി.

എങ്കിലും ചോദിക്കട്ടെ, നിനക്ക് വേറെ കല്യാണം കഴിക്കാതിരുന്നു കൂടായിരുന്നോ.

നീയില്ലാതെ ഞാന്‍ സന്തോഷമായി ജീവിക്കില്ല എന്നറിഞ്ഞിട്ടും നീ മറ്റൊരാളുടെ ജിവിതത്തിലേക്ക് എന്തിനു പോയി ? നിനക്കറിയണോ ? നിന്റെ കല്യാണത്തിന്റെ ദിവസം ഞാന്‍ ബൈക്കുമായി രണ്ട് തവണ ലോറിയുടെ കീഴില്‍ കയറാന്‍ തുടങ്ങി. ലോറിയുടെ ബ്രേക്ക് പുത്തനായിരുന്നത് കൊണ്ട് മാത്രം രക്ഷപെട്ടു. അറിഞ്ഞുകൊണ്ടല്ല. അറിയാതെ സംഭവിച്ചതാണ്.

നീ വിവാഹം കഴിച്ചതില്‍ എനിക്കു സങ്കടമില്ല. എന്നാല്‍ നിനക്കെന്നോടൊരു ഗുഡ്‍ബൈ പറയാമായിരുന്നു. ഇനി കാണില്ല എന്നോ വിളിക്കില്ല എന്നോ പറയാമായിരുന്നു.നീ എന്റേതല്ലാതായിക്കഴിഞ്ഞു എന്ന് തിരിച്ചറിയാന്‍ വേണ്ടിയെങ്കിലും നിന്റെ കല്യാണം വിളിക്കാമായിരുന്നു. ഒന്നും ചെയ്തില്ല.

ഗുഡ്‍ ബൈ പയാന്‍ നിനക്കു മടിയുണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെ എത്ര തവണ ഞാനതിന് അവസരമുണ്ടാക്കി തന്നു. അപ്പോഴൊക്കെ നീയെന്നോടുള്ള തീവ്രമായ സ്‍നേഹം ഉപേക്ഷിച്ച് മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകുന്നതിന്റെ നിരാശയെക്കുറിച്ച് വേദനയോടെ പറഞ്ഞു. നിന്റെ ചാച്ചനും അമ്മച്ചിയും സന്തോഷമായിരിക്കാന്‍ നീ ജസ്‍റ്റിനോടൊപ്പം സന്തോഷമായിരിക്കട്ടെ എന്നു ഞാനും കരുതി.

നീ ആരെ വിവാഹം കഴിച്ചാലും ഈ ഭൂമിയിലൊക്കെ തന്നെ ഉണ്ടാവുമല്ലോ എന്നു ഞാന്‍ കരുതി, എനിക്കൊന്നു കാണാന്‍,വല്ലപ്പോഴും ആ സ്വരമൊന്നു കേള്‍ക്കാന്‍. പക്ഷെ, സംഗീത…ഇത്ര കാലവും നീയൊരിക്കല്‍ പോലും എന്റെ മുന്നില്‍ വന്നില്ല. എന്നെ കണ്ടാല്‍ നിന്റെ പവിത്രമായ ദാമ്പത്യത്തിന് കളങ്കമേല്‍ക്കുമെന്നു കരുതിയാണോ ? നിനക്കു മനമാധാനത്തിനു വേണ്ടി ഈ ജീവിതം തന്നെ അവസാനിപ്പിച്ചു തരാന്‍ സന്നദ്ധമാണെന്നു ഞാന്‍ പറഞ്ഞിരുന്നതാണല്ലോ.

എന്നെ കൊല്ലാന്‍ ഗുണ്ടകളെ അയക്കും എന്നു നീ പറഞ്ഞപ്പോള്‍ എത്ര ദിവസം ‍ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. അതും നീ ചെയ്തില്ല. അന്നത് ചെയ്തിരുന്നെങ്കില്‍ സ്വസ്ഥവും സംതൃപ്തവുമായ നിന്റെ ദാമ്പത്യത്തിലേക്ക് എന്റെ കത്ത് വന്നു കയറില്ലായിരുന്നു. മാതൃകാഭാര്യയായി നല്ല അമ്മയായി എത്രകാലം വേണമെങ്കിലും നിനക്ക് അഭിനയം തുടരാമായിരുന്നു.

ഇങ്ങനെയൊക്കെ പറയാനായിരുന്നെങ്കില്‍ അന്ന് പറയാമായിരുന്നില്ലേ എന്നു നിനക്ക് ചോദിക്കാം. നേരാണ്. അന്ന് ഞാനാണ് നിന്നെ ജസ്റ്റിനുമായുള്ള വിവാഹത്തിന് പ്രേരിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. നിന്റെ ചാച്ചന്‍ ഒരിക്കലും നിന്നെ എനിക്കു കെട്ടിച്ചുതരില്ല എന്നറിഞ്ഞുകൊണ്ട് ചാച്ചനും എനിക്കും ഇടയില്‍ നിന്നെ നിര്‍ത്തി ഒരു തിരഞ്ഞെടുപ്പുദ്യമത്തില്‍ തോല്‍ക്കാനിഷ്ടമില്ലാതിരുന്നത് കൊണ്ട്. അല്ലെങ്കില്‍, എത്രയും വേഗം നീ കല്യാണം കഴിച്ചില്ലെങ്കില്‍ നീ ഒരിക്കലും വിവാഹം കഴിക്കാതെ എന്റെ പെണ്ണായി ഇരുന്നെങ്കില്‍ എന്ന ആഗ്രഹം കൊണ്ട് ജസ്‍റ്റിനെ കൊന്നേക്കുമോ എന്ന ഭയം കൊണ്ട്.

എല്ലാം കഴിഞ്ഞു. എങ്കിലും സംഗീതേ, നിനക്ക് ആരെയും വിവാഹം കഴിക്കാതെ ഇരുന്നുകൂടായിരുന്നോ ?

സംഗീതേ, നിന്റെ ആദ്യരാത്രിയില്‍ ഞാനുറങ്ങിയിട്ടില്ല. വേണമെങ്കില്‍ കുടിച്ചു ബോധമില്ലാതെ എവിടെങ്കിലും വീണുറങ്ങാമായിരുന്നു. വേണ്ട എന്നു കരുതി. അന്ന് ഒരു നൂറു തവണ എങ്കിലും ഞാന്‍ കരഞ്ഞു. നീ എന്നെ വിളിച്ചില്ലെങ്കിലും നിന്റെ കല്യാണക്കുറി ഒരിടത്തു നിന്ന് കണ്ട് അതിലെ സമയം നോക്കി കെട്ടിന്റെ സമയം വരെ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു, എല്ലാം ഭംഗിയായി നടക്കാന്‍.

അത് കഴിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു. എനിക്കു സങ്കല്‍പിക്കാനാവാത്ത വിധം ഭീകരമായി… പള്ളിയുടെ കോണിലെങ്കിലും വന്ന് നിന്ന് നിന്റെ കല്യാണം കാണാന്‍ നീയെന്നെ അനുവദിച്ചില്ലല്ലോ. എന്തിനാണ് സംഗീതേ നീയെന്നെ മാറ്റി നിര്‍ത്തിയത് ? നിന്റെ ആരുമല്ലല്ലോ ഞാന്‍. നിന്റെ ബന്ധുക്കളും കൂട്ടുകാരും ഒക്കെ നിന്നെ കെട്ടിപ്പിടിച്ച് ആശംസകള്‍ പൊതിയുമ്പോള്‍ എന്റെ നോട്ടം നിന്നെ അസ്വസ്ഥതപ്പെടുത്തുമെന്നു ഭയന്നോ ?എത്രയോ ഭിക്ഷക്കാര്‍ അന്നവിടെ ഭക്ഷണം കഴിച്ചുപോയി. അവരിലൊരാളായി എന്നെ കണ്ടാല്‍ മതിയായിരുന്നല്ലോ. നിന്റെ കണ്ണിനു മുന്നില്‍ വരാതെ ഞാന്‍ മടങ്ങിക്കൊള്ളാമായിരുന്നല്ലോ.

ചാര്‍ളി എന്ന വാതില്‍ നീ പൂട്ടി താക്കോല്‍ മറവിയുടെ പുഴയിലെറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ എന്റെ ഓര്‍മകളുടെ വാതില്‍ ഒന്നു ചാരാന്‍ പോലുമനുവദിക്കാതെ നീയെന്നെ എല്ലാറ്റില്ഡ നിന്നുമകറ്റി നിര്‍ത്തി. ജസ്റ്റിനുമായുള്ള വിവാഹത്തോടെ നിന്റെ ജീവിതത്തില്‍ ഉയര്‍ച്ചകളായിരുന്നു. തീര്‍ച്ചയായും ജസ്‍റ്റിന്‍ ലോകത്തെ മികച്ച ഭര്‍ത്താക്കന്മാരിലൊരാളായിരിക്കാം. ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ ഒരു പക്ഷേ ഏറ്റവും മോശപ്പെട്ട ഭര്‍ത്താക്കന്മാരിലൊരാളായേനേ.

എങ്കിലും സംഗീതേ, നിനക്കു കല്യാണം കഴിക്കാതിരുന്നുകൂടായിരുന്നോ ?

കല്യാണം കഴിഞ്ഞാലും എന്നെ കാണാതെ ജീവിക്കില്ല എന്നു പറഞ്ഞ നീ പിന്നീടൊരിക്കല്‍ പോലും എന്റെ മുന്നില്‍ വരാത്തതില്‍ എനിക്കു പരാതിയില്ല. പക്ഷെ, ഓരോ ഓട്ടോറിക്ഷയിലും നീയാണ് വരുന്നതെന്നു കരുതി, ഓരോ മിസ്‍ഡ് കോളും മെസേജും നിന്റെ ആണെന്നു കരുതി ഒരു ഭ്രാന്തനെപ്പോലെ ജീവിക്കാന്‍ എന്നെ ബാക്കി വയ്‍ക്കേണ്ടിയിരുന്നില്ല.

എന്റെ പ്രണയം വിശുദ്ധമായിരുന്നു എന്നു വീണ്ടും ആണയിടുന്നു. ഒരു കാമുകനായിരുന്നപ്പോഴും എന്റെ വിരല്‍ കൊണ്ടു പോലും നിനക്കൊരു കളങ്കമുണ്ടാകാതിരിക്കട്ടെ എന്നു ഞാനാഗ്രഹിച്ചു. നിനക്കുള്ളതെല്ലാം വാഗ്‍ദാനം ചെയ്‍ത് എന്റെ മുന്നില്‍ നിന്നപ്പോഴും ഒരു പുഞ്ചിരി മാത്രം ചോദിച്ച് നിന്റെ വിശുദ്ധിയെ പ്രണയിക്കാന്‍ ഞാനാഗ്രഹിച്ചു. ലോകത്തിന്റെ മുന്നില്‍ ‍ഞാനൊരു മണ്ടനായിരിക്കാം.

ഒരു മണ്ടനല്ലാതായിരുന്നെങ്കില്‍ നീ ജസ്‍റ്റിനെ വിവാഹം കഴിച്ചപ്പോള്‍ എനിക്കു ചിരിക്കാമായിരുന്നു. നിന്റെ വരവും വിളിയും കാത്ത് ഉരുകി ജീവിക്കേണ്ടി വരില്ലായിരുന്നു. എങ്കിലും സംഗീതേ, എനിക്കീ ദുരിതം മതി. നിരാശാകാമുകന്മാരോടെനിക്കു പുച്ഛമായിരുന്നു. പക്ഷെ, ഇന്നെനിക്ക് അവരോട് പുച്ഛമില്ല. കരള്‍ പിളര്‍ക്കുന്ന ഈ വേദന എന്താണെന്ന് പുച്ഛിക്കുന്നവര്‍ക്കറിയില്ലല്ലോ.

നീ ബുദ്ധിയുള്ളവളാണ്. ജസ്‍റ്റിനുമായി ഒരു നല്ല ബന്ധം വളര്‍ത്തിയെടുക്കുമ്പോഴും അവനെ ഔദ്യോഗികമായി പ്രേമിക്കുമ്പോഴും ഒന്നും അവനെ അറിയുന്നതായി പോലും നീ ഭാവിച്ചില്ല.വിവാഹം നിശ്ചയിക്കുമ്പോള്‍ നീ ഒളിച്ചോടും എന്നു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. അന്ന് നിന്നെ വിളിച്ചുകൊണ്ട് പോകാതെ ആശ്വസിപ്പിച്ച് അടക്കി നിര്‍ത്തും എന്നറിഞ്ഞു കൊണ്ട് തന്നെയാവണം നീ അങ്ങനെ പറഞ്ഞത്.

നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല ഒരിക്കലും. ഇത്രകാലം നീയെന്നെ തിരിഞ്ഞു നോക്കാതിരുന്നിട്ടും ഒരു നിമിഷത്തേക്കു പോലും ഞാന്‍ നിന്നെ വെറുത്തില്ല. എന്റെ ജീവന്റെ തുടിപ്പു പോലും നീയാണ് എന്ന് തിരിച്ചറിയുകയായിരുന്നു ഓരോ നിമിഷവും. ഒരു മിസ്‍ഡ് കോളായി പോലും നിന്റെയും ജസ്റ്റിന്റെയും സംതൃപ്തിയിലേക്ക് കടന്നുവരാതെ ഞാന്‍ വാക്കുപാലിച്ചില്ലേ ? നിനക്കും നിന്റെ കുട്ടികള്‍ക്കും നന്മ വരാന് വേണ്ടി നേര്‍ച്ചകള്‍ നേര്‍ന്നില്ലേ ?

എനിക്കറിയാം, സംഗീതേ, ഇതൊന്നും കൊണ്ട് നീ എനിക്കു തന്ന സ്‍നേഹത്തിനു പകരം വയ്‍ക്കാനാവില്ലെന്ന്. ഒരാളും തിരിച്ചറിഞ്ഞിട്ടില്ലാത്തതുപോലെ എന്നെ തിരിച്ചറിഞ്ഞ് ഒരാളും സ്‍നേഹിച്ചിട്ടില്ലാത്തതുപോലെ എന്നെ സ്‍നേഹിച്ച് ഒരായുസ്സ് മുഴുവന്‍ ഓര്‍ത്തുവയ്‍ക്കാനുള്ള പ്രണയം എന്റെ ജീവനില്‍ നിറച്ചു തന്ന നിനക്കു വേണ്ടി ഈ ജന്മം മുഴുവന്‍ ഞാനെരിഞ്ഞു തീരാം.

പണ്ട് പറഞ്ഞതുപോലെ അടുത്ത ജന്മത്തിലെങ്കിലും ദൈവം നമ്മളെ ഒന്നിപ്പിക്കുമായിരിക്കും. അതിനു വേണ്ടിയുള്ള എന്റെ തപസ്സാണ് ഈ ജീവിതം. മനുഷ്യനായി ഒന്നു കൂടി ജനിക്കണം എനിക്ക്. നിന്നോടൊപ്പം ജീവിക്കാന്‍. ഈ ജന്മം നീയെനിക്കു തന്ന സ്‍നേഹത്തിന്റെ കടം തീര്‍ക്കാന്‍. പക്ഷെ അന്നും നീ ജസ്‍റ്റിനെ തിരഞ്ഞെടുക്കരുത്…


കണ്ണീരോടെ, വെറും ചാര്‍ളി
Related Posts Plugin for WordPress, Blogger...